പണം മുൻകൂർ വാങ്ങാതെ അത്യാവശ്യക്കാരെ ചികിത്സിക്കുന്ന ആശുപത്രി മുതലാളി; കള്ളക്കടത്തിൽ പേര് ചേർക്കപ്പെട്ടാത്ത ജ്വവല്ലറി ഉടമ; ജീവനക്കാരെ പൊന്നു പോലെ നോക്കുന്ന തൊഴിലുടമ; അറ്റ്ലസ് രാമചന്ദ്രന്റെ തകർച്ച വിശ്വസിക്കാനാവാതെ മലയാളികൾ
ആവണി ഗോപാൽ
തങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി കണ്ണിൽ ചോരയില്ലാതെ പ്രവർത്തിക്കുന്ന മുതലാളിമാരെ കുറിച്ചേ മലയാളിക്കറിയൂ. പത്രങ്ങളിൽ മഹാന്മാരായി വിലസുമ്പോഴും തനി നിറം അറിയുന്നവർ നിശബ്ദം മൗനം പാലിക്കയാണ് പതിവ്. അവരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. അറ്റ്ലസ് ജീവനക്കാർക്കും അറ്റ്ലസ് ഇടപാടുകാർക്കും രാമചന്ദ്രന്റെ നന്മയെ കുറിച്ച് പറയാൻ നൂറ് നാവാണ്. ഒ രിക്കൽ എങ്കിലും രാമചന്ദ്രന്റെ അടുത്ത് ഇടപെട്ടവരൊക്കെ ഈ തകർച്ച വിശ്വസിക്കാനാവാതെ പകച്ച് നിൽക്കുകയാണ്. നന്മയുടെ നൂറ് കഥകൾ പറഞ്ഞ് രാമചന്ദ്രന്റെ പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ രാമചന്ദ്രൻ കെട്ടിപൊക്കിയതായിരുന്നു അറ്റ്ലസ് എന്ന ജ്യൂവലറി സാമ്രാജ്യം. കള്ളവും ചതിവുമില്ലാതെ സ്വർണം വാങ്ങാൻ മലയാളികൾ അറ്റ്ലസിലേക്ക് ഒഴുകി. സ്വർണ്ണക്കച്ചവടം പൊടിപൊടിക്കുമ്പോഴും അറ്റ്ലസ് രാമചന്ദ്രൻ മലയാളിക്ക് മുന്നിൽ വിനയത്തോടെ എത്തി. വിശ്വസ്തതയുടെ സ്വന്തം സ്ഥാപനാണ് അറ്റ്ലസ് എന്ന് മലയാളിക്ക് പറഞ്ഞ് ഉറപ്പിച്ചു. സ്വന്തം സ്ഥാപനത്തിന്റെ മോഡലായെത്തി ഇടപാടുകാരെ ആകർഷിക്കാനും അത് നിലനിർത്താനും രാമചന്ദ്രനായത് സ്വർണ്ണത്തിന്റെ വിശ്വാസ്യത കൊണ്ട് കൂടിയാണ്. കള്ളക്കടത്ത് സ്വർണ്ണമെത്തിച്ച് നാട്ടിൽ കോടികളുണ്ടാക്കുന്ന കച്ചവട തന്ത്രങ്ങളൊന്നും രാമചന്ദ്രൻ പയറ്റിയിരുന്നില്ല. ആതുര സേവനമായാലും സിനിമാ നിർമ്മാണമായാലും നന്മയായിരുന്നു ഈ മുതലാളി നിറച്ചത്. അതുകൊണ്ട് കൂടിയാണ് രാമചന്ദ്രന്റെ വീഴ്ചയിൽ മലയാളിയും ദുഃഖിക്കുന്നത്.
അറ്റ്ലസിന്റെ ഇന്ന് കാണുന്ന ആശുപത്രികളും സ്വർണവ്യാപാര ശാകകളും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചു വന്നതല്ല. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആർക്കും ചികിൽസ കിട്ടും. ഒരു അനുഭവ സാക്ഷ്യം ഇങ്ങനെ-മസ്കറ്റിൽ അറ്റ്ലസിന്റെ നന്മ തൊട്ടറിഞ്ഞ ആൾ എന്നാ നിലയിൽ ഒരു കാര്യം കൂടി.. അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിയുമായി അവിടെ ഞങ്ങളുടെ ഒരു കൂട്ടായ്മ ചികിത്സയ്ക്ക് എത്തുകയും ആതുരാലയം എന്താണ് എന്ന് അവർ നമുക്ക് കാട്ടി തരുക ഉണ്ടായി, ഒരു പൈസ പോലും മുൻകൂർ വാങ്ങാതെ അവർ ചികിത്സ നടത്തി, ഇനിയും ഉണ്ട് ലക്ഷങ്ങൾ തിരികെ നൽകാൻ. പക്ഷെ അത് ചോദിച്ചു ആരും ഒരു തവണ പോലും വിളിച്ചിട്ടില്ല, കുറച്ചു കുറച്ചു അത് അടച്ചുകൊണ്ടിരിക്കുന്നു.... ഇതുപോലെ ഗൾഫിലെ മലയാളികൾക്ക് രാമചന്ദ്രന്റെ നന്മയെ പറ്റിപ്പറയാൻ നിരവധി അനുഭവങ്ങളുണ്ട്.
