പികെ ശശി രക്ഷപ്പെട്ടു! സോഷ്യൽ മീഡിയയിലെ വനിതാ സിംഹം സുനിതാ ദേവദാസ് ഒപ്പമുണ്ട്; ഷൊർണ്ണൂരിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണത്തിൽ പാർട്ടി നിലപാടിനെ ന്യായീകരിക്കുന്ന വനിതാ പ്രവർത്തകയും സിപിഎം സൈബർ പോരാളിയുമായ സുനിതയുടെ പോസ്റ്റിന് കീഴെ പൊങ്കാല; കമന്റുകൾ ഡിലീറ്റ് ചെയ്ത് മടുത്ത് കാനഡയിൽ താമസിക്കുന്ന മുൻ മാധ്യമപ്രവർത്തക
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്ത്രീപക്ഷ വിഷയങ്ങളിൽ കടുത്ത നിലപാട് എടുക്കുന്ന മുൻ മാധ്യമ പ്രവർത്തകയാണ് സുനിതാ ദേവദാസ്. മംഗളത്തിന്റെ സിഇഒ പദവി രാജിവച്ച് കാനഡയിലേക്ക് മടങ്ങിയ ശേഷവും സിപിഎമ്മിന്റെ സൈബർ പോരാളിയായി പരിവാറുകാർ മുദ്രകുത്തുന്ന സുനിത സാമൂഹിക വിഷയങ്ങളിൽ അതിശക്തമായി തന്നെ പ്രതികരിച്ചു. ഷൊർണ്ണൂർ എംഎൽഎയുടെ പീഡന വിഷയത്തിലും സുനിത നിലപാട് വിശദീകരിക്കുന്നുണ്ട്. എന്നാൽ പീഡക പരിവേഷമുള്ള സിപിഎം എംഎൽഎയെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഇതോടെ സുനിതയുടെ ഫെയ്സ് ബുക്ക് പേജിൽ പൊങ്കാലയുമെത്തുന്നു.
ഡി വൈ എഫ് ഐയുടെ ജില്ലാ സമ്മേളനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ആ സമയത്തു തന്നെയാണ് രണ്ടു സി പി എംകാരെ കുറിച്ച് രണ്ടു ഡി വൈ എഫ് ഐക്കാരികൾ പരാതിയുമായി വന്നതും. അതിൽ ഒരു പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചു. അതിൽ നടപടിയുണ്ടായി. രണ്ടാമത്തെ പരാതി ഷൊർണ്ണൂർ എം എൽ എ പി കെ ശശിക്കെതിരായി ഒരു ഡി വൈ എഫ് ഐക്കാരിയായ പെൺകുട്ടിയുടേതാണ്. ലൈംഗിക പീഡനം എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും ആ പെൺകുട്ടി പോലും അങ്ങനെ പറഞ്ഞതായി അറിയില്ല. അപമാനിച്ചു എന്നാണ് പരാതി. അനുവാദമില്ലാതെ സ്പർശിച്ചു എന്ന്. അതിനർത്ഥം ബലാൽസംഗം ചെയ്തുവെന്നോ പീഡിപ്പിച്ചുവെന്നോ അല്ല. ഇത്രയും ആമുഖം.-ഇതാണ് പികെ ശശി വിഷയത്തിൽ സുനിതയുടെ നിലപാട് വിശദീകരണം. എം എൽ എ പി കെ ശശിയോട് എനിക്ക് യാതൊരു താല്പര്യവുമില്ല. അദ്ദേഹത്തിന്റെ ശരീരഭാഷയിലും സംസാരത്തിലുമുള്ള അഹന്തയോടും അഹങ്കാരത്തോടും പുച്ഛവുമുണ്ടെന്നും പറയുന്നു.
