'ജീവിക്കാൻ വേണ്ടി ജീവിച്ചവനായിരുന്നു, അവൻ ഇങ്ങനെ ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ തീരെ അങ്ങോട്ട് പറ്റണില്ല'; എറണാകുളത്ത് ആത്മഹത്യ ചെയ്ത സബ് ഇൻസ്പെക്ടറിന്റെ മരണം വിശ്വസിക്കാനാകാതെ നാട്ടുകാർ; ഗോപകുമാറിന്റെ മൃതദേഹം ജനമസ്ഥലമായ തിരുവനന്തപുരം വിളപ്പിൽശാലയിലെ കുടുംബവീട്ടിൽ എത്തിച്ചു; മരണത്തിന് കാരണക്കാരായ മേലുദ്യോഗസ്ഥരെ ശപിച്ച് നാട്ടുകാർ
അരുൺ ജയകുമാർ
തിരുവനന്തപുരം: 'ജീവിക്കാൻ വേണ്ടി ജീവിച്ചവനായിരുന്നു, അവൻ ഇങ്ങനെ ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ തീരെ അങ്ങോട്ട് പറ്റണില്ല' മേലുദ്യോഗസ്ഥന്മാരുടെ സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്ത എറണാകുളം നോർത്ത് സബ് ഇൻസ്പെക്ടർ ടി ഗോപകുമാറിന്റെ മൃതദേഹം ജനമസ്ഥലമായ തിരുവനന്തപുരം വിളപ്പിൽശാല വാഴവിളാകത്തെ കുടുംബവീട്ടിൽ എത്തിച്ചപ്പോൾ അവസാനമായി ഗോപനെ കാണാനെത്തിയ അയൽവാസികൾ മൃതദേഹം കണ്ട ശേഷം കണ്ണീരോടെ പറഞ്ഞ വാക്കുകാളാണിത്. അതെ തങ്ങളുടെ കൺമുന്നിൽ പഠിച്ച് വളർന്ന സർക്കാർ ജോലി സമ്പാദിക്കണമെന്ന തന്റെ വാശി പല തവണ വിജയിച്ച് തെളിയിച്ച് ഗോപകുമാർ ഇന്ന് തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും കഴിയുന്നില്ല. നെടുവീർപ്പോടെ മാത്രമാണ് മിക്കവാറും എല്ലാവരും ഗോപന്റെ തറവാട്ട് വീട്ടിൽ നിന്നും മടങ്ങിയത്. ഗോപന്റെ ആത്മഹത്യക്ക് കാരണക്കാരായ പൊലീസുകാരെ നാട്ടുകാർ ശപിക്കുന്നതും കാണാമായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ആത്മഹത്യ ചെയ്ത സബ് ഇൻസ്പെക്ടർ ഗോപകുമാറിന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെയാണ് ജന്മനാടായ തിരുവനന്തപുരത്ത് എത്തിച്ചത്.കുടുംബ വീട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂറോളം അവിടെ പൊതുദർശനത്തിന് വെച്ച ശേഷം ഭാര്യയുടെ വീടായ ഊരുട്ടമ്പലത്തേക്ക് കൊണ്ട് പോയി. സംസ്ഥാന സർക്കാരിന്റേയും പൊലീസ് വകുപ്പിന്റേയും പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഗോപകുമാറിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്. ഇന്ന് രാവിലെ തന്നെ ശവശരീരം കളമശ്ശേരി സഹകരണ മെഡിക്കൽകോളേജിൽ പോസ്റ്റ് മാർട്ടത്തിന് വിധേയമാക്കിയ ശേഷം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു. ഉച്ചയോടെ കൊച്ചിയിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം ആറ് മണിയോടെയാണ് വാഴവിളാകത്തെ കുടുംബവീട്ടിൽ എത്തിയത്.
ഗോപകുമാറിന്റെ മരണവാർത്തയറിഞ്ഞ് രാവിലെ മുതൽ തന്നെ നാട്ടുകാരും സമീപവാസികളും കുടുംബ വീട്ടിലേക്ക് എത്തിയിരുന്നു. 10 മിനിറ്റ് മാത്രമാണ് ശവശരീരം കുടുംബവീട്ടിന് മുന്നിൽ പൊതുദർശനത്തിന് വെക്കാനുദ്ദേശിച്ചതെങ്കിലും ജനതിരക്ക് കാരണം അരമണിക്കൂറോളം വേണ്ടി വന്നു.ഗോപകുമാറിന്റെ ബാല്യകാല സുഹൃത്തുക്കൾ മുതലുള്ളവർ സന്നിഹിതരായിരുന്നു. പൊലീസ് ഫോാഴ്സിൽ ജോലി ചെയ്യുക എന്നത് ചെറുപ്പം മുതലുള്ള ഒരു സ്വപ്നമായിരുന്നു ഗോപന്, ആ ജോലി തന്നെ ഇപ്പോ അവനെ അങ്ങ് കൊണ്ട് പോയത് ഓർക്കുമ്പോൾ തന്നെ അവന്റെ മുഖം മനസ്സിൽ നിന്ന് മാറുന്നില്ലെന്ന് ഒരു സുഹൃത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.സ്ഥലം എംഎൽഎ ഐ.ബി സതീഷ് ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തി.
