കോടതിയിൽ തോറ്റുകൊടുക്കുന്നത് മനഃപൂർവ്വം എന്നു സൂചന; സർക്കാരിനെതിയുള്ള നിർണ്ണായക തെളിവുകൾ വെളിച്ചം കാണാത്തത് ഏപ്രിലിന് മുമ്പ് എല്ലാ ബാറുകളും തുറക്കാമെന്ന രഹസ്യ വാഗ്ദാനം മൂലം: കോടതിയെ പഴിചാരി അടച്ച ബാറുകൾ എല്ലാം തുറന്ന് കൊടുക്കുമോ?
ബി രഘുരാജ്
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ മന്ത്രിസഭയെ തന്നെ അട്ടിമറിച്ചേക്കാവുന്ന തെളിവുകൾ കയ്യിലുള്ള ബാറുടമകളുടെ സമ്മർദ്ദത്തിന് മുമ്പിൽ സർക്കാർ വഴങ്ങുമെന്ന സൂചന പുറത്ത്. മദ്യനിയന്ത്രണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം ആണ് എന്നു വരുത്തിത്തീർത്ത് കോടതിയെ ചാരി എല്ലാ ബാറുകളും തുറക്കാനുള്ള നിയമപരമായ നീക്കങ്ങൾ ആണ് ഇപ്പോൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ബാർ നിയന്ത്രണം ഇപ്പോൾ സുപ്രീം കോടതി തന്നെ തടയിടുന്നത് കോടതിയിൽ മനഃപൂർവ്വം തോൽക്കാൻ സർക്കാർ ഒരുക്കിയ പദ്ധതിയുടെ ഭാഗം ആണെന്നാണ് റിപ്പോർട്ട്. പത്ത് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചാൽ അതിന്റെ പേരിൽ എല്ലാ ബാറുകൾക്കും ലൈസൻസ് നൽകേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നടപടികൾ എല്ലാം എന്നാണ് വിശ്വസനീയമായ റിപ്പോർട്ട്.
ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് തീരുമാനം എടുക്കണമെന്നും ഏപ്രിൽ മുതൽ എല്ലാ ബാറുകളും തുറക്കണമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്യനിരോധനത്തിന്റെ പേരിലെ അഴിമതി കഥകൾ മൂലം ജനങ്ങൾ മടുത്തെന്നും കോടതിയുടെ ഇടപെടൽ മൂലം മറ്റൊരു നിവൃത്തിയുമില്ലാതെ സർക്കാർ തുറക്കുന്നു സന്ദേശം നൽകാനുള്ള സർക്കാർ വിജയിച്ചതായി ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് വ്യക്തമാക്കുന്നു. ഈ കേസിൽ അപ്പീൽ പോകരുതെന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് സർക്കാരിനോട് വിശദീകരിച്ചിരുന്നു. ഇതും തട്ടിപ്പായിരുന്നുവെന്നാണ് സൂചന. സുപ്രീംകോടതിയിൽ യഥാർത്ഥ വസ്തുത നിരത്താതെ കേസ് തോൽക്കുമ്പോൾ അഡ്വക്കേറ്റ് ജനറലിന് ഈ വിശദീകരണം ഉയർത്തി തന്റെ ഭാഗം ന്യായീകരിക്കാനുള്ള മുൻകൂർ പദ്ധതിയായിരുന്നു അതെന്നാണ് വ്യക്തമാകുന്നത്.
ബാറുകൾ തുറന്ന് കൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയിരുന്നില്ല. ഇതിലൂടെ കോടതിയെ പ്രകോപിപ്പിക്കുകയും ചെയ്തു. ബാറുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും സർക്കാരിന്റെ ഈ നിലപാട് സ്വാധീനം ചെലുത്തും. ഫലത്തിൽ മദ്യവർജ്ജനമെന്ന സർക്കാർ നയത്തെ കോടതിയിൽ സർക്കാർ തന്നെ അട്ടിമറിക്കുകയാണ്. പത്ത് ബാറുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മറ്റ് ബാറുടമകളും കോടതിയെ സമീപിക്കും. ഫലത്തിൽ എല്ലാ ബാറുകളും തുറക്കും. പൂട്ടിക്കിടക്കുന്ന ബാറുകൾക്ക് നിലവിൽ വൈൻ-ബിയർ പാർലറുകൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. അതായത് മതിയായ ഗുണ നിലവാരം ഈ ബാറുകൾക്ക് ഉണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. ഇതും കോടതിയിലെ കേസുകളിൽ ബാറുടമകൾക്ക് തുണയാകും.
ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അവസരമൊരുക്കാമെന്ന് ബാറുടമകൾക്ക് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കോടികളുടെ ബാർ കോഴയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ശബ്ദരേഖകളിലും ഇത് വ്യക്തമാണ്. ഇതു തന്നെയാണ് കോടതികളിലും പ്രതിഫലിപ്പിക്കുന്നത്. മദ്യനയത്തിൽ മാറ്റം വരുത്തിയാൽ സർക്കാർ പ്രതിക്കൂട്ടിലാകും. എന്നാൽ കോടതി ഇടപെടലിലൂടെ ഉണ്ടാകുന്ന തിരുത്തലുകൾക്ക് പറഞ്ഞു നിൽക്കാൻ ന്യായമുണ്ട്. ധനമന്ത്രി കെഎം മാണിക്കെതിരെ ബിജു രമേശ് ഉയർത്തിയ ആരോപണങ്ങളിൽ ഭൂരിഭാഗം ബാറുടമകളും ഇപ്പോൾ സർക്കാർ പക്ഷത്താണ്. കോടതിയിൽ വേണ്ടത് ചെയ്ത് മദ്യനയം അട്ടിമറിക്കാൻ അവസരമൊരുക്കുമെന്ന ഉന്നതരുടെ ഉറപ്പ് തന്നെയാണ് മനം മാറ്റത്തിന് കാരണം. സർക്കാരിലെ ഉന്നതർക്കെതിരായ പല നിർണ്ണായക തെളിവുകളും പുറം ലോകത്ത് എത്താത്തതും ഇതുകൊണ്ട് തന്നെ.
മാർച്ച് 31 ന് നിലവിലെ ബാർ ലൈസൻസുകളുടെ കാലാവധി തീരും. അതിനാൽ ലൈസൻസ് പുതിക്കി നൽകാതിരിക്കാൻ സർക്കാരിന് അവകാശമുണ്ട്. ഈ സവിശേഷ സാഹചര്യത്തെയാണ് കെപിസിസി പ്രസിഡന്റ് കാത്തിരിക്കുന്നതെന്ന് സർക്കാരിന് അറിയാം. ത്രി സ്റ്റാർ ബാറുകൾക്ക് ലൈസൻസ് നിഷേധിക്കുന്ന മദ്യ നയം ഈ ഘട്ടത്തിൽ നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് സുധീരൻ. ഇത് മുൻകൂട്ടി കണ്ട് കൂടിയാണ് കോടതി വിധികളെല്ലാം ബാർ വിഷയത്തിൽ സർക്കാരിന് എതിരാകുന്നത്. ലൈസൻസ് സർക്കാർ പുതുക്കി നൽകിയില്ലെങ്കിലും ബാറുടമകൾ കോടതിയെ സമീപിക്കും. സർക്കാർ നടപടിയെ ചോദ്യം ചെയ്യും. സമ്പൂർണ്ണ മദ്യനിരോധമില്ലാത്ത സാഹചര്യത്തിൽ കോടതി വിധികളും ബാറുടമകൾക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ സുധീരന്റെ എതിർപ്പ് മറികടന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിക്കാനുള്ള സാഹചര്യവും ഒരുക്കും.
ലോട്ടറി വിഷയത്തിൽ സുപ്രീംകോടതി വിധി വളരെ വ്യക്തമാണ്. സമ്പൂർണ്ണ ലോട്ടറി നിരോധനമെങ്കിൽ കുഴപ്പമില്ല. അല്ലാത്ത പക്ഷം എല്ലാവർക്കും ലോട്ടറി നടത്താമെന്നായിരുന്നു ഉത്തരവ്. കടുത്ത നിയമനിർമ്മാണത്തിലൂടെയാണ് അന്യസംസ്ഥാന ലോട്ടറികൾക്ക് നിബന്ധന കർശനമാക്കി കേരളത്തിൽ പ്രവർത്തനാനുമതി നിഷേധിക്കുന്നത്. ബാറുകളുടെ കാര്യത്തിൽ ഇത്തരമൊരു നിയമനിർമ്മാണത്തിന് സർക്കാർ മുതിരില്ല. അതുകൊണ്ട് സമ്പൂർണ്ണ മദ്യനിരോധനമില്ലാത്ത സാഹചര്യത്തിൽ ബാറുകൾക്ക് വീണ്ടും ലൈസൻസ് നൽകേണ്ടി വരുമെന്നാണ് നിയമവിദഗ്ദ്ധർ നൽകുന്ന സൂചന. പ്രത്യേകിച്ച് സർക്കാരിന് കീഴിൽ ബിവറേജസ് കോർപ്പറേഷൻ യഥേഷ്ടം മദ്യം വിൽക്കുന്ന സാഹചര്യമുള്ളതിനാൽ കോടതി വിധി ബാറുടമകൾക്ക അനുകൂലമാകുമെന്ന് എല്ലാവർക്കും വ്യക്തമാണ്.
