ജുമുഅ നിസ്കാരത്തിന്റെ യാതൊരു നിയമവും പാലിക്കപ്പെട്ടില്ല; അവരെ മുസ്ലീമായി പോലും അംഗീകരിക്കാനാവില്ല; പേരുകൊണ്ടു മാത്രം ഇസ്ളാമായ അവരുടെ പ്രാർത്ഥന ഇസ്ളാമിക രീതിശാസ്ത്രത്തിന് യോജിച്ചതല്ല: ആമിന വദൂദിന്റെ പാത പിന്തുടർന്ന് ഇന്ത്യയിൽ ഇതാദ്യമായി നമസ്കാരത്തിന് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ തള്ളിപ്പറഞ്ഞ് മത പണ്ഡിതർ; സംഘപരിവാറിനെ കൂട്ടുപിടിച്ച് ഇസ്ളാമിനെ അവഹേളിച്ചെന്നും ആരോപണം
ജാസിം മൊയ്തീൻ
കോഴിക്കോട്: മലപ്പുറം വണ്ടൂരിൽ ഇന്നലെ ഖുർആൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി ജാമിദ ടീച്ചർ നേതൃത്വം നൽകിയത് പവിത്രമായ ജുമുഅ ആരാധനക്കല്ലെന്നും മറിച്ച് സംഘ്പരിവാറിനെ കൂട്ടുപിടിച്ച് ഇസ്ലാമിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു എന്നും മത പണ്ഡിതരും വിശ്വാസികളും. ജുമുഅ നിസ്്കാരത്തിന് ഇസ്ലാം അനുശാസിക്കുന്ന യാതൊരുവിധ നിയമങ്ങളും അവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ അതിനെ ജുമുഅ നമസ്കാരമെന്ന് വിളിക്കാനുമാകില്ലെന്നും മത പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു.
നമസ്കാരത്തിന് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ ഒരുമുസ്ലിമായിട്ട് പോലും അംഗീകരിക്കുന്നില്ലന്ന് സമസ്തയും വ്യക്തമാക്കി. കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് സത്താർ പന്തല്ലൂർ ആണ് ഇക്കാര്യത്തിൽ മറുനാടനോട് പ്രതികരിച്ചത്. ജാമിദ ടീച്ചറെ ഒരു മുസ്ലിമായി അംഗീകരിക്കുന്നില്ല. അവർ നമസ്കാരത്തിന് നേതൃത്വം നൽകിയത് ഇസ്ലാമികമായ കർമശുദ്ധികൾ ഇല്ലാതെയാണ്. പിന്നെങ്ങനെ അത് പവിത്രമായ ജുമുഅ നമസ്കാരത്തിന്റെ പരിധിയിൽ വരും. അവരെ വിമർശിച്ചോ, അനുകൂലിച്ചോ പൊതു സമൂഹത്തിൽ അവർക്കോ, അവരുടെ സംഘടനക്കോ സ്ഥാനമുണ്ടാക്കിക്കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. പേര് കൊണ്ട് മാത്രം ഇസ്ലാമായ അവർ നയിച്ച പ്രാർത്ഥന അല്ലെങ്കിൽ ആരാധന ഇസ്ലാമിക രീതി ശാസ്്ത്രത്തിന് യോജിച്ചതല്ല- സത്താർ പന്തല്ലൂർ മറുനാടനോട് പറഞ്ഞു.
അതേ സമയം, സാമൂഹിക മാധ്യമങ്ങളിൽ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിലും മറ്റും ഇത്തരത്തിൽ നടക്കുമ്പോൾ ഇവിടെ മാത്രം എന്തിന് ഇതിനെ പ്രതികൂലിക്കണമെന്നാണ് പലരുടെയും ചോദ്യം. ഒരേ വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി ജീവിക്കുന്നവർക്ക് എങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ വിവിധ രീതികളുണ്ടായതെന്നും ചിലർ ചോദിക്കുന്നു. മറ്റു ചിലരാകട്ടെ ഒരു സ്ത്രീ നമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ പിറകിൽ അവരെ പിന്തുടരുന്ന പുരുഷന്മാരുടെ കൺട്രോളിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത്തരത്തിൽ സ്ത്രീകൾ നമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ ഓരോരുത്തർക്കും നമസ്കാരത്തിൽ എത്രത്തോളം ആത്മസമർപ്പണം നടത്താനാകുമെന്ന് സംശയിക്കുന്നവരുമുണ്ട്.
