'അനുരാധ പഡ്വാൾ എന്റെ അമ്മ, സ്വത്തിൽ അവകാശം വേണം'; മാതൃത്വം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് വർക്കല സ്വദേശി തിരുവനന്തപുരം കോടതിയിൽ നൽകിയ ഹർജി സുപ്രീം കോടതി സ്റ്റേ ചെയ്തു; ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി കേസ് മുബൈയിലേക്കു മാറ്റണം എന്നാവശ്യപ്പെട്ട് അനുരാധ പഡ്വാൾ നൽകിയ ഹർജിയിൽ; പോരാട്ടം തുടരാൻ കർമ്മല; തിരക്കേറിയ കരിയറിൽ മറന്ന മൂത്ത മകളെ അംഗീകരിക്കാതെ പ്രശസ്ത ഗായിക
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ബോളിവുഡിലെ പ്രശസ്ത ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്നും മാതൃത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് വർക്കല സ്വദേശി തിരുവനന്തപുരം കോടതിയിൽ നൽകിയ ഹർജി സുപ്രീം കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയിലെ കേസ് മുബൈയിലേക്കു മാറ്റണം എന്നാവശ്യപ്പെട്ട് അനുരാധ പഡ്വാൾ നൽകിയ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്നും അവരുടെ സ്വത്തിൽ അവകാശമുണ്ടെന്നും കാണിച്ച് വർക്കല സ്വദേശി കർമ്മല മോഡക്സ് ആണ് തിരുവനന്തപുരം കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചത്. അനുരാധ പഡ്വാൾ അരുൺ പഡ്വാൾ ദമ്പതികളുടെ മൂത്ത മകളായ തന്നെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വർക്കല സ്വദേശി പൊന്നച്ചനെ നോക്കാനേൽപ്പിക്കുകയായിരുന്നെന്നും പൊന്നച്ചന്റെയും ഭാര്യ ആഗ്നസിന്റെയും മൂന്ന് മക്കളോടൊപ്പമാണ് താൻ വളർന്നതെന്നും കർമ്മല പറയുന്നു. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ അനുരാധയും ഭർത്താവുമെത്തി കർമ്മലയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കമല അവർക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. കർമ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്.
പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുൻപാണ് തന്റെ യഥാർത്ഥ അമ്മ അനുരാധയാണെന്ന് കർമ്മലയെ അറിയിക്കുന്നത്.കർമ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാൻ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെൺമക്കൾ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടർന്നാണ് കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ വഞ്ചിയൂർ കുടുംബകോടതി മുമ്പാകെ ഗായിക ഹാജരാകണമെന്ന് കോടതി ഉത്തവിട്ടിരുന്നു. ഇതിനെ എതിർത്തു കൊണ്ടും മുംബൈയിലേക്ക് കേസ് മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുമാണ് അനുരാധ പഡ്വാൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് തുടർന്നു പോകാൻ ഒരു ഡിഎൻഎ പരിശോധനക്ക് അടക്കം കർമ്മല തയ്യാറായിരുന്നു. എന്നാൽ, ഇനിയുള്ള നിയമ പോരാട്ടം എങ്ങനെ ആകുമെന്ന ആകാംക്ഷ നിലനിൽക്കുന്നു.
കർമല പറഞ്ഞ ജീവിത കഥ ഇങ്ങനെ
1969-ലാണ് അനുരാധ പട്വാൾ-അരുൺ പട് വാൾ വിവാഹം നടക്കുന്നത്. 1974-ൽ ഇവർ പ്രശസ്തിയുടെ പാരമ്യത്തിൽ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് മൂത്ത മകൾ ആയി കാർമല ജനിക്കുന്നത്. വളരെ ബിസി കരിയർ ആയിരുന്നു അനുരാധയുടേത്. പൊന്നച്ചനും ആഗ്നസും അന്ന് മുംബൈയിലാണ്. അനുരാധയുടെ കുടുംബവുമായി വ്യക്തി ബന്ധവും. ഒരു മാസമായ കാർമലയെയാണ് ഇവർ പൊന്നച്ചനെയും ആഗ്നസിനെയും ഏൽപ്പിക്കുന്നത്. ഇവർക്ക് മൂന്നു മക്കളാണ്. ഇവരുടെ മകളായാണ് അനുരാധയുടെ മകളെ ഈ കുടുംബം വളർത്തിയത്. കാർമല ഇവിടെ സന്തോഷത്തോടെ വളർന്നു. അഞ്ചു വയസുവരെ ഇവർ നോക്കി വളർത്തി. അനുരാധയും ഭർത്താവും ഇടയ്ക്ക് വരും. അപ്പോൾ അഞ്ചു വയസായി. പൊന്നച്ചനു ട്രാൻസ്ഫർ ആയി. വർക്കലയ്ക്ക്. കുഞ്ഞിനെ തിരിച്ചെടുക്കാൻ അനുരാധ വന്നു. കുഞ്ഞു കരച്ചിലും ബഹളവും. ഇവർക്ക് ആണെങ്കിൽ കാർമലയെ വിട്ടുകൊടുക്കാനും മടി. ഇതോടെയാണ് പരിഹാരമായി ഇവർ കാർമലയെ ഇവരെ തന്നെ ഏൽപ്പിക്കുന്നത്. എല്ലാ സഹായവും ഞങ്ങൾ ചെയ്യാം എന്നാണ് ഇവർ പറഞ്ഞത്. പൊന്നച്ചനും ആഗ്ന്സും ഈ കാര്യം ഒരിക്കലും കാർമലയോടോ മറ്റു മക്കളോടോ വെളിപ്പെടുത്തിയില്ല. കുട്ടി ഒറ്റപ്പെടും എന്ന കാരണത്താലാണ് ഇവർ ജനനരഹസ്യം വെളിപ്പെടുത്താതിരുന്നത്.
