ഓണമുണ്ണാൻ രാജമാണിക്യത്തെപ്പോലെ രേണുരാജ് ഐഎഎസും ബ്രിട്ടനിലേക്ക് പോകുമോ? സർക്കാരിനോട് ഒത്തുപോകാൻ കഴിയാതെ നാട് വിടുന്ന സിവിൽ സർവീസുകാരുടെ എണ്ണം കൂടുന്നതു കേരളത്തിന്റെ അവസ്ഥക്കു തെളിവായി മാറുന്നു; ഇരട്ടച്ചങ്കുകാർക്കൊപ്പം പ്രവർത്തിക്കാൻ വയ്യാതെ നാടുവിട്ടവരിൽ ശ്രീരാമും ജി ആർ ഗോകുലും അടക്കമുള്ളവർ; ചെറുപ്പക്കാരായ ഉദ്യോഗസ്ഥർ ബ്രിട്ടനും അമേരിക്കയും അഭയ കേന്ദ്രമാക്കുന്നു
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: നട്ടെല്ലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഇരട്ട ചങ്കുകാർക്കൊപ്പം നീന്താൻ പറ്റുന്ന ഇടമല്ല കേരളമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് ദേവികുളം സബ് കളക്ടർ രേണു രാജ് ഐ എ എസ് നേരിടുന്ന അവഹേളനം. ഏതാനും വോട്ടുകളുടെ ബലത്തിൽ അഞ്ചു വർഷത്തേക്ക് ജനപ്രതിനിധിയായ ഒരു എം എൽ എ ജനാധിപത്യത്തിന് രാജഭരണ കാലത്തേക്കാൾ ദാർഷ്ട്യം ഉണ്ടെന്ന മട്ടിൽ ചാനലുകളിൽ പോലും വന്നിരുന്നു അട്ടഹസിക്കുമ്പോൾ തങ്ങൾ ഇത്തരം അവഹേളനം കേൾക്കാൻ ബാധ്യസ്ഥരല്ലെന്ന ചിന്തയാണ് യുവ സിവിൽ സർവീസിൽ പടരുന്നത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പോലും കേൾക്കാത്ത തരം രാഷ്ട്രീയ പീഡനം അനുഭവിക്കുന്ന നാടായി കേരളം മാറിയതിൽ അസ്വസ്ഥരായ സിവിൽ സർവീസുകാർ ഈ സർക്കാരിന്റെ കാലത്തു മറ്റെന്തെങ്കിലും ചെയ്യുകയാണ് കൂടുതൽ മെച്ചം എന്ന ധാരണയിൽ ഉപരി പഠനത്തിന് ബ്രിട്ടനും അമേരിക്കയും തിരഞ്ഞെടുക്കുകയാണ്. ചിലരാകട്ടെ നീണ്ട കാലത്തേ പരിശീലനത്തിന് സഹായകമാകും വിധം വിവിധ സ്കോളര്ഷിപ്പുകൾക്കും ശ്രമിക്കുന്നു.
ഇത്തരത്തിൽ ലണ്ടനിൽ പഠിക്കാൻ എത്തിയ മുൻ എറണാകുളം കളക്ടർ രാജമാണിക്യം ഓടി നടന്നു മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുത്തു സ്നേഹം പങ്കു വയ്ക്കുന്നതും ഇത്തരം മികച്ച ജീവനക്കാരെ നഷ്ടപ്പെടുത്തുന്ന കേരളത്തിനുള്ള മറുപടിയായി കൂടി മാറുകയാണ്. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിൽ മാധ്യമങ്ങളെ സന്തോഷിപ്പിക്കാൻ താത്കാലികമായി മുട്ടുമടക്കിയ ശേഷം വർധിച്ച വീര്യത്തോടെ വീണ്ടും കടന്നാക്രമിക്കുന്ന ശൈലി മന്ത്രിമാരും എം എൽ എ മാരും സ്വീകരിക്കുമ്പോൾ കേരളത്തിലെ ഭരണചക്രത്തിന്റെ നെടിയാണികളായ ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം സ്വീകരിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇപ്പോൾ സെക്രെട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന ലക്ഷത്തിലേറെ ഫയലുകൾ. ഓരോ ഫയലിലും ഓരോ മനുഷ്യരുടെ ജീവിതമാണ് എന്ന് അധികാരം ഏൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ അധികാരത്തണലിലാണ് ഈ ഫയലുകൾ ഉറങ്ങുന്നത് എന്നതാണ് ഏറെ വിചിത്രം. പുത്തനച്ചി പുരപ്പുറം തൂക്കും എന്നതിനപ്പുറം ഒന്നും ആ വാക്കുകളിൽ ഉണ്ടായിരുന്നില്ല എന്നതാണ് സർക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഉള്ള ഏറ്റുമുട്ടൽ തെളിയിക്കുന്നത്.
