കളക്ടറുടെ ആൽ മുറി വീണു കിട്ടിയ ആയുധമായി; ബിജു പ്രഭാകറിനെ ഒഴിവാക്കിയത് ഓപ്പറേഷൻ അനന്ത അട്ടിമറിക്കാൻ; തിരുവനന്തപുരത്തെ വമ്പൻ കൈയേറ്റക്കാർക്ക് ഇനി ആശ്വാസം
ആവണി ഗോപാൽ
തിരുവനന്തപുരം: വമ്പന്മാരെ തൊട്ടാൽ വിവരമറിയും. അതിന് സമ്മതിക്കുകയുമില്ല. തിരുവനന്തപുരത്തെ ഓപ്പറേഷൻ അനന്തും അസ്തമിക്കും. ചീഫ് സെക്രട്ടറി ജിജി തോംസൺ അമിതാവേശത്തിൽ തുടങ്ങിയതാണ് ഓപ്പറേഷൻ അനന്ത. എടുത്തു ചാട്ടത്തിൽ ഒരു കാര്യം മറന്നു പോയി. അത് തിരുവനന്തപുരം ജില്ലാ കളക്ടറെ കുറിച്ചാണ്. ആർക്കും വഴങ്ങാത്ത തിരുവനന്തപുരം കളക്ടർക്ക് ഓപ്പറേഷൻ അനന്ത കൈയിൽ കിട്ടിയ ആയുധമായി. ചീഫ് സെക്രട്ടറിയുടെ ആശയ പൂർത്തീകരണത്തിനായി ബിജു പ്രഭാകർ മുന്നിട്ടിറങ്ങി. നഗരത്തിലെ വെള്ളപ്പൊക്കത്തിന് കാരണമായി ഓടയ്ക്ക് മുകളിൽ പണിതതെല്ലാം പൊളിച്ചു നീക്കി. ആരും കടന്നു ചെല്ലാൻ ഭയക്കുന്ന കരിമഠം കോളനി പോലും ബിജു പ്രഭാകർ നടന്ന് കയറിയപ്പോൾ അനങ്ങിയില്ല. അനധികൃതമായതെല്ലാം പൊള്ളിച്ചു നീക്കി, ലാത്തിചാർജ്ജോ വെടിവയ്പ്പോ ഒന്നും ഇതിനൊന്നും വേണ്ടി വന്നില്ല.
കളക്ടറുടെ കണ്ണ് വൻകിടക്കാരിലാണെന്ന് ഇതിനിടെ സർക്കാർ തിരിച്ചറിഞ്ഞു. അങ്ങനെ ഓപ്പറേഷൻ അനന്ത രണ്ട് ഘട്ടമായി. വൻ കിടക്കാരെ പിന്നീട് ഒഴിപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി തന്നെ പറഞ്ഞു. ഇനി ഓട കെട്ടലാകട്ടെ പണിയെന്നും കളക്ടർക്ക് നിർദ്ദേശം നൽകി. മഴക്കാലത്തിന് മുമ്പ് എല്ലാം ചെയ്തു തീർക്കാൻ ബിജു പ്രഭാകർ മുന്നിട്ടിറങ്ങിയപ്പോൾ വീണ്ടും വെട്ടിലായി. ഇതു കഴിഞ്ഞ് വമ്പന്മാരെ തൊടുമെന്ന് സർക്കാരിനറിയാം. അതുകൊണ്ട് തന്നെ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റി. ഇതിന് പല ന്യായങ്ങൾ സർക്കാരിന് പറയാനുണ്ട്. എന്നാൽ വമ്പൻ കടകളുടേയും തീയേറ്റർ സമുച്ഛയങ്ങളുയേയുമെല്ലാം ഓട കയ്യേറ്റം പൊളിക്കാതിരിക്കാനാണ് ഈ നീക്കമെന്ന് തലസ്ഥാനം ഒന്നടങ്കം വിശദീകരിക്കുന്നു. അച്ചടക്കമുള്ള ഐഎഎസുകാരനാകാൻ മനസ്സിലെ വേദന പരസ്യമായി ബിജു പ്രഭാകർ പറയുന്നില്ല. എല്ലാം നല്ലതിന് എന്ന ഒറ്റ വാക്കിൽ ഒതുക്കുകയാണ് ബിജു.
