ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പോയ ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ സുധീരൻ; 'നേതാക്കൾ ചടങ്ങിൽ പങ്കെടുത്തത് തെറ്റ്, പോകും മുമ്പ് ഔചിത്യം കാണിക്കണമായിരുന്നു'; കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല: കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് മൂർച്ഛകൂട്ടി അടൂർ പ്രകാശിന്റെ ബന്ധുത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എന്തും ഏതും വിവാദമാകുന്ന കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിമരുന്നിട്ട് മുന്‍മന്ത്രി അടൂർ പ്രകാശിന്റെയും ബാറുടമാ നേതാവ് ബിജു രമേശിന്റെയും ബന്ധുത്വം. ബിജു രമേശിന്റെ മകളും അടൂർ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പങ്കെടുത്തതിനെ ചൊല്ലിയാണ് വിവാദം മുറുകുന്നത്. മുൻസർക്കാറിനെ താഴെയിറക്കാൻ കൂട്ടു നിന്ന വിവാദ പുരുഷന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പങ്കെടുത്തതിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി.
വിവാഹ നിശ്ചയ ചടങ്ങിൽ നേതാക്കൾ പങ്കെടുത്തത് തെറ്റാണെന്ന് സുധീരൻ പറഞ്ഞു. വ്യക്തിപരമായ ചടങ്ങിൽ പങ്കെടുക്കുമ്പോൾ നേതാക്കൾ ഔചിത്യം കാണിക്കണമായിരുന്നുവെന്നും സുധീരൻ പറഞ്ഞു. യുഡിഎഫ് സർക്കാറിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും മുൻകൈയെടുത്ത് ആളാണ് ബിജു. അങ്ങനെയുള്ള വ്യക്തിയുടെ വിവാഹത്തിന് പോകുമ്പോൾ ഔചിത്യം കണക്കാണക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാഹം സ്വകാര്യമായ ചടങ്ങാണ് എങ്കിലും മുൻകരുതൽ ആവശ്യമായിരുന്നുവെന്നും സുധീരൻ പറഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു ബിജു രമേശിന്റെ മകൾ മേഘയും, മുൻ റവന്യൂമന്ത്രിയും കോന്നി എംഎൽഎയുമായ അടൂർ പ്രകാശിന്റെ മകനുമായ അജയ്കൃഷ്ണനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അതേസമയം സുധീരന്റെ വിമർശനത്തോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചില്ല.
ബിജു രമേശിന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ പി അനിൽ കുമാർ, ഗണേശ് കുമാർ എംഎൽഎ, ശബരീനാഥ് എംഎൽഎ യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ എന്നിവർ പങ്കെടുത്തിരുന്നു. എൽഡിഎഫിൽ നിന്നും വിഎസും പിണറായി വിജയനും ഒഴികെ എല്ലാ നേതാക്കളും പങ്കെടുക്കുകയുണ്ടായി.
അതേസമയം വിവാദ പുരുഷന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്നത് വിവാദമാകുമെന്നതിൽ രണ്ട് നേതാക്കളും മാദ്ധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് എത്തിയത്. മാദ്ധ്യമങ്ങളെല്ലാം പോയ ശേഷമായിരുന്നു ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് എത്തിയത്. ക്യാമറ കണ്ണുകളെ വെട്ടിച്ച് നേതാക്കൾ എത്തിയത്. ഇക്കാര്യം ഇന്നലെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. വിവാഹ നിശ്ചയത്തിന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ എത്തിയിരുന്നില്ല. അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ല.
സംഭവത്തിൽ സുധീരൻ പരസ്യമായി എതിർപ്പുയർത്തിയതോടെ കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിന് പുതിയ ആയുധമായി അടൂർ പ്രകാശിന്റെ പുതിയ ബന്ധുത്വം മാറുകയാണ്. സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ തങ്ങൾക്കെതിരെ സുധീരൻ തിരിഞ്ഞതിൽ ഇരുവർക്കും കടുത്ത അമർഷമുണ്ട്. അടൂർ പ്രകാശും ഈ വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പോയതിൽ മാണിക്കും കടുത്ത അമർഷമുണ്ട്. മാണി ആരോപിച്ച ബാർകോഴയുടെ സൂത്രധാരന്മാർ ആരെന്ന് തെളിയിക്കുന്നതാണ് നേതാക്കൾ വിവാദ പുരുഷന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തതിലൂടെ വ്യക്തമായതെന്നാണ് കേരളാ കോൺഗ്രസ് കേന്ദ്രങ്ങളിലും അടക്കം പറച്ചിൽ.
വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് കഴക്കൂട്ടം അൽസാജിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. പന്ത്രണ്ട് മണിക്കായിരുന്നു മുഹൂർത്തം. ഈ സമയത്തൊന്നും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വന്നിരുന്നില്ല. എന്നാൽ അതിഥികളൊക്കെ പോയെന്ന് ഉറപ്പായ ശേഷം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേദിയിലെത്തി അടൂർ പ്രകാശിന്റെ മകനേയും ബിജു രമേശിന്റെ മകളേയും ആശിർവദിച്ചു. പുറത്ത് ആരും അറിയാതിരിക്കാനായിരുന്നു ഇത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചടങ്ങിനെത്തിയില്ലെന്ന വാർത്തയുമെത്തി.
