ഊഹാപോഹങ്ങൾക്കു പോകാതെ വസ്തുതകളും നേരിട്ടുള്ള റിപ്പോർട്ടിങ്ങും ശീലമാക്കിയ ധൈര്യശാലി; മാതൃഭൂമി ന്യൂസിന്റെ റിപ്പോർട്ടർ പാർട്ടി ഓഫീസിന്റെ മതിലിൽ പോസ്റ്റർ ഒട്ടിച്ച കേസിലെ പ്രതി എന്നതും വ്യാജം; കള്ള വോട്ട് വാർത്ത റിപ്പോർട്ട് ചെയ്തയാൾക്കു നേരെ വ്യക്തിഹത്യയും ഭീഷണിയും; നിന്നെ പിന്നെ കണ്ടോളാമെന്ന പറയുന്നത് സൈബർ ഗുണ്ടകൾ; മാധ്യമ പ്രവർത്തകന് നേരെ സിപിഎം വധഭീഷണിയെന്ന് മുല്ലപ്പള്ളിയും; സപ്പോർട്ട് സികെ വിജയൻ കാമ്പയിനുമായി സോഷ്യൽ മീഡിയയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിൽ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന വാർത്ത പുറത്തുകൊണ്ട് വന്ന മാധ്യമ പ്രവർത്തകന് നേരെ സിപിഎം വധഭീഷണി മുഴക്കിയെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സുരക്ഷാ കാരണങ്ങളാൽ ആ മാധ്യമ പ്രവർത്തകന്റെ പേര് താൻ വെളിപ്പെടുത്തുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ വാട്സ്ആപ്പിൽ നിരന്തരം വധഭീഷണി എത്തുകയാണ്. മാധ്യമ പ്രവർത്തകൻ ഒറ്റക്കല്ല. കേരളം സമൂഹം ഒറ്റക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ കണ്ണൂരിലെ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ സികെ വിജയനെതിരെ നടക്കുന്ന ഭീഷണികൾക്കെതിരെ സോഷ്യൽ മീഡിയയും പ്രതികരിക്കുകയാണ്.
മുല്ലപ്പള്ളിയും വിരൽ ചൂണ്ടുന്നത് സികെ വിജയനിലേക്കാണെന്നാണഅ സൂചന. അതേസമയം, കേരളത്തിലെ ഭരണസംവിധാനത്തെപ്പോലും ഉപയോഗപ്പെടുത്തിയാണ് സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മുസ്ലിം ലീഗിനെതിരായ കള്ളവോട്ട് ആരോപണത്തിലും അന്വേഷണം വേണം. ഏത് അന്വേഷണത്തെയും ലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്യില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയചരിത്രത്തിൽനിന്ന് മനസിലാക്കിയതെന്നും എന്നാൽ ആരോപണമുയർന്ന സാഹചര്യത്തിൽ പരിശോധന വേണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സിപിഎം സംഘടിതമായി കള്ളവോട്ട് നടത്താൻ ആസൂത്രണം നടത്തി. കോടിയേരി 18 സീറ്റ് ഉറപ്പിച്ച് പറഞ്ഞത് ഇതിനുതെളിവാണ്. ഇത്രയും പ്രതികൂലസാഹചര്യത്തിൽ 18 സീറ്റ് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സികെ വിജയനുള്ള ഭീഷണി സൂചിപ്പിച്ച് ചന്ദ്രികയിലെ ജയൻ പിഎം എഴുതിയ കുറിപ്പ് സോഷ്യൽ മീഡയയിൽ വൈറാലുകകയാണ്.
ജയൻ പിഎം എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം
അതിജീവിക്കേണ്ടതുണ്ട്
ഈ തരം നിർഭയമാധ്യമപ്രവർത്തനം....
