സാഹിത്യ അക്കാദമിയുടെ മുന്നിൽ കുഴിയെടുക്കുന്ന ജോലി ചെയ്തയാൾ അതേ അക്കാദമിയുടെ അവാർഡ് വാങ്ങിയ അപൂർവ ജീവിതം; പുരസ്ക്കാരങ്ങൾ തേടി എത്തിയപ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മീൻവിൽപ്പന നടത്തി; റെയിൽവെ ട്രാക്കിൽ മരണത്തെ മുന്നിൽ കണ്ടിടത്ത് നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിച്ച നിയോഗങ്ങൾ; കവിത കൊണ്ട് മധുര പ്രതികാരം വീട്ടിയ പവിത്രൻ തീക്കുനി ജീവിതം പറയുന്നു
ജാസിം മൊയ്ദീൻ
കോഴിക്കോട്: കവിതകൊണ്ട് ജീവിതത്തിലെ എല്ലാ ദുരിതങ്ങളോടും മധുരമായ പ്രതികാരം വീട്ടിയ ഒരാളാണ് പവിത്രൻ തീക്കുനി. ദാരിദ്ര്യത്തിന്റെ കയ്പേറിയ ബാല്യവും, ഒമ്പതാം വയസ്സിലെ നാടുവിട്ടുപോകലും, പാതി വഴിയിലുപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസവും പിന്നിട്ട് തൃശൂരിലെ സാഹിത്യ അക്കാദമിക്ക് മുന്നിൽ ടെലഫോൺ കേബിളിന് കുഴിയെടുത്തും മീൻ വിൽപന നടത്തിയും ജീവിതം മുന്നോട്ട് കൊണ്ട് പോയ മലയാളത്തിന്റെ പ്രിയ കവി അനുഭവങ്ങളാൽ സമ്പന്നനാണ്. അറ്റകൈക്ക് കുടുംബവുമൊത്ത് റെയിൽവെ ട്രാക്കിൽ ജീവിതം അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ജീവിതാവസ്ഥയും പിന്നിട്ട,് സാഹിത്യ അക്കാദമിയുടെ അംഗവും അതേ അക്കാദമിയുടെ അവാർഡ് ജേതാവുമായാണ് പവിത്രൻ തീക്കുനി ജീവിതത്തോട് മധുരപ്രതികാരം വീട്ടിയത്. പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്ന് മലയാളകവിതയുടെ ജീവാത്മാവായി മാറിയ പവിത്രൻ തീക്കുനി, തന്റെ ജീവിതത്തിലെ കയ്പും മധുരവും മറുനാടൻ മലയാളിയോട് പങ്ക് വെക്കുകയാണ് .
ഒമ്പതാം വയസ്സിലെ നാടുവിടൽ
പലരുടെയും ജീവിതത്തിലെ മധുരമുള്ളതും എപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടുന്നതുമായ കാലഘട്ടമാണ് ബാല്യം. ഒരു പക്ഷെ സാധ്യമെങ്കിൽ ഒരിക്കൽ കൂടി തങ്ങളുടെ ബാല്യകാലത്തിലേക്ക് തിരിച്ച് പോകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പവിത്രൻ തീക്കുനിയെ സംബന്ധിച്ച് ഗൃഹാതുരത്വത്തിന്റെ ഊഷ്മളതയല്ല മറിച്ച് ദാരിദ്ര്യത്തിന്റെ ചവർപ്പും കയ്പ്പുമാണ് ബാല്യകാല ഓർമ്മകൾ സമ്മാനിക്കുന്നത്. ഓർമിക്കാൻ ആഗ്രഹിക്കാത്ത വിധം ബുദ്ധിമുട്ടേറിയതായിരുന്നു അക്കാലം. എന്നാൽ കുട്ടിക്കാലത്തെ കയ്പേറിയ ഈ അനുഭവങ്ങൾ തന്നെയാകാം പവിത്രന്റെ കവിതകളെ ജീവസ്സുറ്റതാക്കിയതും. നാലാം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കെയാണ് ഒമ്പതു വയസ്സുകാരനായ പവിത്രനെന്ന ബാലൻ ജോലി തേടി വീടു വിട്ടിറങ്ങുന്നത്. വീട്ടിലെ പ്രയാസങ്ങൾ കാരണം പഠനം പാതിവഴിയിൽ മുടങ്ങുമെന്നായതോടെയാണ് ജീവിക്കാനുള്ള മാർഗങ്ങൾ തേടി കണ്ണൂരിലെത്തുന്നത്. തുടർന്ന് രണ്ട് വർഷത്തോളം ഒരു ഹോട്ടലിലെ ജോലിക്കാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന് ജീവിതം നൽകിയത്. 11 വയസ്സു വരെയുള്ള ആ കാലഘട്ടം പവിത്രനെ സംബന്ധിച്ചിടത്തോളം നരകയാതന തന്നെയായിരുന്നു. ജീവിതത്തിന്റെ ക്രൂരമുഖത്തിനു മുന്നിൽ പകച്ചു നിൽക്കാതെ, തോൽക്കാൻ മനസ്സില്ലാതെ, ദുരനുഭവങ്ങളെ പോരാട്ടത്തിനുള്ള ഊർജമാക്കി മാറ്റിയാണ് അദ്ദേഹം മുന്നേറിയത്.