കല്ല്യാണ നിശ്ചയ വേദിയിൽ ആളുകളെല്ലാം പോയ ശേഷം രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എത്തിയെന്ന് ഉറപ്പിച്ചു. ഇതിന് ശേഷം ബിജു രമേശ് ഫേസ്ബുക്കിൽ പോസ്റ്റിടുകയുമുണ്ടായി. ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ കെഎം മാണിയുടെ ശ്രദ്ധയിലും ഇതു പെട്ടിരുന്നു. ആരും അറിയാതെ ഇരുവരും പോയത് തന്നെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് മാണിയുടെ പക്ഷം. കോൺഗ്രസിലെ എല്ലാ നേതാക്കളും ബിജു രമേശുമായി അവിഹിതത്തിലാണെന്ന ആരോപണമാണ് മാണി ഉയർത്തുന്നത്. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം ഒഴിച്ചു കൂടാനാവാത്ത ചടങ്ങായി ഇതിനെ കണ്ടു.
മന്ത്രിസഭയിലെ സഹപ്രവർത്തകനായിരുന്നു അടൂർ പ്രകാശ്. എന്നാൽ യുഡിഎഫിന്റെ തുടർ ഭരണ മോഹം അട്ടിമറിച്ച ബാർ കോഴയിലെ ബന്ധുത്വം ഉറപ്പിക്കാൻ എന്ത് ന്യായത്തിന്റെ പേരിൽ പോയതായാലും ശരിയല്ലെന്ന് മാണി ഉറച്ചു വിശ്വസിക്കുന്നു. മാണിയുടെ അതേവാദവമാണ് ഇപ്പോൾ സുധീരനും ഉയർത്തുന്നത്. തീർത്തും ഒരു ഉത്സവാന്തരീക്ഷത്തിലാണ് വ്യവസായി ബിജു രമേശിന്റെ മകളും മുൻ റവന്യു മന്ത്രിയും കോന്നി എംഎൽഎയുമായ അടൂർ പ്രകാശിന്റെ മകൻ അജയ് കൃഷ്ണനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെന്ററിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഒന്നിന് പുറകെ ഒന്നായി എത്തിയ രാഷ്ട്രീയ സാമൂഹിക സാംസാരിക നായകരെ സ്വീകരിക്കുതിനായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരുത്. ചടങ്ങ് ക്യാമറയിൽ പകർത്തുതിനായി മാത്രം അനേകം ക്യാമറാമാൻ മാരെ സജ്ജമാക്കിയിരുന്നു.
തനത് കേരളീയ ശൈലിയിലെ ഇളനീർ മുതൽ വിവിധ ഇനം പാനീയങ്ങൾ നൽകിയാണ്് അതിഥികളെ സ്വീകരിച്ചത്. കൃത്യം 11.30 കഴിഞ്ഞപ്പോൾ വരനും കൂട്ടരും വേദിയിലെത്തി. വധൂ വരന്മാരെ താലപ്പൊലിയുടെ അകമ്പടിയോടാണ് വേദിയിലേക്ക് സ്വീകരിച്ചത്.പ്രാർത്ഥനയ്ക്ക് ശേഷമാരംഭിച്ച വിവാഹ നിശ്ചയ ചടങ്ങിൽ ചടങ്ങിൽ ഇരുവരുടേയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുതാണ് ആദ്യം നടന്നത്. വേദിയിൽ പ്രതിശ്രുത വധു വരന്മാർക്കൊപ്പമാണ് വേദിയിൽ ബന്ധുക്കളുടെ സ്ഥാനം. വധു മേഘയുടെ അടുത്തായി അച്ഛൻ ബിജു രമേശും അമ്മയും സഹോദരിയും നിന്നപ്പോൾ വരൻ അജയുടെ അടുത്തായി അച്ഛൻ അടൂർ പ്രകാശും ഭാര്യയും ഇവരുടെ മൂത്ത മകനും കുടുംബവും, അടൂർ പ്രകാശിന്റെ മകളും ഭർത്താവുമാണ് വേദിയിലുണ്ടായിരുന്നത്. തുടർന്ന് ജാതകം കൈമാറുന്നതിനായി ബിജു രമേശും അടൂർ പ്രകാശും മുഖാമുഖം ഇരുന്ന ശേഷം ജാതകം കൊടുക്കുന്നതും സ്വീകരിക്കുന്നതുമായി സദസ്സിനെ അറിയിച്ചു. ശേഷം ജാതകം കൈമാറുകയും ചടങ്ങിന് ഏവരുടേയും അനുവാദം വാങ്ങിയ ശേഷം ബിജു രമേശ് മകൾക്കും അടൂർ പ്രകാശ് മകൻ അജയ്ക്കും വിവാഹ നിശ്ചയത്തിനുള്ള മോതിരങ്ങൾ കൈമാറി. തുടർന്ന് ഇരുവരും മോതിരം മാറി.
ഡിസംബർ 4ന് വൈകുന്നേരം 6.30നും 7 മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് ഇവർ തമ്മിലുള്ള വിവാഹം നടക്കുന്നത്. മന്ത്രിമാർ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം വിവാഹത്തിന് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