ഒരു വർഷം 10000 രൂപ വീതം പോസ്റ്റ് ഓഫീസിൽ ഇട്ടാൽ മകളെ കെട്ടിക്കാൻ നേരം അഞ്ചേകാൽ ലക്ഷം രൂപ ലഭിക്കും; കേന്ദ്രസർക്കാരിന്റെ സുകന്യാ സമൃദ്ധി പദ്ധതി വൈറൽ ആക്കി സോഷ്യൽ മീഡിയ; പൂട്ടാറായ തപാൽ വകുപ്പിന് ജീവശ്വാസം
മറുനാടൻ മലയാളി ബ്യൂറോ
വൻ ജനശ്രദ്ധയാകർഷിച്ച് പെൺകുട്ടികൾക്കായി കേന്ദ്രസർക്കാരിന്റെ സുകന്യാ സമൃദ്ധി പദ്ധതി പ്രഖ്യാപിച്ചു. പത്തു വയസിൽ താഴെയുള്ള പെൺകുട്ടിയുടെ പേരിൽ കുറഞ്ഞത് വർഷം 10000 രൂപ വീതം പോസ്റ്റ് ഓഫീസിൽ സുകന്യാ സമൃദ്ധി പദ്ധതിയുടെ കീഴിൽ ഡെപ്പോസിറ്റ് നൽകുന്നവർക്ക് മകളെ കെട്ടിക്കുന്ന സമയമാകുമ്പോൾ അഞ്ചേകാൽ ലക്ഷം രൂപ ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഏറെ ജനകീയമായി രൂപകല്പന ചെയ്തിരിക്കുന്ന ഈ പദ്ധതിക്ക് വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡികളിലൂടെ വൻ പ്രചാരമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. പെൺമക്കളുള്ള മാതാപിതാക്കൾക്ക് ഏറെ ആശ്വാസം പകരുന്ന ഈ പദ്ധതി ജനുവരിയിലാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. വിവാഹത്തിനെന്ന പോലെ തന്നെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്കും ഇതുപകരിക്കുന്ന തരത്തിലാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്.
ഇന്റർനെറ്റിന്റേയും സോഷ്യൽ മീഡിയയുടേയും അതിപ്രസരത്തിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പോസ്റ്റ് ഓഫീസുകൾക്ക് ഈ പദ്ധതി പ്രഖ്യാപനത്തോടെ പുനർജീവൻ വന്ന അവസ്ഥയാണിപ്പോൾ.
സുകന്യ സമൃദ്ധി പദ്ധതിയുടെ ആകർഷണങ്ങൾ
അടയ്ക്കുന്ന തുകയ്ക്ക് 9.1 ശതമാനം പലിശയെന്നതാണ് സുകന്യ സമൃദ്ധി പദ്ധതിയുടെ പ്രധാന ആകർഷണം. പദ്ധതി കാലാവധിയെത്തുമ്പോൾ പലിശയും കൂട്ടുപലിശയും ചേർന്ന് നല്ലൊരു തുക ലഭിക്കും എന്നതാണ് പ്രത്യേകം എടുത്ത പറയേണ്ട വസ്തുത. 2014-15 വർഷത്തേക്കാണ് 9.1 ശതമാനം പലിശ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും എല്ലാ വർഷവും പദ്ധതിയുടെ പലിശ നിരക്ക് സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്. നിലവിൽ പബ്ലിക് പ്രോവിഡന്റ് ഫണ്ടിനു (പിപിഎഫ്) പോലും 8.7 ശതമാനം പലിശ നിരക്കുള്ള സാഹചര്യത്തിലാണ് സുകന്യാ സമൃദ്ധി പദ്ധതിക്ക് 9.1 ശതമാനം പലിശ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നിക്ഷേപത്തിന് വരുമാന നികുതിയിളവും ലഭിക്കും എന്നതാണ് മറ്റൊരു ആകർഷണം.
