ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോൺ രൂപം കൊള്ളുന്നത് 21 വർഷത്തിന് ശേഷം; ഇതിന് മുമ്പ് 1999ൽ ഒഡീഷ തീരത്ത് സൂപ്പർ സൈക്ലോൺ ഉണ്ടായപ്പോൾ മാറ്റിപ്പാർപ്പിച്ചത് 11 ലക്ഷത്തോളം പേരെ; അറബിക്കടലിൽ കഴിഞ്ഞ വർഷം രൂപം കൊണ്ടത് ക്യാർ സൂപ്പർ സൈക്ലോൺ; ഉംപുൻ സൂപ്പർ സൈക്ലോണിന്റെ ശക്തി കുറയുന്നത് ബംഗാൾ ഒഡീഷ സർക്കാറുകൾക്ക് ആശ്വാസം പകരുന്നു; ഇന്ത്യൻ തീരങ്ങളെ വിറപ്പിച്ച സൈക്ലോളുണകളെ കുറിച്ച് അറിയാം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഉംപുൻ സൂപ്പർ സൈക്ലോൺ ഗണത്തിലേക്ക് മാറിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പു. ഇത്തരമൊരു സൂപ്പർ സൈക്രോൺ ബംഗാൾ ഉൾക്കടലിൽ രം കൊണ്ടത് 21 വർഷങ്ങൾക്ക് ശേഷമാണ്. മണിക്കൂറിൽ 221 കിലോമീറ്റർ വേഗം കൈവരിക്കുന്നവയാണു 'സൂപ്പർ സൈക്ലോൺ' വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഉംപുൻ നാളെയോടെ മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ്.
1999ലാണ് ഇതിനു മുൻപ് ഒഡീഷതീരത്തു സൂപ്പർ സൈക്ലോൺ ഉണ്ടായത്. ഒഡീഷ ഇതുവരെ 11 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ബംഗാൾ സർക്കാരും തീര ജില്ലകളിൽ ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകി. ഒഡീഷയിലെ 809 ചുഴലിക്കാറ്റ് രക്ഷാ കേന്ദ്രങ്ങളിൽ 242 എണ്ണം കോവിഡ് ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റിയതിനിടെയാണിത്. പുതുതായി ഏഴായിരത്തിലേറെ രക്ഷാകേന്ദ്രങ്ങൾ കൂടി സർക്കാർ ഒരുക്കിയിട്ടുണ്ട്.
ബംഗാൾബംഗ്ലാദേശ് തീരത്ത് ഡിഗ ഹാതിയ ദ്വീപുകൾക്കിടയിലൂടെ നാളെ വൈകിട്ടോടെ ചുഴലിക്കാറ്റ് കടന്നുപോകും. ഒഡീഷയുടെ വടക്കൻ മേഖലയിലായിരിക്കും കൂടുതൽ ആഘാതമുണ്ടാകുക. ഭഗത്സിങ് പുർ, കേന്ദ്രപറ, ഭദ്രക്, ബാലസോർ എന്നിവിടങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകും. ബംഗാളിൽ സൗത്ത് 24 പർഗാനാസ്, കൊൽക്കത്ത, കിഴക്കൻ, പടിഞ്ഞാറൻ മിഡ്നപുർ, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വർഷം ഒഡീഷയിൽ ഫാനി ചുഴലിക്കാറ്റിൽ 64 പേർ മരിച്ചിരുന്നു.
അറബിക്കടലിൽ കഴിഞ്ഞ വർഷം സൂപ്പർ സൈക്ലോൺ രൂപപ്പെട്ടിരുന്നു. 2019 ലെ ക്യാർ സൂപ്പർ സൈക്ലോണാണ് അറബിക്കടലിൽ കഴിഞ്ഞ വർഷം രൂപപ്പെട്ടത്. അതിന് മുൻപ് 2007 ൽ ഗോനു സൂപ്പർ സൈക്ലോൺ അറബിക്കടലിൽ രൂപ്പെട്ടിരുന്നു. അതേസമയം ഉംപുൻ' സൂപ്പർ സൈക്ലോൺ അടുത്ത മണിക്കൂറിൽ ശക്തി കുറഞ്ഞു അതി ശക്തമായ ചുഴലിക്കാറ്റായി മാറും. മെയ് 20 ന് വൈകുന്നേരം ബംഗാൾ തീരം തൊടുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ വീണ്ടും ശക്തി കുറഞ്ഞു അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത.
