24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദഘോഷം; ടൺകണക്കിന് പ്ലാസ്റ്റിക് ഉരുക്കുന്നതോടെ വായുവിൽ കലരുന്നത് മാരകവിഷ വസ്തുക്കൾ; അനുമതി പത്രങ്ങൾ വഴിവിട്ട് നേടിയപ്പോൾ കമ്പനിക്ക് കുടപിടിച്ച് പഞ്ചായത്ത് സെക്രട്ടറിയും; നാട്ടിൽ വിഷപ്പുക പരത്തുന്ന പ്ലാസ്റ്റിക് കമ്പനി പൂട്ടിക്കാൻ മുഖ്യമന്ത്രിക്ക് മുതൽ വിജിലൻസിന് വരെ പരാതി നൽകി കാർഷിക ഗ്രാമമായ ഓണക്കൂറിലെ നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 24 മണിക്കൂറും കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന്റെ ശബ്ദം. പ്ലാസ്റ്റിക് ഉരുക്കുന്നതിന്റെ ദുർഗന്ധവും വായുവിൽ രാസമാലിന്യങ്ങൾ കലർന്നുണ്ടാകുന്ന രോഗങ്ങളും വേറെ. ഇത്തരത്തിൽ ഒരു പ്ലാസ്റ്റിക് കമ്പനി ഒരു പഞ്ചായത്തിനാകെ ശല്യമായി മാറിയ കഥയാണ് എറണാകുളം പഞ്ചായത്തിലെ പാമ്പാക്കുട പഞ്ചായത്തുകാർക്ക് പറയാനുള്ളത്.
ഇതോടെ ഓണക്കൂർ വില്ലേജിൽ അഞ്ചൽപ്പെട്ടി ഭാഗത്ത് പ്രവർത്തിക്കുന്ന ബ്രാംസ്കോ ഗാർമെന്റ്സ് എന്ന സ്ഥാപനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. കമ്പനി അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഓണക്കൂർ പരിസ്ഥിതി സംരക്ഷണ സമിതിയെന്ന പേരിൽ കൂട്ടായ്മയുണ്ടാക്കി നാട്ടുകാർ സമരം തുടങ്ങിയതോടെ കമ്പനിക്ക് ഇത്രയും കാലം കുടപിടിച്ചുനിന്ന അധികൃതരും വിരണ്ടിരിക്കുകയാണ്.
തുണിഫാക്ടറി സ്ഥാപിക്കുന്നു എന്ന പേരിൽ 2008ൽ തുടങ്ങിയ സ്ഥാപനം നിരവധി പേർക്ക് ജോലിസാധ്യതയൊരുക്കുമെന്ന പ്രതീക്ഷയിൽ ആദ്യമൊന്നും നാട്ടുകാർ എതിർത്തിരുന്നില്ല. എ്ന്നാൽ തുടങ്ങിക്കഴിഞ്ഞാണ് ഇതൊരു പ്ലാസ്റ്റിക് കമ്പനിയാണെന്നും ചുറ്റുവട്ടത്തുള്ളവർക്കെല്ലാം ജീവിക്കാൻപോലും പ്രയാസമാകുംവിധത്തിലാണ് ദുർഗന്ധവും ശബ്ദവും ഉണ്ടാകുന്നതെന്നും നാട്ടുകാർ മനസ്സിലാക്കുന്നത്. ഇതോടെയാണ് അവർ സമരത്തിന് ഇറങ്ങുന്നതും.
ഇതോടെ കമ്പനിക്കെതിരെ അന്വേഷണം നടത്തിയപ്പോൾ വ്യാജരേഖകൾ ചമച്ചാണ് പ്രവർത്തനമെന്ന് മനസ്സിലായെന്ന് സമിതി വ്യക്തമാക്കുന്നു. ഇതോടെയാണ് ശക്തമായ പ്രക്ഷോഭം കമ്പനിക്കെതിരെ തുടങ്ങിയത്. ഒരു കമ്പനി തുടങ്ങുമ്പോൾ അനുമതി നേടിയെടുക്കേണ്ട ഇടങ്ങളിൽ നിന്നെല്ലാം അനധികൃതമായാണ് പല അനുമതികളും നേടിയതെന്നും പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഇതിന് കുടപിടിക്കുകയായിരുന്നുവെന്നും ആണ് അവരുടെ ആരോപണം.
ഇത്രയും വർഷം തങ്ങളെ വെട്ടിച്ച് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ വർഷാവർഷം കമ്പനിക്ക് പ്രവർത്തനാനുമതി പുതുക്കി നൽകുകയായിരുന്നു എന്നും ഇനി അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി ശക്തമായി നീങ്ങുകയാണ് പരിസ്ഥിതി സംരക്ഷണ സമിതി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം വഴിവിട്ട് കമ്പനിക്ക് അനുമതി നൽകിയതിനെതിരെ വിജിലൻസിനും പരാതി നൽകിക്കഴിഞ്ഞു. വിജിലൻസ് എസ്പി തോസംൺ ജോസ് ഐപിഎസിന് നേരിട്ട് പരാതി നൽകിയതിനെ തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു റിട്ടയേഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സ്ഥാപനം ആരംഭിച്ചതെന്നും പരാതി നൽകുന്നവരെയെല്ലാം ഭീഷണിപ്പെടുത്തിയും കേസ് നൽകിയും ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്നും പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിക്കുന്നു. ഇതിനെല്ലാം പഞ്ചായത്ത് സെക്രട്ടറിയും കൂട്ടു നിൽക്കുകയായിരുന്നു ഇത്രയും കാലമെന്നും അവർ പറയുന്നു.
