പട്ടത്തെ ആശുപത്രിയിലെ കണക്ക് നോക്കിയപ്പോൾ ബിആർ ഷെട്ടി ഞെട്ടി; മകനെ പോലെ കൊണ്ടു നടന്നവൻ വഞ്ചിച്ചെന്ന് നഴ്സുമാരോട് തുറന്ന് പറഞ്ഞ് ശതകോടീശ്വരൻ; ആയിരം കോടി കടലിൽ എറിയാൻ ഒരു മടിയുമില്ലാത്ത വ്യവസായ കുലപതി ജീവനക്കാർക്ക് മുമ്പിൽ വിതുമ്പിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമാണ് പ്രവാസി വ്യവസായിയായ ബി ആർ ഷെട്ടിക്കുണ്ടായിരുന്നത്. ഈ സൗഹൃദമാണ് തിരുവനന്തപുരത്തെ ഉത്രാടം തിരുന്നാൾ ആശുപത്രിയിലേക്ക് പണമിറക്കാൻ കാരണം. രാജകുടുംബത്തിന്റെ താൽപ്പര്യത്തോടെ ഷെട്ടി ഏറ്റെടുത്ത ആശുപത്രി ഏറെ നേട്ടങ്ങളും സ്വന്തമാക്കി. തിരുവനന്തപുരത്തെ പ്രധാന സ്വകാര്യ ആശുപത്രിയായി മാറുകയും ചെയ്തു. വമ്പിച്ച വിപുലീകരണവും നടത്തി. കേരളത്തിൽ പ്രവർത്തിച്ച് പരിചയമുള്ള സുധാകർ ജയറാമിനെയാണ് ഷെട്ടി എല്ലാം ഏൽപ്പിച്ചിരുന്നത്. പിന്നീട് സുധാകർ ജയറാമിനെ സൗത്ത് ഏഷ്യയുടെ ചുമതലക്കാരനാക്കുകയും ചെയ്തു. ഇതോടെ എംഎൻസി ഗ്രൂപ്പിലെ സുധാകർ ജയറാം പ്രധാനിയായി. ഇഇയാളെ ഷെട്ടി അടുത്തിടെ മാറ്റി. രാജി വച്ചെന്നാണ് ജീവനക്കാർ കരുതിയത്. ഇതിന് പിന്നാലെ കേരളത്തിൽ എംഎൻസി ഗ്രൂപ്പിന്റെ ചുമതലയിലുണ്ടായിരുന്ന രണ്ട് പേരും രായ്കുരാമാനം രാജി വച്ചു.
ഇതിലൊന്നും പട്ടം എസ് യു ടിയിലെ ജീവനക്കാർ അസ്വാഭാവികത കണ്ടിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞയാഴച ബി ആർ ഷെട്ടി തിരുവനന്തപുരത്ത് എത്തിയത്. നേഴ്സുമാരുൾപ്പെടെയുള്ള ജീവനക്കാരുടെ യോഗവും വിളിച്ചു. എന്താണ് സംഭവിച്ചതെന്ന് ജീവനക്കാരോട് തുറന്നു പറയുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പിന്റെ കണക്കുകൾ എസ് യു ടിയിലെ ജീവനക്കാർ അറിയുന്നത്. പട്ടം ആശുപത്രിയുടെ മറവിൽ നൂറ് കോടി രൂപ തട്ടിയെടുത്തവരാണ് പുറത്തു പോയതെന്ന് ഷെട്ടി ജീവനക്കാരോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി ചെലവാക്കുന്ന ഓരോ പണത്തിനും കണക്ക് നിർബന്ധമാണെന്നും അറിയിച്ചു. പട്ടത്തെ കാര്യങ്ങൾ അബുദാബിയിൽ ഇരുന്ന് നേരിട്ട് നോക്കുമെന്നും വ്യക്തമാക്കി. പട്ടം ആശുപത്രിയെ എംഎൻസി ഗ്രൂപ്പിന്റെ കീഴിലാക്കി ഓൺലൈൻ സംവിധാനവും നടപ്പാക്കി. പട്ടത്തെ ഇടപാടെല്ലാം തൽസമയം മനസ്സിലാക്കാവുന്ന രീതിയാണ് ഇത്.