സംസ്ഥാന സർക്കാറുമായി ബാർ ഉടമകൾ അംഗീകരിച്ച് ഒപ്പുവച്ച കരാർ അനുസരിച്ചുതന്നെ ഓഗസ്റ്റ് 27ന് സർക്കാറിന് വേണമെങ്കിൽ സംസ്ഥാനത്തെ അവശേഷിച്ച ബാറുകൾ പൂട്ടാമായിരുന്നു. ഇതിന് സർക്കാറിന് അധികാരമുണ്ടെന്ന് നിയമവിദഗ്ദ്ധർ ഉപദേശവും നൽകി. പ്പോഴത്തെ നയം തുടർന്നാൽ സുപ്രീംകോടതിയിൽനിന്ന് തിരിച്ചടിയുണ്ടാകുമെന്നും അന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ 312 ബാറുകൾക്ക് ലൈസൻസ് നൽകിയ ഉടമ്പടിയിൽ ഇത് താൽക്കാലിക ലൈസൻസാണെന്നും സർക്കാറിന്റെ മദ്യനയം മാറുന്നതനുസരിച്ച് ഏത് ദിവസവും, അന്ന് ബാക്കി നിൽക്കുന്ന കിസ്ത് തുക തിരിച്ചുനൽകി ലൈസൻസ് റദ്ദാക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും വ്യവസ്ഥവച്ചിരുന്നു.
സർക്കാറിന്റെ മദ്യനയം അടുത്തകാലത്തൊന്നും മാറില്ലെന്ന് പ്രതീക്ഷിച്ച ബാറുടമകൾ മറുത്തൊന്നും പറയാതെ ഈ വ്യവസ്ഥ ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തു. നിലവാരമില്ലാത്ത 418 ബാറുകൾ പൂട്ടിയതിനെ തുടർന്നുള്ള നിയമയുദ്ധം കോടതിയിൽ നടക്കവെ, അവശേഷിക്കുന്ന 312 ബാറുകൾ കൂടി പൂട്ടാൻ സർക്കാർ പെട്ടെന്ന് നയപരമായ തീരുമാനമെടുക്കുകയായിരുന്നു. ഓഗസ്റ്റ് 26 ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച മദ്യനയത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിഗണിച്ച കോടതി, മദ്യനയം നിയമമാക്കി നടപ്പാക്കാൻ സർക്കാറിനെ ഉപദേശിക്കുകയും ചെയ്തു. മദ്യരഹിത കേരളം ലക്ഷ്യംവച്ചുള്ള നീക്കത്തിന് ലഭിച്ച ധാർമികമായ വിജയംകൂടിയായിരുന്നു ഇത്. സർക്കാറും ബാറുടമകളുമായി ഒപ്പുവച്ച കരാർ അനുസരിച്ച് തൊട്ടടുത്ത ദിവസംതന്നെ ബാറുകൾ പൂട്ടാമായിരുന്നു. സർക്കാർ ഇത് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, നോട്ടീസ് നൽകാതെ ബാറുകൾ പൂട്ടുന്നത് കോടതിയിൽ ബാറുകൾക്ക് സഹായകമാവും എന്ന ചില മദ്യവിരുദ്ധ സംഘടനകൾ പ്രസ്താവനക്ക് ചുവടുപിടിച്ച് ബാറുകൾക്ക് 15 ദിവസത്തെ നോട്ടീസ് നൽകാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചു. അതോടെ ബാറുകൾക്ക് സെപ്റ്റംബർ 12 വരെ തുറന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഇതോടെ ഓഗസ്റ്റ് 27 എന്ന ദിവസത്തിന്റെ പ്രസക്തി പോയി. ബാറുകൾ പൂട്ടുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയെ സമീപിക്കാൻ സമയവും കിട്ടി. ബാർ പൂട്ടിയതിന് ശേഷമായിരുന്നു സുപ്രീംകോടതിയെ സമീപിച്ചിരുന്നതെങ്കിൽ, തൽസ്ഥിതി തുടരുക എന്ന ഇപ്പോഴത്തെ ഉത്തരവനുസരിച്ച് ബാറുകൾ പൂട്ടിത്തന്നെ കിടക്കുമായിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലുകളിലെയും ആഡംബര ക്ളബുകളുടെയും ബാർ ലൈസൻസ് റദ്ദാക്കാത്തതും സുപ്രീംകോടതിയിൽ തിരിച്ചടിയാവുമെന്ന് സർക്കാറിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഈ തിരുമാനത്തിലെ 'വിവേചനം' ബാറുടമകൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തി അനുകൂല വിധി നേടിയെടുക്കാനിടയുണ്ട് എന്നായിരുന്നു മുന്നറിയിപ്പ്. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആ വിവേചനം മദ്യനയത്തിൽ ഉൾപ്പെടുത്തി. അങ്ങനെ ത്രി സ്റ്റാർ ബാറുകൾ പൂട്ടാനുള്ള നയത്തെ കോടതി ഇടപെടലിലൂടെ അട്ടിമറിക്കാൻ സർക്കാർ തന്നെ ബാറുടമകൾക്ക് അവസരവും ഒരുക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്