മാനേജ്മെന്റ് അഭിഭാഷകർക്കൊപ്പം; അടികിട്ടിയ മാദ്ധ്യമ പ്രവർത്തകർക്ക് പുല്ലുവിലയും; തിരുവനന്തപുരത്ത് സിഒഒയെ തടഞ്ഞ് വച്ച് ലേഖകരുടെ പ്രതിഷേധം; ടിജി മോഹൻദാസിന്റെ 'പൊളിച്ചെഴുത്തിൽ' ജനം ടിവിയിൽ കലാപം; ബിജെപി-ആർഎസ്എസ് ചാനൽ പ്രവർത്തനം പ്രതിസന്ധിയിലോ?
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങൾ കൊടുംപിരികൊണ്ട വാർത്തകളിൽ അഭിഭാഷകർക്കനുകൂലമായി വാർത്ത നൽകിയ ജനം ടിവിയിൽ പൊട്ടിത്തെറി. ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് അവതരിപ്പിക്കുന്ന പൊളിച്ചെഴുത്ത് എന്ന പരിപാടിയിൽ മാദ്ധ്യമപ്രവർത്തകരുടെ ഭാഗത്താണ് സംഘർഷത്തിന് കാരണമെന്ന രീതിയിൽപരിപാടി ചെയ്തതിനെയാണ് ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചത്. ജനം ടി.വി സിഒഒ രാജേഷ് പിള്ളയെ തിരുവനന്തപുരം ബ്യൂറോയിലെ ലേഖകർ ഉപരോധിക്കുകയും ചെയ്യുന്നത് വരെയെത്തി കാര്യങ്ങൾ.മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ കൊച്ചിയിൽ കഴിഞ്ഞയാഴ്ച നടന്ന സംഘർഷത്തിൽ ജനം ടി.വിയുടെ ലേഖകർക്കും പരിക്ക് പറ്റിയിരുന്നു. സ്വന്തം സ്ഥാപനത്തിലെ ലേഖകർക്ക് ഉൾപ്പടെ തല്ല് കിട്ടിയിട്ടും മാനേജ്മെന്റ് അഭിഭാഷകർക്ക് അനുകൂലമായി പരിപാടി അവതരിപ്പിക്കാനൊരുങ്ങിയതും ജീവനക്കാരെ ചൊടിപ്പിച്ചു. ഒരു കാരണവശാലും പരിപാടി പ്രക്ഷേപണം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണ് മാദ്ധ്യമപ്രവർത്തകർ സ്വീകരിച്ചതും.
അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രിവരെ ഇടപെട്ടിട്ടും ശ്വാശ്വത പരിഹാരം കാണാനായിട്ടില്ല. എല്ലാ ചാനലുകളും പത്രങ്ങളും മാദ്ധ്യമപ്രവർത്തകരുടെ തൊഴിൽ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അഭിഭാഷകരുടെ അഴിഞ്ഞാട്ടം എന്ന വിശേഷണത്തോടെയാണ് വാർത്തകൾ നൽകിയത്. വ്യത്യസ്തമായ രാഷ്ട്രീയാഭിമുഖ്യമുള്ള മനോരമ മുതൽ കൈരളിവരെയുള്ള ചാനലുകൾ അഭിഭാഷകർക്കെതിരെ നിലപാട് സ്വീകരിച്ചപ്പോൾ ജനം ടി.വിയിൽ മാദ്ധ്യമപ്രവർത്തകർ അഭിഭാഷകരെ അക്രമിക്കുന്ന രംഗങ്ങൾ ഉൾപ്പെടെയാണ് ജനം ടി.വി പൊളിച്ചെഴുത്ത് എന്ന പരിപാടിയിൽ പ്രക്ഷേപണം ചെയ്തത്. വക്കീൽ മാദ്ധ്യമ സംഘർഷത്തിലെ ചില കാണാപ്പുറങ്ങൾ എന്ന പേരിലാണ് പരിപാടി അവതരിപ്പിച്ചത്. ഏഴര മണിക്കാണ് പൊളിച്ചെഴുത്ത് എന്ന പരിപാടി ആരംഭിക്കാറുള്ളത്. 7:40 കഴിഞ്ഞിട്ടും പരിപാടി ആരംഭിക്കാത്തതിനാൽ പലരും ചാനലിലേക്ക് വിളിച്ച് അന്വേഷിക്കുകയും, അവതാരകനായ ടി.ജി മോഹൻദാസിന്റെ ഫേസ്ബുക്ക് പേജിലും ചാനലിന്റെ പേജിലും ഒക്കെ ചോദ്യങ്ങളുമായി പലരും എത്തി.