അരമണിക്കൂറോളം കുടുംബ വീട്ടിൽ പൊതുദർശനത്തിന് ശേമാണ് ഭാര്യ സൗമ്യയുടെ വീടായ ഊരുട്ടമ്പലത്തേക്ക് കൊണ്ട് പോയത്. അവിടെയും നാട്ടുകാരുടെ വൻ ജനാവലിയാണ് ഗോപകുമാറിനെ അവസാനമായി കാണാൻ കാത്ത് നിന്നത്. പൊലീസ് ഫാേഴ്സിൽ നിന്നും മറ്റുമായി നൂറ് കണക്കിന് പൊലീസുകാരാണ് സ്ഥലതെത്തിയത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഭാര്യ സൗമ്യയുടെയ കരച്ചിലകറ്റാൻ ബന്ധുക്കൾ നന്നായി പരിശ്രമിച്ചു. ഭാര്യ വീട്ടിന് ചേർന്നുള്ള പുരയിടത്തിലാണ് ഗോപകുമാറിന് ചിതയൊരുക്കിയത്. പഠനകാലം മുതൽ തന്നെ മിടുക്കനായിരുന്ന ഗോപകുമാറിനെ കുറിച്ച് ആർക്കും മോശമായ ഒരു അഭിപ്രായമില്ല.
പൂർണമായി ലക്ഷ്യബോധവും ആ ലക്ഷ്യത്തിന് വേണ്ടി അശ്രാന്ത പരിശ്രമവും എന്നതായിരുന്നു ഗോപന്റെ ശൈലി. സർക്കാർ ജോലി സ്വപ്നമായി മാചതത്രം ഒതുക്കാതെ അതിന് വേണ്ടി അഹോരാത്രം പണിയെടുത്തപ്പോൾ 8 പിഎസ്സി പരീക്ഷകളിലാണ് ഗോപകുമാർ വിജയിച്ച് കയറിയത്. കൃഷി ഓഫീസർ ഉൾപ്പടെയുള്ള തസ്ഥികയിലേക്ക് വിജയിച്ച് കയറിയെങ്കിലും പൊലീസ് സംബന്ധമായ സ്വപ്നം അവശേഷിച്ചിരുന്നതുകൊണ്ട് മനഃപൂർവ്വം മറ്റ് പല സർക്കാർ ജോലികളും ഗോപകുമാർ വേണ്ടെന്ന് വയ്കുകയായിരുന്നു. മിടുക്കനായിരുന്നു അവൻ, ഇന്നലെ അങ്ങനെ ഒരു അബദ്ധം കാണിക്കുന്നത് വരെ മിടുമിടുക്കനായിരുന്നു അവൻ ഒരു ബന്ധുവിന്റെ വാക്കുകളാണ് ഇത്.
മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം കൊണ്ടാണ് താൻ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന എറണാകുളം നോർത്ത് സ്റ്റേഷൻ എസ്ഐ ഗോപകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. തന്റെ മരണത്തിന് ഉത്തരവാദികൾ എസ്.ഐ ബിപിൻദാസും സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജെ പീറ്ററുമാണെന്നാണ് ഗോപകുമാർ എഴുതിയിരിക്കുന്നത്. തന്റെ അമ്മയ്ക്കും,ഭാര്യ സൗമ്യയ്ക്കും മക്കൾക്കുമായാണ് കത്ത് എഴുതിയിരിക്കുന്നത്.അടുത്തിടെയായി താൻ ഔദ്യോഗിക ജീവിതത്തിൽ താങ്ങാനാവാത്ത വിധം മാനസികസമ്മർദ്ദത്തിലാണ്. നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ജെ.പീറ്റർ, എസ്ഐ ബിപിൻ ദാസ് എന്നിവർ ചേർന്ന് തന്നെ മാനസികമായി തുടർന്ന് ജീവിക്കുവാൻ കഴിയാത്ത വിധം അതീവ സമ്മർദ്ദത്തിലാഴ്ത്തുകയാണ്.