തലസ്ഥാനനഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാൻ പഴയ ഓടകൾ തപ്പിപ്പോയ കളക്റ്ററും സംഘവും ഓടയ്ക്കു മീതെയുള്ള കുറേ കടകൾ പൊളിച്ചു. കൂട്ടത്തിൽ പത്മനാഭസ്വാമീ ക്ഷേത്രത്തിനടുത്തുള്ള ഏതോ ആലും മുറിച്ചു. അതിനു മുമ്പേ തന്നെ ക്ഷേത്രം നമ്പിയോടു അനുവാദം മേടിച്ചിരുന്നു. എന്നാൽ ഹിന്ദു ഐക്യവേദി കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടു 30നു മാർച്ച് നടത്തുമെന്ന് 28നു പോസ്റ്റർ അടിച്ചിറക്കി. ഇതോടെയാണ് സർക്കാരിന് ഇടപെടലിന് അവസരം ഒരുങ്ങിയത്. അമേരിക്കയിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് പോയ ജില്ലാ കളക്ടർ ബിജു പ്രഭാകറിന് അവധി അനുവദിച്ചു. ഒപ്പം കളക്റ്ററെ മാറ്റി പകരം കൊല്ലം കളക്ടറെ തിരുവനന്തപുരത്ത് പ്രതിഷ്ഠിച്ചു. അതായത് മടങ്ങിയത്തുമ്പോൾ ജില്ലാ കളക്ടർ സ്ഥാനം ബിജു പ്രഭാകറിന് ഇല്ല.
കിഴക്കേക്കോട്ടയിലും തമ്പാനൂരിലും നടത്തിയ വെള്ളക്കെട്ട് നിവാരണ പദ്ധതിയാണ് ഓപ്പറേഷൻ അനന്ത. മെയ് 31 മുമ്പ് ഇതിന്റെ പരിപാടികൾ തീർക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പണികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ചില പാകപ്പിഴകൾ അനന്തയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഇക്കാര്യത്തിൽ ചില്ലറ അതൃപ്തി ചില ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. അതിനാലാണ് ഓപ്പറേഷൻ അനന്ത പുരോഗമിക്കുന്നതിനിടെ തന്നെ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ അവധി അനുവദിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഗണപതി ക്ഷേത്രത്തിൽ ആദ്യം കണ്ടെത്തിയ പഴയ ഓടയുടെ സ്ഥാനംമാറ്റി ഹോമിയോ ആശുപത്രിക്ക് മുന്നിലൂടെ ആക്കിയത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു.
അമേരിക്കയിലെ വാഷിങ്ടണിലെ ജോൺസ് ഹോപ്ക്കിൻസ് യൂണിവേഴ്സിറ്റിയൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് പോകാനാണ് ബിജു പ്രഭാകർ അവധി ചോദിച്ചിരുന്നത്. ഓപ്പറേഷൻ അനന്തയും അരുവിക്കര ഉപതിരഞ്ഞെടുപ്പും നടക്കുന്നതിനാൽ വേണമെങ്കിൽ സർക്കാരിന് അവധി അനുവദിക്കാതിരിക്കാമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷവും അനുമതി നൽകുകയായിരുന്നു. കൊല്ലം കളക്ടർ ജെ. എ.കൗശിഗനെയാണ് പകരം നിയമിച്ചിരിക്കുന്നത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പകരം ചുമതല നൽകാതെ പുതിയ കളക്ടറെ നിയമിച്ചതെന്നാണ് വാദം. എന്നാൽ, പരിശീലനം കഴിഞ്ഞുവന്നാലും ബിജു പ്രഭാകറിന് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചുമതല നൽകില്ലെന്നാണ് കേൾക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും തടസ്സമാകും. ഈ പഴുതുപയോഗിച്ച് ബിജു പ്രഭാകറിന് വേറെ സ്ഥാനവും നൽകും.
