അരമനയും സഭാനേതൃത്വവും ചതിക്കില്ലെന്നു കരുതി 76 സെന്റ് കൂടി വാങ്ങി; ഭൂമിയുണ്ടെങ്കിൽ ഇടവകയാക്കുമെന്നു വാക്കുനൽകിയ ആൻഡ്രൂസ് താഴത്ത് കാലുമാറി; ഹിന്ദുക്കളുമായി തമ്മിൽ തല്ലാനില്ലെന്ന് പ്രഖ്യാപിച്ച് വിശ്വാസികളും; തൃശൂർ ബിഷപ് ഹൗസിനു മുന്നിലെ സമരത്തിന് പിന്നിലെ കഥ ഇങ്ങനെ
തൃശൂർ: കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ 210 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് ഇപ്പോൾ സംഭവിക്കുന്നതുപോലുള്ള കാര്യങ്ങൾ.1050 കുടുംബങ്ങളുള്ള ഇടവകയിലെ വടക്കെ കാരമുക്ക് പ്രദേശത്തെ ഒരു വിഭാഗം വിശ്വാസികളാണ് തൃശൂർ ആർച്ച് ബിഷപ്പിനെതിരെ സമരവുമായി രണ്ടാം തവണ കാത്തലിക് ബിഷപ്സ് ഹൗസിനു മുന്നിൽ എത്തുന്നത്. അവരിൽ 80 വയസ്സുള്ളവരും കുഞ്ഞുങ്ങളുമെല്ലാമുണ്ട്. കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പുതിയ ഇടവകയുണ്ടാക്കാനുള്ള തീരുമാനമാണ് പ്രശ്നത്തിന് കാരണം.
കണ്ടശാംകടവ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള രണ്ടു കുരിശുപള്ളികളാണ് വടക്കേ കാരമുക്ക് സെന്റ് ജോസഫ് കുരിശുപള്ളിയും ഊട്ടുപുര പള്ളിയെന്നറിയപ്പെടുന്ന സെന്റ് ആന്റണീസ് ചർച്ചും. സെന്റ് ആന്റണീസ് ചർച്ചിനെതിരേ പരിസരവാസികളും ഹിന്ദു സമൂഹവും ശക്തമായ എതിർപ്പും പരാതികളും അറിയിച്ചിട്ടുള്ളതാണ്. പുതിയ ഇടവകയുണ്ടാക്കുമ്പോൾ സെന്റ് ആന്റണീസ് ചർച്ചിനെ മുഖ്യ പള്ളിയാക്കാനാണ് ബിഷപ്പിന്റെ തീരുമാനം. എന്നാൽ ഹിന്ദുക്കളുടെ എതിർപ്പുള്ള ഈ പള്ളി വേണ്ടെന്നാണ് ഇടവകക്കാരുടെ തീരുമാനം. തങ്ങൾക്കു സെന്റ് ജോസഫ് പള്ളി ഇടവകയാക്കണമെന്നാണ് വടക്കേ കാരമുക്ക് പ്രദേശത്തെ വിശ്വാസികൾ ആവശ്യപ്പെടുന്നത്. എന്നാൽ ആർച്ച് ബിഷപ് ഇതിനു വഴങ്ങാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.
തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നീതി കാണിച്ചില്ലെന്നും വാക്കു പാലിച്ചില്ലെന്നുമാണ് ഇവരുടെ പ്രധാന ആരോപണം. കണ്ടശാംകടവ് സെന്റ് മേരീസ് ഇടവകയിൽനിന്നും മാറിപ്പോകുന്നതിൽ വേദനയുണ്ടെങ്കിലും അതിനു തയ്യാറാണ്. പക്ഷേ ആ തിരുമാനം ഇടവകയിലെ മാറി പോകേണ്ട യൂണിറ്റുകളെയെങ്കിലും അറിയിക്കേണ്ടതായിരുന്നുവെന്നാണ് ഇവർ പറയുന്നത്. മാത്രമല്ല, ഇപ്പോൾ പോലും അതിനെക്കുറിച്ച് ബിഷപ്സ് ഹൗസിൽ നിന്നും ഒന്നും വ്യക്തമാക്കുന്നില്ല. വടക്കെ കാരമുക്കിലെ ഊട്ടുപുര പള്ളിയെന്നറിയപ്പെടുന്ന കെട്ടിടത്തിൽ ഇപ്പോൾ എല്ലാ കർമ്മങ്ങളും നടക്കുന്നുണ്ട്. 330 കുടുംബങ്ങളുടെ കുടുംബകാർഡും ആ പള്ളിയുടെ- സെന്റ് ആന്റണീസ് ചർച്ചിന്റെ- പേരിലാണ് ഇപ്പോൾ വിതരണം നടത്തുന്നത്. 25 വർഷത്തിനുള്ളിൽ ഈ പള്ളി ഇടവകയാക്കില്ലെന്ന് ഇവരോട് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്് വാക്കു നൽകിയിരുന്നുവെന്ന് സമരക്കാർ പറയുന്നു.
