ക്യാൻസറിന്റെ വേദനയിൽ പിടഞ്ഞ ഭാര്യയുടെ അവസാന നാളുകൾ പാഠമായപ്പോൾ രാജേശ്വരി ഫൗണ്ടേഷൻ പിറന്നു; വേദനിക്കുന്ന പാവങ്ങൾക്ക് മരുന്നും ഭക്ഷണവും വണ്ടിക്കാശും നൽകാൻ ഒരു മാസം വേണ്ടത് നാലു ലക്ഷത്തോളം രൂപ: തലസ്ഥാനത്തെ ഈ മനുഷ്യ സ്നേഹത്തിന്റെ കണ്ണിയിൽ നിങ്ങളും പങ്കുകാരാകുന്നുവോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നാണ് ആലോചിക്കുന്നത്. ക്യാൻസർ വന്നു പിടഞ്ഞു മരിച്ച ഭാര്യയുടെ വേദന സ്വന്തം വേദനയായി ഏറ്റു വാങ്ങി അതുപോലെ വേദനിക്കുന്നവർക്ക് മുഴുവൻ അൽപ്പം എങ്കിലും ആശ്വാസം പകരാൻ ജീവിതം മാറ്റി വച്ച ഒരു ഭർത്താവിനെ കുറിച്ചാണോ? ഉന്നത ജോലിക്കാരായിട്ടും അച്ചന്റെ താൽപ്പര്യങ്ങൾക്ക് എതിരു നിൽക്കാതെ സമ്പാദ്യത്തിന്റെ വീതം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്ന മക്കളെ കുറിച്ചോ? ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു ക്യാൻസർ വേദനയിൽ പിടയുമ്പോഴും അൽപ്പം ആശ്വാസം തേടി എത്തുന്ന ഈ മനുഷ്യരെ കുറിച്ചാണോ? അച്ചനും അമ്മയും മരിച്ചു അനാഥരായി തീരുന്ന കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയെ കുറിച്ചാണോ? നല്ല ജോലിയിൽ നിന്നും റിട്ടെയർ ചെയ്ത ശേഷം വേദനിക്കുന്നവർക്ക് വേണ്ടി ലാഭേച്ഛയൊന്നുമില്ലാതെ പ്രവർത്തിക്കുന്ന കുറെ മനുഷ്യരെ കുറിച്ചാണോ? ഒരു നേരത്തെ ആഹാരം അല്ലെങ്കിൽ സ്കൂളിൽ പോകാനുള്ള ഉടുപ്പ് എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന കുറെ കുരുന്നുകളെ കുറിച്ചാണോ?
അറിയില്ല എവിടെയാണ് തുടക്കമെന്ന്. അത്രയ്ക്കും അസാധാരണമായ ഒരു അനുഭവത്തിലൂടെയാണ് ഈ വലിയ ആഴ്ച കടന്നു പോയത്. അകാലത്തിൽ പൊലിഞ്ഞു പോയ ഭാര്യയുടെ ഓർമ്മകൾക്ക് മുൻപിൽ ഒരു മനുഷ്യൻ സ്വജീവിതം കൊണ്ട് നടത്തുന്ന പ്രയത്നത്തിന് ഒരു കയ്യടി നൽകാൻ വേണ്ടി മാത്രമാണ് രാജേശ്വരി ഫൗണ്ടേഷൻ വരെ പോയത്. അവിടെ ചെന്നപ്പോൾ അനേകം ജീവിതങ്ങൾ കണ്ടു. വാടക വീടു എടുത്തു നടത്തുന്ന പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ചികിത്സ തേടി എത്തുന്ന കിടപ്പു രോഗികളും അവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന വോളണ്ടീയർമാരും ജീവിതം ദുരിതം ഏറ്റു വാങ്ങിയവരെ ആശ്വസിപ്പിക്കുന്ന പ്രതിഭലേച്ഛയില്ലാത്ത റിട്ടെയർ ഉദ്യോഗസ്ഥന്മാരും ഒക്കെ നീറുന്ന അനുഭവമായി മാറി.