എങ്കിലും ഈ പരാതി കേട്ടപ്പോ മുതൽ എനിക്ക് ഞെട്ടൽ ഒന്നും ഉണ്ടായില്ല. പരാതിയുടെ ഗൗരവം എത്രത്തോളം എന്ന് സംശയവും ഉണ്ടായി. അതുകൊണ്ടു തന്നെ തിരക്ക് പിടിച്ചു പ്രതികരിക്കാനോ ഞെട്ടൽ രേഖപ്പെടുത്താനോ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടാനോ തോന്നിയതുമില്ല. കാരണങ്ങൾ ഇവയാണെന്ന് പറഞ്ഞ് കുറേ ന്യായങ്ങളും നിരത്തുന്നു. ഡി വൈ എഫ് ഐയുടെ ജില്ലാ സമ്മേളനങ്ങൾ നടക്കുമ്പോൾ പുറത്തു വരുന്ന ഇത്തരം പരാതികളെ ബാർഗെയിനിങ്ങിന്റെ പരിധിയിൽ പെടുത്തി നിഷ്പക്ഷമായി വിലയിരുത്തി വേണം പ്രതികരിക്കാൻ എന്ന സാമാന്യബോധം എനിക്കുണ്ടെന്നും വിശദീകരിക്കുന്നു. അതിൽ മേൽപറഞ്ഞതാണ് ഏറ്റവും ഗുരുതരമായി വിർശകർ കാണുന്നത്. പൊലീസിൽ പരാതിപ്പെടാൻ ഒരു താല്പര്യവും പെൺകുട്ടിക്കില്ല. പാർട്ടിയിൽ നിന്നാണ് നടപടിയും നീതിയും വേണ്ടത്. അതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് ഇത് അവരുടെ ഉള്ളിൽ നടക്കുന്ന ചക്കളത്തി പോരാണ് എന്നാണ്. ഒന്നുകിൽ അവൾക്ക് ശശിക്കെതിരെ പാർട്ടി നടപടി വേണം. അല്ലെങ്കിൽ വാഗ്ദാനം ചെയ്തതോ പിന്നീട് നൽകാത്തതോ ഇനി ലഭിക്കാൻ സാധ്യതയുള്ളതോ ആയ സ്ഥാനമാനങ്ങൾ ( സംസ്ഥാനകമ്മറ്റി അംഗത്വമോ മറ്റോ ആവാം ) കിട്ടണമെന്ന് കൂടി കുറിക്കുന്നു.
നാലു സി പി എം പോലൊരു പുരോഗമന പാർട്ടിയിൽ പ്രവർത്തിക്കുന്ന വിദ്യാസമ്പന്നയായ പെൺകുട്ടിക്ക് അതിനകത്തു രക്ഷയില്ലെങ്കിൽ പിന്നെന്തിനു അതിനകത്തു കടിച്ചു തൂങ്ങി നിൽക്കണം ? പുറത്തു വരണം . അപ്പൊ വിഷയം ചക്കളത്തി പോരാണ് . കാരണം ശശിക്കും പെൺകുട്ടിക്കും തന്നെയേ അറിയൂ. അതിൽ ചാടി വീണു ഇടപെട്ട് ഘോരഘോരം ഒക്കെ പ്രസംഗിക്കുന്നവർ നാളെ ശശിമാരാവുകയും ശശി മിടുക്കനാവുകയും ചെയ്യും എന്ന് തോന്നി. എനിക്ക് ശശിയാവാൻ വയ്യാത്തതുകൊണ്ട് ഇപ്പോഴും ഞെട്ടൽ രേഖപ്പെടുത്താനും പ്രതികരിക്കാനുമൊന്നും ഞാനില്ല. ആ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയോ പുറത്തു വന്നു പരാതിയുണ്ടെന്ന് പറയുകയോ ചെയ്യും വരെ ഞാൻ ആർക്കൊപ്പവും ഇല്ല. അവൾക്കൊപ്പവും ഇല്ല. അവനൊപ്പവും ഇല്ല. എന്റെ വിഷയമേ അല്ല ഇത്. ഇത് ഏതോ രാഷ്ട്രീയക്കാരുടെ ആഭ്യന്തര കാര്യവും രാഷ്ട്രീയ ബാർഗെയിനിങ്ങും ആണ് എന്ന് ഞാൻ കരുതുന്നു. അവരായി. അവരുടെ പാടായി.-എന്നാണ് സുനിതയുടെ കുറിപ്പ്. അതായത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യം മാത്രമാണിതെന്ന് അവർ വിശദീകരിക്കുകയാണ്.