ഈ സർക്കാരിന്റെ കാലത്തു വിദേശത്തേക്ക് രക്ഷപ്പെട്ട ജീവനക്കാരുടെ എണ്ണം ഏറെയാണ്, അതും ജനപ്രിയരായ ഉദ്യോഗസ്ഥർ തന്നെയാണ് നാട് വിട്ടത് എന്നതും പ്രത്യേകതയാണ്. ഇത്രയും മുതിർന്ന ഉദ്യോഗസ്ഥരെ പോലും നിയമം നടപ്പാക്കാൻ അനുവദിക്കില്ലെങ്കിൽ സാധാരണക്കാരായ തങ്ങളെക്കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്നതാണ് മറ്റു ജീവനക്കാരുടെ നിലപാട്. രാഷ്ട്രീയവൽക്കരണം പൊലീസിൽ മാത്രമല്ല മുഴുവൻ രംഗത്തും വ്യാപിപ്പിക്കാൻ ഉള്ള സർക്കാരിന്റെ ശ്രമമാണ് ഇത്തരം നീക്കങ്ങൾ എന്ന ആക്ഷേപവും ശക്തമാണ്. റിസോർട് മാഫിയ കയ്യടക്കിയ ദേവികുളത്തു ഇപ്പോൾ നാലാമത്തെ സബ് കളക്ടർ ആണ് പിണറായി സർക്കാരിന്റെ അപ്രീതി നേരിടുന്നത് എന്നും കൗതുകകരമാണ്. ഇതിനർത്ഥം സർക്കാർ അവിഹിതമായി പ്രവർത്തിക്കുന്നു എന്ന് തന്നെയാണ്. തുടർച്ചയായി എത്തുന്ന സബ് കളക്ടർമാർക്ക് തങ്ങളുടെ ജോലി ചെയ്യാനാവാത്ത വിധം രാഷ്ട്രീയ - ഭൂ മാഫിയ സംഘടിതമായി പ്രവർത്തിക്കുന്നു എന്നാണ് ഇപ്പോൾ സമൂഹം തിരിച്ചറിയുന്നതും.
