തരിശു ഭൂമി മുഴുവൻ കൃഷി ഇറക്കാൻ മന്ത്രി തന്നെ നേരിട്ട് രംഗത്ത്; ആറന്മുളയിലും മെത്രാൻ കായലിലും തുടക്കം; പാടം നികത്തി കീശ വീർപ്പിക്കുന്ന നേതാക്കൾക്ക് ഇടയിൽ ഇതാ മണ്ണു കാക്കാൻ ഒരു മന്ത്രി; സുനിൽകുമാറിൽ പ്രതീക്ഷയർപ്പിച്ച് കേരളം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിവാദ ഭൂമിയായ മെത്രാൻ കായലിൽ കൃഷിയിറക്കാനൊരുങ്ങി എൽഡിഎഫ് സർക്കാർ. ഇക്കാര്യത്തിൽ സാഹചര്യങ്ങൾ പരിശോധിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ കൃഷി സെക്രട്ടറി രാജു നാരായണസ്വാമിയോടു മന്ത്രി വി എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. ഭൂമി മാഫിയയെ തകർക്കാൻ കരുതലോടെയുള്ള ഇടപെടലാണ് സർക്കാർ ലക്ഷ്യമിടുന്നത്. തരിശ് ഭൂമികൾ തന്ത്രത്തിൽ കൈയടക്കി വൻകിട ഫ്ലാറ്റുകളും ബഹുനില കെട്ടിടങ്ങളും പണിയുന്നവരെ ചെറുക്കാനാണ് കൃഷി മന്ത്രി വി എസ് സുനിൽകുമാറിന്റെ ലക്ഷ്യം. കൃഷി സെക്രട്ടറിയായ രാജു നാരായണ സ്വാമിയും ഏറെ ആവശേത്തിലാണ്. മൂന്നാർ ദൗത്യത്തിന് ചുക്കാൻ പിടിച്ച രാജുനാരായണ സ്വാമിയെ കൃഷി സെക്രട്ടറിയാക്കി കൊണ്ടുവന്നതും ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്.
ആറന്മുളയിലും കൃഷിയിറക്കാനുള്ള നീക്കത്തിലാണു സർക്കാർ. വിവാദ ഭൂമികളിൽ സർക്കാർ ചെലവിലാണു കൃഷിയിറക്കുക. മെത്രാൻ കായൽ വെള്ളിയാഴ്ച മന്ത്രി വി എസ് സുനിൽ കുമാർ സന്ദർശിക്കും. കേരളം പോലൊരു സംസ്ഥാനത്തു നിലങ്ങൾ തരിശായി കിടക്കുന്നത് അപരാധമാണെന്നും ഈ സ്ഥിതി തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ഈ പദ്ധതി വ്യാപിപ്പിക്കുകയും ചെയ്യും. മന്ത്രിയും വകുപ്പ് സെക്രട്ടറിയും തന്നെ ഇതിന് നേരിട്ട് മേൽനോട്ടം വഹിക്കുകയും ചെയ്തു. മന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ പരിസ്ഥിതി പ്രവർത്തകർ കാണുകയാണ്. തൊഴിലാളികളെ കിട്ടാതെ ഭൂമിയും പാടവും വെറുതെ ഇട്ടിരിക്കുന്നവർക്കും ആവേശം പകരുന്നതാണ് മന്ത്രിയുടെ പ്രഖ്യാപനം. അരിയും പച്ചക്കറിയും ഉണ്ടാക്കുന്നതിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ അടുപ്പിക്കുകയാണ് കൃഷിമന്ത്രിയുടെ ലക്ഷ്യം.
