രാജേശ്വരിയുടെ ദുരിതം ഉമ്മൻ ചാണ്ടിയും തരംപോലെ മറന്നു; ദുരിതക്കയത്തിൽ രാജേശ്വരിയും അമ്മയും; സൗന്ദര്യം പോയതോടെ ഭർത്താവും ഉപേക്ഷിച്ച രാജേശ്വരിക്ക് സ്വന്തം കുഞ്ഞിനെ ഒന്നു കാണണം
തിരുവനന്തപുരം: മാരകരോഗങ്ങൾക്ക് ഇരകളായ മനുഷ്യരെ കുറിച്ചുള്ള വാർത്തകൾ പത്ര-ദൃശ്യ മാദ്ധ്യമങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ളതാണ് . ഇത്തരം വാർത്തകൾ വായിക്കുമ്പോൾ സർക്കാരും വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന വാഗ്ദാനങ്ങൾ പലപ്പോഴും വാഗ്ദാനങ്ങളായി മാത്രം അവശേഷിക്കുമ്പോൾ നഷ്ടപ്പെടുന്നത് രാജേശ്വരിയെ പോലെ, മാരകരോഗത്തിന്റെ നീരാളികൈകളിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന നിർദ്ധരരായ രോഗികളുടെ പ്രതീക്ഷകൾ കൂടിയാണ്. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഭഗവതിപുരം ഗ്രാമത്തിൽ കരിനെല്ലിയോട് കോളനിയിൽ രാജലക്ഷ്മിയുടെ ദുരിതജീവിതം 'മറുനാടൻ മലയാളി'യിൽ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. വാർത്ത വന്നതിനു ശേഷം സർക്കാരും വ്യക്തികളും സ്ഥാപനങ്ങളും നേരിട്ടും അല്ലാതെയും വാഗ്ദാനങ്ങളുടെ പെരുമഴയാണ് നടത്തിയത്. അതേസമയം രാജേശ്വരിയുടെ ചികിത്സയ്ക്ക് ഒരു കൈ സഹായം നൽകിയവരെയും ഈ കുടുംബം വിസ്മരിക്കുന്നില്ല.
നിർദ്ധന കുടുംബത്തിൽ ജനിച്ച രാജേശ്വരിയുടെ ജീവിതത്തിലേക്ക് സുരേഷ് എന്ന ചെറുപ്പക്കാരൻ എത്തിയതോടെ സന്തോഷകരമായ ഒരു കുടുംബത്തിന്റെ ശുഭാരംഭം ആയിരുന്നു. എന്നാൽ വളരെ പെട്ടെന്നായിരുന്നു ആ കുടുംബത്തിന്റെ സന്തോഷത്തിലേക്ക് രോഗം ഇരുൾ പരത്തിയത്. ഭർത്താവും മകനുമൊത്ത് സന്തോഷത്തോടെ രാജേശ്വരി കഴിയുന്നതിനിടെ, രാവിലെ കടയിൽ പോയി വന്ന രാജേശ്വരി ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയുമായിരുന്നു. വീട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവർ അവിടെ നിന്നും ശ്രീചിത്രാ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഞരമ്പുകളിൽ രക്തം കട്ട പിടിക്കുന്ന അപൂർവ്വരോഗമാണെന്ന് ശ്രീചിത്രയിലെ ഡോക്ടർമാർ വിധിയെഴുതി. വലതുവശം തളർന്നെങ്കിലും ചെറിയ രീതിയിൽ ശരീരത്തിന് ചലനം ഉണ്ടായിരുന്നു.
