മഴക്കാലവും ഉൽസവസീസണും കൊയ്ത്തുൽസവം; സിസിടിവിയും പട്ടിയുമുള്ള വീടുകൾ ഒഴിവാക്കും; തെളിവെടുപ്പിനെത്തിയപ്പോൾ മാത്രം മോഷണവിവരം അറിഞ്ഞ വീട്ടുകാർ; മക്കളുടെ നല്ല ജീവിതത്തിനായി ധൂർത്തടിയില്ല; മോഷണകലയിലെ 'ബെസ്റ്റ് ആക്ടറായി' കള്ളൻ രമേശൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നാട്ടിൽ മോഷണം നടന്നാൽ പൊലീസ് ആദ്യം പൊക്കുന്നത് ആസ്ഥാന കള്ളന്മാരെയും പെട്ടെന്ന് ആഡംബരജീവിതം നയിക്കുന്നവരെയും ഒക്കെയാണ്. പല കള്ളന്മാരും മോഷ്ടിക്കുന്നത് തന്നെ ധൂർത്തടിച്ച് ജീവിക്കാനാണ്. ആ ധൂർത്ത് തന്നെയാണ് പൊലീസിന്റെ പിടിവള്ളിയും. പിന്നെ ഓരോ കള്ളന്മാരുടേയും ശൈലിയും വ്യത്യസ്തമാണ്.
എല്ലാ കുറ്റകൃത്യങ്ങളിലും കുറ്റവാളികൾ അറിയാതെ ഒരു തുമ്പ് അവശേഷിപ്പിട്ടുണ്ടായിരിക്കും എന്നാണ് പൊലീസ് തിയറി. എന്നാൽ ഈ തിയറി തെറ്റിക്കാൻ പരമാവധി ശ്രമിച്ച് കള്ളനായിരുന്നു രമേശൻ. ഓരോ എന്നാൽ ഒരു രൂപ പോലും ധൂർത്തടിക്കാത്ത കള്ളൻ രമേശന് സമ്പാദ്യശീലമായിരുന്നു ആകെയുള്ള ഒരു ഗുണം. മോഷ്ടാക്കളുടെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തനായ രമേശന്റെ മൊഴികളിൽ പൊലീസാണ് അന്തം വിട്ടത്.
രമേശന്റെ 'മോഡസ് ഓപ്പറാൻഡി' ഇങ്ങനെ
മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ടെംപോ ട്രാവലറിൽ എത്തുന്ന രമേശൻ വീടുകൾ തെരഞ്ഞെടുത്ത ശേഷം മൂന്നു കാലു കിലോമീറ്റർ ദൂരത്തെവിടെയെങ്കിലും വാഹനം പാർക്ക് ചെയ്യും. സംശയം തോന്നാതിരിക്കാൻ വാഹനം കേടായതു പോലെ തോന്നിപ്പിക്കാനുള്ള ടെക്നിക്കുകളും പ്രയോഗിക്കും. പിന്നീട് ഉപകരണങ്ങളായ കമ്പിപ്പാര, കട്ടർ, തോർത്ത്, പൂട്ട് തുറക്കാനുള്ള നെയിൽ കട്ടർ, കുടക്കമ്പി എന്നിവ കരുതും. ആധുനിക രീതിയിലുള്ള പൂട്ടുകളാണ് തുറക്കാൻ എളുപ്പമെന്നാണ് രമേശന്റെ പക്ഷം.
നെയിൽ കട്ടർ, കുടകമ്പി എന്നിവയാണ് ഇതിനുള്ള ആയുധങ്ങൾ. പ്രധാനവാതിൽ കിടപ്പ് മുറിക്ക് സമീപമായാൽ പിൻവാതിലാണ് രമേശന്റെ ലക്ഷ്യം. ഇതിന് കമ്പിപ്പാരയാണ് ഉപയോഗിക്കുന്നത്. അകത്ത് കടക്കുന്ന രമേശൻ വീടിന്റെ ലേ ഔട്ട് ആദ്യം മനസിലാക്കും. പിന്നീട് ഒരു തുണിയും കൈക്കലാക്കും. ബെഡ്റൂമിൽ കടക്കുന്ന രമേശൻ കട്ടർ ഉപയോഗിച്ചാണ് സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല മുറിച്ച് മാറ്റുന്നത്. തലമുടിയിലോ, വസ്ത്രത്തിലോ മാല കുരുങ്ങിയാൽ കഴുത്തിലോ, മുഖത്ത് എന്തെങ്കിലും കൊണ്ട് പതുക്കെ ഉരസും. ഇതിന്റെ അസ്വസ്ഥതയിൽ തിരിയുമ്പോഴേക്കും ആഭരണം രമേശന്റെ കയ്യിലിരിക്കും.