ബിഷപ്സ് ഹൗസ് അംഗീകരിക്കുകയും ഒരു വിഭാഗം ഇടവകക്കാർ പ്രതിഷേധിക്കുകയും ചെയ്യുന്ന ഈ സെന്റ് ആന്റണീസ് പള്ളി പ്രവർത്തിക്കുന്നതു തന്നെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിന്റെ ബലത്തിലാണെന്ന് സമരക്കാർ വ്യക്തമാക്കുന്നു. മണലൂർ പഞ്ചായത്തിന്റെ രേഖകളിൽ ഊട്ടുപുരയായി നിലകൊള്ളുന്ന കെട്ടിടത്തിന് ആരാധനാലയത്തിന്റെ അനുമതി ചോദിച്ചുകൊണ്ട് വികാരി നൽകിയ അപേക്ഷ നിരവധി അന്വേഷണങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആയിരുന്ന എം.എസ്. ജയ 2014 ഓഗസ്റ്റ് 22 നു തള്ളി ഉത്തരവിറക്കിയിരുന്നു.
കാരമുക്ക് വില്ലേജിലെ 523/5 സർവേ നമ്പറിലുള്ള ഭൂമി 2006 ൽ നിർമ്മാണം പൂർത്തീകരിച്ചതാണ്. പഞ്ചായത്തിലേക്ക് കെട്ടിടനികുതി അടക്കുന്നത് ഊട്ടുപുരയുടെ പേരിലാണെന്ന് 2013 ഒക്ടോബറിൽ മണലൂർ പഞ്ചായത്തും വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആരാധനാലയത്തിനു തൊട്ടടുത്ത് താമസിക്കുന്ന ഹിന്ദുക്കളുടെ ശക്തമായ എതിർപ്പും കേസ്സും ആരാധനാലയത്തിനെതിരെ നിലനിൽക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരെ കാരമുക്ക് ദേശവാസികൾ ഒപ്പുവച്ച പരാതികൾ 2013 ജൂണിലും നവംബറിലും കളക്ടർക്ക് ലഭിച്ചിട്ടുണ്ട്. തഹസിൽദാരുടെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കളക്ടർ ആരാധനാലയത്തിനുള്ള അനുമതി നിഷേധിച്ചത്. ഹിന്ദു ഐക്യവേദിയും പള്ളിക്കെതിരെ ശക്തമായി രംഗത്തുണ്ട.
ഈ സാഹചര്യത്തിലാണ് ബിഷപ്സ് ഹൗസിനു മുന്നിലിരിക്കുന്ന പ്രതിഷേധക്കാർ അന്നത്തെ വികാരി ജനറലിനെ കാണുന്നത്. 50 സെന്റ് ഭൂമിയെങ്കിലും ഉണ്ടെങ്കിൽ വടക്കെ കാരമുക്കിലെ തന്നെ സെന്റ് ജോസഫ് കുരിശുപള്ളി ഇടവക പള്ളിയാക്കി ഉയർത്താമെന്ന് വികാരി ജനറൽ ആയിരുന്ന ഫാ പോൾ പേരാമംഗലത്ത് ഉറപ്പു നൽകിയത്രെ.16 സെന്റ് ഭൂമി മാത്രമാണ് സെന്റ് ജോസഫ് കുരിശുപള്ളിക്ക് അന്നുണ്ടായിരുന്നത്. പള്ളിക്ക് ഭൂമി കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്. മീൻ വിൽപ്പനക്കാരനും കൂലി പണിക്കാരനും ഇലക്ട്രീഷ്യനുമെല്ലാം ചേർന്ന സാധാരണക്കാരുടെ പ്രദേശത്തുനിന്നും ഉള്ള സ്വർണ്ണവും പണവുമെല്ലാം സംഭരിച്ച് 68 സെന്റ് ഭൂമി ഇവർ വളരെ കഷ്ടപ്പെട്ടാണ് വാങ്ങിയത്.