തുടർന്ന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നുണ്ടായ പക്ഷാഘാതം അവളെ എല്ലുംതോലും മാത്രമാക്കി. രോഗം വഷളായി സൗന്ദര്യം ഒക്കെ ക്ഷയിച്ചപ്പോൾ എന്നു കാത്തുസൂക്ഷിക്കാൻ ദൈവം ഒരുമിപ്പിച്ച ഭർത്താവ് രാജേശ്വരിയെ വീട്ടിൽ കൊണ്ടാക്കി മടങ്ങി. മൂന്നു വർഷം സന്തോഷത്തോടെ കഴിയുകയും ഒരു കുഞ്ഞിന്റെ അമ്മയാകുകയും ചെയ്ത ഓർമ്മകളാണ് രാജേശ്വരിയുടെ കണ്ണു നനയിക്കുന്നത്. 25ാം വയസ്സിൽ രോഗം തളർത്തിയ രാജേശ്വരി ഒരു വർഷമായി ഒരേ കിടപ്പാണ്. എന്നും കൂടെയുണ്ടായകുമെന്ന കരുതിയ ഭർത്താവ് ഉപേക്ഷിച്ചതിലുപരി, നൊന്തുപെറ്റ മകൻ അഭിമന്യുവിനെ തന്നിൽ നിന്ന് അകറ്റിയ ഭർത്താവിന്റെ ക്രൂരതയെ കുറിച്ച് രാജേശ്വരി പറയുന്നത് തോരാത്ത കണ്ണീർ കൊണ്ടാണ്. അയൽപക്കത്തെ കുട്ടികളെ കണ്ടാൽ പിന്നെ തോരാത്ത കണ്ണീരാണ്.
കഴിഞ്ഞ വർഷം മെയ് മാസം 3ാം തീയതി ഉച്ചയ്ക്ക് ഊണും കഴിച്ച് ഉറങ്ങാൻ കിടന്ന രാജേശ്വരിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് ശരീരം മുഴുവൻ തളർന്ന് കിടക്കുന്ന രാജേശ്വരിയെയാണ്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജേശ്വരിയുടെ ചലനശേഷി വീണ്ടെടുക്കാൻ ഡോക്ടർമാർക്കും കഴിഞ്ഞില്ല. പൂർണമായും ചലനശേഷി നഷ്പ്പെട്ട രാജേശ്വരിയുടെ ചികിത്സാ ചെലവുകൾക്കുള്ള ഓട്ടപ്പാച്ചിലായിരുന്നു പിന്നീടങ്ങോട്ട് അമ്മ മീനാക്ഷിയമ്മയുടേയും അനിയന്റെയും. ചേച്ചിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പഠനം നിർത്തി കൂലിപ്പണിക്കു പോകുകയാണ്.
അതിനിടെ ഇടിത്തീ പോലെയാണ് രാജേശ്വരിയുടെ വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ്. രാജേശ്വരിയുടെ വിവാഹസമയത്ത് പിന്നോക്ക വിഭാഗ വികസന കോർപറേഷനിൽ നിന്ന് എടുത്ത 25000 രൂപയിൽ 19000 രൂപ അടച്ചെങ്കിലും ചികിത്സാ ചെലവ് താങ്ങാനാകാത്ത സാഹചര്യത്തിൽ ബാക്കി തുക അടയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ബാക്കി തുക കൂടി അടയ്ക്കണമെന്നാണ് 'വികസന കോർപറേഷന്റെ ' നിലപാട്. 'സർക്കാർ എന്റെ കിടപ്പാടം കൊണ്ടുപോയാലും എനിക്ക് പ്രശ്നമില്ല. എന്റെ മകൾ ഒന്ന് എഴുന്നേറ്റ് നടന്നാൽ മതിയായിരുന്നു. എന്തിനാണ് ദൈവം എന്റെ മോളോട് ഇങ്ങനെ ചെയ്തത്?' അമ്മ ഇത് മാത്രമാണ് ചോദിക്കുന്നത്.
ഇനി സർക്കാർ നിലപാട്
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലും രണ്ടു തവണ പോയി കണ്ടിരുന്നു. രാജേശ്വരിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ ചെലവുകളും വീട്, കിണർ എന്നിവയും വാഗ്ദാനം ചെയ്തു. എന്നാൽ നാളിതു വരെ സർക്കാരിന്റെ വാഗ്ദാനങ്ങളൊന്നും പോലും ഈ കുടുംബത്തിന് ഉപകാരപ്പെട്ടില്ല. ചികിത്സാ ചെലവിന് അമ്പതിനായിരത്തിലധികം രൂപ ആവശ്യമുള്ള രാജേശ്വരിക്ക് സർക്കാർ മാസം നൽകുന്നത് 250 രൂപയാണ്.