(ഒരു മെയ്ദിനക്കുറിപ്പ്)
ഹൈ റിസ്ക് ഏറ്റെടുത്തു ജോലി ചെയ്യാൻ സന്നദ്ധരായ എത്ര പേരുണ്ടാകും ഇന്ന് മധ്യമലോകത്ത് ?? വരുംവരായ്കകൾ ഓർക്കാതെ, ഒത്തുതീർപ്പിന് തയ്യാറാകാതെ വസ്തുതകളെ ആശ്രയിച്ചുമാത്രം റിപ്പോർട്ടുകൾ ചെയ്യുന്നവർ. കമ്മിറ്റഡ് ആയ അത്തരം ജേര്ണലിസ്റ്റുകൾ നേരിട്ട/നേരിടുന്ന ദുരനുഭവങ്ങൾ ഏറെയാണ്. ഒട്ടും സുരക്ഷിതമല്ല അവരുടെ അതിജീവനവും. ആയതിനാലാണ് സേഫ് സോണിൽ പണിയെടുക്കുന്ന, വ്യവസ്ഥയെ പോറലേല്പിക്കാത്ത മധ്യമപ്രവർത്തകരായി നമ്മിൽ പലരും മറിക്കൊണ്ടിരിക്കുന്നത്. സുരക്ഷിതത്വം അനുദിനം കുറഞ്ഞുവരുന്ന ഒരു തൊഴിൽമേഖല. സാധാരണ വ്യക്തിക്കുള്ളതിൽ കവിഞ്ഞ ഒരു പ്രിവിലേജെും അവകാശപ്പെടാൻ ഇല്ലാത്തവർ. സാമൂഹിക സുരക്ഷിതത്വവും വേണ്ടത്രയില്ലാതെ വരുമ്പോൾ ഇത്തരക്കാരെ ഭയം പിടിമുറുക്കുക സ്വാഭാവികം. കണ്ണൂരിൽ നിന്ന് എക്സ്പ്ലോസ്സിവ് ആയ വാർത്തകൾ അധികം റിപ്പോർട്ട് ചെയ്യപെടാത്തതിന്റെ ഒരു കാരണം ഈ ഭയം തന്നെയാണ്..
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കണ്ണൂരിൽ നടന്ന അതിനിഷ്ഠൂരമായ കൊലപാതകങ്ങളിൽ ഒന്നാണ് അരിയിൽ ഷുക്കൂറിന്റേത്. തളിപ്പറമ്പിലെ കീഴറ വയലിൽ വെച്ച് പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ വിചാരണയ്ക്ക് വിധേയമാക്കിയാണ് ഈ ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്.(2012 ഫെബ്രുവരി 20) അതിന്റെ പൊലീസ് വേർഷൻ റിപ്പോർട്ട് അല്ലാതെ ഫീൽഡ് റിപ്പോർട്ടിങ്ങ് ആദ്യഘട്ടത്തിൽ വേണ്ടത്ര മാധ്യമങ്ങളിൽ വന്നിരുന്നില്ല . അങ്ങനെയിരിക്കെയാണ് ഞാൻ ജോലി ചെയ്യുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ അന്നത്തെ പത്രാധിപർ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കണ്ണൂരിലെ ഒരു പ്രമുഖ മാധ്യമപ്രവർത്തകന് അസൈന്റ്മെന്റ് കൊടുത്തത്, ഷൂക്കൂർ സംഭവത്തിലെ സമഗ്രമായ ഫീൽഡ് റിപ്പോർട്ടിങ്ങിനായി. ആഴ്ചപ്പതിപ്പിന്റെ വർക്ക് പൂർത്തിയാക്കേണ്ടതിന്റെ മൂന്ന് ദിവസം മുൻപ് ആ റിപ്പോർട്ടറുടെ കോൾ വന്നു, 'അവിടെ പോയി വാർത്ത ചെയ്യാൻ പറ്റില്ലെന്ന് 'പറഞ്ഞ്. ഉപേക്ഷിക്കാമെന്ന് തീരുമാനിച്ച ആ അസൈന്റ്മെന്റ് അവസാനഘട്ടത്തിൽ ഞാൻ ഏറ്റെടുക്കേണ്ടിവന്നു. മരണത്തിൽനിന്നു അന്നു കഷ്ടിച്ച് ജീവൻ തിരിച്ചുകിട്ടിയ നാലു ചെറുപ്പക്കാരെയും(ഷുക്കൂറിന്റെ സുഹൃത്തുക്കൾ) കൂട്ടി കൊലപാതകം നടന്ന വയലിലേക്കു യാത്ര തിരിക്കുകയുമായിരുന്നു. ചെറുപ്പക്കാർ ഓടിക്കയറിയ, അവരെ മണിക്കൂറുകളോളം സംരക്ഷിച്ചുനിർത്തിയ ആലയിൽ മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലുമെത്തി. സംഭവത്തിൽ സാക്ഷിയായശേഷം പൂർണരോഗിയായി മാറിയ അദ്ദേഹത്തിന്റെ വിവരണം എന്നെ വല്ലാതെ നടുക്കികളഞ്ഞു. അവിടുന്നു ഇറങ്ങുമ്പോൾ വേദനയോടെ അദ്ദേഹം പറഞ്ഞത് 'ഇവിടെ ആദ്യമായാണ് ഒരു മാധ്യമപ്രവർത്തകൻ വരുന്നതു 'എന്നാണ്. ഏപ്രിൽ മാസമാണ് സ്റ്റോറി ചെയ്യാനായി പോയത്. മാസങ്ങൾ പിന്നിട്ടിട്ടും ഈ മനുഷ്യനെ കണ്ണൂരിലെ ഒരു മാധ്യമപ്രവർത്തകനും കാണാതെ പോയതെന്തേ എന്ന് അന്ന് അദ്ബുദപെട്ടിരുന്നു.!