ഉംപുൻ സൂപ്പർ സൈക്ലോൺ വിഭാഗത്തിലേക്ക് രൂപം മാറിയത് ശക്തിപ്പെട്ടത് കേവലം 12 മണിക്കൂറിൽ. ഒന്നാംവിഭാഗത്തിൽപ്പെട്ട, താരതമ്യേന ശക്തികുറഞ്ഞ 'സാധാരണ ചുഴലിക്കാറ്റിന്റെ' ഗണത്തിലായിരുന്നു ഉംപുൻ ഇതുവരെ. അതിൽനിന്ന് അതിതീവ്ര ചുഴലിക്കാറ്റ് എന്ന നാലാം വിഭാഗത്തിലേക്കാണ് ഇത്രകുറഞ്ഞ സമയത്തിൽ ഉംപുൻ എത്തിയത്. മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗമാണ് കൂടിയത്. അടുത്ത പത്തു മണിക്കൂറിനുള്ളിൽ സൂപ്പർ ചുഴലിക്കാറ്റ് എന്ന അഞ്ചാംകാറ്റഗറിയിലേക്ക് കയറി. ചുഴലിക്കാറ്റ്, അതിശക്തമായ ചുഴലിക്കാറ്റ്, തീവ്ര ചുഴലിക്കാറ്റ്, അതിതീവ്ര ചുഴലിക്കാറ്റ്, സൂപ്പർ ചുഴലിക്കാറ്റ് എന്നിവയാണ് അഞ്ചുഘട്ടങ്ങൾ. സാധാരണ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത് 2-3 ദിവസങ്ങൾ കൊണ്ടാണ്. ഇതാദ്യമായാണ് സാധാരണ ചുഴലിക്കാറ്റിൽനിന്ന് 24 മണിക്കൂറിനുള്ളിൽ സൂപ്പർ സൈക്ലോൺ ആയി മാറുന്നതെന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
മണിക്കൂറിൽ 220 കിലോമീറ്ററിൽ കൂടുതൽ വേഗംവരുന്ന ചുഴലിക്കാറ്റുകളെയാണ് സൂപ്പർ സൈക്ലോണെന്ന് വിളിക്കുന്നത്. കരയിൽ എത്തുമ്പോഴും ഇതേവേഗം തുടർന്നാലാണ് നാശനഷ്ടങ്ങൾ കൂടുക. കടലിൽ ചൂടുകൂടുന്നതാണ് ചുഴലിക്കാറ്റിന്റെ വേഗം നിർണയിക്കുന്നത്. കരയിലെത്തുമ്പോൾ കെട്ടിടങ്ങൾ, മലകൾ, പർവതങ്ങൾ എന്നിവയിൽ തട്ടുന്നതുമൂലം വേഗംകുറയും. എന്നാൽ, 1999-ലെ ഒഡിഷ സൂപ്പർ സൈക്ലോൺ കരയിലെത്തിയതിനുശേഷവും 24 മണിക്കൂറോളം ശക്തി കുറഞ്ഞിരുന്നില്ല. അതാണ് വലിയ നാശനഷ്ടങ്ങൾക്കിടയാക്കിയത്.
ഇന്ത്യയെ ബാധിച്ച സൂപ്പർ സൈക്ലോണുകളുടെ ലിസ്റ്റ് ചുവടേ:
1. ക്യാർ (255 കി.മീ./മണിക്കൂർ)-2019
2. ഗോനു (235 കി.മീ.)2007
3. ഒഡിഷ (260 കി.മീ.)1999
4. ബംഗ്ലാദേശ് (235 കി.മീ.)1991
5. ആന്ധ്രപ്രദേശ് (235 കി.മീ.)1990
6. ഗേ (230 കി.മീ.)1987
7. ആന്ധ്രാപ്രദേശ് (250 കി.മീ.)1977
8. രാമേശ്വരം (240 കി.മീ.)1964
9. ബംഗ്ലാദേശ് (240 കി.മീ.)1963
10. ഉംപുൻ (പ്രവചനം 265 കി.മീ.വരെ)-2020
എങ്ങനെയാണ് ചുഴലിക്കാറ്റുകൾ രൂപമെടുക്കുന്നത്?
