സർക്കാർ ഭൂമി സൗജന്യമായി തരപ്പെടുത്തി പാർട്ടി ആസ്ഥാനം പണിത സിപിഐ(എം) നികുതി ഇളവുകളും സർക്കാർ ഗ്രാന്റും വാങ്ങുന്നതിലും പിശക് കാട്ടിയില്ല; എകെജി സെന്റർ കെട്ടിട നികുതി പോലും അടയ്ക്കുന്നില്ല; അനധികൃത കൈയേറ്റത്തെ കുറിച്ച് വാതുറക്കാൻ പ്രതിപക്ഷത്തിന് പോലും പേടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 1977 ൽ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോൾ എകെജി പഠനകേന്ദ്രം തുടങ്ങാൻ അനുവദിച്ച 28 സെന്റ് ഭൂമിയിലാണ് ചട്ടം ലംഘിച്ച് എകെജി സെന്റർ എന്ന സിപിഐ(എം) പാർട്ടി ഓഫീസ് പടുത്തുയർത്തിയത്. ഇതിനൊപ്പം സിപിഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് ലഭിച്ച വഴിവിട്ട ആനൂകൂല്യങ്ങളുടെ കണക്കും ഞെട്ടിക്കുന്നതാണ്. എന്നാൽ ലോ അക്കാദമി വിഷയം ചർച്ചയാക്കുന്ന കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പോലും ഇതേ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇതോടെ അനധികൃത നേട്ടങ്ങൾ സിപിഎമ്മിന് പ്രശ്നവുമാകുന്നില്ല. ലോ അക്കാദമി വിഷയത്തിൽ സിപിഐ-എം പാലിക്കുന്ന അർഥഗർഭമായ മൗനം വെറുതേയല്ലെന്നും അക്കാദമി ഭൂമി തിരിച്ചു പിടിക്കാൻ സർക്കാരിന് അവകാശമുണ്ടെങ്കിൽ ഇതിനൊപ്പം എകെജി സെന്ററും ഇടിച്ചു നിരത്തേണ്ടി വരുമെന്നും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ രേഖകൾ പുറത്തുവരുന്നത്.
പൊതു ആവശ്യങ്ങൾക്കും, വിദ്യാഭ്യാസ-ആതുരസേവന പ്രവർത്തനങ്ങൾക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ സൗജന്യങ്ങൾ കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവരുന്നത്. 1979-80 രണ്ടാം അർദ്ധ വർഷം മുതൽ 1987-88 ഒന്നാം അർദ്ധ വർഷം വരെ 2,20,896 രൂപയാണ് എകെജി സ്മാരക കമ്മിറ്റിക്ക് നായനാർ സർക്കാർ നികുതിയിളവ് നൽകിയത്. പൊതു ആവശ്യങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ആതുരസേവനം, ലൈബ്രറികൾ എന്നിവയ്ക്ക് സൗജന്യമനുവദിക്കുന്ന 103-ാം വകുപ്പ് പ്രകാരമായിരുന്നു ഇത്. സിപിഐ(എം) നിയന്ത്രണത്തിലുള്ള കെട്ടിടത്തിന് നികുതിയിളവ് നൽകിയ നടപടി ചോദ്യം ചെയ്യപ്പെട്ടെങ്കിലും എകെജി സ്മാരക കമ്മിറ്റിക്കാണ് ഇളവ് അനുവദിച്ചതെന്നായിരുന്നു അന്ന് വി.ജെ.തങ്കപ്പൻ സഭയിൽ മറുപടി നൽകിയത്.
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ അപേക്ഷയെ തുടർന്നായിരുന്നു ഇതെന്നും വി.ജെ തങ്കപ്പൻ മറുപടി നൽകിയതായി 1988 മാർച്ച് 29ലെ നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. അതേസമയം ഗവേഷണ കേന്ദ്രമെന്ന നിലയിലോ വിദ്യാഭ്യാസ, ആതുരസേവന സംവിധാനമെന്ന നിലയിലോ പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലമല്ല എകെജി സെന്ററും സ്മാരക കമ്മിറ്റിയും. എല്ലാ സംഘടനകളിൽപെട്ടവരെയും പൊതുജനങ്ങളെയും ഉൾക്കൊള്ളുന്നതാകണം സ്മാരക സമിതിയെന്ന നിർദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല. സ്മാരക കമ്മിറ്റി തന്നെ നിലവിലുണ്ടോയെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയും കെട്ടിടവും അനധികൃതമായി കൈവശം വച്ചിരിക്കുന്നതിന് പുറമെയാണ് ഈ നിയമലംഘനവും.
എകെജി സെന്ററിനെ തിരുവനന്തപുരം കോർപ്പറേഷൻ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയതും നിയമസഭയിൽ കെ.പി നൂറുദ്ദീൻ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിൽ എകെജി സെന്ററിന്റെ ഒരു ഭാഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു വി.ജെ തങ്കപ്പന്റെ മറുപടി. ഇക്കാരണത്താൽ പൂർണമായും സിപിഎമ്മിന്റെ മാത്രം നിയന്ത്രണത്തിൽ പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് 103-ാം വകുപ്പനുസരിച്ചുള്ള സർക്കാർ സൗജന്യങ്ങൾ നൽകുന്നത് ചട്ടലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.