പിന്നീട് എട്ടു സെന്റ് കൂടി വാങ്ങി. ഇതെല്ലാം സ്വാഭാവികമായും ബിഷപ്പ്സ് ഹൗസിലെ നിലവിലുള്ള ബിഷപ്പിന്റെ പേരിലാണ് രജിസ്റ്റർ ചെയ്യുക. ആവശ്യത്തിന് ഭുമിയുണ്ടെന്നും സെന്റ് ജോസഫ് കുരിശുപള്ളിയെ ഇടവകയാക്കാൻ തടസ്സമില്ലല്ലോ എന്നും അന്വേഷിച്ച് വിശ്വാസികൾ എത്തിയപ്പോഴാണ്, ബിഷപ്പ് ഹൗസിൽ നിന്നും അത്തരത്തിലൊന്നും പറഞ്ഞിട്ടില്ലെന്നും എല്ലാം നിങ്ങളുടെ വ്യാഖ്യാനങ്ങൾ മാത്രമാണെന്നും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അറിയിച്ചതെന്ന് ഇവർ പറയുന്നു. ഒരു ഞെട്ടലോടുകൂടിയാണ് ഇതു കേട്ടത്. അന്നുമുതൽ അരമന ചതിക്കില്ലെന്ന വിശ്വാസം നഷ്ടപ്പെട്ടു.
ബിഷപ്സ് ഹൗസിനു മുന്നിലെ സമരത്തിൽ ഉൾപ്പെട്ടവർക്ക് പള്ളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ നടക്കണമെങ്കിൽ കണ്ടശ്ശാംകടവ് പള്ളി അധികാരികൾ നൂറു തവണ നടത്തിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു. കുരിശുപള്ളി കപ്യാരും സമരത്തിനുണ്ട്. കുടുംബ സമേതമാണ് വയോധികർ ഉൾപ്പടെയുള്ളവർ കൊന്തയുമായി ബിഷപ്പ്ഹൗസിനു മുന്നിലിരിക്കുന്നത്.
പൊരിവെയിലത്ത് ഇരിക്കുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള സമരക്കാരെ പേടിപ്പിക്കാനായി സമരത്തിന്റെ നാലാം നാൾ തൃശൂർ ഈസ്റ്റ് എസ്.ഐ.യും സംഘവുമെത്തി. സമരത്തിന്റെ വിവരങ്ങൾ വിശദീകരിച്ച യുവതിയോട്, ഞാനും നല്ല രോമമുള്ള കത്തോലിക്കനാണെന്ന് കൈയിലെ രോമം വലിച്ചു കാണിച്ച് സബ് ഇൻസ്പെക്ടർ പറഞ്ഞു. മാത്രമല്ല താൻ നല്ല കത്തോലിക്കാ തന്തക്കും തള്ളക്കും പിറന്നതാണെന്നും നിങ്ങളുടെ കാര്യം അറിയില്ലെന്നു കൂടി കൂട്ടിചേർത്തു.
ബിഷപ്പ്ഹൗസിൽ പോയി തിരിച്ചുവരുമ്പോൾ ആ പെണ്ണ് എവിടെയെന്ന് ധിക്കാരത്തോടെ തിരക്കിയെ എസ്ഐയുടെ പദപ്രയോഗത്തെ സമരക്കാർ ചോദ്യം ചെയ്തു. പ്രശ്നം വഷളാകുമെന്ന് മനസ്സിലാക്കിയ എസ്ഐ സോറി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. മാത്രമല്ല ഞാൻ റോമൻ ക്രിസ്ത്യനാണെന്നാണ് പറഞ്ഞതെന്ന വ്യാഖ്യാനവും എസ്ഐ നടത്തിയത്രെ. അടുത്ത ദിവസം എല്ലാറ്റിനേയും അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സാർ പോയതെങ്കിലും പിന്നീട് ശല്യമുണ്ടായിട്ടില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നു.
ബിഷപ്പ് ഹൗസിനു മുന്നിലെ സമരം റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പത്രക്കാരേയും ചാനലുക്കാരേയും എന്നും വിളിക്കുമെങ്കിലും ആരും വരുന്നില്ലെന്നാണ് ഇവരുടെ പരാതി. രണ്ടു പാർട്ടിപത്രങ്ങൾ മാത്രമാണ് എത്തിനോക്കി പോയതെന്നും ഇവർ പറയുന്നു. ഞങ്ങളുടെ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ തണുപ്പിച്ച മുറികളിലിരിക്കുന്ന 'ദൈവങ്ങൾ'ക്ക് താല്പര്യമില്ല. പിതാവ് ഒരു തീരുമാനമെടുത്താൽ മാറില്ലെന്നാണ് എല്ലാവരും പറയുന്നതെന്നും ഇവർ സങ്കടത്തോടെയും ദേഷ്യത്തോടെയും കൂട്ടിച്ചേർക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്