നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ... കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ; ജീവിതം കൊണ്ടു കവിത രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ; ആരാണു നീ ഒബാമ.. സന്നിധാനത്തെ കഴുതയെ പോൽ ഒത്തിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു നീ തിടമ്പുമായി ഇരിക്കുന്നു: കവിതയിലെ ആക്ഷേപ ഹാസ്യത്തിൽ തുടങ്ങിയ പൊട്ടിത്തെറിക്ക് പുതുമാനം; റോഡുകളുടെ ദുരവസ്ഥയിൽ ധനവകുപ്പിനെതിരെ വിമർശനവുമായി ജി. സുധാകരൻ; സിപിഎമ്മിൽ സുധാകരൻ-തോമസ് ഐസക് പോര് തീരുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുട്ടനാട്ടിലെ പുനരധിവാസ പ്രവർത്തനത്തിൽ പരസ്പരം പഴിചാരി ആലപ്പുഴ ജില്ലയിലെ സിപിഎം മന്ത്രിമാർ ഏറെ ചർച്ചയായിരുന്നു. പാടശേഖരങ്ങളിലെ വെള്ളംവറ്റിക്കാത്ത വിഷയത്തിലാണ് മന്ത്രി ജി സുധാകരനും തോമസ് ഐസക്കും വ്യത്യസ്ഥ നിലപാടുകൾ എടുത്തത്. പ്രളയദുരിതാശ്വാസത്തിന് കൈത്താങ്ങാവാൻ ലോട്ടറിവകുപ്പിന്റെ നവകേരള ലോട്ടറി ടിക്കറ്റിന്റെ പ്രകാശന ചടങ്ങിന്റെ അദ്ധ്യക്ഷനായ മന്ത്രി ജി സുധാകരൻ തോമസ്ഐസക്കിന് വേദിയിലിരുത്തി വിമർശനത്തിന് തുടക്കമിട്ടു. ആലപ്പുഴ സിപിഎമ്മിലെ ഗ്രൂപ്പ് പോരായിരുന്നു ഇതിനെല്ലാം കാരണം. ഇപ്പോൾ വീണ്ടും വിമർശനവുമായി എത്തുകയാണ് ജി സുധാകരൻ.
പഞ്ചായത്ത്, കോർപറേഷൻ റോഡുകളുടെ ശോച്യാവസ്ഥയിൽ ധനവകുപ്പിനെ കുറ്റപ്പെടുത്തുകയാണ് പൊതുമരാമത്ത് മന്ത്രി. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വർഷമായി സർക്കാർ ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നും ജി.സുധാകരൻ പറഞ്ഞു. കൊച്ചിയിലെ റോഡുകൾ നന്നാക്കാത്ത സർക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം. കുറ്റമെല്ലാം ധനവകുപ്പിനും. പണം ഇല്ലാതെ എങ്ങനെ എല്ലാം ചെയ്യുമെന്ന ചോദ്യമാണ് സുധാകരൻ ഉയർത്തുന്നത്.
പി.ഡബ്ലിയുഡി റോഡുകളേക്കാൾ കഷ്ടമാണ് പഞ്ചായത്ത്, കോർപറേഷൻ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സർക്കാർ ഫണ്ട് നൽകാതെ പഞ്ചായത്തുകൾ എന്ത് ചെയ്യാനാണെന്നും സുധാകരൻ ചോദിക്കുന്നു. അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. അടിയന്തരമായി നന്നാക്കേണ്ട റോഡുകളുടെ പട്ടിക എംഎൽഎമാർ ഒരാഴ്ചക്കുള്ളിൽ നൽകണം. അനുവദിക്കുന്ന പണം ദുർവിനിയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജനപ്രതിനിധികൾക്ക് നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
പിഐ നേതാവ് കാനം രാജേന്ദ്രനെതിരെ രാഷ്ട്രീയ പ്രശ്നത്തിൽ പോസ്റ്റർ ഒട്ടിച്ച സിപിഐക്കാർക്കെതിരെ കേസെടുത്തവരാണ് ആലപ്പുഴയിലെ പൊലീസ്. സർക്കാരിന്റെ ധൂർത്തിനെ വിമർശിച്ചാലും കേസു വരും. ഓമനക്കുട്ടൻ വിവാദത്തിൽ മന്ത്രി ജി. സുധാകരനെ പരിഹസിച്ച് ഫേസ്ബുക്കിൽ കവിതയെഴുതിയ സിപിഎം ലോക്കൽ സെക്രട്ടറിയെ മറ്റൊരു സംഭവത്തിൽ പ്രതിയാക്കി പൊലീസ് കേസ്. ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങലാണ് ഇതിന് കാരണം. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും തമ്മിലെ ഭിന്നതയുടെ ഏറ്റവും പുതിയ തെളിവ്. എംഎൽഎ പ്രതിഭാ ഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടങ്ങിയ വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല.. ഇതിന് പുതിയ മാനം നൽകുന്നതാണ് സുധാകരന്റെ പ്രസ്താവന.
