മലയാളം അറിയാത്ത വടക്കൻ സ്ഥാനാർത്ഥിയായാൽ അപമാനമെന്ന് അഴിക്കോട് പറഞ്ഞത് കളങ്കമായി; ചായ കൊടുക്കാൻ നിൽക്കുന്നവർക്കും തൂപ്പുകാർക്കും സീറ്റ് കൊടുക്കരുതെന്ന് സേനാപതി വേണുവിന്റെ കളിയാക്കലും മത്സര മോഹത്തെ തകർത്തു; ചെന്നിത്തലയുടെ കത്ത് ചോർത്തി ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കലും നടന്നില്ല; കെസിയും ഒസിയും ഡൽഹിയിലെത്തിയപ്പോൾ സോണിയയുടെ വീട്ടിലും ഇടംപോയി; രാമന് പോലും മോദിയിൽ വിശ്വാസമില്ലെന്ന് കളിയാക്കിയ നേതാവ് ഒടുവിൽ ബിജെപിക്കാരനുമായി; ബിഷപ്പ് ഫ്രാങ്കോ വളർത്തിയ ടോമിന്റെ 'വീരകഥ' ഇങ്ങനെ
മറുനാടൻ ഡെസ്ക്
തൃശൂർ: മലയാളം അറിയാത്ത ടോം വടക്കൻ തൃശൂരിൽ സ്ഥാനാർത്ഥിയായാൽ അത് സാംസ്കാരിക തലസ്ഥാനത്തിന് അപമാനകരമാണെന്ന് സുകുമാർ അഴീക്കോട് പറഞ്ഞത് കേരളം ഏറെ ചർച്ചയാക്കിയിരുന്നു. 2004ലും 2009ലും തൃശൂർ ലോക്സഭാ സീറ്റിന് വേണ്ടി കരുക്കൾ നീക്കിയ ടോം വടക്കന്‍ വിനയായത് സുകുമാർ അഴിക്കോടിന്റെ ഈ പരാമർശമായിരുന്നു. വരത്തനും വയസനും വേണ്ടെന്ന മുദ്രാവാക്യവുമായി തൃശൂരിലെ കോൺഗ്രസുകാർ ടോം വടക്കനെതിരെ പ്രതിരോധം തീർത്തതും വിനയായി. അപ്പോഴും ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കൻ. എന്നാൽ കോൺഗ്രസിലെ അധികാരം പുതു തലമുറയിലേക്ക് എത്തുമ്പോൾ ജനകീയ അടിത്തറയില്ലാത്ത നേതാവിന് പ്രതാപകാലം നഷ്ടമായി. കെ സി വേണുഗോപാലും ഉമ്മൻ ചാണ്ടിയും കോൺഗ്രസിന്റെ ദേശിയ നേതൃനിരയിലെത്തിയപ്പോൾ പാർട്ടിക്കുള്ളിലെ കറിവേപ്പിലയായി ടോം വടക്കൻ മാറി. ഈ സാഹചര്യത്തിലാണ് ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചുവടു മാറ്റം.
അഴിക്കോടിന്റെ മലയാളം അറിയാത്തവൻ എന്ന പ്രസംഗത്തിന് ശേഷം വടക്കനെ തകർത്തത് ഉടുമ്പൻചോലയിൽനിന്നുള്ള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സേനാപതി വേണുവായിരുന്നു. എഐസിസി ഓഫിസിൽ ചായ കൊടുക്കാൻ നിൽക്കുന്നവർക്കും തൂപ്പുകാർക്കും തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കരുതെന്ന ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതൃസംഗമത്തിൽ സേനാപതി വേണു ആഞ്ഞടിച്ചു. ഇത് വടക്കന്‍ കൊള്ളുകയും ചെയ്തു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇരുന്ന വേദിയിൽ ഇത്തരത്തിലൊരു പരാമർശം നടത്തിയത് കോൺഗ്രസ് സംസ്ക്കാരത്തിന് ചേർന്നതല്ലെന്ന് ടോം വടക്കൻ അന്ന് തന്നെ പ്രതികരിച്ചു. മത്സരിക്കാൻ ഉന്നത കുടുംബത്തിൽ ജനിക്കണമെന്നില്ല. നിലം തുടയ്ക്കുന്നവർക്കും പാത്രം കഴുകുന്നവർക്കും മത്സരിക്കാൻ അവകാശമുണ്ട്. അഞ്ച് വർഷം മുന്‍പ് കോൺഗ്രസിലെത്തിയ സേനാപതിക്ക് പാർട്ടിയെ കുറിച്ച് വേണ്ടത്ര ധാരണയില്ലെന്നായിരുന്നു ടോം വടക്കന്റെ അന്നത്തെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സേനാപതി വേണു. എന്നാൽ വർഷങ്ങൾ ശ്രമിച്ചിട്ടും ടോം വടക്കന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനായില്ല. ഈ നിരാശയമാണ് കോൺഗ്രസിൽ നിന്ന് കൂടുമാറാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലെന്ന പേര് മലയാളികൾക്കിടയിൽ പ്രശസ്തമായത് കന്യാസ്ത്രീ നൽകിയ പരാതിയോടെയാണ്. