സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് നേടിയത് രണ്ടുതവണ; എന്നിട്ടും സുധാകരൻ ജീവിക്കുന്നത് റബർ ടാപ്പിങ് തൊഴിലാളിയായി; ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചത് കാരണം മകളുടെ മെഡിക്കൽ പഠനവും മുടങ്ങി: പണിമുടക്ക് ദിനത്തിൽ വായിക്കാൻ ഒരു അസംഘടിത തൊഴിലാളിയുടെ കഥ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: സ്ഥിരം ജോലിയും വരുമാന വർധനവും അടക്കം ഒരുപാട് ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി യൂണിയനുകൾ ദേശീയ പണിമുടക്ക് നടത്തുന്ന ഇന്ന് തീർച്ചയായും വായിക്കേണ്ട, ഒരു തൊഴിലാളിയുടെ കഥയാണിത്. സുധാകരൻ എന്ന നാൽപത്തെട്ടുകാരന്റെ കഥ. ഇദ്ദേഹം ഒരു പ്രഫഷണൽ ഫോട്ടോഗ്രാഫറാണ്. സംസ്ഥാന സർക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് രണ്ടു തവണ നേടി. പക്ഷേ, ജീവിക്കാൻ വേണ്ടി ഇപ്പോൾ ടാപ്പിങ് തൊഴിൽ ചെയ്യുന്നു. ഒറ്റ ഫ്രെയിമിൽ ഒതുങ്ങുന്നല്ല ഈ ജീവിതം. ഒറ്റ ക്ലിക്കിൽ പറഞ്ഞു തീർക്കാനുമാവില്ല ഈ കഥ.
ചിത്രമാളിക എന്നൊരു സ്റ്റുഡിയോയുണ്ട് സുധാകരന്. പേരിൽ മാത്രമേ മാളിക പണിതിട്ടുള്ളൂ. വീട്ടിലെ അടുപ്പിൽ പുകയുന്നത് ദുരിതം മാത്രമാണ്. സ്വന്തമായി സ്റ്റുഡിയോ ഉണ്ടെങ്കിലും തനിക്കു മാത്രം എന്തുകൊണ്ട് പിറന്നു വളർന്ന നാട്ടിൽ സമൂഹം അയിത്തം കൽപ്പിക്കുന്നുവെന്ന് സുധാകരന് അറിയില്ല.
സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രഫി അവാർഡ് സുധാകരനെ തേടിയെത്തിയത് ഇതു രണ്ടാം തവണ. രണ്ടു സ്ത്രീകൾ കലം നിർമ്മിക്കുന്ന ഫോട്ടോ ആണ് അവാർഡിന് അർഹമായത്. ഗർഭപാത്രത്തിൽ നിന്നും മൺപാത്രത്തിലേക്കുള്ള ജീവന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന ചിത്രം. 2005 ലും സംസ്ഥാന അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ തുടർച്ചയായി മൂന്ന് തവണ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. ഈ വർഷം കോട്ടയത്ത് നടന്ന പുഷ്പമേളയിൽ നാലാം സ്ഥാനവും കേരളാ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് നടത്തിയ ദേശീയ മത്സരത്തിൽ നാലാം സ്ഥാനവും ലഭിച്ചു. കോയമ്പത്തൂരിൽ രാജ്യാന്തര ഡിജെ ഫോട്ടോഗ്രഫി മത്സരത്തിൽ ഫൈനലിലും പങ്കെടുത്തു.
ഇതൊക്കെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ അഭിമാനം പകരുന്നു. പക്ഷേ, കോന്നി മുറിഞ്ഞകല്ലിലെ ചിത്രമാളിക എന്ന സ്റ്റുഡിയോയിലേക്കുള്ള വഴി സമൂഹം മറന്നതെന്തെന്ന് ഈ മനുഷ്യനറിയില്ല. പുതിയ തലമുറ ഈ പഴയ പടംപിടുത്തക്കാരനെ മറന്നു പോയിരിക്കുന്നു. പുതിയ കാലത്തോട് തോൾതൊട്ടു പോകാൻ സുധാകരന് കഴിയില്ല എന്ന് കരുതിയാകും ഈ അയിത്തം. പക്ഷേ കാലത്തിനനുസരിച്ച് സുധാകരനും മാറിയെങ്കിലും ക്യാമറ കൊണ്ട് കവിതപോലെ ചിത്രം പകർത്തുന്ന സുധാകരനെന്ന വ്യത്യസ്തനായ ഫോട്ടോഗ്രാഫർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു. അതോടെയാണ് റബർ ടാപ്പിങ്ങിലേക്കും തിരിഞ്ഞത്. ഒപ്പം സ്റ്റുഡിയോയിലെ ജോലികളും.
