അച്ഛന്റെ അപ്രതീക്ഷിത മരണം കുടുംബത്തിന്റെ നാഥനാക്കി മാറ്റി; ആശ്രിത നിയമനത്തിനായി ഒൻപതുകൊല്ലത്തോളം അലഞ്ഞു; ഒടുവിൽ രേഖകളെല്ലാം സമർപ്പിച്ചിട്ടും സാങ്കേതിക കാരണം പറഞ്ഞു നിയമനം നിഷേധിച്ചു; അന്ന് ദൃഢപ്രതിജ്ഞയെടുത്തു ആരുടെയും ജീവിതം ഇനി ചുവപ്പ് നാടയിൽ കുടുങ്ങരുതെന്ന്; പലവട്ടം തോറ്റിട്ടും പിന്മാറാതെ പഠിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി ഇളമ്പഴവത്തിന്റെ പോരാട്ടം
മറുനാടൻ ഡെസ്ക്
ചെന്നൈ; സർക്കാർ കാര്യത്തിനായി ഓഫീസുകൾ കയറിയിറങ്ങിയവർക്ക് അതിന്റെ ബുദ്ധിമുട്ടിന്റെ തീവ്രത എത്രയാണെന്ന് അറിയാൻ സാധിക്കും. പല ടേബിളുകൾക്ക് സമീപം മണിക്കൂറുകളും ദിവസങ്ങളും എന്തിന് ചിലപ്പോ മാസങ്ങളും കാര്യ സാധ്യത്തിന് കാത്തിരിക്കേണ്ടിവരും. അത്തരത്തിലായിരും കുടുംബ ഭാരം ചെറുപ്രായത്തിലേ ചുമലിലേറ്റേണ്ടിവന്ന കെ. ഇളമ്പഴവത്ത് എന്ന തമിഴ് യുവാവിന്റെ കാര്യവും
ഒന്നും രണ്ടും തവണയല്ല, നീണ്ട ഒൻപതു വർഷമാണ് ഈ യുവാവിനു ജില്ലാ കലക്ടറുടെ ഓഫീസിൽ കയറിയിറങ്ങി നടക്കേണ്ടി വന്നത്. സർവീസിലിരിക്കേ മരിച്ച പിതാവിന്റെ ജോലി ലഭിക്കാനായിട്ടായിരുന്നു ഈ നടപ്പ്. എന്നാൽ ഒൻപതു വർഷം പല വാതിലുകൾ മുട്ടിയിട്ടും, പല തവണ കയറിയിറങ്ങിയിട്ടും ഇളമ്പഴവത്തിന്റെ ആവശ്യം നടന്നില്ല. അലഞ്ഞു മടുത്തപ്പോൾ എടുത്ത പ്രതിജ്ഞ കെ.ഇളമ്പഴവത്ത് ഉശിരോടെ പാലിച്ചു.താൻ കയറിയിറങ്ങി നടന്ന ഈ ഗവൺമെന്റ് ഓഫീസിൽ ഒരു നാൾ ജില്ലാ കലക്ടറായിട്ടു തിരിച്ചെത്തുമെന്നുമായിരുന്നു അത്.
കഷ്ടപ്പാടിൽ പതറാതെ, പലവട്ടം തോറ്റിട്ടും പിന്മാറാതെ പഠിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി! ആരുടെയും ജീവിതം ഇനി ചുവപ്പുനാടയിൽ കുരുങ്ങരുതെന്ന ശപഥം നിറവേറ്റാൻ ഇളമ്പഴവത്ത് ഇപ്പോൾ വെല്ലൂർ ജില്ലയിലെ റാണിപ്പേട്ട് സബ് കലക്ടർ. പണമില്ലാത്തതിനാൽ പ്ലസ്ടുവിൽ വച്ചു പഠനം നിർത്തിയ ഇളമ്പഴവത്തിനെ സംബന്ധിച്ചിടത്തോളം അതൊരു പടുകൂറ്റൻ ലക്ഷ്യം തന്നെയായിരുന്നു. എന്നാൽ ദൃഢനിശ്ചയത്തിനും കഠിനാധ്വാനത്തിനും പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്ന പാഠം ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് ഒടുവിൽ ഇളമ്പഴവത്ത് ഐഎഎസ് ഉദ്യോഗസ്ഥനാവുക തന്നെ ചെയ്തു. സിനിമയെ പോലും വെല്ലുന്ന ഈ ജീവിത കഥ നടന്നത് തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലാണ്.