സമുദ്ര ജലത്തിലെ താപവ്യതിയാനത്തിൽ നിന്നാണ് ന്യൂനമർദ്ദങ്ങൾ രൂപമെടുക്കുന്നത്. ഇത് വലിയൊരു സിസ്റ്റമായി മാറാൻ വേറെ ചില ഘടകങ്ങൾ കൂടി വേണം. താപനില ഉയർന്ന് നിൽക്കുന്ന കടൽ ജലത്തിൽ നിന്ന് ഊർജം വലിച്ചെടുത്ത് ഇതിന് വേഗത്തിൽ വലുതാകാൻ കഴിയും. ഒരു എഞ്ചിൻ പോലെയാണ് പിന്നീട് ഇവ പ്രവർത്തിക്കുക. മർദ്ദ-താപവ്യതിയാനം കൂടുതൽ ശക്തമാകുന്നതോടെ രൂപവും ഭാവവുമൊക്കെ മാറുന്നവയാണ് ഈ ന്യൂനമർദ്ദങ്ങൾ. ഭൂമിയുടെ സ്വയംകറങ്ങൽ കാരണമുണ്ടാകുന്ന കോറിയോലിസ് പ്രഭാവമാണ് ന്യൂനമർദങ്ങൾക്കും കറക്കം നൽകുന്നത്. ഈ ന്യൂനമർദ്ദങ്ങൾ കൂടുതൽ വേഗതയും വ്യാപ്തിയും ആർജ്ജിക്കുന്നതോടെയാണ് ഡീപ് ഡിപ്രഷൻ, സൈക്ലോൺ, സിവിയർ സൈക്ലോൺ, സൂപ്പർ സൈക്ലോൺ എന്നിങ്ങനെ പരിവർത്തനപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ എന്നും അറ്റ്ലാന്റിക്കിൽ ഹറികെയ്ൻസ് എന്നും പസഫിക്കിൽ ടൈഫൂൺസ് എന്നും വ്യത്യസ്ത പേരുകളുണ്ടെങ്കിലും പ്രതിഭാസം ഒന്നുതന്നെയാണ്.
ഇത്തരം സിസ്റ്റങ്ങളുടെ അതീവ ശാന്തമായ കേന്ദ്രഭാഗം ഐ എന്ന് അറിയപ്പെടുന്നു. ഐ ക്ക് ചുറ്റുമുള്ള ഐവാളാണ് ഏറ്റവും അപകടകാരിയായ മേഖല. ഈ മേഖലയിൽ അതിശക്തമായ മഴ, കാറ്റ്, ഇടിവെട്ട് മിന്നൽ ഒക്കെ ഉണ്ടാകും. ഇതിന് വെളിയിലുള്ള മേഖലയിലും കാറ്റും മഴയും അനുഭവപ്പെടും. ശക്തി അനുസരിച്ച് 150 മുതൽ 1000 കിലോ മീറ്റർ വരെ വ്യാപ്തി ഈ സിസ്റ്റങ്ങൾ ആർജിക്കാറുണ്ട്. കടലിൽ നിൽക്കുന്നിടത്തോളം ശക്തി കൂടാനാണ് സാധ്യത കൂടുതൽ. കരയിൽ കയറുന്നതോടെ സമുദ്രജലത്തിൽ നിന്ന് കൂടുതൽ ഊർജം വലിച്ചെടുക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിനാൽ ശക്തി കുറയും . എന്നാൽ അത്രയും സമയം കൊണ്ട് കാറ്റ് ഉണ്ടാക്കുന്ന നാശനഷ്ടം വളരെ വലുതായിരിക്കും.
ചുഴലിക്കാറ്റുകളുടെ പ്രവചനം എങ്ങനെ?
