140 കിലോമീറ്ററിൽ കൂടിയ എല്ലാ റൂട്ടുകളും കെ എസ് ആർ ടി സിക്ക് കുത്തകയെന്ന് വിധിച്ച് സുപ്രീംകോടതി; നിയമം ലംഘിച്ച് സംസ്ഥാനത്ത് എമ്പാടും സർവ്വീസ് നടത്തുന്നത് 300ൽ അധികം സ്വകാര്യ ബസുകൾ; പാലയിൽ നിന്നും വെള്ളരിക്കുണ്ടിനുള്ള 396 കിലോമീറ്റർ നീണ്ട റൂട്ട് വരെ സ്വകാര്യന്മാരുടെ സ്വന്തം; മിക്ക ബസുകളും അനധികൃതമായി ഓടുന്നത് ഉന്നതരുടെ പിൻബലത്തിൽ; കെ എസ് ആർ ടി സിയെ എങ്ങനേയും രക്ഷിക്കാനുള്ള ശ്രമം ആത്മാർത്ഥമെങ്കിൽ തച്ചങ്കരി സൂപ്പർ ക്ലാസ് റൂട്ടുകൾ തിരിച്ചു പിടിക്കാൻ ചങ്കൂറ്റം കാട്ടുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ് ആർടിസിയെ രക്ഷിക്കാൻ ഇതാ ഒരു ഒറ്റമൂലി. 2012ൽ ഗതാഗതമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ഇടപെട്ടാണ് സ്വകാര്യ സൂപ്പർ ക്ലാസുകളെ നിയന്ത്രിക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് നടപ്പാക്കിയാൽ മാത്രം ദിവസം 60 ലക്ഷം അധിക വരുമാനം കെ എസ് ആർ ടി സിക്ക് ഉറപ്പ്.
സൂപ്പർ ക്ലാസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയതോടെ സ്വകാര്യ ബസ് ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും 2015ൽ വിജ്ഞാപനം സുപ്രീംകോടതി ശരിവയ്ക്കുകയും പെർമിറ്റ് തീരുന്ന മുറയ്ക്ക് റൂട്ട് കെ.എസ്.ആർ.ടി.സി ഏറ്റെടുക്കാൻ ഉത്തരവിടുകയുമായിരുന്നു. എന്നാൽ ഇത് ഇതുവരേയും കെ എസ് ആർ ടി സി ചെയ്തില്ല. ഇതിലൂടെ തന്നെ അറുപത് ലക്ഷത്തോളം രൂപ അധികമായി കെ എസ് ആർ ടി സി്ക്ക് കിട്ടും. സ്വകാര്യബസുകളെ നിയന്ത്രിക്കുന്നതിൽ കെ.എസ്.ആർ.ടി.സിയും മടികാട്ടി. സ്വകാര്യബസുകളെ കടത്തിവെട്ടാൻ ആവശ്യത്തിന് ബസ് കെ.എസ്.ആർ.ടി.സിക്കില്ല. 5,000ത്തിനു താഴെ ബസുകളാണ് നിരത്തിലുള്ളത് 1000 എണ്ണം ഓടുന്നുമില്ല.
കാൽ നൂറ്റാണ്ടിനിടെ ആദ്യമായി കെ.എസ്.ആർ.ടി.സിക്ക് അത്യപൂർവനേട്ടം കൈവരിക്കുകയാണ്. ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തിൽനിന്ന് നൽകും. കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തിൽ സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകുന്നത്. 90 കോടിരൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ഒരുമാസം ശമ്പളം നൽകാൻ വേണ്ടത്. കെ എസ് ആർ ടി സിക്ക വേണ്ടി സർക്കാരും എംഡി ടോമിൻ തച്ചങ്കരിയും ചേർന്ന് നടത്തിയ നീക്കങ്ങളാണ് ഇതിന് കാരണം. ശബരിമല സർവീസാണ് കെ.എസ്.ആർ.ടി.സി കൈവരിച്ച നേട്ടത്തിന് പിന്നിൽ. 45.2 കോടിയാണ് ശബരിമല സർവീസുകളിൽനിന്ന് ഇത്തവണ ലഭിച്ചത്. മുൻ വർഷത്തെക്കാൾ 30 കോടിരൂപ അധിക വരുമാനം ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകാൻ കഴിയുന്ന നിലയിലേക്ക് കോർപ്പറേഷൻ എത്തിയത്.
ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതും കെ.എസ്.ആർ.ടി.സിക്ക് വരുമാന നേട്ടമുണ്ടാക്കി. 30 കോടിരൂപയുടെ നേട്ടം ഒരുവർഷം ഈയിനത്തിലുണ്ടാകും. 8.2 ലക്ഷം രൂപയുടെ ദിവസച്ചിലവും ഇതിലൂടെ കുറയ്ക്കാൻ കഴിയുന്നുണ്ട്. മറ്റു ഡ്യൂട്ടിലിയുണ്ടായിരുന്ന 613 കണ്ടക്ടർമാരെ സർവീസ് ഓപ്പറേഷൻസ് ഡ്യൂട്ടിക്ക് നിയോഗിച്ചതും അധിക വരുമാനമുണ്ടാക്കി. ഇവയ്ക്കെല്ലാം പുറമെ പരസ്യ വരുമാനവും സ്വന്തം കെട്ടിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതും കെ.എസ്.ആർ.ടി.സിക്ക് നേട്ടമായി. ഇതെല്ലാം തച്ചങ്കരിയുടെ ക്രിയാത്മക ഇടപെടലിന്റെ ഫലമായിരുന്നു. ഒരു ദിവസം ഒരു കോടിയുടെ കളക്ഷൻ വർദ്ധനവാണ് തച്ചങ്കരി ലക്ഷ്യമിടുന്നത്. 5000 ബസുകൾ ഓടുന്നു. ഇതിൽ 1000 എണ്ണം കട്ടപ്പുറത്തും. ഇത് കൂടി ഓടിച്ച് ദിവസം ഒരു കോടി അധികമുണ്ടാക്കാനാണ് തച്ചങ്കരിയുടെ നീക്കം. ഇതിനിടെയാണ് കെ എസ് ആർ ടി സിക്ക് അർഹതപ്പെട്ട 60 ലക്ഷം സ്വകാര്യ മുതലാളിമാർ കൊണ്ടു പോകുന്നത് ചർച്ചയാകുന്നത്. ഇത് തടയാനുള്ള ആത്മാർത്ഥ ശ്രമം നടന്നാൽ കെ എസ് ആർ ടി സിക്ക് അതു വലിയ അനുഗ്രഹമാകും.
കെ എസ് ആർ ടി സിക്ക് പ്രതിദിന നഷ്ടം 60 ലക്ഷം
കെ.എസ്.ആർ.ടി.സിക്ക് ദിവസവരുമാനത്തിൽ 60ലക്ഷം രൂപ നഷ്ടപ്പെടുത്തി സൂപ്പർ ക്ലാസ് റൂട്ടുകളിൽ സ്വകാര്യ ബസുകൾ പായുന്നു. സൂപ്പർക്ലാസ് റൂട്ടുകളുടെ അവകാശം കെ.എസ്.ആർ.ടി.സിക്ക് മാത്രമാക്കിയ സുപ്രീംകോടതി വിധി ലംഘിച്ച് മുന്നൂറിലേറെ സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. പാലായിൽ നിന്ന് കാസർകോട് വെള്ളരിക്കുണ്ടിലേക്കുള്ള 396 കി.മീ സർവീസാണ് ഇതിൽ ഏറ്റവും ദൈർഘ്യമേറിയത്. ഈ റൂട്ടുകളിൽ ആധിപത്യം കെ എസ് ആർ ടി സി നേടിയാൽ അത് ആനവണ്ടിക്ക് പുതിയ കരുത്താകും. കൂടുതൽ ബസുകൾ ഈ റൂട്ടിലേക്ക് ഇറക്കി വലിയ നേട്ടം കെ എസ് ആർ ടി സിക്ക് കൊയ്യാനുമായും. ഇതിനുള്ള കരുത്ത് തച്ചങ്കരിക്കുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. മോട്ടോർ വാഹന വകുപ്പിലെ ഉന്നതരുടെ ഒത്താശയും സ്വകാര്യ ബസുകൾക്കുണ്ട്. രാഷ്ട്രീയക്കാരുടേയും. അതുകൊണ്ട് തന്നെ ആർ ടി ഒമാരും കരുതലോടെ മാത്രമേ ഇടപെടാറുള്ളൂ.
അധികൃതരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യബസുകളുടെ കടന്നുകയറ്റം. ഈ ബസുടമകളെല്ലാം ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്ക് വേണ്ടപ്പെട്ടവരാണ്. നിയമം ലംഘിച്ച് സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ പെർമിറ്റ് ചില ആർ.ടി.ഒമാർ റദ്ദാക്കുമെങ്കിലും ബസുടമകൾ സ്വാധീനം ഉപയോഗിച്ച് അതെല്ലാം സംഘടിപ്പിക്കുകയാണ് പതിവ്. റെഡ്ബസ് റിസർവേഷൻ സംവിധാനം ഉപയോഗിച്ചു വരെ സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ട്. റെഡ് ബസിൽ എല്ലാ വിവരവും ലഭ്യവുമാണ്. ഈ ബസുകൾക്കെതിരെ നടപടി എടുക്കലും എളുപ്പമാണ്. എന്നാൽ ആരും ഒന്നും ചെയ്യുന്നില്ല. കൊള്ള ലാഭവുമായാണ് സ്വകാര്യ ബസുകൾ ഓടുന്നത്. 2015ലാണ് സൂപ്പർക്ളാസ് അവകാശം കെ.എസ്.ആർ.ടി.സിക്ക് നൽകി സുപ്രീംകോടതി ഉത്തരവിട്ടത്. അതിനു മുമ്പ് സർക്കാരിന്റെ ഉത്തരവുകളെല്ലാം ലംഘിക്കപ്പെട്ടപ്പോഴാണ് കോടതി രക്ഷയായത്.
സൂപ്പർക്ലാസ് സർവീസ് നഷ്ടപ്പെട്ടതോടെ 140 കിലോമീറ്ററിനപ്പുറത്തേക്കു പോകാൻ സ്വകാര്യ ബസിനു കഴിയില്ല. യു.ഡി.എഫ് സർക്കാർ ഫാസ്റ്റ് സർവീസ് നടത്താൻ കഴിയാതിരുന്ന സ്വകാര്യബസിന് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസിന് അനുവാദം നൽകി. ഈ സർക്കാർ കഴിഞ്ഞ വർഷം ജനുവരിയിൽ സ്വകാര്യ ബസുകളുടെ ഒരു കിലോമീറ്റർ റണ്ണിങ് ടൈം രണ്ടര മിനിട്ടിൽ നിന്ന് ഒന്നേമുക്കാലായി കുറച്ചു നൽകി. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിന് റണ്ണിങ് ടൈം രണ്ടു മിനിട്ടായിരിക്കുമ്പോഴാണ് ഈ ആനുകൂല്യം. ഇങ്ങനെ ഇടത് വലതു സർക്കാരുകളും സ്വകാര്യ ബസ് ഉടമകളെ സഹായിച്ചു.