മേൽ ഉദ്യോഗസ്ഥരുടെ കീഴിൽ തനിക്കിനി ജോലി തുടർന്ന് പോകാനാവില്ല.തുടർന്ന് മറ്റൊരിടത്തേക്കും തനിക്ക് പോകാൻ വയ്യ. മരണം മാത്രമാണ് ആശ്രയം. തന്റെ മക്കളെ അവസാനമായി ഒന്നുകാണാൻ കഴിഞ്ഞില്ലെന്ന ദു:കം മാത്രം അവശേഷിക്കുന്നുവെന്നും ഗോപകുമാർ തന്റെ കുറിപ്പിൽ പറയുന്നു.തന്റെ ഇൻക്വസ്റ്റ് ജബ്ബാർ സാറിനെക്കൊണ്ട് ചെയ്യിക്കണമെന്നും പീറ്ററിനെയും വിബിൻ ദാസിനെയും തന്റെ മൃദദേഹം കാണാൻ കൂടി അനുവദിക്കരുതെന്നും് നോർത്ത് സ്റ്റേഷനിലെ സഹപ്രവർത്തകരോടായി ഗോപകുമാർ കുറിപ്പിൽ പറയുന്നുണ്ട്. ഞായറാഴ്ച ഉച്ചയോടെ നോർത്ത് റെയിൽവേ സ്റ്റേഷന് സമീത്തെ ലോഡ്ജ് മുറിയിലാണ് ഗോപകുമാറിനെ യൂണിഫോമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ വിളിച്ചിട്ട് ഫോൺ എടുക്കാതെ വന്നതോടെ ഭാര്യയാണ് നോർത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചന്വേഷിച്ചത്. പിന്നീട് ഇവിടെ നിന്ന് രണ്ട് പൊലീസുകാർ ലോഡ്ജിലെത്തി മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതേ തുടർന്ന് പുറകുവശത്തെ വാതിലിൽ കൂടി അകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വാതിൽ പൊളിച്ച് അകത്തുകടന്നെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.ഒരാഴ്ചയായി ഗോപകുമാറിന് തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ഡ്യൂട്ടി. എല്ലാ ദിവസവും ഡ്യൂട്ടിക്ക് ശേഷം ഇദ്ദേഹം നോർത്ത് സ്റ്റേഷനിൽ എത്താറുണ്ടായിരുന്നു. എന്നാൽ, ശനിയാഴ്ച ഡ്യൂട്ടിക്ക് സ്റ്റേഷനിൽ പോയിരുന്നില്ല. ഡ്യൂട്ടിക്ക് ശേഷം ലോഡ്ജിലേക്ക് പോയിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു. ഞായറാഴ്ച രാവിലെയും സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിലും തൃപ്പൂണിത്തുറയ്ക്ക് പോയിരിക്കുമെന്നാണ് കരുതിയിരുന്നത്.
കഴിഞ്ഞ മേയിലാണ് ഗോപകുമാർ നോർത്ത് സ്റ്റേഷനിൽ എത്തുന്നത്. ഇതിനുമുമ്പ് എക്സൈസിൽ പ്രിവന്റീവ് ഓഫീസറായിരുന്നു. ഭാര്യ: വിജിത വി.ജി. (സൗമ്യ). നന്ദഗോപൻ, അനന്തഗോപൻ എന്നിവരാണ് മക്കൾ. തിരുവനന്തപുരത്ത് നിന്ന് ബന്ധുക്കൾ എത്താൻ വൈകിയതിനാൽ മൃതദേഹം കണ്ടെത്തി 12 മണിക്കൂറിന് ശേഷമാണ് ഇൻക്വസ്റ്റ് നടപടികൾക്കായി താഴെയിറക്കിയത്. സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്ന് പുതുതായി ചുമതലയേറ്റ കൊച്ചി ഐജി വിജയ് സാഖറെ പറഞ്ഞു. ഡിസിപി അഡ്മിനിസ്ട്രേഷൻ പ്രേംകുമാർ നേരിട്ടാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഈ മാസം ജില്ലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ഗോപകുമാർ. ജനുവരി നാലിന് കടവന്ത്ര പൊലീസ് സ്റ്റേഷൻ വളപ്പിൽ എഎസ്ഐ പി.എം. തോമസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തോമസ് പ്രതിയായ കേസ് കോടതി വിചാരണ ചെയ്യാനിരിക്കെയായിരുന്നു ആത്മഹത്യ.
Stories you may Like
- അമ്മ ചോരയിൽ കുളിച്ചു കിടക്കുന്ന കാഴ്ച്ച കാണേണ്ടി വന്ന നടുക്കത്തിൽ ഒമ്പതു വയസുകാരൻ
- രാഗേഷ് ഗോപകുമാറും തിരുവനന്തപുരത്തെ വീട്ടിലെത്തി
- സ്കൂൾ വിദ്യാർത്ഥിനിയെ വളച്ചെടുത്ത ഫ്രീക്കൻ ആദിത്യന്റെ കഥ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- ചില്ലിഗ്രാമം പദ്ധതിക്ക് പന്തളം തെക്കേക്കരയിൽ തുടക്കം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്