അയ്യങ്കാളി തെരുവിലൂടെ നടന്നുവന്നപ്പോൾ ആളുകൾ തടഞ്ഞത് അദ്ദേഹം ദരിദ്രനായതുകൊണ്ടല്ല ദളിതനായതുകൊണ്ടാണ്; പണമുണ്ടെങ്കിലും മറികടക്കാൻ കഴിയാത്ത വിവേചനമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്; സാമ്പത്തികമല്ല ജാതി തന്നെയാണ് സംവരണത്തിന്റെ മാനദണ്ഡം; ദളിത് ചിന്തകൻ സണ്ണി എം കപിക്കാടിന്റെ വൈറലായ വാക്കുകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ എർപ്പെടുത്തിയ സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾ പൊതുസമൂഹത്തിൽ രൂപപ്പെട്ടുവരവെ, ജാതിതന്നെയാണ് സംവരണത്തിന്റെ മാനദണ്ഡമെന്ന് വ്യക്താമക്കുന്ന ദലിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിന്റെ പ്രസംഗം വൈറലാവുന്നു. കോഴിക്കോട് കഴിഞ്ഞ ദിവസം സമാപിച്ച കേരള ലിറ്റററി ഫെസ്റ്റിവലിലാണ് സണ്ണി കപിക്കാട് തന്റെ നിലപാട് വ്യക്താമാക്കിയത്.
സണ്ണി കപിക്കാടിന്റെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ
'ഇന്ത്യക്കകത്ത് സംവരണംപോലൊരു ഭരണഘടനാ സംവിധാനം രൂപപ്പെടുന്നത്, ഇന്ത്യൻ ദേശരാഷ്ട്രം രൂപം കൊള്ളുന്ന ദേശീയ പ്രസ്ഥാനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അതേ കാലയളവിലിൽ തന്നെയാണ്. ആഭ്യന്തര ജനാധിപത്യത്തിനുവേണ്ടി വ്യത്യസ്ത ജനവിഭാഗങ്ങൾ നടത്തിയ സമരങ്ങളുടെ മർമ്മ പ്രധാനമായ ആവശ്യം, വരാനിരിക്കുന്ന ജനാധിപത്യ സംവിധാനത്തിൽ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയിരിക്കണം എന്നതായിരുന്നു. അതിൽ അയ്യങ്കാളി മുതൽ അംബേദ്ക്കർവരെയുള്ള വലിയൊരു ധാര ചരിത്രത്തിലുണ്ട്. ഉവരുടെയൊക്കെ മർമ്മ പ്രധാനമായ ആവശ്യം എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം ഈ ദേശരാഷ്ട്രത്തിൽ ഉണ്ടായിരിക്കണം എന്നാണ്. ഇന്ത്യൻ ജനാധിപത്യം നൂറ്റാണ്ടുകളായി നീതിയെ സ്വാഭാവികമായി വിതരണം ചെയ്യുന്ന സ്ഥലം ആയിരുന്നില്ല. അതുകൊണ്ട് നീതി സ്വാഭാവികമായും വിതരണം ചെയ്യപ്പെടാത്ത ഒരു സാമൂഹിക സംവിധാനത്തിനകത്ത് എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കണമെങ്കിൽ നിയമപരമായ സംരക്ഷണം വേണ്ടിവരും. ഇതാണ് സംവരണത്തിന്റെ കാതൽ എന്നു പറയുന്നത്.
ഈ കാര്യം നമ്മൾ മനസ്സിലാക്കാതെ സംവരണം എന്നത് ആരെക്കെയൊ സഹായിക്കാനുള്ളതാണെന്ന ധാരണയിൽ നാം സമീപിക്കരുത്. ആധുനിക ഇന്ത്യക്കകത്ത് എല്ലാ ജനവിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുവാനുള്ള ഒരു കോൺസ്റ്റിറ്റിയൂഷണൽ മെക്കാനിസം എന്ന നിലക്കാണ് സംവരണത്തെ നാം മനസ്സിലാക്കേണ്ടത്. അങ്ങനെ മനസ്സിലാക്കുമ്പോഴാണ് സംവരണത്തിന്റെ മാനദണ്ഡം സാമുദായികമായിരക്കണം എന്ന് പറയുന്നത്. അത് ഭരണഘടനയിൽ എഴുതിയിരിക്കുന്നതുകൊണ്ട് മാത്രമല്ല. ഇന്ത്യൻ സമൂഹത്തിനകത്ത് വിവേചനങ്ങളുടെ കേന്ദ്രം ജാതിയാണ്. ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ വിവേചനത്തിന് വിധേയമാക്കുന്ന, ആക്രമിക്കുന്ന, അകറ്റിനിർത്തുന്ന, സ്വന്തം വീട്ടിൽ കയറ്റാതിരക്കുന്ന, സ്വന്തം മകളെ കല്യാണം കഴിച്ചുകൊടുക്കാതിരിക്കുന്ന, വിവേചനത്തിന്റെ കേന്ദ്രം സമ്പത്തല്ല, ജാതിയാണ്. അങ്ങനെയാണ് സംവരണത്തിന്റെ മാനദണ്ഡം ജാതിയായി വരുന്നത്. ഇത് കോൺസ്റ്റിറ്റിയൂവെന്റ് അസംബ്ലിക്ക് മനസ്സിലായതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയിൽ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നത്. വിദ്യഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർക്ക് എന്നാണ് ഭരണഘടനയിലുള്ളത്. സ്റ്റേറ്റിന് ഇക്കാര്യം ബോധ്യപ്പെട്ടാൽ സംവരണം ഏർപ്പെടുത്താം. സാമ്പത്തികം എന്ന വാക്ക് അതിനകത്തില്ല. രണ്ടാമത്തത് ഒരു മേഖലയിൽ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് സർക്കാറിന് ബോധ്യപ്പെട്ടാൽ അവർക്ക് സംവരണം കൊടുക്കാം. ഇത് രണ്ടുമാണ് സംരവരണത്തിന്റെ ഭരണഘടനാപരമായ മാനദണ്ഡം.