ഒരു പവൻ സ്വർണം വിറ്റാൽ 500 രൂപ പോലും ലാഭം കിട്ടില്ല. പിന്നെ എങ്ങനെ കോടികൾ മുടക്കി ഈ ജൂവലറികൾ പരസ്യം ചെയ്യുന്നു.... നാട്ടുകാരെയും ബാങ്കുകളേയും തട്ടിക്കുന്ന പണം തന്നെ. അറ്റ്ലസ് രാമചന്ദ്രൻ ബാങ്കുകളിൽ നിന്നല്ലേ കടം വാങ്ങിയത്. എന്നാൽ ചട്ടമുതലാളി അടക്കം വമ്പൻ സ്വർ്ണ്ണക്കച്ചവടക്കാർ റിസർവ്വ് ബാങ്ക് നിയമങ്ങൾ ലംഘിച്ച് സ്വർണ്ണാഭരണ പദ്ധതികതളുടെ പേരിൽ ജനങ്ങളിൽ നിന്നും കോടികളാണ് പിരിക്കുന്നത്. ആ പണം ഉപയോഗിച്ച് പരസ്യം നൽകുന്നു. മാദ്ധ്യമങ്ങളെ വിലക്ക് വാങ്ങുന്നു. ആട് തേക്ക് മാഞ്ചിയം സ്റ്റൈലിൽ നൂറുകണക്കിന് ഏജന്റന്മാരെ വച്ചാണ് ഇവരുടെ പണപ്പിരിവ്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥ പൊലീസ് മേലാളന്മാർക്കും പിരിക്കുന്നതിന്റെ ഒരു വീതം കോഴ നൽകുന്നുണ്ട്. ഇത്തരം കുപ്രസിദ്ധികളൊന്നും രാമചന്ദ്രനില്ല. പരിശുദ്ധ സ്വർണ്ണത്തിന്റെ മാറ്റ് മാത്രമായിരുന്നു കരുത്ത്. അതുകൊണ്ട് കൂടിയാണ് ചതിക്കുഴികളിൽ ഈ മലയാളിയായ മുതലാളി അകപ്പെട്ടതും.
കുറ്റ്യാടിയിലെ ചെറുകിട കച്ചവടക്കാരനായ ഷംസീർ അപരിചനായ അറ്റ്ലസ് രാമചന്ദ്രനെ ഫോണിൽ വിളിച്ച കഥയാണ് പങ്കുവയ്ക്കുന്നത്. സരിതയുടെ കാൾ ലിസിറ്റിന്റെ ഭാഗമായി പത്രങ്ങളിൽ വന്ന നമ്പരിൽ വിളിച്ചപ്പോൾ രാമചന്ദ്രനെ കട്ടിയ കഥ ഷംസീർ ഇങ്ങനെയാണ് വിവരിക്കുന്നത്. 'ഞാൻ ഷംസീർ എന്ന ഒരാളാണ് നിങ്ങൾക്ക് പരിചയം കാണില്ല'. 'എന്താ ഷംഷീരേ','പത്രത്തിലൊക്കെ ഒരു സരിതാകണക്ഷൻ വാർത്ത കണ്ടു....''ഹഹഹ... അതേ ഷംഷീരേ ഷംഷീരിനു സമയമുണ്ടേൽ ഞാൻ മുഴുവൻ പറയാം..''ഹേയ് വേണ്ട ഞാൻ വെറുതേ ന്യൂസ് കണ്ടപ്പോ ...' 'അത് കുഴപ്പമില്ല.. നമ്മളേ ഏത് പുതിയ കാര്യം കേട്ടാലും എടുത്ത് ചാടുന്ന ഒരു സ്വഭാവം ഉണ്ട് അങ്ങനേ ഇവരീ സോളാർ പരിപാടിയും ആയി വന്നപ്പോൾ എനർജ്ജിയും മണിയും സേവ് ചെയ്യുന്ന കാര്യമാണല്ലോ എന്ന് കരുതി അവരോട് സംസാരിക്കുകയും ഓർഡർ ചെയ്യുകയും ആണ് ഉണ്ടായത്...ഇങ്ങനെ കൃത്യമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു. അതായിരുന്നു രാമചന്ദ്രൻ.