കേരളത്തിൽ രാജകുടുംബത്തോടുള്ള വിശ്വാസമാണ് പണം മുടക്കാൻ ഷെട്ടിയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും കേരളത്തിലെ ഇടപാടുകൾ നിരീക്ഷിച്ചിരുന്നില്ല. ഇവിടെയാണ് ഷെട്ടിക്ക് പണി കിട്ടിയത്. എംഎൻസി ഗ്രൂപ്പിന്റെ പേരിൽ തിരുവനന്തപുരത്ത് നിരവധി ആശുപത്രികൾ വാങ്ങി കൂട്ടി. ഇതിലെല്ലാം 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഷെട്ടി ജീവനക്കാരോട് വിശദീകരിച്ചത്. സുധാകർ ജയറാമും രാജിവച്ച് പോയ അനിലും പിന്നെ പർച്ചേസ് മാനേജരും ഇതിൽ പങ്കാളികളായി. അനിലും പർച്ചേസ് മാനേജരും അടുത്ത ബന്ധുക്കളുമായിരുന്നു. ഇരുവരും ചേർന്ന് നടത്തിയ വെട്ടിപ്പുകൾ ഷെട്ടിക്ക് പിടികിട്ടിയത് ഓഡിറ്റ് നടന്നപ്പോഴാണ്. ക്രമക്കേട് കണ്ടപ്പോൾ തന്നെ സുധാകർ ജയറാമിനെ വിളിച്ചു വരുത്തി വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലാത്തതു കൊണ്ട് രാജി ചോദിച്ച് വാങ്ങുകയും ചെയ്തു. ഇതിനിടെയാണ് തട്ടിപ്പുകാർ രാജി വച്ചതെന്നും ജീവനക്കാരോട് ഷെട്ടി വിശദീകരിച്ചു.
എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം ഷെട്ടി സിനിമയാക്കുന്നുണ്ട്. ആയിരം കോടി രൂപയാണ് ഇതിനായി ചെലവാക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാകും രണ്ടാമൂഴം. പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാറിനെ വിശ്വസിച്ചാണ് ഇത്രയും തുക മുടക്കുന്നത്. എന്നാൽ ലാഭം താൻ പ്രതീക്ഷിക്കുന്നില്ലെന്നും എംടിയുടെ തിരിക്കഥയോടുള്ള താൽപ്പര്യമാണ് നിർമ്മാണത്തിന് പ്രേരിപ്പിച്ചതെന്നും ഷെട്ടി വിശദീകരിക്കുന്നുണ്ട്. മോഹൻലാലെന്ന നടനോടുള്ള വിശ്വാസം കൂടിയാണ് ഇത്. ഈ പ്രത്യേക സാഹചര്യത്തിൽ എസ് യു ടി ആശുപത്രിയിലെ ജീവനക്കാരെല്ലാം ഒന്നിച്ച് നിൽക്കണമെന്നാണ് ഷെട്ടി യോഗത്തിൽ ആവശ്യപ്പെട്ടത്. തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഷെട്ടിയുടെ ജീവനക്കാരെ കാണാനുള്ള തീരുമാനവും പ്രഖ്യാപനങ്ങളും.
മകനെ പോലെയാണ് സുധാകർ ജയറാമിനെ കരുതിയത്. അതുകൊണ്ട് തന്നെ എല്ലാം വിശ്വസിച്ച് ഏൽപ്പിച്ചതാണെന്നും ഷെട്ടി പറഞ്ഞുവത്രേ. അതിനിടെ സുധാകർ ജയറാമിന് വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്നും പണം തട്ടിയത് അദ്ദേഹം നിയമിച്ചവരാണെന്നുമാണ് നിലപാട്. പുതുതായി ഏറ്റെടുത്ത ആശുപത്രിയുടെ പുറംകരാർ തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. പുറത്തുകൊടുക്കാൻ തീരുമാനിച്ച കരാർ സ്വന്തം കമ്പനിയിലേക്ക് വഴി തിരിച്ചു വിടാൻ സുധാകർ ജയറാം പക്ഷത്തെ ഉദ്യോഗസ്ഥൻ ശ്രമിച്ചു. ഇതാണ് ഷെട്ടി കൈയോടെ പിടിച്ചതും ഓഡിറ്റിങ്ങിലേക്ക് കാര്യങ്ങളെത്തിച്ചതും. നിങ്ങളുടെ അധ്വാനം കൊണ്ട് ഉണ്ടാക്കുന്ന പണമാണ് അടിച്ചോണ്ട് പോയതെന്നായിരുന്നു ഷെട്ടി ജീവനക്കാർക്ക് മുന്നിൽ ഈ സംഭവത്തെ വികാര നിർഭരനായി വിശേഷിപ്പിച്ചത്. അനിൽ ഒടുവിൽ എന്ന രാജി വച്ച ജീവനക്കാരനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുകയും ചെയ്തു.
