കൈയേറ്റക്കാർക്ക് വേണ്ടി എല്ലാം ശരിയാക്കാൻ സ്വന്തം റവന്യൂ മന്ത്രിയെയും തള്ളി മുഖ്യമന്ത്രി! ഇ ചന്ദ്രശേഖരൻ വേണ്ടെന്ന് പറഞ്ഞിട്ടും മൂന്നാർ ഉന്നതതല യോഗം വിളിക്കാൻ പിണറായിയുടെ ഓഫീസിന്റെ നിർദ്ദേശം; യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ച് സിപിഐ; ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കട്ടരാമനെ തെറിപ്പിക്കാനുള്ള അജണ്ട വിജയിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കൽ വലിയ വിവാദമായതിന് പിന്നാലെ തൽക്കാലം 'വെറുതെ വിട്ട' ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ തെറിപ്പിക്കാൻ ഗൂഢ നീക്കം. ഇതിനായി റവന്യൂമന്ത്രി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കി മൂന്നാർ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് സർക്കാർ. റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശ പ്രകാരമാണ് യോഗം വിളിച്ചിരുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇടുക്കി ജില്ലാ കളക്ടറെയും യോഗത്തിന് വിളിച്ചിട്ടുണ്ട്. ഇപ്പോൾ വിളിച്ചിരിക്കുന്ന യോഗം നടത്തരുതെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ അത് വകവയ്ക്കാതെയാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കാൻ സിപിഐ തീരുമാനിച്ചു. ഇന്ന് നടന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം എടുത്തതെന്നാണ് അറിയുന്നത്.
ഇതോടെ വീണ്ടുമൊരു സി.പി.എം-സിപിഐ പോരിനും മൂന്നാറിന്റെ പേരിൽ ഇടതുമുന്നണിയിൽ കളമൊരുങ്ങുകയാണ്. മൂന്നാർ വിഷയത്തിൽ റവന്യൂ സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിൽ മാറ്റമില്ലെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാർ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്തുനിന്നു മാറ്റണമെന്ന് മന്ത്രി എം.എം. മണിയടക്കമുള്ള ഇടുക്കിയിലെ നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ജൂലൈ ഒന്നിന് യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെയാണ് ഈയൊരു അജണ്ട മുന്നിൽ വച്ച് യോഗം നടത്തരുതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സിപിഐയും രംഗത്തു വന്നത്. എന്നാൽ ഈ പ്രതിഷേധം അവഗണിച്ച് സർക്കാർ നിശ്ചയിച്ച തീയതിയിൽ തന്നെ യോഗം നടത്തുമെന്ന് സർക്കാർ അറിയിച്ചതോടെ ശ്രീറാമിനെ മാറ്റുകയും അതുവഴി മൂന്നാറിലെ കയ്യേറ്റക്കാരെയും സംരക്ഷിക്കുന്ന നിലപാടിലേക്ക് സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസും എത്തുകയാണെന്നാണ് പ്രകടമായ സൂചനകൾ.
മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തെ ഇരുപത്തിരണ്ട് സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് യോഗം വിളിച്ചിട്ടുള്ളതെന്നാണ് അറിയിക്കുന്നതെങ്കിലും ഇതല്ല യഥാർത്ഥ ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരം. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് കയ്യേറ്റ ഭൂമി ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മൂന്നാറിൽ നിന്നുള്ള വൈദ്യത മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത തല യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു കയ്യേറ്റക്കാരന് വേണ്ടി യോഗം വിളിക്കുന്നത് ശരിയല്ലെന്നും യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു റവന്യൂ മന്ത്രി.
മുമ്പ് വിവാദമുണ്ടായപ്പോൾ ശ്രീറാമിനെതിരെ കടുത്ത ആക്ഷേപം ഉയർന്നെങ്കിലും കുരിശുകൃഷി വിഷയത്തിൽ സബ്കളക്ടറെ മാറ്റിയാൽ അത് സർക്കാരിന് ക്ഷീണമാകുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയം വാർത്തകളിൽ നിന്ന് അകന്നതോടെയാണ് പൊലീസ് സ്റ്റേഷനു സമീപത്തെ ഭൂമി വിഷയമെന്ന രീതിയിൽ യോഗം വിളിക്കാനും അതിലൂടെ സബ്കളക്ടർക്കെതിരെ ശക്തമായി നിലപാടെടുക്കാനും രഹസ്യ നീക്കം നടന്നത്. ഇത് മനസ്സിലാക്കി തന്നെയാണ് മന്ത്രി ചന്ദ്രശേഖരനും സിപിഐയും യോഗത്തെ എതിർത്തതെന്നാണ് വിവരം. ഇതോടെ സർക്കാർ കയ്യേറ്റക്കാർക്കൊപ്പമാണെന്ന നിലപാട് വീണ്ടും ചർച്ചയാകുകയാണ്.