തരിശുകിടക്കുന്ന മുഴുവൻ ഭൂമിയും മാപ്പിങ്ങിലൂടെ കണ്ടെത്തി അവിടങ്ങളിലെല്ലാം കൃഷിയിറക്കാനാണ് പദ്ധതി. ഒരിഞ്ചുകൃഷിഭൂമിപോലും കൈയേറാൻ ആരെയും അനുവദിക്കില്ല. കൈയേറ്റം നടന്ന ഭൂമി പിടിച്ചെടുത്ത്, കുടുംബശ്രീപോലുള്ള ഏജൻസികളുടെ സഹായത്തോടെ കൃഷിയിറക്കും. കേരളത്തിനാവശ്യമായ നെല്ല് ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. കാർഷകിമേഖലയെ തകർച്ചയിൽനിന്ന് കരകയറ്റും. നെൽകൃഷിക്ക് പ്രഥമപരിഗണന നൽകിയാകും പ്രവർത്തനം. 2008ലെ നെൽവയൽ സംരക്ഷണനിയമം കർശനമാക്കും. മുൻ എൽഡിഎഫ് സർക്കാരിന്റെകാലത്ത് എഴുപതുശതമാനം പൂർത്തീകരിച്ച ഡാറ്റാബാങ്ക് നിർമ്മാണം ആറുമാസത്തിനകം പൂർത്തിയാക്കും. ഐഎസ്ആർഒയുടെ സഹായത്തോടെയാണ് ഡാറ്റാബാങ്ക് പൂർത്തിയാക്കുക.
ഇതോടെ കൃഷിഭൂമി നികത്താനാകാത്ത സ്ഥിതി ഉണ്ടാകും. തരിശുഭൂമി കണ്ടെത്തി രേഖപ്പെടുത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കൃഷിവകുപ്പിലെയും സർവകലാശാലയിലെയും ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും കർഷകർക്കൊപ്പം കൃഷിവ്യാപനത്തിന് രംഗത്തിറങ്ങും. ജൈവകൃഷി സംവിധാനത്തിന് സർട്ടിഫിക്കേഷൻ ഉറപ്പാക്കാനും പദ്ധതിയുണ്ട്. ഇങ്ങനെ കേരളമാകെ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. കൃഷി മന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല പൂർണ്ണമായും കൃഷി സെക്രട്ടറിക്കാകും. ഇത്തരമൊരു ജനകീയ പദ്ധതി ലക്ഷ്യമിട്ടാണ് രാജു നാരായണ സ്വാമിയെ കൃഷി വകുപ്പിൽ മന്ത്രി എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനോട് രാജു നാരായണ സ്വാമിയെ വേണമെന്ന് സുനിൽകുമാർ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. മാഫിയകളെ കൃഷി വകുപ്പിൽ നിന്ന് അകറ്റുകയെന്നതായിരുന്നു ലക്ഷ്യം.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരവധി ഭൂമി കുംഭകോണങ്ങൾ നടന്നിരുന്നു. മെത്രാൻ കായൽ അഴിമതി അതിൽ പ്രധാനമായിരുന്നു. അതിന്റെ മുൻനിരയിൽ സമരം ചെയ്ത നേതാവായിരുന്നു സുനിൽുകമാർ. ആറന്മുളയിലെ വിമാനത്താവള വിരുദ്ധ സമരത്തിലും പരിസ്ഥിതി സ്നേഹികൾക്ക് കരുത്തായി. അതുകൊണ്ട് തന്നെ കൃഷി മന്ത്രിയായി സുനിൽുകമാർ എത്തുമ്പോൾ മലയാളികൾ ഏറെ പ്രതീക്ഷിക്കുകയും ചെയ്തു. അത് നിറവേറ്റുമെന്ന പ്രതീക്ഷയാണ് പുതിയ പദ്ധതി നൽകുന്നത്. മണ്ണിനെ സംരക്ഷിച്ച് ആഗോള താപനത്തെ തടയുകയെന്ന വലിയ സന്ദേശത്തിന്റെ പ്രസക്തി മനസ്സിലാക്കിയാണ് മന്ത്രിയുടെ ഇടപെടൽ. ബോധവൽക്കരണത്തിലൂടേയും മറ്റും പാടങ്ങളുടെ പ്രസക്തി ആളുകളിലേക്ക് പകർന്നു നൽുകം. കൃഷിയുടെ വ്യാപനമാണ് ലക്ഷ്യമിടുന്നത്.