1977-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ് കേരള സർവകാലാശാലയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം എകെജി മെമോറിയൽ കമ്മിറ്റിക്ക് സൗജന്യമായി വിട്ടുനൽകിയത്. എകെജി പഠനകേന്ദ്രത്തിനായി നൽകിയ ഭൂമിയിൽ രാഷ്ട്രീയ ഭേദമന്യെ പൊതുജനങ്ങൾക്കായി ലൈബ്രറി, കോൺഫ്രൻസ് ഹാൾ എന്നിവ നിർമ്മിക്കണമെന്നായിരുന്നു നിർദ്ദേശം. ആന്റണിയുടെ നടപടിക്കെതിരെ അന്ന് കോൺഗ്രസിൽ എതിർപ്പുയർന്നെങ്കിലും അതൊക്കെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വൈകാതെ, യൂണിവേഴ്സിറ്റി കോളജിന്റെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഒരിക്കൽ സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ എകെജി സ്റ്റഡി സെന്ററിന്റെ പേരിൽ അഞ്ചുനില കെട്ടിടം ഉയർന്നു. 1980-ൽ ഇകെ നായനാർ മുഖ്യമന്ത്രിയായപ്പോൾ സിപിഐ-എം ആസ്ഥാനം എകെജി സെന്ററിലേക്ക് മാറ്റി. അതോടെ എകെജി സ്റ്റഡി സെന്റർ എന്ന സങ്കൽപ്പം ഇല്ലാതായി. 1987-ൽ ഇടത് സർക്കാർ നിയമിച്ച കേരളാ സർവകലാശാല വൈസ് ചാൻസിലറുടെ നിർദ്ദേശപ്രകാരം എകെജി സെന്ററിനെയും സർവകലാശാലയേയും വേർതിരിച്ചു കൊണ്ട് മതിൽ ഉയർന്നു. സർവകലാശാലയുടെ പക്കൽ ഉണ്ടായിരുന്ന ഏഴര സെന്റ് ഭൂമി കൂടി എകെജി സെന്ററിന് അനധികൃതമായി വിട്ടുകൊടുത്തു കൊണ്ടായിരുന്നു മതിൽ നിർമ്മാണം.
അന്നത്തെ കാലത്ത് ഈ ഭൂമിക്ക് സെന്റിന് അഞ്ചുലക്ഷം രൂപയിലധികം വിലയുണ്ടായിരുന്നു. ഇക്കാര്യം അന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച എല്ലാ ഫയലുകളും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. 1977 ഓഗസ്റ്റ് 20 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ഭൂമി എ കെ ജി സ്മാരക കമ്മിറ്റിക്ക് നൽകിയത് . അതേ വർഷം മെയ് 25 ന് സ്മാരക കമ്മിറ്റി സെക്രട്ടറി നൽകിയ അപേക്ഷയിന്മേലാണ് സർക്കാർ അനുമതി നൽകിയത് .പിന്നീട് സ്മാരക ട്രസ്റ്റുണ്ടാക്കി അതിന്റെ പേരിൽ കുറച്ചു ഭൂമി കൂടി സർവകലാശാലയിൽ നിന്ന് കൈവശപ്പെടുത്തി. പിന്നീട് 1987-91 ലെ നായനാർ സർക്കാരിന്റെ കാലത്ത് ഭൂമിക്കും കെട്ടിടത്തിനും നികുതിയിളവും നൽകി . എട്ടുവർഷത്തെ മുൻ കാല പ്രാബല്യത്തോടെയാണ് നികുതിയിളവ് നൽകിയത് .
പാർട്ടി നേതാക്കളുടെ താമസസ്ഥലമായും പാർട്ടി ആസ്ഥാനമായും ഉപയോഗിക്കുന്ന സ്ഥാപനം നിൽക്കുന്ന സ്ഥലത്തിനാണ് നികുതിയിളവ് നൽകിയിരിക്കുന്നത്. നിലവിൽ സ്മാരക കമ്മിറ്റിയുടെ പേരിലാണോ ട്രസ്റ്റിന്റെ പേരിലാണോ ഭൂമിയെന്നത് ഇപ്പോഴും വ്യക്തമല്ല . ഇതിനെച്ചൊല്ലി നിരവധി വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഒന്നും എങ്ങുമെത്തിയില്ല. സർവകലാശാല ചാൻസിലറും കേരളാ ഗവർണറുമായിരുന്ന പി. രാമചന്ദ്രനു മുന്നിൽ യൂത്ത് കോൺഗ്രസ് ഇതുസംബന്ധിച്ച് നിവേദനം സമർപ്പിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി അധികൃതരിൽ നിന്നും ഗവർണർ വിശദീകരണം ചേദിച്ചിരുന്നു. എന്നാൽ യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ പോലും അന്നത്തെ വൈസ് ചാൻസിലർ അനുമതി നൽകിയിരുന്നില്ല. ഇതുസംബന്ധിച്ച് ഉയർന്ന വിവാദം അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി വി എസ്.അച്യുതാനന്ദൻ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.
എകെജിയുടെ സ്മരണയ്ക്കായി സ്റ്റഡി സെന്റർ നിർമ്മിക്കുന്നതിന് കൈമാറിയ ഭൂമി എങ്ങനെ സിപിഐ-എം ആസ്ഥാനമായി മാറി എന്നതാണ് പ്രധാന ചോദ്യം. ഇതിനോട് സമാനമായ സംഭവമാണ് ലോ അക്കാദമി വിഷയത്തിലും നടന്നിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