തുടർന്നുള്ള വിദ്യാഭ്യാസം
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സ്കൂൾ ജീവിതം പുനരാരംഭിക്കുന്നതോടു കൂടിയാണ് പവിത്രൻ തീക്കുനി കവിതയിലേക്ക് ആകൃഷ്ടനാകുന്നതും തന്നിലുള്ള കവിയെ തിരിച്ചറിയുന്നതും. ഏഴാം ക്ലാസ് മുതലാണ് പവിത്രൻ തീക്കുനിയെന്ന കവി ജനിക്കുന്നത്. പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ലെങ്കിലും പവിത്രന്റെ നോട്ട്പുസ്തകങ്ങളിൽ കവിതകൾ വിരിയാൻ തുടങ്ങി. അന്നത്തെ മലയാളം അദ്ധ്യാപകരാണ് മാർഗനിർദ്ദേശങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നത്. പിന്നീട് വട്ടോളി നാഷണൽ ഹൈസ്കൂളിൽ എത്തിയതിനുശേഷം മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തതോടെ കവിയെന്ന നിലയിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടു തുടങ്ങി. മൊകേരി ഗവൺമെന്റ് കോളേജ്, മാഹി ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിലായിരുന്നു കോളേജ് പഠനം. എന്നാൽ ബിഎ മലയാളം പൂർത്തിയാക്കാനാകാതെ രണ്ടാം വർഷത്തിൽ കോളേജ് വിദ്യാഭ്യാസത്തിന് വിരാമമിടേണ്ടി വന്നു. കോളേജ് മുറികളിൽ നിന്ന് കിട്ടുന്നതിനേക്കാൾ വലിയ പാഠങ്ങളാണ് ജീവിതം അദ്ദേഹത്തിനായി കാത്തുവെച്ചിരുന്നത്.
പ്രസിദ്ധീകരിച്ച എഴുത്തുകളുടെ തുടക്കം
കോളേജ് പഠനകാലത്ത് ബാലപംക്തികളിൽ കഥകളെഴുതിയാണ് പവിത്രൻ തീക്കുനി പ്രസിദ്ധീകരണ രംഗത്തേക്ക് പ്രവേശിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും, കലാകൗമുദിയിലും ചന്ദ്രികയിലും മറ്റു ആനുകാലികങ്ങളിലെ ബാലപംക്തികളിലുമെല്ലാം കഥകൾ പ്രസിദ്ധികരിച്ചുവന്നു. പിന്നീടാണ് കവിതകൾ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. ആ സമയത്ത് അയ്യപ്പനും ബാലചന്ദ്രൻ ചുള്ളിക്കാടും കുരീപ്പുഴ ശ്രീകുമാറുമെല്ലാം ജീവിതത്തിലും കവിതയിലും വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വാധീനം എന്നതിലുപരി അവരെയൊക്കെ അനുകരിക്കാനുള്ള ശ്രമമായിരുന്നു അന്ന്. പിന്നീടാണ് പതുക്കെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുക്കുന്നത്. പ്രസിദ്ധീകരണരംഗത്ത് ചന്ദ്രിക ആഴ്ചപ്പതിപ്പാണ് ജീവിത്തിലേറ്റവും കൂടുതൽ പ്രോത്സാഹനം നൽകി അദ്ദേഹത്തിന് കൂടെ നിന്നത്. പവിത്രൻ തീക്കുനിയെന്ന കവിയെ ആദ്യമായി മലയാള സാഹിത്യലോകത്ത് അടയാളപ്പെടുത്തുന്നത് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'റോസാപ്പൂവും മെഴുകുതിരി'യുമെന്ന കവിതയിലൂടെയാണ്. എന്നാൽ നിലവിൽ പി സുരേന്ദ്രൻ പത്രാധിപരായി വന്നതിന് ശേഷം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ തന്റെ ഒരു കവിത പോലും പ്രസിദ്ധീകരിച്ച് വന്നിട്ടില്ല എന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് അയച്ച കവിതപോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്താണ് കാരണമെന്ന് അറിയിച്ചിട്ടുമില്ല.