ഒരു കാര്യം കൂടി പറയാനുണ്ട്. സി പി എമ്മിന് കിട്ടിയ പരാതി എന്തുകൊണ്ടാണ് പൊലീസിന് കൈമാറാത്തത് എന്ന് ചിലർ ചോദിക്കുന്നുണ്ട്. ഇതിന്റെ ഉത്തരം സന്ധ്യ പറഞ്ഞത് ഇവിടെ ചേർക്കുന്നു. ങഘഅ ക്കെതിരായ ലൈംഗിക പീഡന പരാതി ലഭിച്ചിട്ട്, പാർട്ടി പരാതി പൊലീസിന് കൈമാറഞ്ഞതു കുറ്റകരമല്ലേ എന്ന ചർച്ച സജീവം. ഒരു ക്ലാരിറ്റിക്ക് വേണ്ടി മാത്രം എഴുതുന്നു. ക്രിമിനൽ നടപടി ക്രമത്തിന്റെ 39, 40 വകുപ്പുകളിൽ ഏതൊക്കെ കുറ്റകൃത്യം നടന്നാൽ അത് പൊലീസിൽ അറിയിക്കാൻ ആളുകൾക്ക് ബാധ്യത ഉണ്ടെന്നു പറയുന്നു. അതിൽ ലൈംഗിക പീഡനം പോലുള്ള കുറ്റ കൃത്യം ഉൾപ്പെടുന്നില്ല. എങ്കിലും 357 സി വകുപ്പിൽ, ലൈംഗിക അതിക്രമത്തിന് ശേഷം ചികിത്സ നൽകുന്ന ഡോക്ടർ , കുറ്റ കൃത്യത്തിനെ കുറിചുള്ള വിവരം നിർബന്ധമായും പൊലീസിന് കൈമാറണമെന്ന് പറയുന്നു. എന്നാൽ 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ അങ്ങനെ അല്ല. പീഡന വിവരം ലഭിക്കുന്ന ആരും നിർബന്ധമായും റിപ്പോർട്ട് ചെയ്തേ പറ്റൂ. ഇവിടെ പ്രസക്തം പരാതിക്കാരിയുടെ തീരുമാനമാണ്.-ഇവിടെ എല്ലാം അവസാനിപ്പിക്കുകയാണ് സുനിത
പൊങ്കാല പ്രവഹിക്കുമ്പോൾ
സുനിത ദേവദാസ് സ്വയം കണ്ണടച്ച് ഇരുട്ടാക്കുന്നു. പാർട്ടിക്കു വേണ്ടി എഴുതുന്നു, ദേശാഭിമാനി പോലും നാണിച്ചു തലകുനിക്കുന്നു. ആ സഹോദരിയെ വീണ്ടും അപമാനിക്കുന്നു.-എന്നാണ് ജലീഷ് പീറ്റർ കുറിക്കുന്നത്. വിയോജിക്കുന്നു സുനിതാ... ആ സ്ത്രീ ഒരു പക്ഷെ ഭീകരമായ സമ്മർദ്ദത്തിലായിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്...പാർട്ടിക്കുള്ളിലെ കളികളെപ്പറ്റി ആധികാരികമായിപ്പറയാനറിയില്ല, പക്ഷേ പുരോഗമന പ്രതിച്ഛായയുള്ള ഒരു പാർട്ടി ഒരു ആണധികാര വ്യവസ്ഥിതി മാത്രമായി ചുരുങ്ങിപ്പോകുന്നതിൽ ദുഃഖമുണ്ട്...-എന്ന് രേഖപ്പെടുത്തുന്നവരുമുണ്ട്. സോളാർ കേസിൽ പ്രതിപറഞ്ഞതെല്ലാം ശരിയാണെന്ന് പറയുന്നവർ എങ്ങനെ ശശിയെ ന്യായീരിക്കുന്നുവെന്ന് ചോദിക്കുന്നവരുമുണ്ട്. ഇതെല്ലാം വലിയ വിമർശനമായി മാറുന്നു. ഇതിൽ പലതും ഡിലീറ്റ് ചെയ്യുന്നതായും വ്യക്തമാണ്.