വ്യാപകമായ സംഘർഷമാണ് കഴിഞ്ഞ ഒരാഴ്ച അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ അഏരങ്ങേറിയത്. കൊച്ചിയിൽ ഹൈക്കോടതിയിൽ തുടങ്ങിയ സംഘർഷം തിരുവനന്തപുരത്തെ വഞ്ചിയൂരിലെത്തിയപ്പോൾ കൈവിട്ടകളിയായി മാറുകയായിരുന്നു. ബുധനാഴ്ച രാത്രിയുള്ള 'പൊളിച്ചെഴുത്ത്' എപ്പിസോഡിൽ വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷമായിരുന്നു വിഷയം. ചാനൽ ചർച്ചകളിൽ ബിജെപിക്കും മോദി സർക്കാരിനുംവേണ്ടി സജീവ സാന്നിധ്യമായ ടി ജി മോഹൻദാസ്, തനിക്ക് ന്യൂസ് അവതാരകരിൽ നിന്ന് അനുഭവിക്കേണ്ടിവന്ന അവഹേളനങ്ങളാണ് ബുധനാഴ്ച വിഷയമാക്കിയത്. തന്നെ അവഹേളിക്കുകയും, സംസാരിക്കാൻ അവസരംതരാതെ ഒഴിവാക്കുകയും ചെയ്ത എല്ലാ ചാനൽ അവതാരകരകരേയും പൊളിച്ചെഴുതുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
തന്നെ പാർശ്വവൽക്കരിച്ച മാദ്ധ്യമപ്രവർത്തകരെയാകെ കളിയാക്കാൻ ശ്രമിക്കുന്നതിനിടെ മാദ്ധ്യമപ്രവർത്തകരുടെ വർഗ്ഗത്തെയാകെ അദ്ദേഹം ഒറ്റികൊടുത്തുവെന്നാണ് ആക്ഷേപം. എറണാകുളം ഹൈക്കോടതിയിലെ സംഘർഷത്തിനു പുറമേ, തിരുവനന്തപുരം ജില്ലാ കോടതിയിലും അഭിഭാഷകമാദ്ധ്യമപ്രവർത്തക സംഘർഷം രൂപപ്പെട്ടിരുന്നു. രണ്ടിടത്തും മാദ്ധ്യമപ്രവർത്തകർ സത്യസന്ധരായിരുന്നു എന്ന രീതിയിലാണ് ചാനലുകളിലും ഭൂരിഭാഗം പത്രങ്ങളിലും വാർത്ത വന്നത്. എന്നാൽ ജനം ടിവിയിൽ ടി ജി മോഹൻദാസ് അവതരിപ്പിക്കുന്ന പൊളിച്ചെഴുത്ത് എന്ന പരിപാടിയുടെ ബുധനാഴ്ചത്തെ എപ്പിസോഡിൽ മാദ്ധ്യമപ്രവർത്തകരുടെ അക്രമം ആണ് കാണിച്ചത്. സാന്ദർഭികവശാൽ ജനം ടിവിയുടെ പ്രവർത്തകരും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ജനം ടിവിയിലെ വിവിധ ബ്യൂറോകളിലുള്ളവർ ടി ജി മോഹൻദാസിന്റെ പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
ബിജെപിയിലെ പ്രമുഖ നേതാക്കളും ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന നേതൃത്വത്തെ സമീപിച്ചതായാണ് സൂചന. സംസ്ഥാനത്താകമാനമുള്ള മാദ്ധ്യമപ്രവർത്തകരും ജനം ടിവിയുടെ നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ബിജെപി നേതൃത്വവും ജനം ടിവി മേധാവികളും വെട്ടിലായിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടിന് ജനം ടിവി കോടതി വളപ്പിലെ മാദ്ധ്യമപ്രവർത്തകരുടെ അക്രമത്തിന്റെ ദൃശ്യങ്ങൾ കാണിക്കും എന്നാണ് സന്ദേശം പ്രചരിച്ചത്. ഇതനുസരിച്ച് എല്ലാ മാദ്ധ്യമ ഓഫീസുകളിലും രാത്രി എട്ടുമണിക്ക് ജനം ടിവി ചാനൽ തുറന്നുവച്ചു. പക്ഷേ പതിവുപോലെ, 7.30ന് ഉള്ള പൊളിച്ചെഴുത്ത് പരിപാടിയിലാണ് ഈ ദൃശ്യങ്ങൾ കാണിച്ചത്. സ്വന്തം ചാനലിലെ പ്രവർത്തകരേപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ടി ജി മോഹൻദാസ് ഈ പരിപാടി അവതരിപ്പിച്ചതെന്നാണ് ആക്ഷേപം. എന്തായാലും ഈ ഒരു എപ്പിസോഡോഡുകൂടി സംസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരാകെ ജനം ടിവിക്കും ബിജെപിക്കും എതിരേ തിരിഞ്ഞിരിക്കുകയാണ്.