ഭയം അല്ലാതെ മറ്റെന്തു കാരണം? ഈയൊരു അവസ്ഥയെ വളരെ ആ ഴത്തിൽ ബ്രേക്ക് ചെയ്തു എന്നതാണ് സി.കെ വിജയന്റെ 'കള്ളവോട്ടുവാർത്ത'യുടെ മഹത്വം. കള്ളവോട്ട് ചെയ്യുന്ന വിഷ്വൽസ് പുറത്തുവിട്ടതിനുശേഷം വാർത്തയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രചാരം വ്യാപകമായിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്തയാൾക്കുനേരെ നിരന്തരം വ്യക്തിഹത്യയും ഭീക്ഷണിയും അരങ്ങേറി. കള്ളവോട്ട് നടന്നു എന്നത് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥിരീകിച്ചതോടെ , തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന തരത്തിൽ തങ്ങൾക്കു മൃഗീയ ഭൂരിപക്ഷമുള്ള ബൂത്തുകളിൽ അതാതു രാഷ്ട്രീയകക്ഷികൾ കള്ളവോട്ടുകൾ ചെയ്യാറുണ്ട് എന്ന ഏറെ കാലത്തെ ആക്ഷേപങ്ങൾക്ക് തെളിവായി മാറി ഈ ദൃശ്യങ്ങൾ. ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾക്കു കൂട്ടുനിലക്കാറുള്ള ഉദ്യോഗസ്ഥർ പോലും വരുംകാലങ്ങളിൽ ഇതിൽനിന്നു വിട്ടുനിൽക്കാൻ ഈ വാർത്ത വലിയ പ്രേരരണയായേക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ റെക്ടറിഫൈ ചെയ്യാനും ഉതകും. കള്ളവോട്ടല്ല ഇത് ഒപ്പൺവോട്ടാണ് എന്ന കള്ളസത്യവാങ്മൂലം അവതരിപ്പിച്ച സി പി എമ്മും നാളിതുവരെ കള്ളവോട്ടേ ചെയ്തിട്ടില്ലെന്ന തരത്തിൽ പുണ്യാളവേഷമണിയുന്ന യു.ഡി.എഫും മെല്ലെമെല്ലെ ഇനി കളം കാലിയാക്കാനാണ് സാധ്യത. വിഷയത്തിൽത്തന്നെ ഊന്നിനിന്നാൽ കൂടുതൽക്കൂടുതൽ വിഷ്വൽസ് പുറത്തുവന്നേക്കാം, രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ... ഒടുക്കം വാർത്ത ചെയ്ത റിപ്പോർട്ടർ മാത്രം തുടർ ഭവിഷ്യത്തുകളെക്കുറിച്ചുള്ള ആധിയുമായി പുതിയ സ്റ്റോറിയിലേക്ക് കടക്കും.
ഈ വാർത്ത റിപ്പോർട്ട് ചെയ്ത സി.കെ വിജയനുനേരെ ഇപ്പോഴും സോഷ്യൽമീഡിയയിലും മറ്റും പ്രചചരിപ്പിക്കുന്നത് 'പാർട്ടി ഓഫിന്റെ മതിലിൽ പോസ്റ്റർ ഒട്ടിച്ച കേസിലെ പ്രതി' എന്നാണ്. പാർട്ടി അണികൾ നടത്തുന്ന ഇത്തരം ബ്രാന്റിങ് തന്നെയാണ് വാർത്ത റിപ്പോർട്ട് ചെയ്തയാൾ നേരിടാൻ സാധ്യതയുള്ള ഭവിഷ്യത്തുകളിലേക്ക് എന്നെ ആശങ്കപ്പെടുത്തുന്നത്. പാർട്ടിക്കെതിരെ ആരോ പതിച്ച പോസ്റ്റർ സംബന്ധിച്ച വാർത്ത ചാനലിൽ റിപ്പോർട്ട് ചെയ്തതിന്റെ പ്രതികാരമെന്നോണമാണ് വിജയനെതിരെ പാർട്ടി ആ കേസ് കെട്ടിച്ചമച്ചത്. ആ പഴയ കേസ് എന്തന്നെന്നറിയേണ്ടേ.