ദേവികുളത്തു ആദ്യം രാഷ്ട്രീയക്കാരുടെ കണ്ണിൽ കരടായി മാറിയത് ആർ ഡി ഓ ചുമതല വഹിച്ച സബീൻ സമദാണ്. കക്കൂസ് മാലിന്യം പുഴയിൽ ഒഴുകിയതിനു 52 റിസോർട്ടുകൾക്കു സ്റ്റോപ്പ് മെമോ നൽകിയപ്പോൾ റിസോർട്ടുകാരേക്കാൾ ചൊടിച്ചത് രാഷ്ട്രീയക്കാർക്കാണ്. പകരക്കാരനായി എത്തിയത് യുവസിംഹമായി മാറിയ ശ്രീറാം വെങ്കിട്ടരാമനാണ്. തലയ്ക്കു സ്ഥിരതയില്ലാത്തവൻ എന്നുവരെ മന്ത്രിയുടെയും എം എൽ എയുടെയും ശകാരം ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു. പുരുഷൻ ആയതിനാൽ ഇപ്പോൾ രേണു രാജിന് ലഭിക്കും വിധം സാമൂഹ്യ പിന്തുണ തുടക്കത്തിൽ ശ്രീറാമിന് ലഭിച്ചില്ലെന്ന് മാത്രം എല്ലാ അവഹേളനവും അദ്ദേഹം ഒറ്റയ്ക്ക് ഏറ്റെടുക്കുക ആയിരുന്നു. ഇദ്ദേഹത്തിന് പകരം വി ആർ പ്രേംകുമാർ എത്തി. കോപ്പിയടിച്ചു പരീക്ഷ പാസായവൻ എന്ന് സ്കൂൾ ഫൈനൽ പോലും പാസാകാൻ കഴിയാത്ത മന്ത്രിയുടെ വായിൽ നിന്നും കേൾക്കേണ്ടി വന്നു. പ്രേം കുമാറിനെ ശബരിയിലേക്കു കടത്തിയാണ് പകരം രേണു ചുമതലയിൽ എത്തിയത്.
എന്നാൽ തൽക്കാലം ഈ സർക്കാരിന്റെ ആട്ടും തുപ്പും കേട്ട് കഴിയേണ്ട കാര്യം തനിക്കില്ല എന്ന് തീരുമാനിച്ചു ശ്രീറാം നേരെ പോയത് ഹാർവാർഡിലേക്കാണ്. ഇദ്ദേഹത്തിനൊപ്പം മിടുക്കരായ നാല് സിവിൽ സർവീസുകാർ കൂടി വിദേശ പഠനത്തിന് എത്തി. ഇക്കൂടെ ലണ്ടനിൽ രാജമാണിക്യവും ജി ആർ ഗോകുൽ, മൃണ്മയി ജോഷി ശശാങ്ക്, സ്വാഗത് ആർ ഭണ്ഡാരി എന്നിവരും കൂടി പറന്നതോടെ കേരളം അഭിമാനിയായ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഉള്ള സ്ഥലമല്ല എന്ന വികാരം യുവ ഉദ്യോഗസ്ഥർക്കിടയിൽ പടരുകയാണ്. ടി വി അനുപമയും രേണു രാജുവും ഒക്കെ ഏറെ സമ്മർദം സഹിച്ചാണ് ഇപ്പോൾ ജോലി ചെയ്യുന്നതും.
പബ്ലിക് പോളിസിയിൽ മാസ്റ്റർ ഡിഗ്രി എടുക്കുന്നതിനാണ് രാജമാണിക്യം രണ്ടു വർഷത്തേക്ക് ലണ്ടൻ കിങ്സ് യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തിരിക്കുന്നത്. പൊതുജന കാര്യത്തിൽ മാസ്റ്റർ ഡിഗ്രിക്ക് വേണ്ടിയാണു മുൻ ഇടുക്കി കളക്ടറായ ജി ആർ ഗോകുൽ അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സ്റ്റിറ്റി തിരഞ്ഞെടുത്തത്. ഡോക്ടർ കൂടിയായ ശ്രീറാം പൊതുജന ആരോഗ്യ വിഷയത്തിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനാണ് ഹാർവാർഡ് തന്നെ തിരഞ്ഞെടുത്തത്. എന്നാൽ മൃണ്മയി ജോഷിയാകട്ടെ രാജമാണിക്യത്തെ പോലെ യുകെയിലേക്കാണ് പറന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് പോളിസിയിൽ മാസ്റ്റർ ഡിഗ്രി ചെയ്യുകയാണ് ഈ യുവ ഓഫിസർ. ഭണ്ഡാരി അമേരിക്കയിലെ ഹൂസ്റ്റണിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്സിലാണ് മാസ്റ്റർ ഡിഗ്രിയെടുക്കുന്നത് ഇത്രയധികം സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒറ്റയടിക്ക് ലീവ് എടുത്തു നാട് വിടുന്നത് അപൂർവമാണ്. ഇവർക്ക് പിന്നാലെ ലീവിന് ശ്രമിച്ച പലർക്കും സർക്കാർ കണ്ണുരുട്ടി ലീവ് നിഷേധിക്കുക ആയിരുന്നു എന്നും കേൾക്കുന്നു. സ്കോളർഷിപ് ലഭിച്ചവർ സർക്കാരിന്റെ ഇണ്ടാസിനു കാത്തു നിൽക്കാതെ ശമ്പളം പോലും വേണ്ടെന്നു വച്ചാണ് അവധി അപേക്ഷ നൽകിയത്.