സംവരണത്തിന് ദാരിദ്രവുമായി യാതൊരു ബന്ധമില്ല. സംവരണം എന്നത് ദാരിദ്രം തീർക്കാനുള്ള പദ്ധതിയുമല്ല. മറിച്ച് നീതികിട്ടാൻ വേണ്ടിയാണ്. എല്ലാവരും മെറിറ്റാണ് പറയുന്നത്. മെറിറ്റ് എന്നത് ഒരു സാമൂഹിക നിർമ്മതിയാണ്. അല്ലാതെ ജന്മനാ ഉണ്ടായതൊന്നുമല്ല. നാട്ടിൽ ഒരു ചൊല്ലുണ്ട്. പട്ടരിൽ പൊട്ടനില്ല എന്ന്. വെറുതെ പറയുന്നതാണ്. ഒത്തിരി പൊട്ടന്മ്മാരുള്ള കമ്യൂണിറ്റിയാണത്. മുകളിലുള്ളവൻ എന്തോ വലിയ ശേഷിയുള്ളവനും താഴെയുള്ളവൻ പൊട്ടനുമാണെന്നുള്ള ഒരു പൊതുബോധത്തിലാണ് പട്ടികജാതിക്കാരുടെ തലയിൽ മുഴവൻ കളിമണ്ണാണെന്ന് സവർണ്ണന് തോനുന്നത്. മെറിട്ടിയസ് ആയിട്ടും എനിക്ക് അഡ്മിഷൻ കിട്ടില്ല എന്നിടത്താണ് സംവരണം ആവശ്യമായി വരുന്നത്. പത്താംക്ലാസ് തോറ്റവർക്കല്ല പീഡിഗ്രിക്ക് സംവരണം കൊടുക്കുന്നത്. ജയിച്ചവർക്കാണ്.
പണ്ട് ഇന്ത്യയിൽ ആദ്യമായി ഐപിഎസ് പരീക്ഷ നടത്തുമ്പോൾ, മൂന്ന് പരീക്ഷ നടത്തിയിട്ടും ഒരു ഇന്ത്യക്കാരൻപോലും ജയിച്ചില്ല. നമ്മുടെ തമിഴനാട്ടിലെ പട്ടന്മ്മാരും അയ്യങ്കാറുമാരൊക്കെയാണ് എഴുതിയത്. ഒരാൾ പോലും ജയിച്ചില്ല. അവസാനം ജയിക്കാൻവേണ്ടി നാൽപ്പതുവേണ്ട മുപ്പത്തിഅഞ്ചുമതി എന്ന് ഗവൺമെന്റ് തീരുമാനിച്ചതിനുശേഷമാണ് ഒരു ഇന്ത്യൻ ബ്രാഹ്മണൻ ഐപിഎസുകാരനാവുന്നത് എന്ന ചരിത്രം നാം അറിയണം. ഇവർ ആരോടാണ് ഇപ്പോൾ മെറിറ്റ് ചോദിക്കുന്നത്. പണ്ട് തിരുവിതാംകൂറിലെ നായന്മ്മാർ ജോലി മുഴുവൻ തമിഴ്നാട്ടിലെ പട്ടന്മ്മാർ തട്ടിക്കൊണ്ടുപോവുകയാണ് അതുകൊണ്ട് ഞങ്ങൾക്ക് ജാതി സംവരണം വേണമെന്ന് പറഞ്ഞത് ഓർമ്മയില്ലേ. അപ്പോൾ ഒരു തമിഴ് ബ്രാഹ്മണൻ വെല്ലുവിളിച്ചത്, നിങ്ങൾ ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കേണ്ട, ഏതെങ്കിലും ഒരു നായർ മദ്രാസിൽപോയി ബിരുദമെടുത്താൽ ഞാൻ എന്റെ മീശവടിക്കാമെന്നായിരുന്നു. ആ നായന്മ്മാരാണ് ഇപ്പോൾ പട്ടികജാതിക്കാരോട് മെറിറ്റ് ചോദിക്കുന്നത്. മെറിറ്റ് ഒരു സാമൂഹിക നിർമ്മിതയാണ്. അത് ഒട്ടനവധി കാരണങ്ങളാൽ രൂപപ്പെട്ട് വരുന്നതാണ്.
സാമ്പത്തിക സംവരണം ഏർപ്പെടുത്തണം എന്ന് പറയുന്നവർ ഒന്നോർക്കണം. ഒരാൾ ദരിദ്രനായതുകൊണ്ട് ആക്രമിക്കപ്പെടാറുണ്ടോ.സാമൂഹികമായി ബഹിഷ്ക്കരിക്കപ്പെടാറുണ്ടോ. അയ്യൻകാളിയുടെ വീട്ടുകാർക്ക് എട്ടേക്കർ സ്ഥലം ഉണ്ടായിരുന്നു. എന്നാൽ അയ്യങ്കാളി തെരുവിലൂടെ നടന്നുവന്നപ്പോൾ ആളുകൾ തടഞ്ഞത് അയ്യൻകാളി ദരിദ്രനായതുകൊണ്ടല്ല. ദലിതനായതുകൊണ്ടാണ്. പണമുണ്ടെങ്കിലും മറികടക്കാൻ കഴിയാത്ത വിവേചനമാണ് ഇന്ത്യയിൽ നില നിൽക്കുന്നത്. - സണ്ണി കപിക്കാട് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