ഒരു തീവണ്ടി തടഞ്ഞതിന്റെ പേരിൽ മറ്റു തീവണ്ടികൾ വൈകിയിട്ടുണ്ടെങ്കിൽ അതിന് സമരക്കാർ നഷ്ടപരിഹാരം നൽകേണ്ടി വരും; ക്രിമിനൽ കേസുകളുമായി മുൻപോട്ടു പോയാൽ ഉള്ള പണിയും തെറിക്കും; ശിവൻകുട്ടിയും ആനാവൂരും അടക്കമുള്ളവരെ വിളിച്ചു വരുത്തി അറസ്റ്റു രേഖപ്പെടുത്തും; കേന്ദ്രവിരുദ്ധ സമരം നടത്തിയ സംസ്ഥാനത്തെ തൊഴിലാളി യൂണിയൻ പ്രവർത്തകർ നെട്ടോട്ടത്തിൽ; ക്രിമിനൽ കേസ് ഒഴിവാക്കി രക്ഷിക്കാൻ സംസ്ഥാന സർക്കാർ കിണഞ്ഞു ശ്രമിക്കുമ്പോഴും പുലിവാലു പിടിച്ചു ജീവനക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഹർത്താലിന്റെ പേരിൽ അയ്യപ്പഭക്തർക്ക് പണി കൊടുത്ത കേന്ദ്രസർക്കാറിന് എട്ടിന്റെ പണി കൊടുക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. അവരുടെ അധികാര പരിധിയിൽ വരുന്ന റെയിൽവേയിൽ പണിമുടക്ക് ദിവസം ട്രെയിൻ തടഞ്ഞ സംഭവത്തിന്റെ നഷ്ടം കണക്കാക്കാനാണ് ഒരുങ്ങുന്നത്. തീവണ്ടി തടഞ്ഞതിലൂടെ റെയിൽവേക്കുണ്ടായ നഷ്ടം ഒരാഴ്ചയ്ക്കുള്ളിൽ കണക്കാക്കും. ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതോടെ പണിമുടക്കിന്റെ പേരിൽ വണ്ടി തടഞ്ഞ നേതാക്കൾ നെട്ടോട്ടത്തിലാണ്.
ഒരു തീവണ്ടി തടഞ്ഞതുവഴി മറ്റുതീവണ്ടികളും വൈകിയിട്ടുണ്ട്. ഇതും നഷ്ടത്തിന്റെ കണക്കിൽപ്പെടുത്തും. തീവണ്ടിതടയലിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. നേതാക്കൾ ഉൾപ്പെടെയുള്ളവരെ നോട്ടീസയച്ച് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തീവണ്ടി തടഞ്ഞവർ വൻതുക നഷ്ടപരിഹാരം നൽേകണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആർ.പി.എഫ്. രജിസ്റ്റർചെയ്ത കേസുകൾക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേകം കേസ് ഫയൽചെയ്യാനുള്ള തീരുമാനവുമുണ്ടാകും. ഇക്കാര്യം റെയിൽവേ ബോർഡ് യോഗത്തിൽ ചർച്ചചെയ്ത് തീരുമാനിക്കും.
എത്ര നഷ്ടമുണ്ടായെന്ന കണക്കുകൾ തയ്യാറാക്കിയ ശേഷമാകും ബാക്കി കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാവുകയെന്നാണ് സൂചന. തിരുവനന്തപുരം ഡിവിഷനിൽ 32 കേസുകളെടുത്തിട്ടുണ്ട്. സംയുക്തസമരസമിതി കൺവീനർ വി. ശിവൻകുട്ടി, സിപിഎം. ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരടക്കമുള്ളവർക്കെതിരേയാണ് കേസ്. ഇവരെ അധിക വൈകാതെ അറസ്റ്റു ചെയ്യുമെന്നാണ് അറിയുന്നത്.
തീവണ്ടിതടയലിന്റെ വീഡിയോ ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും ഉപയോഗിച്ച് സമരത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. തിരിച്ചറിഞ്ഞ ഏതാനും പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരിച്ചറിയുന്നവരുടെ വിലാസം ശേഖരിച്ച് അവ പരിശോധിച്ച് ഉറപ്പുവരുത്തി നോട്ടീസ് അയക്കാനും നീക്കംതുടങ്ങി. ദേശീയ പണിമുടക്കുദിനത്തിൽ സംസ്ഥാനത്തുമാത്രമാണ് തീവണ്ടിതടയൽ കാര്യമായുണ്ടായത്. ഇത് സംസ്ഥാനത്താകെ തീവണ്ടി ഗതാഗതം താറുമാറാക്കിയിരുന്നു.