വിവാഹ സമയം ആയപ്പോൾ പൊന്നച്ചൻ അനുരാധയെ കണ്ടു. മകളായി ഇനി ഒരിക്കലും കാർമലയുടെ പേര് പറയാൻ കഴിയില്ല. നിങ്ങൾ ഈ കാര്യം മനസിലാക്കണം. നിങ്ങൾ തന്നെ നോക്കിക്കോളൂ. പക്ഷെ സാമ്പത്തിക സഹായം എത്ര വേണമെങ്കിലും നൽകാം എന്നാണ് അനുരാധ പറഞ്ഞത്. പക്ഷെ സാമ്പത്തിക സഹായം ഒന്നും കൈപ്പറ്റാതെ വിവാഹകാര്യം മാത്രം അറിയിച്ച് പൊന്നച്ചൻ മടങ്ങി. വിവാഹം നടക്കുകയും ചെയ്തു. പക്ഷെ മരണ സമയത്ത് പൊന്നച്ചൻ രഹസ്യം കാർമലയോട് വെളിപ്പെടുത്തി. പൊന്നച്ചൻ പറഞ്ഞ കാര്യം വിശ്വസിക്കാനോ അവിശ്വസിക്കാനോ കാർമലയ്ക്ക് കഴിഞ്ഞില്ല. ഇവർ ഭർത്താവിനോടും മക്കളോടും ഈ കാര്യം വെളിപ്പെടുത്തിയില്ല. കാർമല പക്ഷെ രഹസ്യമായി അനുരാധയുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ മനസിലായപ്പോൾ അനുരാധ കാർമലയുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇതോടെയാണ് കാർമല ഭർത്താവിനോട് ഈ കാര്യം പറയുന്നത്.
നിയമനടപടിക്കായാണ് ഇവർ അനിൽ പ്രസാദിനെ സമീപിക്കുന്നത്. ഇനി വാദമുഖങ്ങൾ കുടുംബകോടതിക്ക് മുൻപാകെ എന്നാണ് അനിൽ പ്രസാദ് പറയുന്നത്. വളരെ മെല്ലെ വന്ന വാർത്ത ഇപ്പോൾ ദേശീയ മാധ്യമങ്ങളിലേക്ക് തന്നെ വന്നിട്ടുണ്ട്. വരും ദിനങ്ങൾ ചലച്ചിത്ര ലോകം ഏറ്റെടുക്കുക്കയും ചർച്ച ചെയ്യുകയും ചെയ്യുന്ന വാർത്ത കൂടിയാകും ഈ അനുരാധ വാർത്തകൾ. തന്റെ ജീവിതത്തിൽ ഇല്ലാത്ത ഒരു പ്രതിസന്ധി മുന്നിൽ കാണുന്ന അനുരാധ എന്ത് നിലപാട് എടുക്കും എന്നാണ് അറിയാനുള്ളത്. അനുരാധ നേരിട്ട് ഹാജരാകുന്ന ദിവസം ദേശീയ മാധ്യമങ്ങൾ തന്നെ കുടുംബകോടതിക്ക് മുൻപിൽ അണിനിരക്കും. എന്നാൽ ഇതൊന്നും കൂസാതെ അനുരാധ പട്വാൾ തന്റെ അമ്മയാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് കാർമല മോഡക്സ്. 1974-ലാണ് അനുരാധ പഡ്വാൾ- അരുൺ പഡ്വാൾ ദമ്പതികളുടെ മകളായി താൻ ജനിച്ചതെന്നാണ് കാർമല തന്റെ അഭിഭാഷകനായ അനിൽപ്രസാദിനെ അറിയിച്ചിരിക്കുന്നത്.
ഡിഎൻഎ പരിശോധനയുടെ ആവശ്യകത പോലും ഈ കാര്യത്തിൽ ഇല്ലെന്നാണ് കാർമല തന്നെ പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യങ്ങളും തന്റെ അമ്മയായ അനുരാധയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ നിയമനടപടികളിലേക്ക് അമ്മ അനുരാധ നീങ്ങില്ലെന്നാണ് കാർമല കരുതുന്നത്. അനുരാധയുടെ മൂത്ത മകളാണ് താൻ. മൂത്തമകളെ നിഷേധിച്ചിട്ടു ഒരമ്മയ്ക്കും മുന്നോട്ടു പോകാൻ കഴിയില്ല. തന്റെ രണ്ടു സഹോദരങ്ങൾക്കും ഈ കാര്യം അറിയാം. ഈ കാര്യങ്ങൾ അറിഞ്ഞിട്ടും മൂടിവയ്ക്കാനാണ് അനുരാധയും കുടുംബവും ശ്രമിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