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും സംസ്ഥാന കേന്ദ്ര രാഷ്ട്രീയ പാർട്ടികളെയും വിറപ്പിച്ചു നിർത്തുന്ന ഫ്രാങ്കോയുടെ ബന്ധങ്ങൾ ഏറെ ചർച്ചയായി. ഫ്രാങ്കോയുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു ടോം വടക്കൻ. അതുകൊണ്ട് തന്നെ ബിജെപിയിലേക്ക് വടക്കനെ അടുപ്പിച്ചതിന് പിന്നിൽ ജലന്തർ രൂപതയുടെ പങ്കും ചർച്ചകളിൽ സജീവമാണ്. എന്നും ബിജെപിയെ വിമർശിച്ച നേതാവാണ് ടോം വടക്കൻ. ബിജെപി 1996 നു ശേഷം പുറത്തിറിക്കിയ എല്ലാ പ്രകടനപത്രികകളിലും രാമക്ഷേത്രം നിർമ്മിക്കുമെന്ന് പറയുന്നുണ്ടെന്നും 21 വർഷമായി അവർ രാമനെ വനവാസത്തിന് അയച്ചിരിക്കയാണെന്ന് കളിയാക്കിയ നേതാവാണ് ടോം വടക്കൻ. രാമനു തന്നെയും ഇപ്പോൾ ബിജെപിയിൽ വിശ്വാസം നഷ്ടപ്പെട്ടുകാണുമെന്ന് പറഞ്ഞ ടോം വടക്കനാണ് ഇപ്പോൾ ബിജെപിയിൽ എത്തുന്നത്. മോദിയേയും അമിത് ഷായേയും പുകഴ്ത്തിയാണ് വരവെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നിൽ ബിഷപ്പിന്റെ ഇടപെടുലകൾ ഉണ്ടെന്നാണ് സൂചന. ഒരാഴ്ച മുമ്പും ടോം വടക്കൻ തൃശൂരിലെത്തിയിരുന്നു. ലോക്സഭാ സീറ്റ് സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കേരളത്തിലെ ഗ്രൂപ്പുകൾ തന്നെ ഒരിക്കലും വാഴിക്കില്ലെന്ന് മനസ്സിലാക്കിയപ്പോൾ ടോം വടക്കൻ ഒരാഴ്ച കൊണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി. പെട്ടെന്ന് പുൽവാമയിലെ വികാരം ആളിക്കത്തി. കോൺഗ്രസിനെ തള്ളി പറഞ്ഞ് ബിജെപിയിലും എത്തി.
ദേശീയ രാഷ്ട്രീയത്തിൽ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാൽ ഉയർന്നപ്പോൾ സ്ഥാനം തെറിച്ച് രണ്ടു മലയാളികളാണ് വിൻസന്റ് ജോർജും ടോം വടക്കനും. രാജീവ് ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ശബ്ദമായിരുന്നു വിൻസന്റ് ജോർജ്. സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്ന നിലയിൽ കരുത്തേറി. രാഹുൽഗാന്ധി ദേശീയ അധ്യക്ഷനായതോടെ വിൻസന്റ് ജോർജും നിശബ്ദനായി. വിൻസന്റ് ജോർജിലൂടെ സോണിയാ ഗാന്ധിയുടെ ലിസ്റ്റിൽ കയറിപ്പറ്റിയ മറ്റൊരു പ്രമഖുനായിരുന്നു ടോം വടക്കൻ. മീഡിയയുടെ ചുമതലയിലാണ് ടോം വടക്കൻ താരമായത്്. തൃശൂർ ആർച്ച് ബിഷപ്പിന്റെ ചരടുവലികളിലൂടെ തൃശൂർ സീറ്റിന് ശ്രമിച്ച് മുമ്പ് പരാജയം ഏറ്റുവാങ്ങിയ ടോം വടക്കൻ എഐസിസി സെക്രട്ടറിയുമായി. എന്നാൽ ഡൽഹിയിൽ കെസി വേണുഗോപാൽ ചുവടുറപ്പിച്ചപ്പോൾ ടോം വടക്കനും അപ്രസക്തനായി. ഇനി കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് ടോം വടക്കൻ മനസ്സിലാക്കി. അങ്ങനെയാണ് ബിജെപിയിലേക്ക് മാറുന്നത്. കേരളത്തിലെ കോൺഗ്രസിലെ രണ്ട് ഗ്രൂപ്പുകളുടേയും കണ്ണിലെ കരടായിരുന്നു ടോം വടക്കൻ
മുമ്പ് സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റം അട്ടിമറിക്കാൻ ഡൽഹി കേന്ദ്രമായി പ്രവർത്തിച്ച മൂവർ സംഘമാണ് അന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേരിൽ പുറത്തുവന്ന കത്തിനു പിന്നിലെന്നു വിവാദം കോൺഗ്രസിൽ സജീവമായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ സോണിയാ ഗാന്ധിയെ രമേശ് ചെന്നിത്തല ധരിപ്പിക്കുകയും ചെയ്തു. എ.ഐ.സി.