സാഹിത്യ അക്കാദമി ഓർമകൾ
കവിത സ്വപ്നം കണ്ടാണ് പവിത്രൻ തീക്കുനി സാഹിത്യ അക്കാദമിയിലേക്കും തൃശൂരിലേക്കും എത്തുന്നത്. പലപ്പോഴും സാഹിത്യ അക്കാദമിക്ക് മുന്നിലൂടെ പോകുമ്പോൾ അവിടെ വരുന്ന കവികളെ ആരാധനാപൂർവ്വം നോക്കിയിരുന്ന ഒരു ഘട്ടവും പവിത്രൻ തീക്കുനിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതിനപ്പുറം സാഹിത്യ അക്കാദമിക്ക് മുന്നിൽ കേബിളിടാൻ കുഴിയെടുക്കുന്ന ജോലിയും പവിത്രൻ ചെയ്തു. എന്നാൽ ഇന്ന് അതേ അക്കാദമിയുടെ ബോർഡ് അംഗവും അക്കാദമി അവാർഡ് ജേതാവുമാണ് പവിത്രൻ തീക്കുനി. എന്നാൽ ഈ അഭിമുഖം നടക്കുന്ന സമയത്ത് പവിത്രൻ തീക്കുനിയെ സംബന്ധിച്ച് സാഹിത്യ അക്കാദമിയിലെ അംഗങ്ങളിൽ നിന്ന് നേരിട്ട വിവേചനത്തിന്റെ ഓർമകൾ കൂടിയുണ്ട്. പവിത്രൻ തീക്കുനി ഇപ്പോഴും കേരള സാഹിത്യ അക്കാദമിയിലെ അംഗമാണ്.
മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ ഏക മകളുടെ വിവാഹം നടന്നത്. എന്നാൽ അക്കാദമി അംഗമെന്ന നിലയിൽ ഒരാൾപോലും അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയോ ആശംസ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇത് അദ്ദേഹത്തെ നന്നായി സങ്കടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അക്കാദമി ഔദ്യോഗികമായി പറയുന്നതാകട്ടെ സുനിൽ പി ഇളയിടവും ഖദീജ മുംതാസും പങ്കെടുത്തിട്ടുണ്ടല്ലോ എന്നാണ്. ഇവർ രണ്ട് പേരും പങ്കെടുത്തത് താനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ്. സുനിൽ പി ഇളയിടം വന്നതാകട്ടെ എംഎ ബേബിയോടൊപ്പൊവുമാണ്. അക്കാദമിയിൽ നിന്ന് ഒരാൾ പോലും ഔദ്യോഗികമായി ഈ വിവാഹത്തിൽ പങ്കെടുക്കുകയോ ആശംസ അറിയിക്കുകയോ ചെയ്തിട്ടില്ല. പാർശ്വവത്കരിക്കപ്പെട്ടവർക്കിടയിൽ നിന്നുള്ളൊരു കവി എന്ന നിലയിൽ തനിക്ക് യാതൊരു പിന്തുണയും അക്കാദമിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതിന് ശേഷം പിന്നീട് ഇതുവരെ അക്കാദമിയുടെ യോഗങ്ങളിൽ പങ്കെടുത്തിട്ടുമില്ല.