തഞ്ചാവൂരിലെ ചോലഗംഗുഡിക്കാടിലാണ് ഇളമ്പഴവത്ത് ജനിച്ചത്. അച്ഛൻ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും അമ്മ കർഷകയും സാമൂഹിക പ്രവർത്തകയുമായിരുന്നു. മാതാപിതാക്കളോടും മുതിർന്ന മൂന്നു സഹോദരിമാരോടും ഒപ്പം സന്തോഷകരമായിരുന്നു ഇളമ്പഴവത്തിന്റെ കുട്ടിക്കാലം. 1997ൽ പിതാവ് മരിക്കുന്നതോടെയാണ് ഇവരുടെ ജീവിതം തകിടം മറിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഇളമ്പഴവത്തിന് പ്ലസ്ടുവിൽ വച്ച് പഠിത്തം നിർത്തേണ്ടി വന്നു. തന്റെ സുഹൃത്തുക്കളൊക്കെ എൻജിനീയറിങ്ങിനും മെഡിസിനും പഠിക്കാൻ പോയപ്പോൾ ഇളമ്പഴവത്ത് കുടുംബം നോക്കാൻ ഒരു ജോലിക്ക് ശ്രമം തുടങ്ങി.
പിതാവ് സർവീസിലിരിക്കേ മരിച്ചതിനാൽ ഗവൺമെന്റ് ജോലിക്ക് അർഹതയുണ്ടായിരുന്നു. അങ്ങനെയാണ് ജൂനിയർ അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ ഓഫീസിൽ വിദ്യാഭ്യാസ രേഖകളും ഇരുപതോളം മറ്റു രേഖകളും സമർപ്പിക്കേണ്ടിയിരുന്നു. പല ഓഫീസുകളിൽ കയറിയിറങ്ങി രേഖകൾ ഒരു വിധം സമർപ്പിച്ചെങ്കിലും അഡ്മിനിസ്ട്രേറ്റീവ് കാരണങ്ങൾ ചൂണ്ടിക്കാട്ടി കലക്ടറുടെ ഓഫീസ് ഇളമ്പഴവത്തിന് ജോലി നിഷേധിച്ചു. പതിനഞ്ചോളം പേർ ഇത്തരത്തിൽ അന്ന് ജോലി കാത്തിരിക്കുന്നുണ്ടായിരുന്നെങ്കിലും ചിലർക്ക് വെയിറ്റിങ് ലിസ്റ്റ് മറികടന്നു ജോലി നൽകിയതായി ഇളമ്പഴവത്ത് ആരോപിക്കുന്നു.
ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇളമ്പഴവത്ത് (38) തന്റെ ജീവിതം പങ്കുവച്ചത്. 3 വർഷത്തെ അനുഭവം നൽകിയ പാഠം എന്താണ് എന്ന ചോദ്യത്തിന്റെ മറുപടി ഇതായിരുന്നു, '' ജനങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഇടയിൽ വേലിയുണ്ടാകരുത്. ഏറ്റവും മെച്ചപ്പെട്ട സേവനം ജനങ്ങൾക്കു നൽകാനാകണം.'.
ജില്ലാ കലക്ടർക്കും റവന്യൂ സെക്രട്ടറിക്കും കമ്മീഷണർക്കും മുഖ്യമന്ത്രിക്കും വരെ പരാതി നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഉച്ച വരെ പാടത്ത് ജോലി. ഉച്ചയ്ക്ക് ശേഷം ഗവൺമെന്റ് ഓഫീസ് കയറിയിറങ്ങൽ. അതായിരുന്നു അക്കാലത്തെ ഇളമ്പഴവത്തിന്റെ ദിനചര്യ. ഇത്തരത്തിൽ പല ഓഫീസുകൾ കയറിയിറങ്ങി ഒൻപതു വർഷം കടന്നു പോയി. ഇതു കൊണ്ടൊന്നും അനുകൂലമായ തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് ഇളമ്പഴവത്ത് ആരുടെയും ദാക്ഷിണ്യമില്ലാതെ, തന്റെ കഴിവു കൊണ്ട് ഗവൺമെന്റ് ജോലി നേടാൻ തീരുമാനിച്ചത്.