ഇങ്ങനെ ഒരു വിധം നടത്താൻ മാസം തോറും നാലു ലക്ഷം വേണ്ടി വരുന്നതിനെ കുറിച്ചായിരുന്നില്ല വിജയകുമാരൻ നായർ സംസാരിച്ചത്. ജൂണിൽ പള്ളിക്കൂടം തുറക്കുമ്പോൾ രാജേശ്വരി ഫൗണ്ടേഷൻ നൽകുന്ന പുസ്തകങ്ങളും നോട്ടു ബുക്കുകളും ചോറ്റു പാത്രങ്ങളും കാത്തിരിക്കുന്ന പാവപ്പെട്ട കുട്ടികളെ കുറിച്ചായിരുന്നു. എല്ലാ വർഷവും കുറഞ്ഞത് നൂറു കുട്ടികൾ എങ്കിലും ഇങ്ങനെ ജീവിതം വഴി മുട്ടാതിരിക്കാൻ വാതിൽ മുട്ടും. അവർക്ക് ഇതൊക്കെ ഒരുക്കി നൽകാൻ കുറഞ്ഞത് ഒരു ലക്ഷം വരെ വേണം. കിടപ്പു രോഗികളുടെ ചികിത്സയും മരുന്നും വണ്ടിക്കാശും കൊടുക്കാൻ കടം മേടിക്കേണ്ടി വരുന്നതിനിടയിൽ പലപ്പോഴും ഇതൊരു ബുദ്ധിമുട്ടായി വരും.
അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയപ്പെട്ടവൾക്ക് വേണ്ടി
വിജയകുമാരൻ നായരുടെ ഭാര്യ ആയിരുന്നു രാജേശ്വരി. സ്കൂളിൽ നിന്നും അദ്ധ്യാപികയായി റിട്ടെയർ ചെയ്ത രാജേശ്വരിക്ക് അതിനു മുൻപേ ക്യാൻസർ ബാധിച്ചു തുടങ്ങിയിരുന്നു. തലസ്ഥാനത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകയായിരുന്ന രാജേശ്വരിയുടെ രോഗം വിജയകുമാരൻ നായരെയും തളർത്തി. ആർസിസിയിൽ മറവിക്കൊപ്പം കാഴ്ചകളും രോഗത്തിന്റെ തീരാത്ത മണവും മനസ്സിനെ വേദനിപ്പിച്ചപ്പോൾ ആരും ഇല്ലാത്ത രോഗികൾക്കായി ആശുപത്രി കിടക്കയിൽ കിടന്നു തന്നെ രാജേശ്വരി ചിലതൊക്കെ ചെയ്തു. പാലിയേറ്റീവ് കെയർ എന്ന മഹത്തായ സേവനത്തിന്റെ ശരിക്കുള്ള വില അന്നാണ് അവർ അറിയുന്നത്. പാലിയം ഇന്ത്യാ തലവൻ ഡോ. എം ആർ രാജഗോപാലിന്റെ സഹായത്തോടെ അന്നു മുതൽ ആരംഭിച്ചതായിരുന്നു പാലിയേറ്റീവ് ചികിത്സ.
രോഗികൾക്കപ്പുറത്തേക്ക് വളർന്ന സ്ഥാപനം
പത്തുകൊല്ലം പൂർത്തിയാക്കിയ രാജേശ്വരി ഫൗണ്ടേഷൻ ഇപ്പോൾ 104 കുടുംബങ്ങൾ സന്ദർശിച്ച് സ്വന്തം ചികിത്സ നൽകുന്നു. ഫൗണ്ടേഷന്റെ സെന്ററിൽ എത്തുന്ന നിരവധി പാവപ്പെട്ട രോഗികൾക്ക് മരുന്നും ഭക്ഷണവും വണ്ടിക്കാശും നൽകുന്നു. ചികിത്സക്കിടയിൽ മാതാപിതാക്കളെ മരണം വിളിച്ചപ്പോൾ അനാഥരായി തീർന്ന മക്കൾക്ക് പണവും സംരക്ഷണവും നൽകുന്നു. ഒന്നാം ക്ലാസ്സ് മുതൽ എഞ്ചിനീയറിങ് വരെ പഠിക്കുന്ന 42 കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുനന്നത് ഫൗണ്ടേഷനാണ്. നിരവധി വോളണ്ടീയർമാരും ഡോക്ടർമാരും നേഴ്സുമാരും അടങ്ങുന്ന സംഘടനയായി ഇതു വളർന്നു.