മോഷണം നടത്തി കഴിഞ്ഞാൽ ആദ്യം കയ്യിൽ കരുതിയ തുണി വെള്ളത്തിൽ മുക്കി തന്റെ വിരലടയാളം പതിഞ്ഞ സ്ഥലങ്ങളെല്ലാം തുടച്ച് വൃത്തിയാക്കും. പിന്നീട് അയൽ വീട്ടിലേക്ക്. ഈ തുണി അവിടെ ഉപേക്ഷിച്ച് അവിടെ നിന്നും പുതിയ തുണി എടുക്കും. ഇങ്ങനെ ഏറ്റവും കുറഞ്ഞത് അഞ്ചു വീടുകൾ കയറിയിരിക്കും.
ആകാശം ഇടിഞ്ഞു വീണാൽ പോലും അറിയാത്ത ഉറക്കം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം തൊഴിലാക്കിയ രമേശന് മലയാളികളുടെ ഉറക്കത്തെ കുറിച്ച് വലിയ 'മതിപ്പാ'ണ്. ആകാശം ഇടിഞ്ഞു വീണാൽ പോലും അറിയാത്ത തരത്തിലുള്ള ഉറക്കമാണ് പലരുടേയും. ശബ്ദം കേട്ട് പലപ്പോഴും വീട്ടമ്മമാർ എണീറ്റിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങുന്ന ഗൃഹനാഥന്മാർ എണീൽക്കാത്തതു കൊണ്ട് അവരും പേടിച്ച് മിണ്ടാതെ കിടക്കും. ഒന്നരയ്ക്കും മൂന്നു മണിക്കും ഇടയ്ക്കുള്ള സമയമാണ് രമേശന്റെ സമയം. ഇപ്പോൾ മിക്ക വീടുകളിലെ ആൾക്കാർ ഉറങ്ങുന്നത് 12 മണിക്ക് ശേഷമാണ്. അതു കൊണ്ട് ഒരു മണിമുതൽ മൂന്നു മണി വരെ ഇവരുടെ ഉറക്കം ഒന്നൊന്നര ഉറക്കമായിരിക്കുമെന്നാണ് രമേശന്റെ കണ്ടെത്തൽ.
പഴയ പൂട്ടുകളെക്കാൾ തുറക്കാൻ എളുപ്പം പുതിയ പൂട്ടുകളാണെന്ന് രമേശന്റെ സാക്ഷ്യം. വാതിലിന് പിന്നിൽ ഇരുമ്പ് പട്ടയുണ്ടെങ്കിൽ തുറക്കാൻ ബുദ്ധിമുട്ടാണ്. തുറന്നാൽ തന്നെ വാതിലിനോട് ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പ് പട്ട ഭിത്തിയിൽ ഇടിച്ച് ശബ്ദമുണ്ടാകുകയും വീട്ടുകാർ ഉണരാനും സാധ്യതയുണ്ട്. വേനൽക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടാതെ ജനലിലൂടെ തന്നെ സാധനം കയ്യിലൊതുക്കാം. മഴക്കാലവും ഉത്സവസീസണുമാണെങ്കിൽ ഒരു ഏരിയ തന്നെ വെളുപ്പിക്കാൻ കഴിയുമെന്ന് രമേശൻ പറയുന്നു. സിസിടിവിയും പട്ടികളും ഉള്ള വീടുകൾ ഒഴിവാക്കും.
വ്യത്യസ്തനാമീ.. പെരുംകള്ളൻ
സാധാരണ കള്ളന്മാർ മോഷ്ടിക്കുന്നതൊക്കെ അടിച്ചുപൊളിക്കാൻ ഉപയോഗിക്കുമ്പോൾ ഒരു രൂപ പോലും ധൂർത്തടിക്കാതെ കോടികൾ സമ്പാദിച്ച രമേശന്റെ സമ്പാദ്യം കണ്ട് പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഞെട്ടിപ്പോയി. രണ്ടരലക്ഷം തവണ വ്യവസ്ഥയിൽ കെ.എസ്.എഫ്.ഇയിൽ മൂന്നരക്കോടിയുടെ ചിട്ടി ഉൾപ്പെട 18 ചിട്ടികൾ.
