വാഗ്ദാനം ചെയ്തത് വിമാനത്തിനുള്ളിലെ പഠന സൗകര്യം; ലക്ഷങ്ങൾ കൊടുത്ത് ചേർന്നപ്പോൾ പഠിപ്പിക്കാൻ ടീച്ചർമാർ പോലുമില്ല; ചോദ്യം ചെയ്തവരുടെ സർട്ടിഫിക്കറ്റ് പോലും നൽകാതെ പീഡിപ്പിക്കൽ; കോഴിക്കോട് എയിംഫിൽ അക്കാദമിയുടെ ലക്ഷ്യം എയിംകില്ലോ? ഡിഫറന്റ് തിങ്കേഴ്സിന്റെ കാമ്പൈയിന് പിന്തുണയേറുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഫ്ലൈറ്റിനുള്ളിൽ ട്രെയിനിങ്, എയർപോർട്ട് ട്രെയിനിങ്, പഠനം കഴിഞ്ഞാൽ പതിനായിരം രൂപയുടെ ജോലിയും. ഈ മോഹന വാഗ്ദാനത്തിലാണ് കോഴിക്കോട് എയിംഫിൽ അക്കാദമി കുട്ടികളെ വീഴ്ത്തിയത്. എന്നാൽ ലക്ഷങ്ങൾ നൽകി ക്ലാസിൽ ചേർന്നപ്പോൾ അവിടെ ഒന്നുമില്ല. വ്യോമയാന മേഖലയിൽ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ കബളിപ്പിച്ച് കോഴിക്കോട്ടെ എയിംഫിൽ അക്കാദമിയാണ് പ്രതിസ്ഥാനത്ത്.
വ്യോമയാന മേഖലയിൽ ബി.ബി.എ എം.ബി.എ ബിരുദങ്ങൾ വാഗ്ദാനം ചെയ്താണ് എയിംഫിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എന്നാൽ പറഞ്ഞ കാര്യങ്ങൾ പാലിക്കപ്പെടാതായതോടെയാണ് വിദ്യാർത്ഥികൾ സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത്. ഇത് ഡിഫറന്റ് തിങ്കേഴ്സ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെയാണ് സോഷ്യൽ മീഡിയ സജീവമായി ഏറ്റെടുത്തുത്. ഇതോടെ പ്രതിഷേധവും വ്യാപകമാവുകയാണ്. എയിംഫിലിന് എയിംകിൽ എന്ന വിശേഷണം നൽകുകയാണ് ഈ ഗ്രൂപ്പ്. കാരണം സ്ഥാപനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നവരെ വകവരുത്തുമെന്നാണ് എയിംഫില്ലുകാരുടെ ഭീഷണിയെന്നാണ് ആരോപണം. ഇതോടെയാണ് എയിംഫിലിന്റെ എയിം കിൽ പദ്ധതിക്കെതിരെ ഡിഫറന്റ് തിങ്കേഴ്സ് പ്രചരണം ശക്തമാക്കിയത്.
സ്ഥാപനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിയാണ് അക്കാദമി എടുത്തത്. സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്ത് പറഞ്ഞ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസയച്ചും സർട്ടിഫിക്കറ്റുകൾ മടക്കി നൽകാതെയുമാണ് സ്ഥാപനം വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നത്.
സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തി, സ്ഥാപന ഉടമയുടെ പേര് മോശമാക്കി എന്ന് കാണിച്ച് ഓരോ വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിലൂടെ കുട്ടികൾക്ക് നീതിയുണ്ടാക്കാൻ ഡിഫറന്റ് തിങ്കേഴ്സ് മുന്നിട്ടുറങ്ങിയത്. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് പ്രശ്നങ്ങൾ അവർ ചർച്ചയാക്കിയത്. ഇതോടെ ഇതിലെ അംഗങ്ങൾക്കെതിരേയും ഭീഷണിയുടെ സ്വരവുമായി എയിംഫിൽ മുതലാളി രംഗത്ത് വന്നതായാണ് ആരോപണം.
ഈ സ്ഥാപനത്തിൽ ജീവനക്കാർ ബഹുഭൂരിഭാഗവും സ്ത്രീകളാണത്രേ. സ്ഥാപനത്തിനെതിരെ പരാതി കൊടുത്താൽ ജീവനക്കാരികളെ കൊണ്ട് പീഡനത്തിന് പരാതി കൊടുപ്പിക്കുമെന്നാണ് മാനേജ്മെന്റിന്റെ ഭീഷണി. കുട്ടികളെ തമ്മിലടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷ്യം കാണുന്നു. ഇതിന് പുറമെ അക്കാദമി തങ്ങളുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കുന്നുവെന്ന പരാതിയും വിദ്യാർത്ഥികൾ ഉയർത്തുന്നു. സ്ഥാപനം തുറന്ന് വെച്ച് അവർ പുതിയ അഡ്മിഷൻ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണെന്നും പുതിയ കുട്ടികളൊന്നും ഇവിടെ ഈ ചതിയിൽ വന്നുപെടരുതെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇതിനെല്ലാം എതിരെ പ്രതികരണവുമായി ജെൽജാസ് സോഷ്യൽ മീഡിയയുടെ പിന്തുണ തേടുകയാണ്. ഇവിടെ പഠിക്കുന്ന കുട്ടിയെ കൊണ്ടും കാര്യങ്ങൾ തുറന്നു പറയിക്കുന്നു.