പദ്ധതി തുടങ്ങുന്നതെങ്ങനെ
പത്തു വയസിൽ താഴെയുള്ള പെൺകുട്ടിയുടെ പേരിലാണ് സുകന്യ സമൃദ്ധി തുടങ്ങേണ്ടത്. എന്നാൽ പദ്ധതിയുടെ തുടക്കമെന്ന നിലയിൽ 2003 ഡിസംബർ രണ്ടിനു ശേഷം ജനിച്ച കുട്ടികളുടെ പേരിൽ പദ്ധതിയിൽ ചേരാം. അതായത് നിലവിൽ 2-12-2003നും 1-12-2004നും മധ്യേ ജനിച്ച പെൺകുട്ടികളാണ് സുകന്യ സമൃദ്ധി പദ്ധതിയിൽ ചേരാൻ യോഗ്യരായിട്ടുള്ളവർ. ഇവരുടെ പേരിൽ 2015 ഡിസംബർ ഒന്നിനു മുമ്പ് പദ്ധതിയിൽ ചേർന്നിരിക്കണം.
മാതാവിനോ പിതാവിനോ കുട്ടിയുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാം. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ആരുടെയെങ്കിലും തിരിച്ചറിയിൽ കാർഡും ഫോട്ടോയും പാൻ കാർഡുണ്ടെങ്കിൽ അതും ഹാജരാക്കി തുടക്ക നിക്ഷേപമെന്ന നിലയിൽ ആയിരം രൂപയും അടച്ചാൽ സുകന്യ സമൃദ്ധി പദ്ധതിയിൽ അംഗമായിക്കഴിഞ്ഞു. പോസ്റ്റ് ഓഫീസ് മുഖേനയാണ് പണം അടയ്ക്കേണ്ടത്. കോർ ബാങ്കിങ് സംവിധാനം തപാൽ വകുപ്പിൽ വൈകാതെ തന്നെ നടപ്പിലാകുമ്പോൾ പോസ്റ്റ് ഓഫീസിൽ പോകാതെ തന്നെ നിക്ഷേപം ഓൺ ലൈൻ ബാങ്കിംഗിലൂടെ നടത്താം.
കുട്ടിയുടെ പേരിൽ മാതാവ് അല്ലെങ്കിൽ പിതാവാണ് അക്കൗണ്ട് തുടങ്ങുന്നതെങ്കിലും പത്തു വയസിനു ശേഷം കുട്ടിക്ക് സ്വന്തമായി അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാവുന്നതാണ്.
എല്ലാ വർഷവും അടയ്ക്കേണ്ട തുക
എല്ലാ വർഷവും കുറഞ്ഞത് ആയിരം തുക പദ്ധതിയിൽ നിക്ഷേപിക്കണമെന്നാണ് പറയുന്നത്. നൂറിന്റെ ഗണിതങ്ങളായി നിങ്ങൾക്കിഷ്ടപ്പെട്ട തുക ഓരോ വർഷവും അടയ്ക്കാം. എന്നാൽ ഒരു വർഷം ഒന്നര ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം പാടില്ല എന്നും അനുശാസിക്കുന്നുണ്ട്. എല്ലാ വർഷവും ഒരേ തുക അടയ്ക്കണമെന്നുമില്ല. ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 1000 രൂപയെങ്കിലും അക്കൗണ്ടിൽ ചെന്നിരിക്കണമെന്നു മാത്രം.
ഏതെങ്കിലും കാരണവശാൽ ഒരു വർഷം മിനിമം തുകയായ ആയിരം രൂപ അടയ്ക്കാൻ വിട്ടുപോകുകയാണെങ്കിൽ അടുത്ത വർഷം 50 രൂപ പിഴ അടച്ച് അക്കൗണ്ട് പുനഃസ്ഥാപിക്കാം. ഒന്നിലധികം വർഷം ഇങ്ങനെ അടവിൽ മുടക്കം വരുത്തിയാലും ഓരോ വർഷവും 50 രൂപ പിഴ എന്ന രീതിയിൽ അടച്ച് അക്കൗണ്ട് പുനഃസ്ഥാപിക്കാവുന്നതാണ്. തുക എത്ര വലുതാണെങ്കിലും പിഴ 50 രൂപ വച്ചേ കണക്കാക്കുകയുള്ളൂ.
എത്ര വർഷം തുക അടയ്ക്കണം
അക്കൗണ്ട് തുടങ്ങുന്ന തിയതി മുതൽ പതിനാലു വർഷത്തേക്കാണ് നിശ്ചിത തുക പദ്ധതിയിൽ അടയ്ക്കേണ്ടത്. എന്നാൽ കുട്ടിക്ക് 21 വയസു പൂർത്തിയായാൽ മാത്രമേ തുക തിരിച്ചു ലഭിക്കുകയുള്ളൂ. അതായത് കുട്ടിക്ക് 21 വയസ് ആയതിനു ശേഷം മാത്രമേ അക്കൗണ്ട് ക്ലോസ് ചെയ്യുന്നുള്ളൂ. ഇത്രയും കാലം അടച്ച തുകയുടെ പലിശയും കൂട്ടു പലിശയും ലഭിക്കുമെന്നതിനാൽ നല്ലൊരു നിക്ഷേപമായി ഇത് കണക്കാക്കാവുന്നതാണ്.
ഇനി പദ്ധതിയിൽ നിന്ന് ഭാഗികമായി തുക പിൻവലിക്കുന്ന രീതി: കുട്ടിക്ക് പതിനെട്ടു വയസ് പൂർത്തിയായാൽ തുകയുടെ 50 ശതമാനം വരെ പിൻവലിക്കാവുന്നതാണ്. അക്കൗണ്ട് മച്യൂരിറ്റി ആയ ശേഷം പണം പിൻവലിച്ചില്ലെങ്കിലും അത് സുകന്യ സമൃദ്ധി പദ്ധതിയിൽ നിലനിൽക്കും. എത്ര കാലം അക്കൗണ്ടിൽ പണം കിടക്കുന്നുവോ അത്രയും കാലം അതിന്റെ പലിശ കൂടിക്കൊണ്ടിരിക്കും എന്നതിനാൽ കുട്ടിക്ക് 21 വയസ് ആയാലുടൻ പണം എടുക്കണമെന്നില്ല.
പതിനെട്ടു വയസു കഴിഞ്ഞ് (21 വയസിനു മുമ്പ്) കുട്ടിയുടെ വിവാഹം ആയാൽ അക്കൗണ്ട് പ്രീമച്വർ ക്ലോസിങ് സാധ്യമാണെന്നും പറയപ്പെടുന്നു.
എത്ര അക്കൗണ്ട് തുടങ്ങാം
ഒന്നിലധികം പെൺമക്കളുള്ളവർക്ക് സ്വാഭാവികമായും ഉണ്ടാകുന്ന സംശയം. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ പാടുള്ളൂ. രണ്ടു പെൺമക്കളുള്ളവർക്ക് ഓരോരുത്തരുടേയും പേരിൽ ഓരോ അക്കൗണ്ട് ആരംഭിക്കാം.സാധാരണ ഗതിയിൽ രണ്ടു പെൺമക്കൾക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. എന്നാൽ ഇരട്ടകളോ, ട്രിപ്ലെറ്റ്സോ (triplets) ഉള്ളവരുടെ കേസിൽ മൂന്നാമത്തെ പെൺകുട്ടിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം
കുട്ടിയുടെ പേരിലുള്ള അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും ട്രാൻസ്ഫർ ചെയ്യാം. ഒരു സിറ്റിക്കുള്ളിൽ തന്നെ താമസം മാറ്റുകയാണെങ്കിൽ ഇതു സാധ്യമല്ലെങ്കിലും വിവിധ സംസ്ഥാനങ്ങളിലേക്ക് അല്ലെങ്കിൽ ജില്ലകളിലേക്ക് താമസം മാറ്റുന്ന പക്ഷം അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