പ്രതീക്ഷ തച്ചങ്കരിയിൽ
ശബരിമല സർവീസ് ,ഷെഡ്യൂൾ പുനഃക്രമീകരണം, എന്നിവയിലൂടെ ലഭിച്ച അധിക വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് പിടിവള്ളിയായത്.മണ്ഡല-മകരവിളക്കു കാലത്ത് റെക്കാഡ് വരുമാനമായ 45.2 കോടി രൂപയാണ് പ്രത്യേക സർവീസിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷം ഈ സീസണിലെ വരുമാനം 15.2 കോടിയായിരുന്നു. ഡബിൾ ഡ്യൂട്ടി നിറുത്തിയതോടെ ദിവസവും 646 പേരുടെ ജോലി ലാഭിക്കാൻ കഴിഞ്ഞു. ഇതുവഴി വർഷം 58.94 കോടിയുടെ ലാഭമുണ്ടാകും. ദിവസ അലവൻസ് ഇനത്തിൽ 8.2 ലക്ഷം രൂപയുടെ ചെലവും കുറഞ്ഞു. അദർ ഡ്യൂട്ടിയിലുണ്ടായിരുന്ന 613 കണ്ടക്ടർമാരെ ബസുകളിൽ നിയോഗിച്ചതും വരുമാനം ഉയർത്തി. .പമ്പ -നിലയ്ക്കൽ പാതയിലെ കണ്ടക്ടറില്ലാത്ത ബസുകളും ചെലവ് കുറച്ചു.ഡ്രൈവർ കം കണ്ടക്ടർ സംവിധാനത്തിലൂടെ അപകടം കുറയ്ക്കാനുമായി. ഇതെല്ലാം തച്ചങ്കരിയുടെ തന്ത്രങ്ങളുടെ വിജയമായിരുന്നു. സ്വകാര്യ ബസുകളെ പിടിച്ചു കെട്ടുന്നതിലും തച്ചങ്കരി ഉറച്ച നിലപാട് എടുക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. എങ്കിൽ വലിയ നേട്ടം കെ എസ് ആർ ടി സിക്കുണ്ടാകും.
സർക്കാർ ധനസഹായത്താൽ പെൻഷൻ വിതരണം സഹകരണബാങ്കുകളിലൂടെ ആക്കിയെങ്കിലും സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിരുന്നില്ല. ശരാശരി 20 മുതൽ 30 കോടി രൂപവരെയാണ് എല്ലാമാസവും സർക്കാരിൽ നിന്ന് കോർപ്പറേഷൻ വാങ്ങിയിരുന്നത്. ഇതിന് പരിഹാരമുണ്ടാക്കാൻ വരുമാനം കൂട്ടണം. ദിവസം ഒരു കോടിയിൽ അധികം ഉണ്ടാക്കുകയാണ് ലക്ഷ്യം. സ്വകാര്യ മുതലാളിമാരെ പിടിച്ചു കെട്ടി ദീർഘ ദൂര റൂട്ടുകളിൽ കെ എസ് ആർ ടി സിക്ക് കുത്തക ഉറപ്പാക്കാനായാൽ വലിയ നേട്ടം അതിലൂടെ ലഭിക്കും. ഫാസ്റ്റ് പാസഞ്ചർ 140 കി.മീറ്ററിൽ കൂടുതൽ, സൂപ്പർഫാസ്റ്റ് 160 കി.മീറ്ററിൽ കൂടുതൽ, സൂപ്പർ എക്സ്പ്രസ് 180 കി.മീറ്ററിൽ കൂടുതൽ എന്നിങ്ങനെയാണ് വേർതിരിവ്. നിലവിലെ സാഹചര്യത്തിൽ നിയമ പ്രകാരം 140 കിലോ മീറ്ററിൽ അധികം ഓടിക്കാൻ കഴിയില്ല. ഇത് പൂർണ്ണമായും നടപ്പാക്കുകയാണ് കെ എസ് ആർ ടി സിക്ക് രക്ഷപ്പെടാനുള്ള നല്ല മാർഗ്ഗം.
കെ.എസ്.ആർ.ടി.സിയുടെ എല്ലാ സൂപ്പർക്ലാസ് സർവീസുകളിലും ഡ്രൈവർ കം കണ്ടക്ടർ സംവിധാനമോ ജോലി സമയം കഴിയുമ്പോൾ പകരം ജീവനക്കാരെ നിയോഗിക്കുകയോ ചെയ്താൽ അതും നേട്ടമാകും. കെഎസ്ആർടിസിയുടെ വരുമാനം ഇടിയുമ്പോൾ നിറയുന്നത് സ്വകാര്യ ബസ് ഉടമകളുടെ കീശയാണ്. പരിഷ്ക്കാരങ്ങളുടെ പേരിൽ കൊർപറേഷനിലെ ഉന്നതാധികാരി ഏകപക്ഷീയമായി നടപ്പാക്കുന്നത് സ്വകാര്യ ഉടമകളുടെ താൽപര്യമാണെന്നാണ് ജോലി നഷ്ടപ്പെട്ട താൽകാലിക ജീവനക്കാരും യാത്രക്കാരും പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്