വിദേശത്തു നഴ്സിങ് സ്വപ്നം കാണുന്ന പെൺകുട്ടികൾക്കു നൽകുന്നതു വലിയ വാഗ്ദാനങ്ങൾ; മംഗലാപുരം കോളജുകളിലെ അഡ്മിഷൻ ഏജന്റായി തുടക്കം; പൂട്ടിപ്പോകാറായ കോളജ് ഏറ്റെടുത്ത് തലവനായി; കോഴ്സിൽ ചേർന്നുകഴിഞ്ഞാൽ വാഗ്ദാനങ്ങളെല്ലാം വെറുവാക്ക്; കൈയൂക്കും തെറിവിളിയും കൈമുതലായി മധുഭാസ്കറിന്റെ തട്ടിപ്പുകൾ ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: ലഭിക്കേണ്ട സ്കോളർഷിപ്പ് തുക ചോദിച്ച വിദ്യാർത്ഥിനികളെ ഫോണിലൂടെ തെറിയഭിഷേകം നടത്തിയ മംഗലാപുരം കാനറ കോളജ് ഓഫ് നഴ്സിങ് ചെയർമാൻ മധുഭാസ്കർ വർഷങ്ങൾക്കു മുമ്പ് അഡ്മിഷൻ ഏജന്റായി രംഗത്തെത്തി പിന്നീട് കോളജിന്റെ തന്നെ തലവനായി മാറിയ മലയാളി. ആലപ്പുഴ സ്വദേശിയായ മധുഭാസ്കർ വിദ്യാർത്ഥിനികളെ ഫോണിലൂടെ തെറിയഭിഷേകം നടത്തുന്നതിന്റെ ശബ്ദരേഖ ഇന്നലെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു.]
വിദേശ സ്വപ്നം കാണുന്നവരെ വെറുംവാക്ക് പറഞ്ഞു പറ്റിക്കുന്ന ഏജന്റുമാർ
വിദേശത്തു ജോലി എന്ന സ്വപ്നത്തോടെയാണു പലരും നഴ്സിങ് കോളജുകളിൽ അഡ്മിഷൻ തേടുന്നത്. ഇവരെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കുടുക്കുന്നതിൽ പ്രധാന പങ്ക് ഏജന്റുമാർക്കാണ്. എന്നാൽ ഏജന്റായി വന്ന് പിന്നീട് കോളേജ് തന്നെ ഏറ്റെടുത്ത് നടത്തുന്ന രീതിയിലേക്ക് എത്തിയതാണ് ആലപ്പുഴ സ്വദേശി മധു ഭാസ്കറിന്റെ കഥ.
നഴ്സിങ്ങ് കോഴ്സുകൾക്ക് ലക്ഷങ്ങൾ ചെലവാക്കി പഠിച്ചിറങ്ങയിട്ടും ജോലി ലഭിക്കാതെ അലയുന്ന നിരവധിപേരുടെ ഉദാഹരണങ്ങളുള്ളപ്പോഴും പിന്നെയും ഇതേ കെണിയിൽ വീഴുന്ന മലയാളികളുൾപ്പടെയുള്ള വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് വസ്തുത. കർണാടകയിൽ നിരവധി മലയാളി വിദ്യാർത്ഥികൾ നഴ്സിങ്ങ് വിദ്യഭ്യാസത്തിനായി പോകാറുണ്ട്. ആദ്യ കാലങ്ങളിൽ മംഗലാപുരത്തിനടുത്തുള്ള കാനറ നഴ്സിങ്ങ് കോളേജിന്റെ ഏജന്റുമാരായി പ്രവർത്തിക്കുകയായിരുന്നു മധുവും ഭാര്യ മഹിമയും.
കൂണുകൾപോലെ നഴ്സിങ്ങ് കോളേജുകളുള്ള കർണാടകയിൽ വിദ്യാർത്ഥികളെ എത്തിക്കുന്നതിന് വലിയ പ്രതിഫലമാണ് കമ്മീഷനായി ഏജൻുമാർക്ക് ലഭിച്ചിരുന്നത്. കേരളത്തെ അപേക്ഷിച്ച് ഫീസും മറ്റും കുറവാണെന്നത് വിദ്യാർത്ഥികളെ ചാക്കിലാക്കാൻ ഏജന്റുമാരെ വലിയ അളവിൽ സഹായിക്കുകയും ചെയ്തു. നിരവധി വിദ്യാർത്ഥികളെ കോളജിൽ എത്തിക്കാൻ മധുവിനും മഹിമയ്ക്കും കഴിഞ്ഞിരുന്നുവെന്നാണ് വിവരം. പിന്നീട് 2011-2012 കാലഘട്ടത്തിലെ കർണ്ണാടക സർക്കാറിന്റെ ആരോഗ്യ വിഭാഗം നടത്തിയ ചില ഇടപെടലുകളിൽ നിരവധി കോളേജുകൾ പൂട്ടിപോവുകയും ചെയ്തു.