അമൃതാ ടിവിയുടെ മുൻ സിഇഒയായിരുന്നു സുധാകർ ജയറാം. ഇദ്ദേഹത്തിന്റെ സമയത്താണ് അമൃത ഏറെ നേട്ടങ്ങളുണ്ടാക്കിയത്. കേരളീയ സമൂഹത്തിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയായി സുധാകർ ജയറാം മാറുകയും ചെയ്തു. അമൃതയുടെ കൊച്ചി എയിംസ് ആശുപത്രിയുടെ മുഖ്യ ചുമതലക്കാരനുമായി. അമൃതയിൽ പ്രശ്നങ്ങൾ സജീവമായതോടെ ലീലാ കൃഷ്ണൻനായർക്കൊപ്പം ചേർന്നു. ലീലാ ഗ്രൂപ്പിൽ നിന്നാണ് ബി ആർ ഷെട്ടിയുടെ വിശ്വസ്തനായി സുധാകർ ജയറാം മാറുന്നത്. സുധാകർ ജയറാം എത്തിയതോടെ ബിആർ ഷെട്ടിയുടെ ആശുപത്രികളുടെ മുഖ്യ ചുമതലയും കിട്ടി. മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. തിരുവനന്തപുരത്ത് വിശ്വസ്തരെ നിയമിച്ച് കേരളത്തിലെ കാര്യങ്ങൾ നിയന്ത്രിച്ചു. ഈ നിയമനങ്ങളിലൊന്നും ബിആർ ഷെട്ടി ഇടപെട്ടിരുന്നില്ല. അതുകൊണ്ട് കൂടിയാണ് പട്ടം എസ് യു ടിയിലെ തട്ടിപ്പിന്റെ ഉത്തരവാദിത്തം സുധാകർ ജയറാമിന് ഏറ്റെടുക്കേണ്ടി വന്നത്.
ലോക വ്യാവസായികരംഗത്ത് മികവിലൂടെയും ഗുണമേന്മയിലൂടെയും ഇന്ത്യ സൃഷ്ടിച്ച അത്ഭുതങ്ങളിലൊന്നാണ് ബി.ആർ.ഷെട്ടിയുടെ വിജയ കഥ. കഴിഞ്ഞ രണ്ടു വർഷവും ഷെട്ടി ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരിലെ ആദ്യ 50 പേരുകാരിൽ പെട്ട ആളാണ്. കർണാടകയിലെ മംഗലാപുരം സ്വദേശിയായ ഭവഗുതു രഘുറാം ഷെട്ടി എന്ന ബി.ആർ.ഷെട്ടി അബുദാബി ആസ്ഥാനമായ എൻഎംസി ഹെൽത്ത് കെയറിന്റെയും യുഎഇ എക്സ്േചഞ്ചിന്റെയും നോൺ എക്സിക്യൂട്ടീവ് ചെയർമാനാണ്. നേരത്തെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു അദ്ദേഹം. 1975ൽ ആശുപത്രികളുടെയും ആതിഥേയത്വത്തിന്റെയും രംഗത്തായിരുന്നു കമ്പനി ശ്രദ്ധപതിപ്പിച്ചത്. പിന്നീട് ഫാർമസ്യൂട്ടിക്കൽസ്, ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ്, റീട്ടയിൽ, അഡ്വർടൈസിങ്, ഐടി എന്നിവയിലേക്കും കടന്നു.
അരനൂറ്റാണ്ട് മുമ്പ് 29-ാം വയസിൽ ഉഡുപ്പിയിൽ മുൻസിപ്പൽ വൈസ് ചെയർമായ ചരിത്രവും ഷെട്ടിക്കുണ്ട്. അന്ന് ഭൂർഭ അഴുക്കുചാലുകളും കക്കൂസ് ടാങ്കുകളും നിർമ്മിച്ച് ഉഡുപ്പിയെ ആരോഗ്യ നഗരമാക്കി. 1973ൽ ദുബായിയിൽ എത്തിയത് ഓട്ടകാലണയുമായാണ്. ആരോഗ്യം, പരസ്യം, കെട്ടിട നിർമ്മാണം, പണമിടപാട്, കല തുടങ്ങി എല്ലേ മേഖലയിലും കൈവച്ചു. കേരളത്തിലെ സൂര്യ എന്ന കലാ-സാംസ്കാരിക സംഘടനയുടെ അമരത്തും ഇരുന്നു. കാശിറക്കി കാശു പിടിക്കുന്നതാണ് ഷെട്ടിയുടെ രീതി. ലോകത്തെ മികച്ച സാമ്പത്തിക ഉപദേശകരും സഹായത്തിനുണ്ട്. ഇത്തരത്തിലൊരു വ്യക്തിയാണ് കേരളത്തിലെ ആശുപത്രി ഗ്രൂപ്പിൽ പണമിറക്കി തട്ടിപ്പിന് ഇരയായതെന്നതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