അനുവാദം ഇല്ലാതെ സ്പർശിച്ചു എന്ന് അതിനർത്ഥം ബലാത്സംഗം ചെയ്തുവെന്നോ പീഡിപ്പിച്ചുവെന്നോ അല്ല ഇത്രയും ആമുഖം // ആമുഖം തന്നെ പൊളിച്ചു-എന്ന് ചൂണ്ടിക്കാട്ടിയും സുനിതയെ വിമർശിക്കുന്നു. പ്രതി കമ്മി ആണെങ്കിൽ ഉളുപ്പില്ലായ്മയുടെ മറുകര താണ്ടിയ ന്യായവാദങ്ങൾ ഉന്നയിക്കുക എന്നതും കമ്മി ഗുണ്ടകളുടെ ഗുഡ് ലിസ്റ്റിൽ പേര് നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നും സുനിതയെ വിമർശിക്കുന്നു. നിങ്ങളീ പറഞ്ഞ സന്ധ്യയെ കാണുമ്പോൾ ഈ കാര്യം കൂടി ചോദിക്കണം...അക്കാദമിക് ആവശ്യാർഥം ലൈംഗികാക്രമണം നേരിട്ട സ്ത്രീയുടെ പ്രശ്നം പാർട്ടിയുടെ ആഭ്യന്തര കാര്യമാണോ,അല്ലയോ ലൈംഗികാക്രമണം നടന്നു എന്ന് അറിഞ്ഞ ആളുകൾ, അത് രഹസ്യമായി വെച്ചതിനു നിയമപരമായി കേസ് എടുക്കാൻ കഴിയുമോ എന്തുകൊണ്ട് സ്റ്റേറ്റ് ഇതിൽ ഇടപെടുന്നില്ല..-ഇതാണ് ഉയർത്തുന്ന മറ്റൊരു ചോദ്യം.
മികച്ച ഒരു അപഗ്രഥ്നത്തിനു ശേഷമുള്ള അഭിപ്രായ പ്രകടനമാണ് ഈ പ്രശ്നത്തിൽ കൂടുതൽ അഭികാമ്യം...അല്ലാത്ത തരത്തിലുള്ള പോസ്റ്റുകൾ എല്ലാം തന്നെ ഒന്നെങ്കിൽ ന്യായീകരണം അല്ലെങ്കിൽ കുറ്റപ്പെടുത്തൽ എന്ന നിലയിലേക്ക് പോകുന്നതാണ്...-ഇങ്ങനെ സുനിതയെ ഉപദേശിക്കുന്നവരുമുണ്ട്. വിമർശനം കൂടിയപ്പോൾ എല്ലാവർക്കുമായി ഒറ്റ ഉത്തരവും സുനിത ഇട്ടു. എല്ലാ ചോദ്യങ്ങൾക്കും ഒന്നിച്ച് മറുപടി പറയാം.എ കെ ജി സെന്ററും കൈരളിയും എന്റെ പേരിൽ എഴുതി തന്നു.-ഇതാണ് സുനിതയുടെ മറുപടി.
സുനിതയുടെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഡി വൈ എഫ് ഐയുടെ ജില്ലാ സമ്മേളനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ആ സമയത്തു തന്നെയാണ് രണ്ടു സി പി എംകാരെ കുറിച്ച് രണ്ടു ഡി വൈ എഫ് ഐക്കാരികൾ പരാതിയുമായി വന്നതും. അതിൽ ഒരു പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചു. അതിൽ നടപടിയുണ്ടായി. രണ്ടാമത്തെ പരാതി ഷൊർണ്ണൂർ എം എൽ എ പി കെ ശശിക്കെതിരായി ഒരു ഡി വൈ എഫ് ഐക്കാരിയായ പെൺകുട്ടിയുടേതാണ്. ലൈംഗിക പീഡനം എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും ആ പെൺകുട്ടി പോലും അങ്ങനെ പറഞ്ഞതായി അറിയില്ല. അപമാനിച്ചു എന്നാണ് പരാതി. അനുവാദമില്ലാതെ സ്പർശിച്ചു എന്ന്. അതിനർത്ഥം ബലാൽസംഗം ചെയ്തുവെന്നോ പീഡിപ്പിച്ചുവെന്നോ അല്ല. ഇത്രയും ആമുഖം.
