അധികാരികൾക്കും കണ്ണില്ലേ ഈ നേട്ടങ്ങൾ കാണാൻ? ലോകകപ്പ് നേടിയ അന്ധക്രിക്കറ്റ് താരങ്ങളായ വിഷ്ണുവും ഫർഹാനും ചോദിക്കുന്നു: ബജറ്റും ജനസമ്പർക്കവും കഴിഞ്ഞില്ലേ 'ഞങ്ങളുടെ ജോലിക്കാര്യം എന്തായി'?
തിരുവനന്തപുരം: കഴിഞ്ഞവർഷം ഡിസംബർ ഏഴിനു ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ ശത്രുരാജ്യമായ പാക്കിസ്ഥാനെ ഫൈനലിൽ തോൽപ്പിച്ച് ലോക കപ്പു നേടിയ ഇന്ത്യൻ അന്ധക്രിക്കറ്റ് ടീമിലെ പ്രധാന കളിക്കാരായിരുന്നു തിരുവനന്തപുരം സ്വദേശി യു പി വിഷ്ണുവും മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാനും. രാജ്യത്തിന്റെ അഭിമാനമായ ടീം അംഗങ്ങൾക്ക് കേന്ദ്രസർക്കാർ ഏഴുലക്ഷം രൂപ വീതം നൽകി അനുമോദിച്ചു. പക്ഷേ വിഷ്ണുവിനും ഫർഹാനും സ്വന്തം നാട്ടിലെ ഭരണാധികാരികളിൽനിന്നു കിട്ടുന്നത് തികഞ്ഞ അവഗണന മാത്രം.
തങ്ങൾക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ട് ഇരുവരും മുഖ്യമന്ത്രിയെ നേരിൽ കണ്ട്് അപേക്ഷ നല്‍കിയിരുന്നു. ഇരുവർക്കും മുഖ്യമന്ത്രി ജോലി വാഗ്ദാനവും നൽകി. പിന്നീട് ഡിസംബർ 13 നു മന്ത്രി എം കെ മുനീറിന്റെ സാന്നിധ്യത്തിൽ തന്റെ ഓഫീസിൽ വിളിച്ചുവരുത്തി ഇരുവർക്കും റവന്യു വകുപ്പിൽ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം 20 മന്ത്രിസഭായോഗങ്ങളും ഈ സർക്കാരിന്റെ അവസാന സംസ്ഥാന ബജറ്റും ജനസമ്പർക്ക പരിപാടിയും കഴിഞ്ഞു. എന്നിട്ടും ഇരുവരുടേയും ജോലിക്കര്യത്തിൽ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചിരുന്നതുകൊണ്ട് ജനസമ്പർക്ക പരിപാടിയിലും ഇരുവരും പരാതിയുമായി ചെന്നില്ല. പക്ഷേ ഇപ്പോൾ ലഭിക്കുന്ന വിവരം റവന്യു വകുപ്പിൽ ഇരുവർക്കും ജോലി നൽകാൻ ഒഴിവില്ലെന്ന് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെന്നാണ്.
കോൺഗ്രസ് കുടുംബത്തിലെ അംഗമായ വിഷ്ണുവിനും മുസ്ളീംലീഗ് അനുഭാവി കുടുംബത്തിലെ അംഗമായ ഫർഹാനും പ്രതീക്ഷ യുഡിഎഫ് സർക്കാരിലാണ്. ഈ സർക്കാരും കൈവിട്ടാൽ പിന്നെ തങ്ങളുടെ നേട്ടം എന്നേക്കുമായി അവഗണിക്കപ്പെടും എന്ന് ഇരുവർക്കും ഉറപ്പുണ്ട്. ഐഎൻടിയുസി ലോഡിങ്ങ് തൊഴിലാളിയാണ് വിഷ്ണുവിന്റെ അച്ഛൻ ഉദയകുമാരൻ നായർ. അമ്മ പ്രസന്നകുമാരിക്കും അനിയത്തി വീണയ്ക്കും വിഷ്ണുവിനെപ്പോലെ കാഴ്ചശക്തി കുറവാണ്. ഒരു കുടുംബം മുഴുവൻ ഇരുട്ടിലേക്ക് വഴുതി വീഴുന്ന സാഹചര്യത്തിലാണ് വിഷ്ണുവിനു തന്റെ 'കുറവ്' ഒരു അനുഗ്രഹമായത്. എട്ടാംക്ളാസുമുതൽ നഗരത്തിലെ എസ്എംവി സ്കൂളിൽ ചേർന്നതോടെ അന്ധരുടെ ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലനത്തിന് അവസരം ലഭിച്ചു.