മൂന്നാർ വിഷയം തണുത്തതിന് പിന്നാലെ, അടുത്തിടെ ഫോർട്ട് കൊച്ചിയിൽ കൈയേറ്റക്കാർ കൈവശപ്പെടുത്തിയ 60 കോടി രൂപയിലേറെ വിലമതിക്കുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ചിട്ടും സർക്കാർ കറിവേപ്പില പോലെ സബ്കലക്ടർ അദീല അബ്ദുള്ളയെ സ്ഥലം മാറ്റിയിരുന്നു. ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. മന്ത്രിസഭാ യോഗത്തിന് പുറമേ പ്രത്യേക അജണ്ടായായി കൊണ്ടുവന്നാണ് അദീലയെ സ്ഥലം മാറ്റായത്. ഇതിന് പിന്നിൽ ഭൂമാഫിയയുടെയും സിപിഎമ്മിന്റെയും ഇടപെടൽ ഉണ്ടെന്ന ആക്ഷേപം ശക്തമായി ഉയർന്നിരുന്നു. സമാനമായ സാഹചര്യമാണ് ഇനി മൂന്നാർ വിഷയത്തിലും ഉണ്ടാകുന്നതെന്നാണ് വിവരം. കോടതി ഉത്തരവിന്റെ കൂടി പിൻബലത്തിൽ മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനാണ് ശ്രീറാം. ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാതെ നിലകൊണ്ടതോടെ ശ്രീറാം പ്രദേശത്തെ ഭരണകക്ഷി നേതാക്കൾക്കെല്ലാം അനഭിമതനാവുകയായിരുന്നു.
ശ്രീറാമിനെ മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി അദ്ദേഹം ഒഴിപ്പിക്കൽ നോട്ടിസ് നൽകിയ മൂന്നാറിലെ 22 സെന്റ് ഭൂമി ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയ ശേഷമാണ് ഇപ്പോഴത്തെ യോഗം വിളിച്ചിരിക്കുന്നത്. ശ്രീരാമിന് എതിരായ നടപടിയുടെ തുടക്കമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ നിർദ്ദേശം നൽകിയത് എന്ന ധാരണ അന്നേ ഉയർന്നിരുന്നു. കൊട്ടിഘോഷിച്ച മൂന്നാർ ഓപ്പറേഷൻ ചലനമറ്റ് കിടക്കുന്നതിന് ഇടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ശ്രീരാമിന്റെ പ്രവർത്തനങ്ങളെ തടയിടുന്ന വിധത്തിൽ ശക്തമായ സമ്മർദ്ദം നടന്നത്. അതേസമയം ശ്രീരാമിന്റെ തൊഴിലിനെ തടസപ്പെടുത്തുന്ന വിധത്തിലുള്ള ഈ നിർദ്ദേശത്തിന് എതിരെ കടുത്ത അതൃപ്തിയാണ് റവന്യൂ വകുപ്പ് നേരത്തെ മുതലേ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സർവ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങൾ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചാണ് മൂന്നാറിൽ നിന്നുമുള്ള സർവ്വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു കത്ത് നൽകിയത്. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലും കെട്ടിട്ടവും ഒഴിപ്പിക്കുന്നതിന് ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടത്.
എസ് രാജേന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവ് എകെ മണി, സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സിഎ കുര്യൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശ്രീറാമിനെ ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു.
മൂന്നാർ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായി പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലം കണ്ടുകെട്ടാനാണ് സബ്കളക്ടർ ഉത്തരവിട്ടത്. 12 വർഷമായി സ്വകാര്യ വ്യക്തി കൈവശം വെച്ചിരിക്കുന്ന ഭൂമിയാണിത്. 1948 മുതൽ ഡിസ്റ്റിലറിക്കായി സംസ്ഥാന സർക്കാർ വിട്ടുനൽകിയ ഭൂമിയാണിതെന്നും 1996ൽ എകെ ആന്റണി സർക്കാർ ചാരായം നിരോധിക്കുന്നത് വരെ ഈ സ്ഥലം ചില അബ്കാരികളുടെ കൈവശമായിരുന്നെന്നും കത്തിൽ സംഘം ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് മൂന്നാറിലെ റവന്യു ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി വിളിച്ചുക്കൂട്ടിയ യോഗത്തിലെ ധാരണകൾ ലംഘിച്ചിട്ടില്ല. കുടിയേറ്റ കർഷകർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പത്ത് സെന്റിന് താഴെയുള്ള ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. എന്തായാലും റവന്യൂ മന്ത്രിയെതന്നെ ഒഴിവാക്കി സർക്കാർ റവന്യൂ വിഷയത്തിൽ യോഗം വിളിച്ചതോടെ കാര്യങ്ങൾ ഭരണകക്ഷിയിലെ കടുത്ത ഭിന്നിപ്പിലേക്കാണ് നീങ്ങുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്