മുതിർന്ന കോൺഗ്രസ് നേതാവും ധനമന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ബിജു. അതുകൊണ്ട് തന്നെ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ കൂടുതൽ പരിഗണന ലഭിക്കേണ്ട വ്യക്തി. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഇടത് സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയെ ഉടച്ചു വാർക്കുന്നതിന് മുന്നിൽ നിന്ന ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകർ. ആരോഗ്യമന്ത്രിയായി യുഡിഎഫ് ഭരണകാലത്ത് അടൂർ പ്രകാശ് എത്തിയതോടെ കാര്യങ്ങൾ മാറി. കമ്മീഷനോട് താൽപ്പര്യമില്ലാത്ത ഐഎഎസുകാരനെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ തലപ്പത്ത് നിന്ന് നീക്കി. പകരം ഇടുക്കി ജില്ലാ കളക്ടറാക്കി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പഴയ കോൺഗ്രസ് നേതാവിന്റെ മകൻ വിഷമമറിയിച്ചപ്പോൾ ഇടുക്കിയിൽ നിന്ന് ഒഴിവാക്കി. തലസ്ഥാനത്ത് തന്നെ എന്തെങ്കിലും തരാമെന്ന് പറഞ്ഞു.
അങ്ങനെ ആർക്കും വേണ്ടാത്ത ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി. ആദ്യം പൂട്ടിച്ചത് തിരുവനന്തപുരത്തെ ആബ്രോസിയ ബേക്കറി. അടൂർ പ്രകാശിന്റെ അടുത്ത ബന്ധുവിന്റെ ഈ ബേക്കറിയിൽ ബിജു പ്രഭാകർ മനപ്പൂർവ്വം കണ്ണു വച്ചതാണെന്ന് ആക്ഷേപം ഉയർന്നു. ഇതിനിടെ സംസ്ഥാനത്തെ ഹോട്ടലുകളും പഞ്ച നക്ഷത്ര ഹോട്ടലുമെല്ലാം ബിജു പ്രഭാകർ കയറി ഇറങ്ങി. അടുക്കളയിലെ പരിശോധന പിടിവിട്ടപ്പോൾ വീണ്ടും പ്രതിസന്ധി. അങ്ങനെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്ഥാനവും പോയി. ആർക്കും വേണ്ടാത്ത പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേക്കും നിയോഗിച്ചു. അവിടേയും മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിച്ചു. മുസ്ലിം ലീഗ് മന്ത്രിയായ അബ്ദുറബ്ബിന്റെ നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയുമില്ല. അങ്ങനെ ശല്യം കൂടിയപ്പോൾ തിരുവനന്തപുരം ജില്ലാ കളക്ടറുമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്ളതിനാൽ കളക്ടർക്ക് വലിയ റോളില്ലെന്നായിരുന്നു കണക്കു കൂട്ടൽ.
ശ്രീ ചിത്രാ പുവർ ഹോമിലെ മാറ്റങ്ങളോടും പലർക്കും പിടിച്ചില്ല. യുവജന കമ്മീഷനുമായി കളക്ടർ തെറ്റിയതും വാർത്തയായി. അങ്ങനിരിക്കുമ്പോഴാണ് ഓപ്പറേഷൻ അനന്ത. ബിജു പ്രഭാകറിന്റെ ശൈലിക്ക് യോജിച്ചതായിരുന്നു അത്. ഇത് മനസ്സിലായതോടെ കളക്ടർ സ്ഥാനത്തു നിന്നും നീക്കി. തിരുവനന്തപുരത്തെ വമ്പന്മാരുടെ ഓട കൈയേറ്റം ഒഴിപ്പിക്കുമെന്ന ഉറച്ച നിലപാട് തന്നെയാണ് ഇതിന് കാരണമായത്. ബാക്കി പറയുന്നതെല്ലാം സർക്കാരിന്റെ വെറും തന്ത്രവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്