ചുഴലിക്കാറ്റുകളുടെ പ്രവചനം ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഉപഗ്രഹങ്ങൾ, ഡോപ്ലർ റഡാറുകൾ, കപ്പലുകൾ , വിമാനങ്ങൾ, കടലിൽ സ്ഥിരമായി നിക്ഷേപിച്ചിട്ടുള്ള ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിച്ചാണ് ഈ പ്രവചനങ്ങൾ നടത്തുന്നത്. ഈ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾക്ക് പുറമെ വിവിരവിശകലനത്തിനുള്ള സൂപ്പർ കംപ്യൂട്ടറുകളും കൃത്യമായ വിവരങ്ങൾ ഉപയോഗിക്കുന്നതിന് സാങ്കേതിക പരിജ്ഞാനവും മുന്നറിവുമുള്ള ആളുകളും വേണം. ലോകത്ത് ആകമാനമുള്ള ചുഴലിക്കാറ്റുകളെ നിരീക്ഷിക്കാൻ ലോക കാലാവസ്ഥ ഏജൻസിക്ക് പ്രത്യേക സംവിധാനമുണ്ട്. വിവിധ മേഖലകളിൽ പല രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ലോക കാലാവസ്ഥ ഏജൻസി പ്രവർത്തിക്കുന്നത്. മേഖലകളിൽ പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകൾ RSMC (Regional Specialized Meteorological Centres) കൾ എന്നാണ് അറിയപ്പെടുന്നത്. ഡൽഹി അടക്കം ആറ് RSMC കളാണ് ഉള്ളത്. ഇതിന് പുറമെ ആറ് Tropical Cyclone Warning Centres ഉം ഉണ്ട്.
ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റുകൾ ആകുന്നതിന് ദിവസങ്ങൾക്ക് മുൻപേ കണ്ടെത്താനും പ്രവചിക്കാനുമുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. ഇത്തരത്തിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ പാത , അത് എങ്ങനെ പുരോഗമിക്കും എന്നിവയും പ്രവചിക്കാറുണ്ട്. വിവിധ കാലാവസ്ഥ പ്രവചന ഏജൻസികളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ ഇത്തരം മുന്നറിയിപ്പുകൾ കാണാനും കഴിയും. കടലിലൂടെയുള്ള ചരക്ക് നീക്കം, വിമാനങ്ങളുടെ പോക്ക്, സൈനിക നീക്കങ്ങൾ എന്നിവയെ ഒക്കെ ചുഴലിക്കാറ്റുകൾ സ്വാധീനിക്കുമെന്നതിനാൽ പ്രവചനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ലോകരാജ്യങ്ങൾക്കാകില്ല.
പക്ഷെ ഇത്തരം കാറ്റുകൾ കരയിലേക്ക് കയറുന്നതിനെയാണ് ലോകം എന്നും ഭീതിയോടെ നോക്കുന്നത്. അത്തരം സന്ദർഭങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട് . അതുകൊണ്ട് തന്നെ കരയിലേക്ക് കയറാനുള്ള സാധ്യതാപ്രവചനം ഏറ്റവും നിർണായകവുമാണ്. വലിയ മഴമേഘങ്ങളുമായി കിലോമീറ്റർ വ്യാസത്തിൽ വികസിക്കുന്ന ഇത്തരം സിസ്റ്റങ്ങളുടെ നീക്കവും മാറ്റങ്ങളും ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ വിലയിരുത്താനാകും. സമുദ്രജലത്തിന്റെ താപനില അളക്കാനുള്ള പ്രത്യേക ഉപകരണങ്ങളും ഇപ്പോൾ ഉപഗ്രഹങ്ങളിലുണ്ട്. കാറ്റിന്റെ കേന്ദ്രഭാഗത്തെ താപനില, അതിന് പുറത്തുള്ള താപനില അതിനും പുറത്തുള്ള മേഖലകളിലെ താപനില. ഈ വ്യത്യാസങ്ങൾ കണക്കിലെടുത്ത് കാറ്റിന്റെ പാത കണക്ക് കൂട്ടിയെടുക്കാൻ കഴിയാറുണ്ട്.
Stories you may Like
- ബിപോർ ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു
- ഇന്ത്യയിൽ മഴക്കെടുതി രൂക്ഷമാകില്ലെന്ന് പ്രവചനം; വെള്ളിയാഴ്ച വരെ കേരളത്തിലും മഴ
- കനത്ത നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്; ദൃശ്യം പങ്കുവച്ച് നടൻ റഹ്മാൻ
- ബിപോർജോയ് ചുഴലിക്കാറ്റ് കരതൊടും മുമ്പ് ഗുജറാത്തിൽ ഭൂകമ്പം
- തിരക്ക് കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്