ബന്ധുക്കളുടെയും ബിനാമികളുടെയും പേരുകളിൽ ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി; ജില്ലാകലക്ടറിൽനിന്ന് കള്ളസർട്ടിഫിക്കറ്റുണ്ടാക്കി വാട്ടർ തീംപാർക്ക് ഉണ്ടാക്കി; അനധികൃത തടയണയുംറോപ്പ് വേയും നിർമ്മിച്ചു; രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ കേസുകൾ കാറ്റിൽ പറന്നു; മലബാറിന്റെ ഗവിയെന്ന് വിളിക്കുന്ന കക്കാടംപൊയിൽ ഗ്രാമത്തെ ഇടതു എംഎൽഎ പിവി അൻവർ അടക്കിഭരിക്കുന്നത് ഇങ്ങനെ
ജാസിം മൊയ്ദീൻ
കോഴിക്കോട്; ദുരന്തനിവാരണ അഥോറിറ്റിയുടെ പട്ടികയിൽ സോൺ ഒന്നിൽപെട്ട അതീവ പരിസ്ഥിതി ലോല പ്രദേശമാണ് മലപ്പുറം കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന കക്കാടംപൊയിൽ. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലുള്ള മലബാറിന്റെ ഗവിയെന്ന് വിളിക്കുന്ന പ്രദേശം. അടുത്ത കാലങ്ങളിൽ നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎൽഎ പിവി അൻവറിന്റെ പേരിനോടൊപ്പം മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് കേരളം ഈ കൊച്ചുപ്രദേശത്തെ ശ്രദ്ധിച്ച് തുടങ്ങിയത്.
അൻപതുകളിൽ കോട്ടയത്ത് നിന്നും പാലായിൽ നിന്നും കുടിയേറിപ്പാർത്ത കുടിയേറ്റ കർഷകരുടെ നാട്. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശിഗുഹയുമടക്കം നിരവധി സ്വാഭാവിക വിനോദസഞ്ചാര സാധ്യതകൾ സർക്കാർ ഉപയോഗപ്പെടുത്തിത്തുടങ്ങുന്നതിന് മുമ്പേ ഇവിടുത്തെ ടൂറിസം സാധ്യതകൾ മനസ്സിലാക്കിയ ആളാണ് പിവി അൻവർ. എംഎൽഎയാകുന്നതിനും രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനുംമുമ്പേ അൻവർ ഇവിടെ കോടികൾ നിക്ഷേപിച്ചിരുന്നു. സ്വന്തംപേരിലും, ബന്ധുക്കളുടെയും ബിനാമികളുടെയും പേരുകളിലുമായി ഏക്കറുകണക്കിന് ഭൂമി ഇന്നിവിടെ അൻവറിനുണ്ട്. ഇതിനെല്ലാം പുറമെ വാർത്തകളിൽ ഇടം നേടിയ മൂന്ന് പ്രധാന പദ്ധതികളും. മൂന്നും നിർമ്മിച്ചതാകട്ടെ നഗ്നമായ പരിസ്ഥിതി ചൂഷണവും നിയമലംഘനവും നടത്തിയും.
അൻവറെന്ന പഴയ വ്യവസായി ഇത് ചെയ്തതിലേക്കാളേറെ ഗൗരവമായിക്കാണേണ്ടത് ഇദ്ദേഹം ഇന്ന് ഇടതുപിന്തുണയോടെ ജയിച്ച ഒരു എംഎൽഎയാണെന്നത് തന്നെയാണ്. അതും പുല്ലങ്കോട് എസ്റ്റേറ്റിലെ ഉടുതുണിക്ക് മറുതുണിയില്ലാതെ അസുഖങ്ങളോട് മല്ലിട്ട് കഴിഞ്ഞിരുന്ന തോട്ടംതൊഴിലാളികൾക്ക് നല്ലൊരുജീവിതം നേടിക്കൊടുത്ത സഖാവ് കുഞ്ഞാലിയുടെ ചോരവീണ നിലമ്പൂരിന്റെ മണ്ണിൽ നിന്ന്. തേക്കിന്റെ നാട്ടിൽ അൻവറിനെപോലൊരു വ്യവസായിയെ സ്ഥാനാർത്ഥിയായി നിർത്തിയപ്പോഴെ ആളുകൾ അടക്കം പറഞ്ഞിരുന്നൊരു കാര്യമുണ്ട്. വോട്ട് ചോദിച്ച് അൻവർ ഓരോ സ്ഥലത്തെത്തുമ്പോഴും അയാളുടെ കണ്ണ് അവിടങ്ങളിലെല്ലാമുള്ള വലിയ തേക്കുകളിലായിരുന്നു എന്ന്. തെരഞ്ഞെടുപ്പിന് വേണ്ടി ഒരു ലക്ഷം അയാൾ മുടക്കിയിട്ടുണ്ടെങ്കിൽ ഒരു കോടിയായി അത് തിരിച്ച് പിടിക്കുകയും ചെയ്യുമെന്ന് നിലമ്പൂരിലുള്ളവർക്ക് ഉറപ്പായിരുന്നു.