കൊക്കോതമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ജി.പണിക്കർക്കെതിരെ സുധാകരൻ രംഗത്ത് വന്നതിന്റെ തുടർച്ചയാണ് ഈ വിവാദവും. ദുരിതാശ്വാസ ക്യാംപിൽ പണം പിരിച്ചെന്ന് ആരോപണമുയർന്നയുടൻ ലോക്കൽ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെ സസ്പെൻഡ് ചെയ്തതിലും സംഭവത്തിൽ മന്ത്രി ജി.സുധാകരന്റെ നടത്തിയ പ്രതികരണത്തിലും പ്രതിഷേധിച്ചാണ് 'ദുരിതാശ്വാസ ക്യാംപിലെ കഴുത' എന്ന പേരിൽ പ്രവീൺ കവിത പോസ്റ്റ് ചെയ്തത്. സുധാകരൻ മുൻപ് 'സന്നിധാനത്തിലെ കഴുത' എന്ന പേരിൽ കവിത എഴുതിയിരുന്നു. ഇതിനെ കളിയാക്കുക കൂടിയാണ് പ്രവീൺ ചെയ്തതെന്നാണ് വിലയിരുത്തൽ. ഓമനക്കുട്ടനെ ആദ്യം വിമർശിച്ചത് സുധാകരനാണ്. സുധാകരൻ കാരണം പാർട്ടിയിൽ നിന്ന് ഓമനക്കുട്ടനെ പുറത്താക്കി. പിന്നീട് മാപ്പ് പറഞ്ഞ് തിരിച്ചെടുത്തു. ഇതിനെയാണ് കവിതയിൽ പ്രവീൺ ചർച്ചാ വിഷയമാക്കിയത്.
നീ ചരിക്കുന്ന സ്റ്റേറ്റ് കാറിന്റെ ടയറിന്റെ പേരാണ് ഓമനക്കുട്ടൻ... നീ ഇരിക്കുന്ന കൊമ്പന്റെ തൂണുപോലുള്ള നാലുകാലിന്റെ പേരാണ് ഓമനക്കുട്ടൻ...' -പ്രവീൺ ജി. പണിക്കരുടെ ഫേസ്ബുക്ക് പേജിൽ ശനിയാഴ്ച രാത്രിയാണ് കവിത പ്രത്യക്ഷപ്പെട്ടത്. 10 മിനിറ്റിനകംതന്നെ ഇതു പിൻവലിച്ചു. എന്നാൽ, മുതിർന്നനേതാവിനുനേരെ പരോക്ഷ വിമർശനമുയർത്തുന്ന കവിത പാർട്ടിയിലെ ഇരുവിഭാഗവും ആയുധമാക്കിക്കഴിഞ്ഞു. ചേർത്തല തെക്ക് പഞ്ചായത്ത് ദുരിതാശ്വാസക്യാമ്പിലെ പണപ്പിരിവിന്റെ പേരിൽ ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ പാർട്ടി സസ്പെൻഡ് ചെയ്തതും യാഥാർഥ്യം പുറത്തുവന്നപ്പോൾ പിൻവലിക്കുകയും ചെയ്തിരുന്നു.