എം എൽ എ പി കെ ശശിയോട് എനിക്ക് യാതൊരു താല്പര്യവുമില്ല. അദ്ദേഹത്തിന്റെ ശരീരഭാഷയിലും സംസാരത്തിലുമുള്ള അഹന്തയോടും അഹങ്കാരത്തോടും പുച്ഛവുമുണ്ട്.
എങ്കിലും ഈ പരാതി കേട്ടപ്പോ മുതൽ എനിക്ക് ഞെട്ടൽ ഒന്നും ഉണ്ടായില്ല. പരാതിയുടെ ഗൗരവം എത്രത്തോളം എന്ന് സംശയവും ഉണ്ടായി. അതുകൊണ്ടു തന്നെ തിരക്ക് പിടിച്ചു പ്രതികരിക്കാനോ ഞെട്ടൽ രേഖപ്പെടുത്താനോ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടാനോ തോന്നിയതുമില്ല. കാരണങ്ങൾ ഇവയാണ്.
1 . ഡി വൈ എഫ് ഐയുടെ ജില്ലാ സമ്മേളനങ്ങൾ നടക്കുമ്പോൾ പുറത്തു വരുന്ന ഇത്തരം പരാതികളെ ബാർഗെയിനിങ്ങിന്റെ പരിധിയിൽ പെടുത്തി നിഷ്പക്ഷമായി വിലയിരുത്തി വേണം പ്രതികരിക്കാൻ എന്ന സാമാന്യബോധം എനിക്കുണ്ട്.
2 . പൊലീസിൽ പരാതിപ്പെടാൻ ഒരു താല്പര്യവും പെൺകുട്ടിക്കില്ല. പാർട്ടിയിൽ നിന്നാണ് നടപടിയും നീതിയും വേണ്ടത്. അതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് ഇത് അവരുടെ ഉള്ളിൽ നടക്കുന്ന ചക്കളത്തി പോരാണ് എന്നാണ്. ഒന്നുകിൽ അവൾക്ക് ശശിക്കെതിരെ പാർട്ടി നടപടി വേണം. അല്ലെങ്കിൽ വാഗ്ദാനം ചെയ്തതോ പിന്നീട് നൽകാത്തതോ ഇനി ലഭിക്കാൻ സാധ്യതയുള്ളതോ ആയ സ്ഥാനമാനങ്ങൾ ( സംസ്ഥാനകമ്മറ്റി അംഗത്വമോ മറ്റോ ആവാം ) കിട്ടണം.
എന്നെ സ്ത്രീ വിരുദ്ധയും കണ്ണിൽ ചോരയില്ലാത്തവളും ആക്കേണ്ട. ഞാനിങ്ങനെ ചിന്തിക്കുന്നതിന്റെ കാരണം , ഒന്ന് ഇന്നും ആ പെൺകുട്ടിക്ക് പൊലീസിൽ പരാതിപ്പെടേണ്ട, മാധ്യമങ്ങളോട് സംസാരിക്കേണ്ട. രണ്ടു പീഡനം നടന്നിട്ടില്ല, അപമാനിക്കലാണ് നടന്നത് എന്ന് പറയുന്നു.
മൂന്നു കാര്യ ഗൗരവമുള്ള പരാതിയായിരുന്നെങ്കിൽ ഒരു മാസമൊന്നും ഇത് പരിഹരിക്കാതെ സി പി എം വച്ച് കൊണ്ടിരിക്കില്ല. സമ്മേളനങ്ങൾ നടക്കാൻ പോകുന്നതുകൊണ്ട് ഗൗരവമുള്ള പരാതി ആയിരുന്നെങ്കിൽ പുറത്തു പോലും വരാതെ പരിഹരിച്ചേനെ.
നാലു സി പി എം പോലൊരു പുരോഗമന പാർട്ടിയിൽ പ്രവർത്തിക്കുന്ന വിദ്യാസമ്പന്നയായ പെൺകുട്ടിക്ക് അതിനകത്തു രക്ഷയില്ലെങ്കിൽ പിന്നെന്തിനു അതിനകത്തു കടിച്ചു തൂങ്ങി നിൽക്കണം ? പുറത്തു വരണം . അപ്പൊ വിഷയം ചക്കളത്തി പോരാണ് . കാരണം ശശിക്കും പെൺകുട്ടിക്കും തന്നെയേ അറിയൂ.