വിവരംകെട്ട രാഷ്ട്രീയക്കാർക്കിടയിൽ പ്രവർത്തിക്കുമ്പോൾ സിവിൽ സർവീസ് വലിച്ചെറിഞ്ഞാലും മികച്ച ഡിഗ്രി കയ്യിൽ ഉണ്ടെങ്കിൽ ഇഷ്ടപ്പെട്ട മറ്റു ജോലികളിലേക്ക് മാറാനും അവസരമുണ്ട് എന്ന ലക്ഷ്യവും ഇത്തരം സ്പെഷ്യലൈസേഷൻ പഠനത്തിന് പിന്നിൽ യുവ ഓഫിസർമാർ ലക്ഷ്യമിടുന്ന ഘടകമാണ്. സ്പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ സർക്കാരിന്റെ നിക്ഷേപം കൂടുന്നതും ഇത്തരം മേഖലകളിലേക്ക് സിവിൽ സർവീസുകാരെ ആകർഷിക്കുന്ന ഘടകമാണ്. ഐ പി എസിനും ഐ എഫ് എസിനും ഗ്ലാമർ നഷ്ടപ്പെട്ടു കൂടുതൽ പേരും ഇപ്പോൾ ഐ എ എസ തിരഞ്ഞെടുക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്. ജിജി തോംസണെ പോലെയുള്ളവർ ഒരു വ്യാഴവട്ടം സർക്കാരിനെ സേവിച്ച ശേഷമാണ് സോഷ്യൽ സയൻസിൽ മാസ്റ്റർ കരസ്ഥമാക്കിയത്.
ഇപ്പോൾ അത്തരം ട്രെന്റ് ചെറുപ്പക്കാരിൽ പടരുമ്പോൾ രാഷ്്ട്രീയക്കാരുടെ അവഹേളനം അതിനുള്ള വഴി മരുന്നാക്കി മാറ്റുകയാണ് യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. സർക്കാരിൽ നിന്നും മൂന്നു വർഷം അവധി എടുത്ത ഐ എ എസ ഓഫിസർ ബി അശോകിനെ പോലുള്ളവർ ലക്ഷ്യമിടുന്നതും സ്വന്തം കഴിവുകൾ പ്രയോഗിക്കാൻ ഉള്ള സുരക്ഷിതം ഇടം തേടലാണ്. ഇദ്ദേഹം ഇപ്പോൾ കൊച്ചിയിൽ ചിന്മയ യൂണിവേഴ്സ്റ്റിറ്റിയുടെ തലപ്പത്താണ്. സർക്കാർ മേഖലയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്വകാര്യ മേഖല ഏറ്റെടുക്കാൻ ഉണ്ടാകും എന്നതും ഉയർന്ന വിദ്യാഭ്യാസം കൂടുതൽ കരസ്ഥമാക്കാൻ യുവ ഓഫിസറാമാരെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് വിദേശ പഠനത്തിന് പോകാൻ അവസരം നൽകി തുടങ്ങിയത്. നിലവിൽ വിരമിക്കാൻ അഞ്ചു വർഷം ബാക്കിയുള്ളവർക്ക് പോലും ഇത്തരം അവസരങ്ങൾ അനുവദിക്കാറുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്