ഇതെല്ലാം സ്വപ്നം കണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ടത്. കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിൽ അല്ലെങ്കിൽ അദ്ദേഹം പണം മുടക്കിയിട്ടുള്ളതായ മൂന്ന് പ്രധാന പദ്ധതികളാണുള്ളത്. നാച്ചുറോ വാട്ടർതീംപാർക്ക്, ഇതേ പേരിലുള്ള റിസോർട്ട്, ചീങ്കണ്ണിപ്പാലിയിലെ റോപ്പ് വേയും തടയണയും. മൂന്നും നിർമ്മിച്ചിട്ടുള്ളത് എല്ലാവിധ നിയമങ്ങളെയും കാറ്റിൽപറത്തിയിട്ടാണ് എന്നതാണ് ഇതിന് മൂന്നിനുമുള്ള മറ്റൊരു സമാനത.
നാച്ചുറോ വാട്ടർ തീംപാർക്ക്
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിൽപെട്ട കൂടരഞ്ഞി പഞ്ചായത്തിലെ 12 ഏക്കർ സ്ഥലത്താണ് പിവി അൻവർ എംഎൽഎ ഡയറക്ടറായ നാച്ചുറോവാട്ടർതീംപാർക്ക് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ജില്ലാകലക്ടർ യാതൊരു കുഴപ്പവുമല്ലാത്ത ഭൂമിയെന്ന് കള്ളസർട്ടിഫിക്കറ്റുണ്ടാക്കി നൽകിയ 12 ഏക്കർ സഥലമെന്ന് വേണം പറയാൻ. കൃത്രിമ രേഖകളുണ്ടാക്കി അധികാരികളെ പറ്റിച്ചും ചാക്കിലാക്കിയും ഇത്തരമൊരു പാർക്ക് നിർമ്മിക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലാത്ത ഭൂമിയെന്ന് സർട്ടിഫിക്കറ്റ് വാങ്ങിയ സ്ഥലത്താണ് ഇക്കഴിഞ്ഞ മാസം 13ന് ചെറുതെങ്കിലും ഭീഷണിയായൊരു ഉരുൾപൊട്ടലുണ്ടായത്.
പാർക്കിന് തൊട്ടുതാഴെ. കുത്തനെയുള്ള കുന്നിൻ മുകളിൽ യന്ത്രഊഞ്ഞാലും ഭീമൻ വാട്ടർ റൈഡുകളും സ്ഥാപിച്ചത് യാതൊരുവിധ മുൻകൂർ അനുമതികളും വാങ്ങാതെയാണ്. നിർമ്മാണമെല്ലാം കഴിഞ്ഞതിന് ശേഷമാണ് പഞ്ചായത്തിലെത്തി അനുമതിക്ക് അപേക്ഷിക്കുന്നത്. അതാകട്ടെ പാർക്കിലേക്ക് ആളുകളെ കയറ്റാനുള്ള അനുമതിക്കായിരുന്ന എന്ന് മാത്രം. മുൻകൂർ അനുമതി വാങ്ങാതെ നിർമ്മാണം നടത്തിയതിന് പഴിയടച്ചതെടെ പഞ്ചായത്ത് 50 രൂപ ടിക്കറ്റ് വാങ്ങി പകൽ സമയത്ത് പാർക്കിലേക്ക് ആളുകളെ പ്രവേശിക്കാനുള്ള അനുമതി നൽകി.
മൂന്ന് മാസത്തേക്ക്. പിന്നീടത് ഒരുവർഷത്തേക്ക് നീട്ടിനൽകി പഞ്ചായത്ത് മഹാമനസ്കത കാണിച്ചു. അതിന്റെ കാലാവധി ഇക്കഴിഞ്ഞ ജൂൺ 30 അവസാനിക്കുകയും ചെയ്തു. എന്നാൽ പാർക്കിൽ പ്രവേശന ടിക്കറ്റിന് 100 രൂപയും മറ്റുറൈഡുകൾക്ക് 500 രൂപവരെയുമാണ് ഇത്രയും കാലമായി പാർക്ക് വാങ്ങിയിരുന്നത്. പാർക്കിന് ലഭിച്ച സുരക്ഷാസർട്ടിഫിക്കറ്റെന്ന് പറയുന്നത് പാർക്കിന്റെ ടിക്കറ്റ് കൗണ്ടറുൾക്കൊള്ളുന്ന കെട്ടിടത്തിന്റെ പേരിലും. ഈ സർട്ടിഫിക്കറ്റുപയോഗിച്ചാണ് 12 ഏക്കർ സ്ഥലത്തെ റൈഡുകളടക്കം എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും സുരക്ഷിതമാണെന്ന് പറഞ്ഞുകൊണ്ടിരുന്നത്.