കോളേജുകൾ നിരവധിയായി പൂട്ടിപ്പോയ പട്ടികയിൽ കാനറ കോളേജും ഉൾപടേണ്ടതായിരുന്നുവെങ്കിലും കാനറ കോളേജ് അന്ന് അതിൽനിന്നു രക്ഷപ്പെടുകയായിരുന്നു. എന്നാൽ പിന്നീട് കോളേജ് പൂട്ടേണ്ട സ്ഥിതി വരുമെന്നായപ്പോഴാണ് അടച്ച് പൂട്ടേണ്ടതില്ലെന്നും തങ്ങൾ ഏറ്റെടുത്ത് നടത്താമെന്നും പറഞ്ഞ് മധുവും ഭാര്യയും രംഗത്തെത്തിയത്. നഴ്സിങ്ങ് പഠനത്തിനായി വിദ്യാർത്ഥികളെ എത്തിക്കുന്നതിൽ ഏജന്റുമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഏജന്റുമാർ എന്നത് ചെറിയ ഒരു വിഭാഗവുമല്ല. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ വിദ്യാർത്ഥികളെ എത്തിക്കുന്നതും. കാനറ കോളേജ് ഏറ്റെടുത്ത് നടത്തിയതിന് ശേഷം ആദ്യ ഘട്ടത്തിൽ ഇവർക്ക് വലിയ അളവിൽ അഡ്മിഷനുകൾ ലഭിച്ചിരുന്നില്ല.
പിന്നീട് ക്രമേണ വിദ്യാർത്ഥികളുടെ എണ്ണം കൂടി വരികയും ചെയ്തു. ആദ്യകാലത്ത് ഏജന്റുമാരായി പ്രവർത്തിച്ച മധുവിനും ഭാര്യക്കും വിദ്യാർത്ഥികളെ എങ്ങനെ എത്തിക്കണമെന്ന വിദ്യ നടപ്പിലാക്കാൻ വലിയ കാലതാമസമുണ്ടായില്ല.ഐഎൽടിഎസ് പരിശീലനം ഉൾപ്പടെ നൽകുമെന്ന പറഞ്ഞാണ് ഇവർ വിദ്യാർത്ഥികളെ എത്തിച്ചിരുന്നത്. ഇന്നലെ മറുനാടൻ മലയാളി പുറത്ത് വിട്ട സംഭാഷണത്തിൽ ഇത് വ്യക്തമായി പറയുന്നുമുണ്ടായിരുന്നു.
കർണാടകത്തിൽ പഠിക്കുന്ന കുട്ടികളുടെ ഭാവി വെള്ളത്തിൽ
പറഞ്ഞ സൗകരങ്ങളൊന്നും ഇല്ലല്ലോ എന്ന് ചോദിച്ച വിദ്യാർത്ഥിനിയുടെ വീട്ടുകാരെ വരെ അധിക്ഷേപിക്കുന്ന രീതിയിലാണ് മധു ഭാസ്കർ സംസാരിച്ചത്.ഇന്ത്യൻ നഴ്സിങ്ങ് കൗൺസിൽ പിന്നീട് കർണ്ണാടകയിലെ കോളേജുൾക്ക് അംഗീകാരം നൽകുന്നത് നിർത്തിയതോടെയാണ് തട്ടിപ്പിന് പുതിയ മാനങ്ങൾ കൈവന്നത്. വിദ്യഭ്യാസ ലോണിന് ഉൾപ്പടെ അപേക്ഷിക്കുന്ന കുട്ടികൾക്ക് ഐഎൻസി അംഗീകാരം നിർത്തലാക്കിയതോടെ അത് കിട്ടാത്ത അവസ്ഥ ഉണ്ടാകും. എന്നാൽ ഇത്തരം സംശയങ്ങൾ വിദ്യാർത്ഥികൾ അഡ്മിഷൻ സമയത്ത് ഉൾപ്പടെ ഉന്നയിക്കുമ്പോൾ അതെല്ലാം വ്യാജ വാർത്തകളാണെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളെ കോഴ്സിന് ചേർക്കുന്നത്.കോഴ്സ് കഴിഞ്ഞാലും ജോലി ലഭിക്കുന്നതിന് സഹായം എന്നതാണ് മറ്റൊരു വാഗ്ദാനം.