സോഷ്യൽ മീഡിയയുടെ മനസ്സ് പൊതുവേ രാമചന്ദ്രന് അനുകൂലമായിരുന്നു. അറ്റ്ലസിന്റെ തകർച്ച എഫ്.ബി.യിലെ മലയാളികൾ ആഘോഷിക്കുന്നോ.... ഇന്നു നിലവിലുള്ള പല മുതലാളിമാരിലും ഭേദമായിരുന്നു രാമചന്ദ്രൻ എന്നായിരുന്നു അറിവ്. സ്വർണ്ണ വ്യാപാരത്തിലുള്ള പലരും വ്യക്തികളിൽ നിന്നു നിശ്ചിത തുക പലശയ്ക്ക് കടം വാങ്ങിയവരാണ്. പലിശ കൃത്യമായി കൊടുക്കുന്നവരും കൊടുക്കാത്തവരുമുണ്ട്. പലിശയ്ക്ക് ലാഭവിഹിതം എന്നു പരിഭാഷ നൽകുന്നവരുമുണ്ട്. അവർക്ക് ചീ ുൃീയഹലാ ഇദ്ദേഹം ബാങ്കിൽ ചെന്നു തല വച്ച് കൊടുക്കുകയായിരുന്നുവെന്നു തോന്നുന്നു. സൗദിയിൽ ഒരു മലയാളി മുതലാളി തൊഴിലാളികളുടെ ശാപം വാങ്ങിക്കൂട്ടി മുന്നേറുന്നുണ്ട്. അവാർഡുകളൊക്കെ പുള്ളിക്ക് സ്വന്തമാണ്. അയാൾ തകരില്ല. അത്രക്ക് ശക്തനാണ്. എന്തായാലും രാമചന്ദ്രന്റെ തകർച്ചയിലുള്ള എന്റെ ദുഃഖം ഇവിടെ രേഖപ്പെടുത്തുന്നു. കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു-ഇങ്ങനേയും സോഷ്യൽ മീഡിയയിൽ അനുകൂല പ്രതികരണങ്ങളെത്തി
യഥാർത്ഥത്തിൽ സമ്പന്നരിൽ നിന്നും തികച്ചും വിത്യസ്ഥനായ.. മനുഷ്യ സ്നേഹിയായാണ് രാമചന്ദ്രനെ മലയാളി കണ്ടിരുന്നത്. 500 ൽ കൂടുതൽ തൊഴിലാളികൾ ഇപ്പോഴും അറ്റ്ലസ് സ്ഥാപനങ്ങളിലുണ്ട്. അറ്റ്ലസ് രാമ ചന്ദ്രൻ ഒരു വ്യവസായി മാത്രമല്ല ഒരു നല്ല ഒരു മനുഷ്യ സ്നേഹിയും ഒരു പാടു ജീവ കാരുണ്യ പ്രവർത്തകൻ കൂടിയാണ്. ഈ മനസ്സിന്റെ നന്മ സ്ഥാപനത്തിലെ ജീവനക്കാരും അറിഞ്ഞിട്ടുണ്ട്. പണവുമായി രാമചന്ദ്രൻ നാടുവിട്ടുവെന്നും ജനങ്ങളെ പറ്റിച്ചുവെന്നുമാണ് വാർത്തകൾ പ്രചരിപ്പിച്ചത്. 1000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നും വിശദീകരണമെത്തി. അപ്പോഴെല്ലാം ആരേയും പറ്റിക്കാൻ കഴിയാത്ത മനുഷ്യനാണ് രാമചന്ദ്രനെന്നായിരുന്നു മലയാളികളുടെ പ്രതികരണം. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ അറസ്റ്റ് വാർത്ത എത്തുന്നതും.
അതായത് രാമചന്ദ്രൻ ആരേയും പറ്റിച്ചു കടന്നില്ല. ബിസിനസിൽ നഷ്ടമുണ്ടാവുക സ്വാഭാവികമാണ്. അതു ഗൾഫിലാകെ സ്വാധീനമുള്ള വൻകിടക്കാർ ശത്രുവായെത്തുമ്പോൾ ഇത്തരം തകർച്ചകൾ സ്വാഭാവികമായി നമ്മളെ തേടിയെത്തും. ആ സമയത്തും കൈയിൽ കിട്ടിയതും കൊണ്ട് രാമചന്ദ്രൻ നാടുവിട്ടില്ല. കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലാത്ത രാജ്യങ്ങളിലേക്ക് ഒളിച്ചു കടന്നില്ല. മറിച്ച് ദുബായിൽ തന്നെ തുടർന്നു. അതുകൊണ്ട് കൂടിയാണ് ഇരുചെവിയറിയാതെ കിട്ടിയ പരാതിയിൽ രാമചന്ദ്രനെ കുടുക്കാൻ ദുബായ് പൊലീസിന് കഴിഞ്ഞതും.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