ഹൈക്കോടതിയിലും, വഞ്ചിയൂർക്കോടതിയിലും നടന്ന അക്രമങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും നൽകാൻ സംസ്ഥാന പൊലീസ് ഉത്തരവിട്ടിരിക്കുകയാണ്. എന്നിട്ടും ഒരു ചാനലും പത്രവും മാദ്ധ്യമപ്രവർത്തകരുടെ അക്രമങ്ങൾ ഉൾപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളും നൽകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ജനം ടിവി മാദ്ധ്യമപ്രവർത്തകരുടെ അക്രമ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കേരളത്തിൽ നിലവിലുള്ള ചാനലുകളിൽ മാന്യമായ ശമ്പളം കൃത്യമായി കൊടുക്കുന്ന ചാനലാണ് ബിജെപിആർഎസ്എസ്സിന്റെ ജനം ടിവി. അടുത്തകാലത്തായി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട ടി ജി മോഹൻദാസ് എന്ന ഭാരതീയ വിചാരകേന്ദ്രം ഭാരവാഹി പെട്ടന്നാണ് ജനം ടിവിയുടെ തലപ്പത്തെത്തുന്നത്. പാർട്ടിയേയും ഹിന്ദുക്കളേയും സംരക്ഷിക്കാനായി ചാനൽ ചർച്ചയിൽ പെടാപ്പാടുപെടുന്ന സൈദ്ധാന്തികനായി അദ്ദേഹത്തിന്റെ വളർച്ച പെട്ടന്നായിരുന്നു.
ചില സംഘപരിവാർ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സ്ഥാനം വഹിച്ചിട്ടുള്ളതൊഴിച്ചാൽ ബിജെപിആർഎസ്എസ് വേദികളിൽ സജീവസാന്നിധ്യംപോലുമായിരുന്നില്ല ടി ജി മോഹൻദാസ്. എം ടി രമേശ്, വി വി രാജേഷ്, ജെ ആർ പത്മകുമാർ തുടങ്ങിയ പാർട്ടി വക്താക്കളേക്കാൾ നന്നായി രാഷ്ട്രീയവും ഹൈന്ദവ വികാരവും പ്രകടിപ്പിക്കാൻ ടി ജി മോഹൻദാസിന് കഴിയുന്നു എന്നതിനാൽ ബിജെപി-ആർഎസ്എസ് നേതൃത്വവും അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു. എന്തായാലും ഈ ഒരു സംഭവത്തോടെ പൊളിച്ചെഴുത്ത് എന്ന എപ്പിസോഡിന്റെ അവതാരകനേയും ശൈലിയും മാറ്റണമെന്ന് ജനം ടിവി മാനേജ്മെന്റിൽ ആവശ്യം ഉയർന്നിട്ടുണ്ട്. അതുപോലെ മാദ്ധ്യമലോകത്തിന്റെയാകെ ശത്രുത പിടിച്ചുപറ്റിയതോടെ പാർട്ടിക്കും സംഘത്തിനുംവേണ്ടി ചാനൽ ചർച്ചകളിൽ ആധികാരികമായി പങ്കെടുക്കുന്നതിൽനിന്ന് മോഹൻദാസിനെ വിലക്കണമെന്നും ചില ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