നഴ്സിങ്ങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ വാർത്തകൾ മാധ്യമങ്ങളിൽ വരികയും വിദ്യാർത്ഥികളെ എത്തിക്കുന്നതിന് ഇത് തടസ്സമാണെന്ന് മനസ്സിലാക്കുകയും ചെയ്തപ്പോൾ ചെക്ക് എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും നഴ്സിങ്ങ് വിദ്യഭ്യാസത്തിന് അംഗീകാരം നൽകാൻ അധികാരമുള്ള സ്വകാര്യ സംഘടന എന്നുമാണ് പറയുന്നത്. കൺസോൾഷ്യം ഓഫ് ഹയർ എജ്യൂക്കേഷൻ കൺസൽട്ടന്റ്സ് എന്ന ഈ തട്ടികൂട്ട് സംഘടനയാണ് ഇപ്പോൾ കോഴ്സുകൾക്ക് അംഗീകാരം നൽകുന്നത്. എൻസിഐക്ക് സമാന്തരമായ കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഘടന രൂപീകരിച്ചതും.
കർണ്ണാടക സർക്കാറിന്റെ കീഴിലുള്ള രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിന്റെ കീഴിലാണ് എംബിബിഎസ് ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യഭ്യാസം ഉൾപ്പെടുന്നത് ഏജന്റുമാർ മുഖേന മെഡിക്കൽ, നഴ്സിങ്ങ് വിദ്യഭ്യാസ പഠനത്തിന് അഡ്മിഷൻ എടുക്കരുതെന്ന് കൃത്യമായ് സർവകലാശാല നിർദ്ദേശിക്കുമ്പോഴും അതിൽ വീണു പോവുകയാണ് വിദ്യാർത്ഥികൾ. ഏജന്റുമാരും കോളേജുകളും തമ്മിലുള്ള അവിശുദ്ധമായ ബന്ധം അത്ര വേഗം നശിപ്പിക്കാൻ പറ്റുന്ന ഒന്നുമല്ല.
ഇവരെ പിടികൂടുകയും എളുപ്പമല്ല. പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയാൽ ഏജന്റുമാർ കോളേജിന്റെ ജീവനക്കാരായി മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. നാട്ടിലെ പള്ളികൾ വഴിയയും പൗരപ്രമാണിമാരെയും ഉൾപ്പടെ യുള്ളവരുമായുള്ള ബന്ധമാണ് പലപ്പോഴും ഇത്തരം ഏജന്റുമാർ ഉപയോഗിക്കുന്നത്. നഴ്സിങ്ങ് പഠനമാഗ്രഹിക്കുന്ന കുട്ടികളെ കണ്ടെത്തിയാണ് ഏജന്റുമാർ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.
സർട്ടിഫിക്കറ്റും പണവും ഏജന്റുമാർ വാങ്ങുന്നതോടെ കുട്ടികൾ കുരുക്കിലാകും
നാട്ടിൽ വെച്ച് തന്നെ സർട്ടിഫിക്കറ്റും മറ്റും കൈവശപ്പെടുത്തിയാണ് ഏജന്റുമാർ കച്ചവടമുറപ്പിക്കുന്നതും. പണം കൈവശം വാങ്ങുന്നതിനും മുൻപ് കോളേജ് നേരിട്ട് പോലും കാണുന്നതിന് മുൻപും സർട്ടിഫിക്കറ്റുകൾ കൈമാറിയാൽ പിന്നെ കോഴ്സ് പാതി വഴിയിൽ നിർത്താനും പറ്റുകയില്ലെന്ന അവസ്ഥയാണ്. കോളേജിലെത്തി പറഞ്ഞ സൗകര്യങ്ങളോ നഴ്സിങ്ങ് പരിശീലനത്തിന് കോളേജിന് സ്വന്തമായി ആശുപത്രി പോലും ഇല്ലെന്നും അറിയുമ്പോഴാണ് വിദ്യാർത്ഥികൾക്ക് തട്ടിപ്പ് മനസ്സിലാകുന്നതും.
കർണ്ണാടക സർക്കാറിന്റെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച് വിദ്യാർത്ഥിക്ക് എപ്പോൾ വേണമെങ്കിലും കോഴ്സ് നിർത്തി പേകാം ഇതിനായി മുഴുവൻ പണവും അടയ്ക്കണമെന്ന് എവിടേയും നിഷ്കർഷിച്ചിട്ടുമില്ല. പ്രോസസിങ്ങ് ഫീസ് ഇനത്തിൽ തുച്ഛമായ പണം അടച്ച് സർട്ടിഫിക്കറ്റുമായി തിരികെ പോകാനും കഴിയും. ഇത്തരത്തിൽ വാഗ്ദാനം ചെയ്ത സ്കോർഷിപ്പ് ലഭിക്കാതെ വന്നപ്പോൾ തിരികെ പോകാനും സർട്ടിഫിക്കറ്റ് മടക്കി ചോദിച്ചതിനുമാണ് കാനറ നഴ്സിങ്ങ് കോളേജ് ചെയർമാൻ വിദ്യാർത്ഥിയെ തെറിയഭിഷേകം നടത്തിയത്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്