സി വക്താവ് ടോം വടക്കൻ, പാവം പയ്യൻ എന്നറിയപ്പെടുന്ന തോമസ് കുരുവിള, സംസ്ഥാനത്തെ പ്രമുഖ നേതാവിന്റെ മകൻ എന്നിവരടങ്ങിയ സംഘം ആപ്കോ എന്ന പി.ആർ ഏജൻസി വഴിയാണു കത്ത് തയാറാക്കി പുറത്തുവിട്ടതെന്നു ഐ ഗ്രൂപ്പ് ആരോപിക്കച്ചിരുന്നു. കത്തിന്റെ ആദ്യ പേജ് പുറത്തുവന്നിട്ടില്ല. കത്തിൽ ചെന്നിത്തലയുടെ ഒപ്പ് സ്കാൻ ചെയ്തുവച്ച രീതിയിലാണ്. സോണിയാഗാന്ധിക്കു സ്വന്തം കൈപ്പടയിൽ മാത്രമേ ചെന്നിത്തല കത്തെഴുതാറുള്ളൂ. അതുകൊണ്ടാണു കത്ത് പുറത്തുവന്ന ഉടന്‍ ആഭ്യന്തരവകുപ്പ് ഇതിന്റെ ഉറവിടത്തെപ്പറ്റി രഹസ്യമായി അന്വേഷിച്ചത്. കത്ത് ടോം വടക്കൻ വഴിയാണു മാധ്യമപ്രവർത്തകർക്കു ലഭിച്ചതെന്നും ഇന്റലിജൻസ് കണ്ടെത്തി. ഇത് ഏറെ വിവാദങ്ങളുണ്ടാക്കി.
അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മൻ ചാണ്ടിയുടേതെന്നും സംസ്ഥാനത്തു സ്വാധീനം വർധിച്ചു വരുന്ന ബിജെപിയെ പ്രതിരോധിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയമാണെന്നും നായർ സമുദായം കോൺഗ്രസിനെ കൈവിട്ടു തുടങ്ങിയതായും അഴിമതി ആരോപണങ്ങളെ നേരിടാൻ ഉമ്മൻ ചാണ്ടിക്കു കഴിയുന്നില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിനെ ഉമ്മൻ ചാണ്ടി നയിച്ചാൽ കോൺഗ്രസ് തന്നെ കേരളത്തിൽ ഇല്ലാതാകുമെന്നും അതിനാൽ തനിക്ക് ഒരു അവസരം തരണമെന്നും തുടർഭരണം ഉറപ്പാക്കാമെന്നും രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവത്രെ. തുടർന്നു ഹൈക്കമാൻഡ് കേരളത്തിൽ നേതൃമാറ്റ സാധ്യത ചർച്ച ചെയ്തതിനു പിന്നാലെയാണു ഈ വിവാദ കത്ത് പുറത്തുവന്നത്. ഈ വിവാദം ടോം വടക്കന്‍ ദോഷം ചെയ്തു. അപ്പോഴും ദേശീയ ചാനലുകളിൽ കോൺഗ്രസിന്റെ മുഖമായി ചർച്ചകളിൽ എത്തി. നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. അങ്ങനെ ദേശീയതലത്തിൽ താരമായി നിൽക്കുമ്പോഴാണ് കെസി വേണുഗോപാൽ രാഹുലിന്റെ അതിവിശ്വസ്തനായത്. പിന്നീട് സംഘടനാ ജനറൽ സെക്രട്ടറിയുമായി. ഇതോടെ ഇനി ഡൽഹിയിൽ നിന്നിട്ട് കാര്യമില്ലെന്ന് വടക്കൻ തിരിച്ചറിഞ്ഞു.
പുൽവാമ ആക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് ടോം വടക്കൻ ബിജെപിയിൽ ചേരുന്നത്. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടും ആകർഷിച്ചുവെന്നും ടോം വടക്കൻ വ്യക്തമാക്കി. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. അതേസമയം, ടോം വടക്കൻ കേരളത്തിൽ മൽസരിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനൊപ്പമെത്തിയാണ് ടോം നാടകീയമായി ബിജെപിയിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ബംഗാളിലും കഴിഞ്ഞ മൂന്നുദിവസമായി മറ്റു പാർട്ടികളിൽ നിന്ന് നിരവധി നേതാക്കന്മാരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ബംഗാളിൽ സിപിഎം, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് പാർട്ടികളിൽ നിന്നാണ് എംപിയും എംഎൽഎമാരും ബിജെപിയിൽ ചേർന്നത്.
രണ്ടാഴ്ച മുമ്പ് നാഗാലാണ്ടിൽ വേണമെങ്കിലും കോൺഗ്രസ് പറഞ്ഞാൽ മത്സരിക്കുമെന്ന് പറഞ്ഞ നേതാവാണ് ടോം വടക്കൻ. കഴിഞ്ഞ തവണ തൃശൂരിൽ ധനപാലന് തോറ്റതിന് പിന്നിൽ ടോം വടക്കന്‍ പങ്കുണ്ടെന്ന ആരോപണം സജീവമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