രാജേശ്വരിയുടെ അമ്മ മീനാക്ഷിയമ്മ വിധവാ പെൻഷൻ അനുവദിച്ചത് അടുത്തിടെ ആണ്. ആറു മാസം കൂടുമ്പോൾ 3500 രൂപ. രോഗത്തിന്റെയും രോഗികളുടേയും പേരു പറഞ്ഞ് വിൽക്കുന്ന കാരുണ്യ ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ സർക്കാർ കൈവശം ഉള്ളപ്പോഴാണ് ഈ ഉദാരസമീപനം. പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിയുന്നതു കൊണ്ട് മറ്റ് അസുഖങ്ങളും രാജേശ്വരിക്ക് പിടിപെട്ടതോടെ വിളപ്പിൽ ശാലയിലെ ബന്ധുവിന്റെ വീട്ടിലേക്ക് മാറിയിരിക്കുകയാണ്. അരുവിക്കര പഞ്ചായത്ത് വീടും കിണറും നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ഈ കുടുംബം പുറത്ത്. എത്രനാൾ ബന്ധുക്കൾക്കൊപ്പം കഴിയാനാകും എന്ന ആശങ്കയിലാണ് അമ്മ മീനാക്ഷിയമ്മ.
ചികിത്സ
നിലവിൽ ആർ.സി.സിയിലെ ഡോ. ഷൈലജയുടെ ചികിത്സയിലാണ് രാജേശ്വരി. ഇതിനോടൊപ്പം ചലനശേഷി് വീണ്ടെടുക്കാനുള്ള ആയുർവേദ ചികിത്സ അടുത്തു തന്നെ ആരംഭിക്കണമെന്ന് നിർദ്ദേശിച്ചുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് അമ്മ മീനാക്ഷി അമ്മയും അനിയനും. രാജേശ്വരിയുടെ കഥകൾ അറിഞ്ഞ് ചികിത്സാ ചെലവ് വഹിക്കാമെന്ന ് ഏറ്റ ചാരിറ്റബൾ ട്രസ്റ്റുകളും ഈ നിർദ്ധന കുടുംബത്തെ മറന്നു. നേരത്തെ ആയുർവേദ ചികിത്സ നൽകിയതിന്റെ ഫലമായി രാജേശ്വരിയിൽ മാറ്റങ്ങൾ ഉണ്ടായി. ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട രാജേശ്വരിക്ക് ഇപ്പോൾ ഇടതുകൈ അല്പം അനക്കാൻ കഴിയുന്നുണ്ട്. ആയുർവ്വേദ ചികിത്സക്ക് മാത്രമായി ഏകദേശം 1,70,000 രുപ ഇതുവരെ ചെലവായി. അതോടോപ്പം ശ്രീചിത്രയിലെ ചികിത്സയും നടത്തുന്നണ്ട്. ഒരു ഇൻജക്ഷനു മാത്രമായി 18,000 രൂപ വേണം. മറ്റ് മരുന്നുകളുടെ ചെലവ് വേറെ. ചികിത്സയുടെ ഭാരിച്ച ചെലവ് താങ്ങാൻ ഈ പാവം മാതാവിന് കഴിയുന്നില്ല.
വാഗാദാനം ചെയ്തവർ അക്കാര്യം വാഗ്ദാനങ്ങളിൽ മാത്രം ഒതുക്കിയതോടെ മകളെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരാൻ കഴിയുമെന്ന മീനാക്ഷിയമ്മയുടെ പ്രതീക്ഷകൾക്കാണ് തിരിച്ചടിയായത്. ഇവരെ സഹായിക്കാനായി മീനാക്ഷിയമ്മയുടെ പേരിൽ സിൻഡിക്കേറ്റ് ബാങ്കിന്റെ വെള്ളനാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ബാങ്കിൽ ചെന്ന് ഈ അക്കൗണ്ട് നമ്പരും ഞങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. നല്ലവരായ വായനക്കാർ കഴിയുന്നത്രയും സഹായം ഈ കുടുംബത്തിന് നല്‍കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ഈ അക്കൗണ്ടിൽ ഞങ്ങൾക്ക് യാതൊരു വിധ നിയന്ത്രണവും ഇല്ലാത്തതിനാൽ പണം നല്കുന്നവർ സ്വന്തം ഉത്തരവാദിത്തത്തിൽ നല്‍കണമെന്ന് അപേക്ഷിക്കുന്നു. അക്കൗണ്ട് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
Account number: 40082200112275.
MEENAKSHIAMMA V
SYNDICATE BANK
VELLANAD Branch
Thiruvananthapuram, 695 543
IFSC Code: SYNB0004008
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