പന്ത്രണ്ടാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ചതു കൊണ്ട് ആദ്യം ഇളമ്പഴവത്ത് വിദൂര വിദ്യാഭ്യാസം വഴി ചരിത്രത്തിൽ ബിരുദമെടുത്തു. ഇതോടൊപ്പം സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിക്കാനും തുടങ്ങി. ആ ഗ്രാമത്തിലോ അടുത്ത ഗ്രാമങ്ങളിലോ ഒന്നും പരിശീലന കേന്ദ്രങ്ങളുണ്ടായിരുന്നില്ല. പഠനത്തിന് ആശ്രയിച്ചിരുന്ന പബ്ലിക് ലൈബ്രറിയിൽ സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് പ്രത്യേക സെക്ഷൻ ഉണ്ടായിരുന്നു. ഇളമ്പഴവത്ത് അടക്കം 10 പേരുടെ ഒരു സംഘമാണ് അക്കാലത്ത് ഇവിടെ ദിവസവും സിവിൽ സർവീസ് പഠനത്തിന് എത്തിയിരുന്നത്. ഗ്രാമത്തിലെ റിട്ട. ഹെഡ്മാസ്റ്ററായിരുന്ന എ.ടി. പനീർ സെൽവവും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു. സ്വയംപഠനവും പരിശീലനവുമെല്ലാമായി മൂന്നു തവണ അടുപ്പിച്ച് സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖ സ്റ്റേജ് വരെ ഇളമ്പഴവത്ത് എത്തിയെങ്കിലും ഇവിടെ വച്ച് പരാജയപ്പെട്ടു. ഇതിനിടെ തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പാസ്സായി.
ഗവൺമെന്റ് ജോലിയെന്ന സ്വപ്നം നടന്നെങ്കിലും ഇളമ്പഴവത്ത് സംതൃപ്തനായിരുന്നില്ല. ഐഎഎസ് നേടണമെന്നതായിരുന്നു ലക്ഷ്യം. തമിഴ്നാട് ഗവൺമെന്റിൽ ഗ്രൂപ്പ് 1 സർവീസ് ഉദ്യോഗസ്ഥനായി ജോലിക്ക് കയറിയെങ്കിലും യുപിഎസ്സി പരിശീലനം തുടർന്നു. അഞ്ചു തവണ മെയിൻ പരീക്ഷയും മൂന്നു തവണ അഭിമുഖവും കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റിൽ എത്താത്തതിന്റെ സങ്കടമൊക്കെ അടക്കി വച്ച് കഠിനാധ്വാനം തുടർന്നു. പുതുതായി അവതരിപ്പിച്ച സിവിൽ സർവീസ് ആപ്റ്റിറ്റിയൂഡ് പരീക്ഷ പ്രതികൂലമായി ബാധിച്ചവർക്കു രണ്ടു അവസരങ്ങൾ കൂടി നൽകാൻ 2014ൽ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചു. ഈ അവസരം ഇളമ്പഴവത്ത് പ്രയോജനപ്പെടുത്തി. അങ്ങനെ ആദ്യം ഇന്ത്യൻ റവന്യൂ സർവീസിലേക്കും 2015ൽ തന്റെ അവസാന ശ്രമത്തിൽ ഐഎഎസിലേക്കും ഇളമ്പഴവത്ത് തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യ തലത്തിൽ 117-ാം റാങ്ക് നേടിയാണ് ഐഎഎസിലേക്കുള്ള ഇളമ്പഴവത്തിന്റെ പ്രവേശനം.
സബ് കലക്ടറായി വെല്ലൂർ ജില്ലയിലെ റാണിപേട്ടിൽ ചാർജെടുക്കുമ്പോൾ ഒരേയൊരു കാര്യത്തിലേ ഇളമ്പഴവത്ത് നിർബന്ധം പിടിച്ചുള്ളൂ. വിവിധ ആവശ്യങ്ങളുമായി ഗവൺമെന്റ് ഓഫീസിലെത്തുന്നവരെ സേവിക്കുന്ന വിധം. ഗവൺമെന്റ് ഓഫീസുകളുടെ ഇടനാഴികളിൽ കാത്തു നിൽക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളെ അവരുടെ കാഴ്ചപ്പാടിൽ നിന്നു കാണാൻ ഇളമ്പഴവത്ത് എന്നും ശ്രമിച്ചു പോരുന്നു. പലരും പ്രചോദനം കൊണ്ട് സിവിൽ സർവീസിലേക്ക് എത്തുമ്പോൾ താൻ സംവിധാനത്തോടുള്ള അമർഷം കൊണ്ടാണ് ഇവിടെയെത്തിയതെന്ന് ഇളമ്പഴവത്ത് പറയുന്നു. താൻ അടക്കമുള്ളവർക്ക് അമർഷമുണ്ടാക്കിയ കാരണങ്ങൾ ഗവൺമെന്റ് ഓഫീസുകളിൽ നിന്നു മാറ്റാനാണ് ഈ യുവ ഐഎഎസുകാരന്റെ ശ്രമവും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