നീ മൊഴിയുന്ന പൊട്ടത്തരങ്ങളിൽ... കവിത കണ്ടെത്തി സായൂജ്യമടയുന്നോൻ.. ജീവിതംകൊണ്ടു കവിത രചിച്ചോൻ.. റോയൽറ്റി വാങ്ങാത്തോൻ.. ആരാണു നീ ഒബാമ.. ഇവനെ വിധിപ്പാൻ.. സന്നിധാനത്തെ കഴുതയെ പോൽ ഒത്തിപ്പേര് ചുമടെടുക്കുന്ന കൊണ്ടേ ആനപ്പുറത്തു നീ തിടമ്പുമായി ഇരിക്കുന്നു... തുടങ്ങിയ വരികളുള്ള കവിത 'പൂച്ചയ്ക്കാരു മണികെട്ടു'മെന്ന ചോദ്യവുമായാണ് അവസാനിക്കുന്നത്. കവിതയെ പരസ്യമായി എതിർത്തും അനുകൂലിച്ചും നേതാക്കളാരും രംഗത്തുവന്നിട്ടില്ല. എങ്കിലും എല്ലാവർക്കും എല്ലാം മനസ്സിലായി. അതുകൊണ്ടാണ് കവിത അതിവേഗം ഫെയ്സ് ബുക്കിൽ നിന്ന് അപ്രത്യക്ഷമായത്. ഈ കവിതയ്ക്ക് പിന്നാലെയാണ് ചേർത്തലയിലെ കയർ സൊസൈറ്റിയിൽ അതിക്രമിച്ചുകയറി സെക്രട്ടറിയായ വനിതയോടു മോശമായി പെരുമാറിയെന്നാണു കേസ് പൊലീസിന് മുമ്പിലെത്തിയത്.
ചേർത്തല തെക്ക് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിലെ പട്ടികജാതി കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങളാണ് വിവാദത്തിനിടയാക്കിയത്. ക്യാമ്പിലെ അന്തേവാസിയാണ് ഓമനക്കുട്ടൻ. ഇവിടെ വൈദ്യുതിയില്ലായിരുന്നു. ഇതിനൊപ്പം ഇവിടേക്കു ഭക്ഷ്യസാമഗ്രികൾ എത്തിക്കാനുള്ള ചെലവുമുണ്ടായിരുന്നു. 70 രൂപയാണ് പിരിച്ചത്. ഇത് ക്യാമ്പിലെത്തിയ ഒരാൾ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പിന്നാലെ മാധ്യമങ്ങളിലും വന്നു. ഓമനക്കുട്ടൻ തെറ്റുകാരനല്ലെന്നും ക്യാമ്പിലെ ആവശ്യങ്ങൾക്കായാണ് പണം പിരിച്ചതെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഫേസ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് സംഭവത്തിന് വഴിത്തിരിവുണ്ടാക്കിയത്. ഇതോടെയാണ് സുധാകരനെതിരെ ആലപ്പുഴയിലെ സിപിഎമ്മിൽ അമർഷം പുകഞ്ഞത്. കാര്യമറിയാതെ ഓമനക്കുട്ടനെ തെറ്റുകാരനാക്കിയതായിരുന്നു ഇതിന് കാരണം. വിവാദം അറിഞ്ഞപ്പോൾ തന്നെ ആലപ്പുഴയിൽ നിന്നുള്ള മറ്റ് മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ എന്നിവർ ക്യാമ്പിലെത്തി ഓമനക്കുട്ടനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫോണിൽ വിളിച്ചു. എന്നാൽ സുധാകരൻ ഇതൊന്നും ചെയ്തില്ല. പകരം ഓമനക്കുട്ടനെ വിമർശിച്ചു.
എന്നാൽ തനിക്കെതിരായ വിമർശനത്തിന് പിന്നിൽ തോമസ് ഐസക് പക്ഷമാണെന്ന് സുധാകരൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പ്രവീണിനെതിരെ കേസ് പൊങ്ങി വന്നത്. ആലപ്പുഴയിലെ പാർട്ടിയിൽ സുധാകര പക്ഷത്തിനാണ് മുൻതൂക്കം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