അതിൽ ചാടി വീണു ഇടപെട്ട് ഘോരഘോരം ഒക്കെ പ്രസംഗിക്കുന്നവർ നാളെ ശശിമാരാവുകയും ശശി മിടുക്കനാവുകയും ചെയ്യും എന്ന് തോന്നി.
എനിക്ക് ശശിയാവാൻ വയ്യാത്തതുകൊണ്ട് ഇപ്പോഴും ഞെട്ടൽ രേഖപ്പെടുത്താനും പ്രതികരിക്കാനുമൊന്നും ഞാനില്ല.
ആ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയോ പുറത്തു വന്നു പരാതിയുണ്ടെന്ന് പറയുകയോ ചെയ്യും വരെ ഞാൻ ആർക്കൊപ്പവും ഇല്ല.
അവൾക്കൊപ്പവും ഇല്ല. അവനൊപ്പവും ഇല്ല. എന്റെ വിഷയമേ അല്ല ഇത്. ഇത് ഏതോ രാഷ്ട്രീയക്കാരുടെ ആഭ്യന്തര കാര്യവും രാഷ്ട്രീയ ബാർഗെയിനിങ്ങും ആണ് എന്ന് ഞാൻ കരുതുന്നു. അവരായി. അവരുടെ പാടായി.
സാഹചര്യം വന്നതുകൊണ്ട് ഒന്നുരണ്ടു കാര്യങ്ങൾ കൂടി പറയുന്നു.
മനുഷ്യർ തമ്മിലൊക്കെ ഇന്ന് പലവിധ ബന്ധങ്ങളും ഉണ്ട്. ഇന്നത്തെ കാലത്തു അത്യാവശ്യം ഊരും പേരും ഒക്കെ ഉള്ള ഒരു മനുഷ്യനും ആരെയും ഓടിച്ചിട്ട് ബലാൽസംഗം ചെയ്യേണ്ട ഗതികേടൊന്നും ഉണ്ടെന്നു തോന്നുന്നില്ല. ഗോവിന്ദച്ചാമിയെ പോലെ പെണ്ണിനെ കിട്ടാത്തവർക്ക് വേണ്ടി വരും. അല്ലാത്തവർക്ക് ഇപ്പോ അതിന്റെ ആവശ്യമൊന്നുമില്ല. മ്യൂച്ചൽ കൺസന്റ് എന്ന് പറയുന്നത് ലൈംഗിക ബന്ധത്തിൽ വളരെ പ്രധാനമാണ്.
അതുകൊണ്ട് മനുഷ്യരെ , നിങ്ങൾ ആരോട് വേണമെങ്കിലും ബന്ധം സ്ഥാപിക്ക്, ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടു. പക്ഷെ , ആ വ്യക്തി അന്തസ്സുള്ളവനാണ് എന്നു ആദ്യം ഉറപ്പു വരുത്തണം. ആണുങ്ങൾ ഉറപ്പു വരുത്തേണ്ട കാര്യം , ആ പെണ്ണിന് തന്നെ ഇഷ്ടമാണെന്നും അവൾ സമ്മതത്തോടെയാണ് എന്നോടൊപ്പം ചെലവഴിക്കുന്നതെന്നും ഇനി നാളെ എന്തിന്റെയെങ്കിലും പേരിൽ പിണങ്ങിയാൽ പോലും എന്നെ എട്ടു വര്ഷം പീഡിപ്പിച്ചു തുടങ്ങിയ പരാതിയുമായി വരാത്തവൾ ആണെന്നും ഉറപ്പു വരുത്തണം.
പെണ്ണുങ്ങൾ ഉറപ്പു വരുത്തേണ്ടത് ഞാൻ സ്വയം ഇഷ്ടത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെന്നും , എന്നെയാരും ചൂഷണം ചെയ്യുകയല്ലെന്നും , നാളെ ഞാൻ ഇതിന്റെ പേരിൽ ഇയാളെ കുറ്റക്കാരനാക്കില്ലെന്നും അവനവനെ ബോധ്യപ്പെടുത്തുക .