ഇത്തരം കാര്യങ്ങളിലുൾപ്പെടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാർക്കും കമ്പനിക്ക് പ്രവർത്തന അനുമതി നൽകുന്ന പരിസ്ഥിതി, ഫയർ ഉൾപ്പെടെയുള്ള വകുപ്പുകൾക്കും പരാതികൾ നൽകിയിട്ടുണ്ട്. നാട്ടുകാർ ശക്തമായി സമരത്തിന് ഇറങ്ങിയതോടെ ഈ മാർച്ചിൽ കമ്പനിക്ക് അനുമതി പുതുക്കി നൽകില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. ഇതോടെ തൽക്കാലം സമരം നിർത്തിവച്ചിരിക്കുകയാണ്.
ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുമ്പോൾ അവശ്യമായി ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ഫയർ ആൻഡ് സേഫ്റ്റി അനുമതിയും കമ്പനി നേടിയിട്ടില്ലെന്നാണ് പരിസ്ഥതി സമിതിയുടെ ആരോപണം. കോട്ടയം ജില്ലാ ഡിവിഷൻ ഓഫീസിൽ നിന്ന് വ്യാജമായി നിർമ്മിച്ച ഫയർ എൻഒസി നൽകിയാണ് ഇവർ പഞ്ചായത്തിന്റെ അനുമതി നേടിയെടുത്തതെന്നാണ് സമിതി ആരോപിക്കുന്നത്. ഇതിനായി വിവരാവകാശ രേഖകളും അവർ ഹാജരാക്കുന്നുണ്ട്.
അത്തരമൊരു എൻഒസി നൽകിയില്ലെന്ന് കോട്ടയത്തെയും പിറവത്തെയും ഫയർഫോഴ്സ് അധികൃതർ മറുപടി നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഡി-627-08 നമ്പരായി കോട്ടയം ഫയർ ആൻഡ് റസ്ക്യൂ അസി. ഡിവിഷണൽ ഓഫീസറുടേതായി കമ്പനി പഞ്ചായത്തിൽ ഹാജരാക്കിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരിസ്ഥിതി സമിതിയുടെ വാദം. ഇക്കാര്യം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ഇവർ വിജിലൻസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കമ്പനിക്ക് വഴിവിട്ട് ഒത്താശചെയ്ത ഉദ്യോഗസ്ഥരെല്ലാം നെട്ടോട്ടമോടിത്തുടങ്ങി.
മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും അനുവാദം നേടിയെടുത്ത കമ്പനി അവർ അനുവദിച്ചതിലും ആറിരട്ടി മെഷീനുകളും കൂറ്റൻ ജനറേറ്ററുകളും 24 മണിക്കൂറും നിരന്തരം പ്രവർത്തിപ്പിക്കുകയാണ്. അസഹനീയമായ ശബ്ദവും മാരക രോഗസാധ്യതയുള്ള ഫില്ലർ എന്നറിയപ്പെടുന്ന ജീവന് ആപത്തുണ്ടാക്കുന്ന അനുവദിക്കപ്പെടാത്ത അസംസ്കൃത വസ്തുക്കളുമാണ് കമ്പനി ഉപയോഗിക്കുന്നതെന്നും ദിവസവും 20 മെട്രിക് ടൺ പ്ലാസ്റ്റിക് ഉരുക്കുന്നുണ്ടെന്നും സമിതി പരാതിപ്പെടുന്നു. ഇതോടെ കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേർ ഈ പരിസരങ്ങളിൽ ശ്വാസകോശ രോഗികളായിക്കഴിഞ്ഞു. സമീപത്തെ വീടുകൾ വളരെ അകലെയാണെന്ന് കാണിച്ചാണ് അനുമതി നേടിയെടുത്തതെന്നും നാട്ടുകാർ പറയുന്നു.
എല്ലാ വകുപ്പിൽ നിന്നും അനുമതി കിട്ടിയെന്ന് കാണിച്ച് ഈ ഫാക്ടറിയോട് ചേർന്ന് മറ്റൊരു ഫാക്ടറികൂടി തുറക്കാനാണ് കമ്പനിയുടെ ശ്രമം സമിതിയുടെ ഇടപെടലോടെ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ഇതിന് അനുവാദം കിട്ടിയെന്ന മട്ടിൽ പ്രചരണം നടന്നെങ്കിലും വിവരാവകാശപ്രകാരം പല ഓഫീസുകളിൽ നിന്നും അനുമതി നൽകിയില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ സമിതി പ്രവർത്തകർ ലഭ്യമാക്കുകയും ചെയ്തു. നല്ലൊരു കാർഷിക ഗ്രാമമായ ഓണക്കൂർ ദേശത്തെ ശുദ്ധവായുവും ജീവിതവും ഇല്ലാതാക്കുന്ന കമ്പനി അടച്ചുപൂട്ടുംവരെ ശക്തമായി സമരം തുടരുമെന്നും ഇനി പഞ്ചായത്ത് കമ്പനിക്ക് അനുമതി പുതുക്കി നൽകിയാൽ വൻ പ്രക്ഷോഭം തന്നെ തുടങ്ങുമെന്നും പ്രഖ്യാപിക്കുകയാണ് നാട്ടുകാർ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