ഡോക്ടർമാരുടെ ശമ്പളവും മരുന്നും ഭക്ഷണവും ചെലവും എല്ലാം ചേർന്നു മാസം വേണ്ടത് കുറഞ്ഞത് നാലു ലക്ഷം രൂപയാണ്. ഫൗണ്ടേഷനെ കുറിച്ച് കേട്ട് അംഗത്വം എടുത്തവർ നൽകുന്ന അംഗത്വ ഫീസാണ് പ്രധാന വരുമാനം. നിരവധി പേർ സ്പോൺസർമാരായി എത്താറുണ്ട്. അവരെല്ലാം നൽകുന്ന സംഭാവനകളും രാജേശ്വരിയുടെ ജോലിക്കാരായ രണ്ടു പെൺമക്കളും നൽകുന്ന വിഹിതവും വിജയകുമാരൻ നായരുടെ പെൻഷൻ പണവും ഒക്കെ ചേർന്നാണ് ഫൗണ്ടേഷൻ മുൻപോട്ടു പോകുന്നത്.
രാജേശ്വരി ഫൗണ്ടേഷനെ കുറിച്ച്
കേരള സംസ്ഥാന ചാരിറ്റബിൾ ആക്ട് അനുസരിച്ച് 2007 നവംബറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സാന്ത്വന പരിചരണ സംഘടന തിരുവനന്തപുരം നഗരത്തിലും സമീപത്തുമുള്ള രോഗികൾക്കാണ് സേവനം നൽകുന്നത്. ജഗതിയിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ ക്ലിനിക്കിൽ എല്ലാ ദിവസവും പാലിയേറ്റീവ് ഒ പി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും രോഗികളുടെയും ശുശ്രൂഷകരുടെയും വോളന്റിയർമാരുടെയും സംഗമവും നടത്തി വരികയാണ്. രോഗികൾക്കു ലബോറട്ടറി, സ്കാനിങ് പുറമെ നിന്ന് വാങ്ങുന്ന മരുന്നുകൾ തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നു.
പുനരവധിവാസ സഹായങ്ങളുമായി പുനർജനി പദ്ധതി
രോഗികൾക്കും അവരുടെ ആശ്രിതർക്കും പുനരധിവാസ സഹായം നൽകുക എന്നു ലക്ഷ്യമിട്ടാണ് പുനർജനി പദ്ധതി ആവിഷ്കരിച്ചത്. ഇത് പ്രകാരം കുട, ലോഷൻ, സോപ്പ്, ബാഗ് തുടങ്ങിയ സാധനങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനവും അതിന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായവും നൽകുന്നു. കൂടാതെ ഫൗണ്ടേഷന്റെ ക്ലിനിക്കിൽ വച്ച് ഇവ നിർമ്മിക്കാൻ ആവശ്യമായ സ്ഥല സൗകര്യങ്ങളും ഉൽപ്പന്നങ്ങൽ വിറ്റഴിക്കാൻ ആവശ്യമായ സൗകര്യവും ചെയ്തു വരികയാണ്. രോഗികളെ ആശ്രയിച്ച് കഴിയുന്ന മുതിർന്ന പൗരന്മാർക്കും മാനസിക വളർച്ചയെത്തിയിട്ടില്ലാത്ത കുട്ടികൾക്കും പ്രതിമാസ സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു.
പ്രതിമാസം മൂവായിരത്തിൽ കൂടുതൽ രൂപ ചികിത്സാ ചെലവ് വരുന്ന വൃക്ക രോഗികൾക്കും ന്യൂറോ രോഗികൾക്കും പ്രതിമാസം രണ്ടായിരം രൂപ സാമ്പത്തിക സഹായം നൽകുന്ന കല്ല്യാണി നിധി, നിർധനരായ രോഗികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം, ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്ന പൗരന്മാർക്കു വേണ്ടി വയോജന പരിശീലനം, സൗജന്യ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ക്യാൻസർ പരിശോധനാ ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള അവബോധ ക്യാമ്പുകൾ, സെമിനാറുകൾ തുടങ്ങിയവയാണ് രാജേശ്വരി ഫൗണ്ടേഷന്റെ വേറിട്ട പ്രവർത്തന രീതികൾ.
രാജേശ്വരി ഫൗണ്ടേഷന് സഹായം നൽകേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ
1) എസ് ബി ഐ നന്തൻകോട് ബ്രാഞ്ച്
ഐ എഫ് എസ് സി കോഡ്- SBIN0007898
അക്കൗണ്ട് നമ്പർ-35281827042
2) സെൻട്രൽ ബാങ്ക്, കരമന
ഐ എഫ് എസ് സി കോഡ്- CBIN0283439
അക്കൗണ്ട് നമ്പർ-3554576174
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്