കാഴ്ചശക്തിയുള്ളവരോടൊപ്പം കളിക്കുമ്പോൾ, റബ്ബർമരങ്ങൾക്കിടയിലൂടെ സിക്സറുകൾ പായിച്ച് ശീലിച്ച വിഷ്ണുവിനു മറ്റൊന്നും ഭയക്കാനുണ്ടായിരുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഈ 22 കാരൻ പതുക്കെ പതുക്കെ കേരള അന്ധക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ പദവിയിൽവരെ എത്തി. ആദ്യമായിട്ടാണ് ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിച്ചത്. അതും ലോകകപ്പിൽ. ലീഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 73 റൺസ് നേടി സെലക്ടർമാരോട് നീതി പുലർത്താനും കഴിഞ്ഞു.
രണ്ടാംതവണയാണ് മുഹമ്മദ് ഫർഹാൻ രാജ്യത്തിനുവേണ്ടി കളിക്കുന്നത്. 2010 ട്വന്റി ട്വന്റി ലോകകപ്പിൽ പാക്കിസ്ഥാനെ തകർത്തപ്പോഴും ഫർഹാൻ ഉണ്ടായിരുന്നു. ഇത്തവണ പന്തുകൊണ്ടാണ് ഫർഹാൻ കഴിവ് തെളിയിച്ചത്. ഇംഗഌണ്ടിനെതിരെ നേടിയ മൂന്ന് വിക്കറ്റ് ഉൾപ്പെടെ ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. മങ്കട അരഞ്ഞിക്കൽ ഹൗസിൽ കൂലിപ്പണിക്കാരായ അസൈനാരുടെയും ജമീലയുടെയും അഞ്ച് മക്കളിൽ ഒരാളാണ്. സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും കാഴ്ചശക്തിയുണ്ട്. തന്റെ കുറവിനെ അവഗണിച്ച് വാപ്പയോടൊപ്പം കല്ല് ചുമക്കാൻ പോയി പഠിക്കാൻ കാശുണ്ടാക്കിയ ചരിത്രവും ഫർഹാന്റെ ജീവിതത്തിലുണ്ട്.
വിഷ്ണുവിനു വീണ്ടും ദേശീയ ടീമിൽ ഇടം ലഭിച്ചിരിക്കുകയാണ്. അടുത്ത മാസം നടക്കുന്ന ഇംഗ്ളണ്ട് പര്യടനത്തിലേക്കാണ് വിഷ്ണുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. യാത്രയും താമസവും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ ചെലവ് സ്വയം കണ്ടെത്തേണ്ടിവരും എന്നതിനാൽ ഇംഗ്ളണ്ട് പര്യടനത്തിൽനിന്ന് പിന്മാറാനുള്ള നീക്കത്തിലാണ് ഈ 22 കാരൻ. പണംകൊണ്ട് കളിക്കുന്ന ബിസിസിഐയുടെയോ, കേന്ദ്രസംസ്ഥാന സർക്കാരുകളുടെയോ സഹായമില്ലാതെയാണ് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ളൈൻഡ് ഇൻ ഇന്ത്യയുടെ കീഴിൽ ടീം ലോകകപ്പ് നേടിയത്. കളിക്കാർക്ക് മാച്ച്ഫീസ് പോലും ലഭിച്ചില്ല. അതേസമയം ഇരുവർക്കും സാമ്പത്തിക സഹായം നൽകിയ കെസിഎ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങളിലെ കളിക്കാർക്ക് അവരുടെ നാട്ടിൽ ജോലി ഉറപ്പായിട്ടുണ്ട്.
ഫർഹാന് മുസ്ളീംലീഗിന്റെ ബൈത്തു റഹ്മ പദ്ധതിയിലൂടെ വീട് നിർമ്മിച്ചുനൽകി. എന്നാൽ വിഷ്ണു ഇപ്പോഴും താമസിക്കുന്നത് മൺചുമരുകൾകൊണ്ട് നിർമ്മിച്ച ചെറിയ വീട്ടിലാണ്. ലോകപ്പ് നേടിയശേഷം മടങ്ങിയെത്തിയ ഇരുവരുടെയും വീടുകൾ തേടിപ്പിടിച്ചുചെന്ന് അഭിനന്ദിക്കാൻ സംസ്ഥാന മന്ത്രിമാരും എൽഎൽഎമാരും എംപിമാരും തിരക്കു കൂട്ടിയിരുന്നു. കേരളത്തിൽ പൊതുവേ കായികതാരങ്ങളോട് സർക്കാരുകൾ കാണിക്കുന്ന അവഗണന തങ്ങളോടും കാട്ടുമോ എന്ന ഭയമാണ് ഇപ്പോൾ വിഷ്ണുവിനും ഫർഹാനും ഉള്ളത്.?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