2005 ലാണ് പത്തനാപുരത്ത് സ്റ്റുഡിയോ ആരംഭിക്കുന്നത്. അടുത്ത് ബീവറേജസ് ഔട്ട്ലെറ്റ് തുടങ്ങിയതോടെ സ്റ്റുഡിയോയിലേക്ക് ജനങ്ങൾ വരാതായി. അതോടെ മുറിഞ്ഞകല്ലിലേക്ക് മാറി. കാര്യമായി ജോലി കിട്ടാതായതോടെ വീണ്ടും മടക്കം. ഡി.ടി.പി ഓപ്പറേറ്ററായ ഭാര്യ സുവർണയുടെ വരുമാനം മതിയാകാതെ വന്നതോടെയാണ് എട്ടുമാസം മുമ്പ് ടാപ്പിങിന് പോയിത്തുടങ്ങിയത്.
പത്തനാപുരം പാതിരിക്കൽ ശാസ്താംകാവ് പടിഞ്ഞാറ്റതിൽ ഗോപാലന്റെയും വെളുമ്പിയുടെയും മകനായ സുധാകരൻ തന്റെ ജാതി ഏതെന്ന് അറിയാനുള്ള നിയമപോരാട്ടത്തിലാണിപ്പോൾ. 2014ൽ 95 ശതമാനം മാർക്കോടെ +2 വിജയിച്ച മകൾ ആർദ്ര പ്രവേശന പരീക്ഷയിലൂടെ എം.ബി.ബി.എസിന് അർഹത തേടിയെങ്കിലും ജാതിയെച്ചൊല്ലിയുള്ള തർക്കത്തിൽ അലോട്ട്മെന്റ് നിഷേധിക്കപ്പെട്ടു. ഇത്തവണ ഫലംതന്നെ തടഞ്ഞുവച്ചു. ദളിത് വിഭാഗക്കാരനായ സുധാകരന്റെ ഭാര്യ പിന്നാക്ക സമുദായാംഗമാണ്. മക്കളെയും പിന്നാക്ക ജാതിയെന്ന നിലയിലാണ് സ്കൂളിൽ ചേർത്തത്. എന്നാൽ, മിശ്ര വിവാഹിതരുടെ മക്കൾക്ക് മാതാപിതാക്കളിലാരുടെയെങ്കിലും ജാതി സ്വീകരിക്കാമെന്ന് പറഞ്ഞ് വില്ലേജ് ഓഫീസർ ഇവർക്ക് പട്ടികജാതി എന്ന് സർട്ടിഫിക്കറ്റ് നൽകി. ഇതനുസരിച്ചാണ് പ്രവേശന പരീക്ഷ എഴുതിയത്. എന്നാൽ, കിർത്താഡ്സ് പറയുന്നത് ഇവർ പട്ടികജാതിക്കാരല്ലെന്നും ക്രൈസ്തവരാണെന്നുമാണ്.
സുധാകരന്റെ മാതാപിതാക്കളെ അവർ ജോലി ചെയ്തിരുന്ന വീട്ടുകാർ ക്രിസ്ത്യൻ പേരിൽ വിളിച്ചിരുന്നുവെന്നതാണത്രെ കാരണം. താൻ മാമോദീസ സ്വീകരിച്ചിട്ടില്ലെന്ന വാദമൊന്നും വിലപ്പോയില്ല. ഇതിന് എതിരെ ഹൈക്കോടതിയിൽ കേസ് നൽകി കാത്തിരിക്കുകയാണ്. ജാതിക്കാര്യത്തിൽ തർക്കമുള്ളതിനാൽ മകനെ മാനേജ്മെന്റ് സീറ്റിൽ ബിരുദ പഠനത്തിനും ചേർത്തു. സാമ്പത്തിക പ്രയാസം മുലം ഹൃദയസംബന്ധമായ അസുഖത്തെയും അവഗണിച്ചാണ് ജീവിതം. മാസം നാലായിരത്തിലധികം രൂപ മരുന്നിന് വേണം. അതിനാൽ തുടർപരിശോധനതന്നെ വേണ്ടെന്നു വച്ചു.
സുധാകരന് രണ്ടു തവണ ഹൃദയാഘാതവുമുണ്ടായി. ഇനിയൊന്ന് താങ്ങാനുള്ള ശേഷിയില്ല ശരീരത്തിനും മനസിനും. തന്റെ ക്യാമറയിൽ മറ്റൊരു കണ്ണിലും പതിയാത്ത ജീവിത ചിത്രങ്ങൾ പതിഞ്ഞതിന്റെ സന്തുഷ്ടി മാത്രംമതി സുധാകരന്. സുധാകരന്റെ ഫോൺ: 9048314254
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