ഇതുപോലൊരു പ്രദേശത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്ക് പാലിക്കേണ്ട യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയാണ് ഇത്രയും കാലം പാർക്ക് പ്രവർത്തിച്ചുകൊണ്ടിരുന്നത്. കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാഭരണകൂടവും ദുരന്തനിവാരണ അഥോറിറ്റിയുമെല്ലാം പാർക്കിന് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെങ്കിലും 15ാം തിയ്യതിക്ക് ശേഷം പാർക്ക് വീണ്ടും പഴയപോലെ പ്രവർത്തിപ്പിക്കുെമന്നാണ് ഇപ്പോൾ പാർക്കിൽ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ പഞ്ചായത്ത് നൽകിയ അനുമതിയുടെ കാലാവധി ജൂൺ 30ന് അവസാനിച്ചതിനാലും ജില്ലയിലാകെയും പ്രത്യേകിച്ച് ഈ പാർക്കിന് സമീപത്തുമുണ്ടായ ഉരുൾപൊട്ടലിന്റെയും പശ്ചായതലത്തിൽ പ്രഖ്യാപിച്ച റെഡ്അലർട്ടിന്റെയും, സ്റ്റോപ്പ് മെമോയയുടെയും പശ്ചാതലത്തിൽ പാർക്ക് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
എന്നാൽ അനുമതി പുതുക്കി നൽകുന്നതിന് വേണ്ടി കൂടരഞ്ഞി പഞ്ചായത്തിൽ അപേക്ഷസമർപ്പിച്ചട്ടുണ്ടെന്ന് പാർക്കധികൃതരും അപേക്ഷലഭിച്ചിട്ടുണ്ടെന്നും ഒരുംസശയവും കൂടാതെ അുമതി നൽകുമെന്ന് കൂടരഞ്ഞി പഞ്ചായത്തധികൃതരും വ്യക്തമാക്കുന്ന സാഹര്യത്തിൽ എല്ലാ നിയമ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി പാർക്ക് വീണ്ടും തുറക്കുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.
ചീങ്കണ്ണിപ്പാലിയിലെ റോപ്പ് വേയും അനധികൃത തടയണയും
മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണ് പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്ത് 20 മീറ്റർ ആഴത്തിലും വീതിയിലും അനധികൃതമായൊരു തടയണയും അതിന് കുറുകെ സാഹസിക വിനോദ സഞ്ചാരികൾക്കായുള്ള റോപ്പ് വേയും നിർമ്മിച്ചത്. നിരവധിയായ പ്രതിഷേധങ്ങളെ തുടർന്ന് മലപ്പുറം ജില്ലാഭരണകൂടവും ജില്ലാകളക്ടറും സ്ഥലം പരിശോധിക്കുകയും തടയണ പൊളിച്ചുമാറ്റണമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നെങ്കിലും പിന്നീട് അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് ഇതിന് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി.
തന്റെ വാദം കേൾക്കാതെയാണ് കളക്ടർ ഇങ്ങനെയൊരു ഉത്തരവിറക്കിയെതെന്നായിരുന്നു ഭാര്യപിതാവിന്റെ വാദം. എന്നാൽ ഡെപ്യൂട്ടികളക്ടർ ഭാര്യാപിതാവിന്റെ കൂടി ഭാഗം കേട്ടതിന് ശേഷം അതിന്റെ അടസ്ഥാനത്തിലാണ് കളക്ടർ പൊളിക്കാൻ ഉത്തരവിട്ടതെന്ന് പക്ഷെ സർക്കാറിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വക്കേറ്റ് ജനറൽ മനപ്പൂർവ്വം മറന്ന് കളഞ്ഞു. ഒഴുകിക്കൊണ്ടിരുന്ന ഒരു ജലസ്രോതസ്സിനെ അതിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കപ്പുറം ആ ജലം ഒഴുകിയെത്തിരുന്ന പ്രദേശങ്ങളെ ജനങ്ങളുടെ കുടിവെള്ളവും മറ്റ് ആവശ്യങ്ങളും കൂടി മുന്നിൽ കണ്ടായിരുന്നു അന്ന് മലപ്പുറം ജില്ലാ കളക്ടർ അത്തരത്തിലൊരു ഉത്തരവിറക്കിയത്. എന്നാൽ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു.
കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ കാരണം മലമുകളിൽ അനധികൃതമായി നിർമ്മിച്ച തടയണയായിരുന്നെന്ന സത്യം പുറത്ത് വന്നതോട് കൂടി തങ്ങളുടെ തലക്ക് മുകളിലുള്ള ഈ ദുരന്തസാധ്യതയെ ഓരോ നിമിഷവും പ്രതീക്ഷിച്ചിരിക്കുകയാണ് ഊർങ്ങാട്ടിരി പഞ്ചായത്തിലെ മലയോര മേഖലയിലുള്ളവർ. പ്രത്യേകിച്ച് കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിൽ ഈ തടയണക്കും അൻവറിന്റെ പാർക്കിനും സമീപത്തെല്ലാം ചെറിയതോതിലാണെങ്കിലുമുണ്ടായ മണ്ണിടിച്ചിലുകളുടെയും ഉരുൾപൊട്ടലുകളുടെയും സാഹചര്യത്തിൽ. നിലവിൽ ഹൈക്കോടതി നൽകിയ സ്റ്റേയുടെ പുറത്താണ് ഇത് പൊളിക്കാതിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇതുപൊളിച്ചുമാറ്റി താഴെയുള്ള ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ സർക്കാർ കനിവുകാണിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നാച്ചുറോ റിസോർട്ട്
കക്കാടം പൊയിൽ അങ്ങാടിയിൽ നിന്ന് നിലമ്പൂരിലേക്കുള്ള റോഡിൽ കേവലം 200 മീറ്റർ സഞ്ചരിച്ചാൽ വലതുവശത്ത് റോഡിന് താഴെയായി ചുവന്ന നിറത്തിലുള്ള പത്തിലധികം കോട്ടേജുകൾ കാണാം. ഇതാണ് പിവിആർ നാച്ചുറോ റിസോർട്ട്സ്. കക്കാടം പൊയിലിൽ ഈ ദിവസം പ്രവർത്തിക്കുന്ന പിവി അൻവർ എംഎൽഎയുടെ ഏക സ്ഥാപനം. കുന്നിന്മുകളിൽ മരംമുറിച്ചു, മണ്ണിടിച്ചും നിർമ്മിച്ച പത്തോളം കോട്ടേജുകൾ. ഇതിനെല്ലാം പുറമെ ഇവിടെയും ചീങ്കണ്ണിപ്പാലയിലെ പോലെ ഒഴുകിക്കൊണ്ടിരുന്നൊരു ചെറുനീരുറവയെ തടഞ്ഞുനിർത്തിയും നിർമ്മിച്ച കൃത്രിമ തടാകം. എല്ലാത്തിനും പഞ്ചായത്തിന്റെ കണ്ണടച്ചുള്ള അനുമതികൾ. പിവി അൻവറെന്ന എംഎൽഎയുടെ പണത്തിനും അധികാരത്തിനും മുന്നിൽ കണ്ണടക്കുന്ന പഞ്ചായത്തധികൃതർ
ഇവ മൂന്നുമാണ് കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎ നടത്തുന്ന പ്രധാന നിയമലംഘനങ്ങളും പരിസ്ഥിതി ചൂഷണങ്ങളും. അൻവറിന് വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന കുറെ ഗുണ്ടകളെയും അൻവർ കക്കാടംപൊയിലിൽ നിക്ഷേപിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു ചെറുപ്രതിഷേധം തന്റെ പദ്ധതികൾക്ക് നേരെയുയർന്നാൽ അതിനെ ഏത് വിധേനെയും അടിച്ചമർത്താനായി. പണം നൽകിയും ഭീഷണിപ്പെടുത്തിയും അവർ അവരുടെ ജോലി തുടർന്ന് കൊണ്ടിരിക്കുന്നു. പാർക്കിനെതിരെ സമരങ്ങൾ നടന്നപ്പോൾ അതിനെ പ്രതിരോധിക്കാനായി കക്കാടം പൊയിലിൽ നിന്ന് ബസ്സ്പിടിച്ച് മലപ്പുറം കളക്റ്റ്രേറ്റ് പടിക്കൽ പോയി പാർക്കാണ് ഞങ്ങളുടെ നാടിന്റെ വികസനത്തിന് കാരണമെന്നും അതിനെ തകർക്കാൻ അനുവദിക്കില്ലന്നും പറഞ്ഞ് സമരമിരുന്നവർക്ക് ദിവസം 500 രൂപയും ഭക്ഷണവുമായിരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.
നിയമ സഭയിൽ തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഈ വിഷയം ചർച്ചക്ക് വന്നപ്പോൾ സംശയമേതുമില്ലാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് അൻവറവിടെ യാതൊരു നിയമലംഘനങ്ങളും നടത്തുന്നില്ലെന്നാണ്. ഈ വാക്കുകൾ തന്നെയാണ് ഈ കൊള്ളകൾക്കൊക്കെ അൻവറിനെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത് എന്ന് വേണം കരുതാൻ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്