ഭാരതീയാർ സർവകലാശാലയുടെ കോഴ്സുകളുടെ മറവിലാണ് തട്ടിപ്പെന്നാണ് ആരോപണം. കോഴിക്കോട് മാവൂർ റോഡിലെ സ്കൈ ടവറിൽ പ്രവർത്തിക്കുന്ന എയിംഫിൽ ഏവിയേഷൻ സെന്ററിനെതിരെ 2015-16,2016-17 കാലയളവിൽ മൂന്നുവർഷത്തെ എം ബി എ, ബി ബി എ ഇൻ എയർപോർട്ട് ആൻഡ് എയർലൈൻസ് കോഴ്സിനു പഠിക്കുന്ന വിദ്യാർത്ഥികളാണ് ദുരനുഭവങ്ങളുമായി രംഗത്തെത്തിയത്. ഭാരതീയാർ സർവകലാശാലയുടെ കീഴിൽ മൂന്നുവർഷ കാലയളവുള്ള സെവൻ സ്റ്റാൻ ഏവിയേഷൻ കോഴ്സ് ആണെന്നു തെറ്റിദ്ധരിപ്പിച്ച് രണ്ട് ലക്ഷത്തിന്റെയും നാല് ലക്ഷത്തിന്റെയും ഇടയിൽ ഫീസ് ഈടാക്കിയതായി വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ, യൂനിവേഴ്സിറ്റിയിൽ അന്വേഷിച്ചപ്പോൾ കോഴ്സിന് ഒരു വർഷത്തേക്ക് 5350 രൂപയാണ് ഈടാക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
തങ്ങൾക്ക് പഠനത്തിന് ആവശ്യമായ പുസ്തകങ്ങളോ യൂണിഫോമോ, നോട്ട്സോ, പരിശീലനമോ ലഭിച്ചിട്ടില്ല. ഒന്നാംവർഷം മൂന്നു ഏവിയേഷൻ ഡിപ്ലോമ പരീക്ഷ എഴുതുകയും ജയിക്കുകയും ചെയ്തവർ സർട്ടിഫിക്കറ്റിനു വേണ്ടി പ്രിൻസിപ്പലിനെ സമീപിച്ചെങ്കിലും വിദ്യാർത്ഥികള ഭീഷണിപ്പെടുത്തുകയും ഫീസ് മുഴുവനായി അടയ്ക്കാനും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാരതീയാർ സർവകലാശാലയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഡിജിറ്റോ ടെക്നിക്കൽ ട്രെയിനിങ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമയും എയിംഫില്ലിന്റെ ഉടമയും ഫാസിൽ മുഹമ്മദ് ബഷീർ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം ഉയർത്തിക്കാട്ടിയപ്പോൾ ഭീഷണി ഇരട്ടിച്ചു. പത്തുകൊല്ലമായി സ്ഥാപനം നടത്തുന്നുണ്ട്. അന്നൊന്നും ആരും പ്രശ്നമുണ്ടാക്കാൻ വന്നിട്ടില്ല. ടീച്ചർമാർ കിട്ടുമ്പോൾ വരും. വേണമെങ്കിൽ പഠിച്ചാൽ മതിയെന്നൊക്കെയാണ് ഭീഷണി.
ഈ സാഹചര്യത്തിൽ തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോഴ്സിന് അടച്ച തുകയും നഷ്ടപരിഹാരവും നൽകണമെന്നാണ് ഇവരുടെ ആവശ്യം. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, കോണ്ടാക്ട്, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ തിരിച്ചു ചോദിച്ചപ്പോൾ തങ്ങളെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കിയതായും ഇവർ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം ജില്ലയിൽ സ്ഥാപനം നടത്താൻ അഫിലിയേഷനുണ്ട്. ഇതിന്റെ മറവിൽ മറ്റ് ജില്ലകളിൽ കോഴ്സ് നടത്തി വരികയായിരുന്നു. 2009 മുതൽ എയിംഫിൽ ഉടമ ഫാസിൽ മുഹമ്മദ് ബഷീർ, എം ഡി വിശ്വരൂപിണി, പ്രിൻസിപ്പൽ ബീജൾ ബിഷാ എന്നിവർക്കെതിരെ കേസുണ്ട്. എന്നാൽ ഉന്നത സ്വാധീനം മൂലം ഇതൊന്നും എവിടേയും എത്തുന്നില്ല.
നേരത്തെ വിദ്യാർത്ഥികളുടെ പരാതിയിൽ സ്ഥാപനത്തിനെതിരെ കേസെടുക്കുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥാപനത്തിനെതിരെ കൊച്ചിയിലും വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു. അതിനിടെ സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് എസ്.ഐയെ സ്ഥലം മാറ്റുകയും അന്വേഷണം ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. ഇതോടെ എയിംഫിലിനെതിരായ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ഭയത്തിലാണ് തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