ഇതിന് അനുയോജ്യമായ സ്ഥലങ്ങളുടെ ഡാറ്റാ ബാങ്ക് കൃഷി വകുപ്പ് തയ്യാറാക്കും. അതിന് ശേഷം സ്ഥലം ഉടമകളുമായി ആശയവിനിമയം. കുടുംബ ശ്രീ പ്രവർത്തകരുടേയും തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ളവരേയും ഉപയോഗിച്ച് ഈ പാടങ്ങളിൽ കൃഷിയിറക്കും. ലാഭം സർക്കാരെടുക്കാതെ വസ്തു ഉടമയ്ക്കും കർഷകർക്കും പ്രയോജനം ലഭിക്കുന്ന തരത്തിലെ പദ്ധതിയാകും തയ്യാറാക്കുക. കൃഷി ഇറക്കാൻ വേണ്ട സാങ്കേതിക സഹായങ്ങൾ സർക്കാർ നൽകും. സാമ്പത്തിക സഹായം കൊടുക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും സർക്കാർ ആരായും. പദ്ധതി തയ്യാറാക്കിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റേയും ഇടത് മുന്നണിയുടേയും അംഗീകാരത്തോടെ നടപ്പാക്കാനാണ് സുനിൽകുമാറിന്റെ പദ്ധതി. ഇടത് സർക്കാരിനെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മെത്രാൻകായലിലും ആറന്മുളയിലും സർക്കാർ ചെലവിലാകും കൃഷി ഇറക്കുക.
ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നതിന് സമാനമായ വിപ്ലവമാകും ഇതിലൂടെ സർക്കാർ നടപ്പിലാക്കുകയെന്ന് കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അനുയോജ്യമായ കൃഷി സംരഭങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്തിയുള്ള വിശദ റിപ്പോർട്ടാകും തയ്യാറാക്കുക. ഈ മാസം 17ന് മെത്രാൻ കായൽ പ്രദേശം മന്ത്രി സന്ദർശിക്കുകയും ചെയ്യും. കൃഷിയോഗ്യമായ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നതാണ് സർക്കാരിന്റെ നിലപാടെന്നും അതിനാലാണ് കൃഷി ഇറക്കാൻ തീരുമാനിച്ചതെന്നും മന്ത്രി സുനിൽ കുമാർ വിശദീകരിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്വകാര്യ ടൂറിസം പദ്ധതിക്കായി മെത്രാൻ കായലിൽ 378 ഏക്കർ നികത്താനുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പിന്നീട് പദ്ധതി വിവാദമായതോടെ യു.ഡി.എഫ് ഉത്തരവ് പിൻവലിക്കുകയായിരുന്നു. മെത്രാൻ കായൽ പ്രദേശത്ത് ടൂറിസം പദ്ധതികൾ നടപ്പാക്കാൻ റക്കിൻഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ഇതിന്റെ 14 ഉപ സ്ഥാപനങ്ങൾക്കുമാണ് 378 ഏക്കർ നികത്താൻ അനുമതി നൽകിയത്. 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക എന്ന ലക്ഷത്തോടെ 2007 മുതൽ തരിശുകിടക്കുന്ന നിലമാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നൽകിയത്. ഇതിന് സമാനമാണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ വിവാദ സ്ഥലവും.
വിവാദമായ ഈ രണ്ട് സ്ഥലങ്ങളും കൃഷി ഭൂമി തന്നെയാണെന്നായിരുന്നു യു.ഡി.എഫ് ഭരണകാലത്ത് എൽ.ഡി.എഫിന്റെ നിലപാട്. 2006-2011 എൽ.ഡി.എഫ് ഭരണകാലത്ത് വ്യവസായ വകുപ്പ് കൊണ്ടുവന്ന മെത്രാൻകായൽ പദ്ധതിയെ അന്നത്തെ കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്നാകരന്റെ എതിർപ്പിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായ ഇടപെടലാണ് സുനിൽകുമാറും നടത്തുന്നത്. ഇതിനൊപ്പം ഭാവിയിൽ മെത്രാൻ കായൽ കൈയേറനുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങൾ തരിശ് ഭൂമിയായി കിടക്കുന്നത് ഭൂമാഫിയയുടെ ഇടപെടലിന് കാരണമാകുമെന്നതാണ് തിരിച്ചറിവ്. കൃഷി ഭൂമിയാക്കി മ്ാറ്റിയാൽ അതിലേക്ക് പിന്നീടാർക്കും അവകാശം ഉന്നയിക്കാൻ കഴിയില്ല. ഈ മാതൃകയിൽ സർക്കാരിന് അർഹതപ്പെട്ട എല്ലാ ഭുമിയിലും കൃഷി സജീവമാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയാകും ഇത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