ആലംകോട് 1.8 ഏക്കർ, മംഗലപുരത്ത് 42 സെന്റും ഇരുനില വീട്, കിളിമാനൂരിൽ എം.സി റോഡിനോട് ചേർന്ന് 37 സെന്റ്, മാമത്ത് 60 സെന്റ് ഭൂമി എന്നിവയാണ് ഇതുവരെ രമേശൻ വെളിപ്പെടുത്തിയ സമ്പാദ്യങ്ങൾ. എന്നാൽ, ഇതിൽ കൂടുതൽ വസ്തുവകകൾ രമേശനുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. നൂറിൽപരം കവർച്ചകൾ നടത്തിയ രമേശന് ഇതരസംസ്ഥാനങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമുള്ളതായും രമേശൻ വെളിപ്പെടുത്തിയിട്ടുണ്ട്. രമേശിന്റെ സമ്പാദ്യങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് രമേശിന്റെ രണ്ടു ഭാര്യമാരെയും പൊലീസ് ചോദ്യം ചെയ്തത്. രമേശിന് മോഷണമുണ്ടെന്ന് ആദ്യമൊന്നും മനസിലായില്ലെങ്കിലും പിന്നീടാണ് തങ്ങൾക്ക് മനസിലായതെന്നും ഭാര്യമാർ പൊലീസിന് മൊഴി നൽകി. നിയമപ്രകാരമുള്ള രമേശിന്റെ ഭാര്യ പലതവണ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുമില്ല.
എന്നാൽ മക്കളുടെ മുന്നിൽ സ്നേഹനിധിയായ അച്ഛന്റെ വേഷമായിരുന്നു രമേശന്. മക്കൾക്ക് ഏത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന പ്രിയപ്പെട്ട അച്ഛനായിരുന്നു രമേശൻ. രണ്ടു പെൺമക്കൾക്കും നല്ല വിദ്യാഭ്യാസം നൽകുകയും അവരെ നല്ല രീതിയിൽ വിവാഹം കഴിച്ചു കൊടുക്കാനുമാണ് ഇത്രയും സമ്പാദിച്ചതെന്നാണ് രമേശന്റെ മൊഴി. ഇടയ്ക്ക് മോഷണം നിർത്തി ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും കുറച്ച് കൂടി 'സാമ്പത്തിക'മായി മെച്ചപ്പെട്ട ശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് രമേശൻ പൊലീസിന് മൊഴി നൽകി. മക്കളിൽ ഒരാളെ ബി.ടെക്ക് വരെയും മറ്റൊരാളെ ബി.എസ്.സി എം.എൽ.ടി വരെയും പഠിപ്പിച്ചും. മക്കളെ നല്ല ഉദ്യോഗസ്ഥരെ കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു ലക്ഷ്യം. ഇതിനായി മാരേജ് ബ്യൂറോകളിൽ പരസ്യം നൽകുകയും ചെയ്തു. എത്ര രൂപ സ്ത്രീധനം നൽകിയാലും വേണ്ടിയില്ല ഡോക്ടറോ, എൻജിനീയറോ വരനായി വേണമെന്നായിരുന്നു രമേശന്റെ ആഗ്രഹം.
മാരത്തൺ തെളിവെടുപ്പ്
മൂന്നു ജില്ലകളിൽ തെളിവെടുപ്പ് നടത്തിയപ്പോൾ വാ പൊളിച്ചു പോയത് പൊലീസാണ്. തുമ്പില്ലാതെ എഴുതിത്ത്ത്ത്തള്ളിയ പല കേസുകളുടേയും മാസ്റ്റർ ബ്രെയിൻ രമേശാണെന്ന് മനസിലാകുന്നത് ഇപ്പോഴാണ്. രമേശൻ മോഷ്ട്ിച്ച ആയിരം പവൻ സ്വർണം കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയാണ് പൊലീസ് ഉദ്യോഗസ്ഥർക്കുള്ളത്. അറുപത്തി മോഷണക്കേസുകളാണ് രമേശന്റെ കിരീടത്തിൽ ഇതു വരെ ചേർത്തത്. സുഹൃത്തായ സെന്തിൽ കുമാറായിരുന്നു സ്വർണം വിൽക്കാൻ ഇയാളെ സഹായിച്ചത്. ഇങ്ങനെ വാങ്ങിയ സ്വർണാഭരങ്ങൾ കൂടുതലും ഉരുക്കി മറ്റ് ആഭരണങ്ങളാക്കിയതായാണ് സൂചന.
ഓരോ അഞ്ചു കിലോമീറ്റർ പിന്നിടുമ്പോഴും രമേശൻ പറയും വണ്ടി നിർത്താൻ, പിന്നെ ആ സ്ഥലത്തെ അഞ്ചു വീടുകളിലാണ് തെളിവെടുപ്പ്. രമേശനുമായി പൊലീസ് ചെന്നപ്പോൾ മാത്രം വീട്ടിൽ മോഷണം നടന്ന വിവരമറിഞ്ഞ വീട്ടുകാരും ഉണ്ട്. രണ്ടര വർഷം കൊണ്ട് മംഗലപുരം മീരാ കോട്ടേജിൽ രമേശൻ എന്ന കായംകുളം കൊച്ചുണ്ണി മോഷണം നടത്തിയ വീടുകളുടെ എണ്ണം നൂറിലേറെയാണ്. കേസുകളിൽ നിന്ന് ഊരിപ്പോകാതിരിക്കാൻ കഴിയാവുന്നത്ര തെളിവുകൾ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്