ജോലികൾ
ജീവിക്കാൻ വേണ്ടി ഒരുപാട് ജോലികൾ ചെയ്തൊരാളാണ് പവിത്രൻ തീക്കുനി. ഒമ്പതാം വയസ്സിൽ കണ്ണൂരിലെ ഹോട്ടലിൽ ജോലി ചെയ്താണ് തുടക്കം. രണ്ട് വർഷം ആ ജോലി പൂർത്തിയാക്കിയതിന് ശേഷമാണ് വീണ്ടും സ്കൂൾ ജീവിതം തുടർന്നത്. അതിന് ശേഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴും പഠനത്തിന് ശേഷവും പല ജോലികൾ ചെയ്തു. വാർക്കപ്പണിക്കാരനായി, മീൻവിൽപനക്കാരനായി, ടെലഫോൺ കേബിളുകളിടാൻ കുഴിയെടുക്കുന്ന ജോലികൾ ചെയ്തു. അതിനിടക്ക് അക്കാദമി അവാർഡ് ലഭിച്ചതിന് ശേഷം ഫിഷറീസ് വകുപ്പിൽ താത്കാലിക ജോലി ലഭിക്കുകയും ചെയ്തു. എന്നാൽ ദിവസം 300 രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇത് വണ്ടിക്കൂലിക്ക് പോലും തികയാതെ വന്ന സാഹചര്യത്തിൽ അത് നിർത്തുകയായിരുന്നു. ഇനി വീണ്ടും അതിന് തന്നെ പോയിത്തുടങ്ങണമെന്ന തീരുമാനത്തിലാണ് പവിത്രൻ.
'പർദ്ദ'യും വിവാദങ്ങളും
ഈയടുത്ത് പവിത്രൻ തീക്കുനി വാർത്തകളിൽ നിറഞ്ഞുനിന്നത് 'പർദ്ദ'യെന്ന കവിതയുടെ പേരിലായിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് പവിത്രൻ തീക്കുനിയും മതമൗലികവാദികളുടെ സൈബർ ആക്രമത്തിന് ഇരയാകുകയായിരുന്നു. രാത്രി ഏഴരയോടെ സ്വന്തം ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കവിത മതമൗലികവാദികളുടെ ഭീഷണിയെത്തുടർന്ന് അദ്ദേഹത്തിന് പിൻവലിക്കേണ്ടതായി വന്നു. കവിത പിൻവലിച്ചതിനെ ചൊല്ലിയും ഏറെ വിവാദങ്ങളുണ്ടായി. ഒരാഴ്ച മുമ്പ് എഴുതിയ 'സീത' പിൻവലിക്കാതെ 'പർദ്ദ' പിൻവലിച്ചതായിരുന്നു കാരണം. വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കെ രണ്ടുകവിതകളും ഡി സി ബുക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി. പർദ്ദയിലെ ആഫ്രിക്കയെ കുറിച്ചുള്ള പരാമർശം വംശീയതയായി വായിക്കപ്പെടാമെന്നതിനാൽ അത് ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചത്. വിവാദങ്ങൾക്കിടയായെങ്കിലും സോഷ്യൽ മീഡിയയിൽ എഴുതുന്നത് തിരുത്തലുകൾക്ക് സഹായകമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പുതിയ കാലത്ത് വായനക്കാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കവിതകൾ എഡിറ്റ് ചെയ്യാനുള്ള സാധ്യതകളുണ്ട്.
പുതിയ പുസ്തകങ്ങൾ
തന്റേതായി മികച്ച ഒരു കവിതപോലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് അഭിപ്രായപ്പെടുന്ന പവിത്രൻ തീക്കുനി അത്തരമൊരു എണ്ണമറ്റ കവിത ഭാവിയിൽ പിറവിയെടുക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. മികച്ചൊരു കലാസൃഷ്ടി വായനക്കാർക്കുമുന്നിൽ ഉടൻ പിറവിയെടുക്കുമെന്ന് പ്രതീക്ഷ തന്നെ മധുരമായൊരു കവിതയോളം സുന്ദരമാണല്ലോ. അദ്ദേഹത്തിന്റെ ആയിരം പ്രണയം കവിതകളുടെ സമാഹാരം അധികം വൈകാതെ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നുണ്ട്. ധ്വനി ബുക്സിനായുള്ള പ്രണയക്കുറിപ്പുകളും പണിപ്പുരയിലാണ്. ഇതുവരെ താൻ എഴുതിയ കാവ്യാത്മകമായ അവതാരികകളെല്ലാം ചേർത്തുകൊണ്ടുള്ള ഒരു സമാഹാരവും അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൊന്നാണ്. ചിന്തോദ്ദീപകമായ ഒരുപിടി കവിതകൾ സമ്മാനിച്ച ആ തൂലിക ഇനിയും ചലിച്ചുകൊണ്ടേയിരിക്കട്ടെ എന്നതുതന്നെയാണ് മലയാളകവിത ആസ്വാദകരും ആഗ്രഹിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്