വിശ്വാസികൾ പലരും പക്ഷെ ഇവരുടെ രീതികളെ അനുകൂലിക്കുന്നില്ല. ഇസ്ലമിക രീതിശാസ്്ത്ര പ്രകാരം ഇവരുടെ ആരാധനകൾ തെറ്റാണെന്നാണ് ഇത്തരക്കാരുടെ വാദം. വീട്ടിൽ അടങ്ങിയിരിക്കേണ്ടവരാണ് സ്ത്രീകൾ. അവർക്ക് ആരാധനക്കുള്ള സ്ഥലം വീടിന്റെ ഏറ്റവും അകത്തുള്ള മുറിയാണ്. സ്ത്രീകൾക്കതാണുത്തമം എന്നാണ് സുന്നിവിഭാഗത്തിന്റെ വിശദീകരണങ്ങൾ. അതേ സമയം സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ അനുവാദമുള്ള മുജാഹിദ് വിഭാഗങ്ങളും ഇവരുടെ നമസ്കാരത്തെ അംഗീകരിച്ചിട്ടില്ലെന്നതും വലിയ ചർച്ചയാകുന്നു. ഇസ്ലാമിക വിധപ്രകാരം ഇത് ജുമുഅ നമസ്്കാരമായി കണക്കിലെടുക്കാനാകില്ലെന്നാണ് ഇവരുടെ വാദം. മുജാഹിദ് പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടെങ്കിലും അവരുടെ സ്ഥാനം അവിടെയും മറയ്ക്കുള്ളിലാണ്. മുജാഹിദ് പള്ളികളിലെ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകുന്നതും പുരുഷന്മാരാണ്. സ്ത്രീകൾക്ക് പ്രത്യേകം സ്ഥലം നിശ്ചയിച്ച് നൽകിയാണ് മുജാഹിദ് പള്ളികളിൽ ആരാധന നടക്കുന്നത്.
എന്നാൽ ജാമിദ ടീച്ചർ പുരുഷന്മാർക്ക് കൂടി നമസ്കാരത്തിന് നേതൃത്വം നൽകിയതിലൂടെ ഇസ്ലാമിക നവോത്ഥാനത്തിനാണ് നേതൃത്വം നൽകിയതെന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകർ പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു മുസ്ലിം വനിത ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകുന്നത്. സാധാരണ വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്കാരങ്ങൾക്ക് പുരുഷന്മാരാണ് നേതൃത്വം നൽകാറുള്ളത്. പുരുഷന്മാർ തന്നെ നേതൃത്വം നൽകണമെന്ന് ഖുർആനിൽ പറഞ്ഞിട്ടില്ല. സ്ത്രീകൾ നമസ്കാരത്തിന് നേതൃത്വം നൽകുന്നത് വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും - ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകർ വ്യക്തമാക്കി.
ഇസ്ളാമിക് നവോത്ഥാന ചരിത്രത്തിൽ കേരളത്തിൽ ഒരു ചരിത്രവേള സൃഷ്ടിച്ചുകൊണ്ടാണ് വണ്ടൂരിൽ ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ പള്ളിയിൽ നടന്ന നമസ്കാരത്തിന് ജാമിദ ടീച്ചർ നേതൃത്വം നൽകിയത്. ഇതിന് പിന്നാലെ അവർക്ക് വധഭീഷണി അടക്കമുള്ള വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. 'സ്ത്രീക്കും പുരുഷനും ഖുറാനിൽ തുല്യപ്രധാന്യമാണ് നൽകുന്നത്. പുരുഷന്മാർ സ്ത്രീകളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് ശരിയല്ല. ഭാര്യ, ഭർത്താവ് എന്ന് പോലും ഖുറാനിൽ പരാമർശിച്ചിട്ടില്ല,'' ഈ നിലപാടാണ് ജാമിദ ടീച്ചർ പങ്കുവച്ചത്.
വണ്ടൂരിലെ ഖുറാൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറിയായ ജാമിദ ജുമാ നമസ്കാരത്തിന് നേതൃത്വം നൽകിയതോടെ ഇക്കാര്യം ചർച്ചയാവുകയായിരുന്നു. ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി മലപ്പുറത്ത് ജാമിദ ജുമാ നമസ്കാരത്തിന് നേതൃത്വം നൽകി. ഖുറാൻ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു ജാമിദ ഇമാം ആയുള്ള നമസ്കാരം. മുസ്ലിം സമുദായത്തിൽ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പുരുഷന്മാരാണ് നേതൃത്വം നൽകുന്നത്.
എന്നാൽ, ഇത്തരം കീഴ് വഴക്കം ഖുറാനിൽ നിർദ്ദേശിച്ചിട്ടില്ലെന്നാണ് ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ വാദം. ഇതേ തുടർന്നാണ് വിഷയം ചർച്ചയായിരിക്കുന്നത്. അമേരിക്കയിലെ മുസ്ലിം നവോത്ഥാന നേതാവായിരുന്ന ആമിന വദൂദാണ് ആദ്യമായി ജുമ നമസ്കാരത്തിന് നേതൃത്വം നൽകിയ വനിതയെന്ന് കരുതപ്പെടുന്നു. ഈ മാതൃക ഇന്ത്യയിൽ നടപ്പാക്കാനാണ് ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ജാമിദ ടീച്ചറും ഇമാമിന്റെ സ്ഥാനം വഹിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