''സിപിഎമ്മിൽ വി എസ് പിണറായി ഗ്രൂപ്പ് പോര് കൊടുമ്പിരിക്കൊള്ളുന്ന കാലം. കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിൽ 'ഫാരീസ് അബുബക്കറിന്റെ പാർട്ടിയായി മാറി സിപിഎം' എന്ന തരത്തിലുള്ള പോസ്റ്റർ പ്രത്യക്ഷപ്പെടുന്നു. കർക്കിടക വാവിന്റെ ഷൂട്ടിനായി അതുവഴി സമീപത്തെ ക്ഷേത്രത്തിലേക്ക് പോകുന്ന വിജയൻ ഇത് ഷൂട്ട് ചെയ്യുന്നു. ഈ വാർത്ത എയറിൽ പോയതിനെത്തുടർന്നു പാർട്ടി ഓഫീസിൽനിന്നൊരാൾ വിജയനെ വിളിക്കുന്നു. പോസ്റ്റർ ഒട്ടിച്ച പാർട്ടിക്കാരന്റെ പേര് പറയാൻ ആവശ്യപ്പടുന്നു. തനിക്കറിയില്ലെന്നായിരുന്നു വിജയന്റെ മറുപടി. അത് പറഞ്ഞുതന്നില്ലെങ്കിൽ താങ്കൾക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിയുമുണ്ടാകുന്നു.I അങ്ങനെയാണ് വിജയനെതിരെ കേസ് രൂപംകൊണ്ടത്. നീണ്ട കാലത്തിനുശേഷം ആരോപണം വസ്തുതവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി വിജയന്റെ നിരപരാധിത്വം തെളിയിച്ചതാണ്.' എന്നിട്ടുമിപ്പോഴും ഗീബൽസിയൻ മാതൃകയിൽ ഒരു കള്ളം നൂറുതവണ പ്രചരിപ്പിച്ച് സത്യമാക്കി മാറ്റുന്നു.
പൊതുവെ ഊഹാപോഹങ്ങൾക്കു പിന്നാലെ പോകാതെ വസ്തുതകളും നേരിട്ടുള്ള റിപ്പോർട്ടിങ്ങും ശീലമാക്കിയ ധൈര്യശാലിയായ മാധ്യമപ്രവർത്തകനാണ് വിജയൻ. കേസുകളാൽ കെട്ടിവരിയപ്പെട്ട പാർട്ടിഗ്രാമങ്ങളിലെ ജനതയെക്കുറിച്ച് വർത്തമാനം പത്രത്തിൽ വന്ന പരമ്പര ഇപ്പോഴും മനസ്സിലുണ്ട്. അത്തരത്തിലൊരാൾ ഏറെ ക്രോസ് ചെക്ക് ചെയ്യാതെ ഇങ്ങനെയൊരു വിഷ്വൽസ് കൊടുക്കില്ലെന്ന് ഉറപ്പായിരുന്നു. വാർത്തമൂലം പോറലേറ്റ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ക്യാമ്പുകളിൽനിന്ന് തൊടുത്തുവിട്ട മാരകമായ ആക്ഷേപങ്ങളെ വാർത്ത അതിജീവിച്ചുകഴിഞ്ഞു. അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനും തീർച്ചയായും അതിജീവിക്കേണ്ടതുണ്ട്. 'നിന്നെ ഞങ്ങൾ കണ്ടോളാം..'എന്ന തരം ഭീഷണിയിൽ കുരുങ്ങാതെ തുടർന്നും ഇതേ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഈ റിപോർട്ടർക്ക് (തൊ ഴിലാളിക്ക്)ഉറപ്പ് വരുത്തേണ്ടതുണ്ട്....support ckv
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്