ആണും പെണ്ണും ഉറപ്പു വരുത്തേണ്ട കാര്യം രോഗമൊന്നും ( മാനസികവും ശാരീരികവും ) ഇല്ലാത്തവരുമായിട്ടാണ് ബന്ധം സ്ഥാപിക്കുന്നത് എന്ന് ഉറപ്പു വരുത്തണം.
അല്ലാതെ തെറ്റിക്കഴിയുമ്പോ പരാതിയുമായൊക്കെ വരുന്നത് മഹാമോശമാണ്. നിയമങ്ങൾ അനുകൂലമാണ് എന്ന് കരുതി എന്ത് തോന്ന്യാസവും ചെയ്യരുത്.
ഇതിനൊന്നും പറ്റാത്തവർ അവനവന്റെ ഇണയോടൊപ്പം മാത്രം ജീവിക്കുക.
ഇനി യഥാർത്ഥ പീഡനങ്ങൾ നടന്നാൽ പെൺകുട്ടികളെ നിങ്ങൾ ഒരു മിനുട്ട് ഇരുന്നു ആലോചിക്കണം. എങ്ങനെയാണു നേരിടേണ്ടത് എന്ന്.
നിയമപരമായി പോകണമെങ്കിൽ പൊലീസിൽ പരാതിപ്പെടണം. തീരുമാനം എടുക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ളവരോട് പറഞ്ഞു അഭിപ്രായം ചോദിക്കണം. സഹായം തേടണം.
അതല്ല നേരിട്ട് പ്രതികാരം ചെയ്യാനാണ് പോകുന്നതെങ്കിൽ തീർത്തു കളഞ്ഞേക്കുക. അതിനു പറ്റിയില്ലെങ്കിൽ ചെപ്പക്കുറ്റി നോക്കി ഒരടി എങ്കിലും കൊടുക്കുക.
അപ്പൊ ശരി.
NB: ഒരു കാര്യം കൂടി പറയാനുണ്ട്. സി പി എമ്മിന് കിട്ടിയ പരാതി എന്തുകൊണ്ടാണ് പൊലീസിന് കൈമാറാത്തത് എന്ന് ചിലർ ചോദിക്കുന്നുണ്ട്.
അതിന്റെ ഉത്തരം സന്ധ്യ Sandhya Janardhanan Pillai പറഞ്ഞത് ഇവിടെ ചേർക്കുന്നു.
'MLA ക്കെതിരായ ലൈംഗിക പീഡന പരാതി ലഭിച്ചിട്ട്, പാർട്ടി
പരാതി പൊലീസിന് കൈമാറഞ്ഞതു കുറ്റകരമല്ലേ എന്ന ചർച്ച സജീവം. ഒരു ക്ലാരിറ്റിക്ക് വേണ്ടി മാത്രം എഴുതുന്നു. ക്രിമിനൽ നടപടി ക്രമത്തിന്റെ 39, 40 വകുപ്പുകളിൽ ഏതൊക്കെ കുറ്റകൃത്യം നടന്നാൽ അത് പൊലീസിൽ അറിയിക്കാൻ ആളുകൾക്ക് ബാധ്യത ഉണ്ടെന്നു പറയുന്നു. അതിൽ ലൈംഗിക പീഡനം പോലുള്ള കുറ്റ കൃത്യം ഉൾപ്പെടുന്നില്ല. എങ്കിലും 357 സി വകുപ്പിൽ, ലൈംഗിക അതിക്രമത്തിന് ശേഷം ചികിത്സ നൽകുന്ന ഡോക്ടർ , കുറ്റ കൃത്യത്തിനെ കുറിചുള്ള വിവരം നിർബന്ധമായും പൊലീസിന് കൈമാറണമെന്ന് പറയുന്നു. എന്നാൽ 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ അങ്ങനെ അല്ല. പീഡന വിവരം ലഭിക്കുന്ന ആരും നിർബന്ധമായും റിപ്പോർട്ട് ചെയ്തേ പറ്റൂ. ഇവിടെ പ്രസക്തം പരാതിക്കാരിയുടെ തീരുമാനമാണ്. '
Sunitha Devadas
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്