Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നെ ആരെങ്കിലും പ്രിയങ്കയെ പരിചയപ്പെടുത്തി തരാമോ..? ആ വിഡ്ഡിക്ക് രാഷ്ട്രീയം അറിയില്ല; ഞാൻ ആണ് രാജ്യത്തെ നയിക്കേണ്ടയാൾ; കാശ്മീരിൽ നിന്നും ഞാൻ ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് കാണിക്കാം; സുനന്ദ പുഷ്‌കറുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് പുസ്തകം പുറത്ത്; ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ ആഗ്രഹിച്ച ബഹുമിടുക്കിയുടെ ജീവിതം അവസാനിച്ചത് ഇങ്ങനെ

എന്നെ ആരെങ്കിലും പ്രിയങ്കയെ പരിചയപ്പെടുത്തി തരാമോ..? ആ വിഡ്ഡിക്ക് രാഷ്ട്രീയം അറിയില്ല; ഞാൻ ആണ് രാജ്യത്തെ നയിക്കേണ്ടയാൾ; കാശ്മീരിൽ നിന്നും ഞാൻ ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് കാണിക്കാം; സുനന്ദ പുഷ്‌കറുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് പുസ്തകം പുറത്ത്; ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ ആഗ്രഹിച്ച ബഹുമിടുക്കിയുടെ ജീവിതം അവസാനിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസ് എംപിയും എഴുത്തുകാരനുമായ ശരി തരൂരിന്റെ അകാലത്തിൽ പൊലിഞ്ഞ പത്നി സുനന്ദ പുഷ്‌കറിന്റെ ജീവിതത്തെ വെളിപ്പെടുത്തുന്ന പുതിയ പുസ്തകം പുറത്ത് വന്നു.' ദി എക്സ്ട്രാ ഓർഡിനറി ലൈഫ് ആൻഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കർ' എന്നാണ് സുനന്ദ മേത്ത എഴുതിയിരിക്കുന്ന ഈ പുസ്തകത്തിന്റെ പേര്.തന്നെ ആരെങ്കിലും പ്രിയങ്കയെ പരിചയപ്പെടുത്തി തന്നാൽ താൻ രാഷ്ട്രിയത്തിൽ പ്രവേശിക്കുമെന്നും സുനന്ദ വെളിപ്പെടുത്തിയിരുന്നു. തരൂർ എന്ന ആ വിഢിക്ക് രാഷ്ട്രീയം അറിയില്ലെന്നും താൻ ഞാൻ ണ് രാജ്യത്തെ നയിക്കേണ്ടയാൾ എന്ന് ഒരിക്കൽ പുഷ്‌കർ വിവാദ പ്രസ്താവന നടത്തിയിരുന്നുവെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു.

ഇതിന് പുറമെ കാശ്മീരിൽ നിന്നും താൻ ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് കാണിക്കാമെന്ന ആത്മവിശ്വാസം നിറഞ്ഞ വെല്ലുവിളിയും പുഷ്‌കർ പുറപ്പെടുവിച്ചിരുന്നു. ചുരുക്കത്തിൽ സുനന്ദ പുഷ്‌കറുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം തുറന്ന് പറയുന്ന പുസ്തകമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ ആഗ്രഹിച്ച ഈ ബഹുമിടുക്കിയുടെ ജീവിതം അവസാനിച്ചത് എത്തരത്തിലാണെന്നും ഇതിലൂടെ സുനന്ദ മേത്ത വരച്ച് കാട്ടുന്നു.1964 ജൂണിൽ ജീവശവത്തിന് സമാനം പിറന്ന് വീണ് 2014 ജനുവരിയിൽ ദുരൂഹമായ മരിച്ചത് വരെയുള്ള പുഷ്‌കറുടെ ജീവിതത്തിലെ അസാധാരണമായ നിമിഷങ്ങളാണ് ഈ പുസ്തകത്തിലൂടെ പ്രതിപാദിച്ചിരിക്കുന്നത്.

സുനന്ദയുടെ കൊലപാതകത്തിന് ഉത്തരവാദി ഭർത്താവ് തരൂരാണെന്ന കടുത്ത ആരോപണം ഉയരുകയും ചെയ്തിരുന്നു.സുനന്ദയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കടുത്ത താൽപര്യമുണ്ടായിരുന്നുവെന്നാണ് തരൂരിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയായ അഭിനവ് കുമാർ വെളിപ്പെടുത്തിയിരിക്കുന്നത്. തരൂർ എന്ന ജോക്കർ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നും മറിച്ച് താൻ കാശ്മീരിൽ ബിജെപി ടിക്കറ്റിൽ നിന്നാൽ ജയിക്കുമെന്നും തരൂരിന്റെ ഓഫീസ് സ്റ്റാഫിനോട് പുഷ്‌കർ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നുവെന്നാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.