ഇപ്പോഴത്തെ നിലയിൽ ട്രെയിൻ തടഞ്ഞിട്ട സമയം കണക്കാക്കി പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതോടെ സമരസമിതിക്ക് കേസിൽ നിന്നൊഴിവാകാൻ ലക്ഷങ്ങൾ കെട്ടിവയ്ക്കേണ്ടിവരുമെന്ന അവസ്ഥയിലാണ്. ദേശീയ പണിമുടക്കിന് സമരക്കാർ പ്രധാന ആയുധമാക്കി മാറ്റിയത് ട്രെയിൻ തടയലായിരുന്നു. വിവിധയിടങ്ങളിലായി 49 ട്രെയിനുകൾ തടഞ്ഞു. സമരസമിതി നേതാക്കളായ വി.ശിവൻകുട്ടിയടക്കം കണ്ടാലറിയാവുന്ന ആയിരത്തി ഇരുന്നൂറ് പേർക്കെതിരെ കേസുണ്ട്. സാധാരണയായി ട്രെയിൻ തടയലിന് കേസെടുത്താൽ സ്റ്റേഷൻ ജാമ്യം ലഭിക്കുകയും കോടതിയിൽ പിഴയടച്ചാൽ കേസൊഴിവാകുകയും ചെയ്യും. നിലവിലും ഇത് സാധ്യമാകുന്ന വകുപ്പുകൾ പ്രകാരമാണ് കേസെങ്കിലും പിഴയിനത്തിൽ കനത്ത നടപടിക്കാണ് റയിൽവെ തീരുമാനം.
തടഞ്ഞിട്ട സമയം കണക്കാക്കി ഒരു മിനിട്ടിന് നാനൂറ് രൂപ മുതൽ 800 രൂപ വരെ പ്രവർത്തന നഷ്ടം എന്ന ഇനത്തിൽ പിഴ ഈടാക്കാനാണ് ആർ.പി.എഫിന് റയിൽവെ സാമ്പത്തിക വിഭാഗം ശുപാർശ നൽകിയിരിക്കുന്നത്. പണിമുടക്കിന്റെ ആദ്യദിനം തമ്പാനൂരിൽ വേണാട് തടഞ്ഞിട്ടത് ഒന്നര മണിക്കൂറിലേറെയാണ്. അപ്പോൾ അതിന് മാത്രം മിനിട്ടിന് ശരാശരി അറുന്നൂറ് രൂപ കണക്കാക്കിയാൽ അറുപതിനായിരത്തോളം രൂപ പിഴയാകും.
ഇത്തരത്തിൽ സംസ്ഥാന വ്യാപകമായുള്ള 49 ട്രെയിനുകൾ ശരാശരി ഒരു മണിക്കൂർ വീതം തടഞ്ഞതായി കണക്കാക്കിയാൽ ഇരുപത് ലക്ഷത്തിലേറെ പിഴയാവും. പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് ഈ പിഴയും ചേർത്ത് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകും. പിഴയടച്ചില്ലങ്കിൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലാവും കുറ്റപത്രം. ഇങ്ങിനെ ശിക്ഷിക്കപ്പെട്ടാൽ നേതാക്കന്മാർക്ക് തിരഞ്ഞെടുപ്പ് മൽസരം പോലും അസാധ്യമാകും. കേന്ദ്രസർക്കാരിനെതിരായിരുന്നു സമരം എന്നത് കൂടി കണക്കിലെടുത്താണ് കേന്ദ്ര നിയന്ത്രണത്തിലെ റയിൽവെ നടപടി കടുപ്പിച്ചത്.
അതിനിടെ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്.ബി.ഐ ആക്രമിച്ച് കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ട്. നഷ്ടപരിഹാരം നൽകി ബാങ്കിനെ കൊണ്ട് കേസ് പിൻവലിപ്പിക്കാനാണ് നീക്കം. ഡിവൈഎഫ്ഐ നേതാവ് മുഖേനയാണ് ബാങ്കിനെ സമീപിച്ചത്. പ്രതികളുടെ സർക്കാർ ജോലി നഷ്ടപ്പെടുമെന്നതിനാൽ കേസ് പിൻവലിക്കണമെന്നാണ് അപേക്ഷ. നീക്കത്തോട് ബാങ്ക് അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. ധാരണയാകുംവരെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കം നടക്കുന്നു. കീഴടങ്ങിയ രണ്ടുപേരൊഴികെ കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമവും നടക്കുന്നില്ല. അതിനിടെ ബാങ്ക് ആക്രമിച്ച ഇടത് നേതാക്കൾക്കെതിരെ കൂടുതൽ കേസുകൾ എടുക്കാനുള്ള സാധ്യതയും തെളിഞ്ഞു.
Stories you may Like
- ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തത് മൂലം
- പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ തീവണ്ടി തട്ടി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
- ലോക്കോ പൈലറ്റില്ലാതെ ചരക്കുതീവണ്ടി ഓടിയത് 70 കിലോമീറ്റർ
- കർഷകർ മാർച്ച് പത്തിന് രാജ്യവ്യാപകമായി തീവണ്ടി തടയൽ സമരത്തിന
- 'ഒരു ഗ്രാമത്തിൽ നിന്നും രണ്ട് ട്രാക്ടർ ട്രോളികൾ സഹിതം 100 പേരെ വീതം അയയ്ക്കണം'
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