പാർലിമെന്റേറിയൻ ഹൗസിൽ വ്ച്ച് നടന്ന ഡിന്നറിനിടെ അൽപം മദ്യപിച്ച വേളയിലായിരുന്നു പുഷ്‌കർ തനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാനും പ്രിയങ്കയെ കാണാനുമുള്ള ആഗ്രഹം തനക്കൊപ്പം ടേബിളിൽ ഭക്ഷണം കഴിക്കുന്ന ചില ബിസിനസുകാരോട് വെളിപ്പെടുത്തിയിരുന്നത്. പ്രിയങ്കക്ക് തന്നെ പരിചയപ്പെടുത്തി തരാൻ ആർക്കെങ്കിലും സാധിക്കുമോയെന്നും തനിക്കൊപ്പം ഭക്ഷണം കഴിക്കുന്നവരോട് പുഷ്‌കർ ആവശ്യപ്പെട്ടിരുന്നു. ജേർണലിസ്റ്റായ തരുൺ തേജ്പാൽ ഇതിന് ദൃക്സാക്ഷിയായിരുന്നുവെന്നും പുസ്തകം വെളിപ്പെടുത്തുന്നു.

പ്രിയങ്കയും താനും വേഗത്തിൽ സുഹൃത്തുക്കളായി മാറുമെന്നും ഇന്ത്യയിലെ നല്ലൊരു രാഷ്ട്രീയ നേതാവും ഭാവിയിൽ പ്രധാനമന്ത്രിയുമാകാൻ തനിക്ക് സാധിക്കുമെന്നും പുഷ്‌കർ വെളിപ്പെടുത്തിരുന്നുവത്രെ. തരൂരിന് ഒരു രാഷ്ട്രീയക്കാരനായി മാറാൻ സാധിക്കില്ലെന്നും താൻ അതിന് അദ്ദേഹത്തെ സഹായിച്ച് വരുകയാണെന്നും പുഷ്‌കർ വെളിപ്പെടുത്തിയിരുന്നു. പുഷ്‌കർ ഡൽഹി, ദുബായ്, കാനഡ എന്നിവിടങ്ങളിൽ ജീവിച്ച് തീർത്ത ആദ്യകാലങ്ങളും ഈ ബുക്കിൽ വിവരിക്കുന്നുണ്ട്. തരൂരിന്റെ ഭാര്യയാകുന്നതിന് മുമ്പ് പുഷ്‌കർ രണ്ട് പ്രാവശ്യം വിവാഹം കഴിച്ചിരുന്നു. ടികോമിന്റെ സെയിൽസ് മാനേജർ എന്ന നിലയിൽ ദുബായിൽ പുഷ്‌കറിന് നല്ല സാമൂഹ്യബന്ധങ്ങളുണ്ടായിരുന്നു.

ഇതിന് പുറമെ ഇന്റർനാഷണൽ മീഡിയ പ്രൊഡക്ഷൻ ഫ്രീസോൺ പോലുള്ള നിരവധി സുപ്രധാനമായ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളിൽ ഭാഗഭാക്കാകാനും ഇക്കാലത്ത് പുഷ്‌കറിന് സാധിച്ചിരുന്നുവെന്നും ഈ പുസ്തകത്തിൽ വിവരിക്കുന്നു. തരൂരുമായുള്ള പുഷ്‌കറിന്റെ ബന്ധം താറുമാറായതും പുസ്തകത്തിലെ പ്രധാന ഭാഗമാണ്. പുഷ്‌കറിന്റെ മരണത്തിന് മൂന്ന് കാരണങ്ങളാണ് അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ആത്മഹത്യ, കൊലപാതകം, അല്ലെങ്കിൽ മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടർന്നുള്ള മരണം എന്നിവയാണവ .

എന്നാൽ പുഷ്‌കർ ആത്മഹത്യ ചെയ്താണെന്നും അല്ലെങ്കിൽ കൊലപാതകമാണെന്നും പുഷ്‌കറിന്റെ കുടുംബം വിശ്വസിക്കുന്നില്ല. ഇതിന്റെ പുറകിലെ യഥാർത്ഥ സത്യം ഇനിയും പുറത്ത് വരാനിരിക്കുന്നുവെന്നാണവർ പറയുന്നത്. പുഷ്‌കറിന്റെ മരണത്തിന് പിന്നിൽ തരൂര് ആണെന്നും ഇവർ വിശ്വസിക്കുന്നില്ല. പുഷ്‌കർ കൊല്ലപ്പെട്ടതാണെന്ന് സഹോദരനോ അല്ലെങ്കിൽ പുത്ര ശിവോ വിശ്വസിക്കുന്നില്ല. തന്റെ പുത്രന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും മരണത്തിന് മാസങ്ങൾക്ക് മുമ്പ് പുഷ്‌കർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം തന്റെ അഭിഭാഷകരൻ രോഹിത്ത് കോച്ചാറുമായി അവർ സംസാരിക്കുകയും ചെയ്തിരുന്നു. രോഹിത്ത് ഇക്കാര്യം പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP