ടി ഒ സൂരജിനെ മുസ്ലിംലീഗിന്റെ പ്രിയങ്കരനാക്കിയത് മാറാട് കലാപക്കേസിലെ ഇടപെടൽ; കൂട്ടക്കൊല തടയുന്നതിൽ വീഴ്ച്ച പറ്റിയെന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം അവഗണിച്ചും രാഷ്ട്രീയ തണൽ നൽകി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് എന്നും തണലായി നിന്നത് മുസ്ലിംലീഗ് നേതൃത്വമായിരുന്നു. ലീഗിന്റെ വിശ്വസ്തനായി നിന്ന് ഒടുവിൽ പൊതുമരാമത്ത് വകുപ്പിലെ അവസാന വാക്കെന്ന നിലയിലേക്കാണ് സൂരജ് എന്ന സിറാജ് മാറിയത്. ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് സൂരജിന്റെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയപ്പോൾ മുസ്ലിംലീഗിൽ നിന്നും എതിർശബ്ദം ഉയരുന്നതിന്റെ കാരണവും തങ്ങൾക്ക് വേണ്ടപ്പെട്ടവനാണ് എന്നുള്ളതുകൊണ്ടാണ്.
മാറാട് കലാപ കേസിലെ പ്രതികളിൽ ഭൂരിഭാഗവും ലീഗ് പ്രവർത്തകരായിരുന്നു. ലീഗിന്റെ പ്രാദേശിക നേതാവ് പി പി മൊയ്തീന് നേരിട്ട് ബന്ധമുണ്ടായിരുന്നു ഈ കേസിൽ. കൂടാതെ ലീഗിലെ പ്രധാന നേതാവായ എം സി മായിൻ ഹാജിയും ആരോപണ വിധേയനായിരുന്നു. മുസ്ലിംലീഗിലെ മുതിർന്ന നേതാക്കളുടെ പങ്കാളിത്തം ഉണ്ടെന്ന ആരോപണമുയർന്ന മാറാട് കൂട്ടക്കൊലയ്ക്ക കലക്ടറുടെ നിസ്സംഗതയും ഇടയാക്കിയെന്നായിരുന്നു അന്ന് കലാപ കേസ് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കലാപകാലത്ത് ലീഗിന്റെ ഇഷ്ടക്കാരനായി നിലകൊണ്ട സൂരജ് അതിവേഗമാണ് വളർന്ന് പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.
2003 മെയ് 2 ന് നടന്ന മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച മാറാട് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ അന്ന് ജില്ലാ കളക്ടറായിരുന്ന സൂരജിന്റെ നടപടികളിൽ സംശയം രേഖപ്പെടുത്തിയിരുന്നു. കൂട്ടക്കൊല തടയുന്നതിലോ യഥാസമയം ക്രമസമാധാന നടപടികൾ സ്വീകരിക്കുന്നതിലോ ജില്ലാ കളക്ടർ എന്ന നിലയിൽ സൂരജ് തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കളക്ടർക്ക് നേരെ ഉയർന്ന വർഗീയ പക്ഷപാത ആരോപണം അടിസ്ഥാനരഹിതമാണെന്ന് കരുതിക്കൂടെന്നും സംസ്ഥാന സർക്കാരോ തത്തുല്യ ഏജൻസികളോ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുയുണ്ടായി.
മാറാട് കൂട്ടക്കൊലക്ക് ശേഷം കളക്ടർ എടുത്ത നിലപാടുകളും വിമർശനങ്ങൾക്ക് വിധേയമായിരുന്നു. കൊലചെയ്യപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് മുമ്പ് മാറാട് പുനരധിവാസം പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കാനായിരുന്നു കളക്ടർ ശ്രമിച്ചതെന്നായിരുന്നു ആരോപണം. കൂട്ടക്കൊലക്ക് മുമ്പ് സമാധാനം നില നിർത്താനാവശ്യമായ നടപടികൾ എടുക്കുന്നതിലും ജില്ലാ ഭരണകൂടം പരാജയപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് കീഴിലെ വിവിധ ഏജൻസികളെ സംയോജിപ്പിക്കുന്നതിൽ കളക്ടർ പരാജയപ്പെട്ടതായും ക്രമസമാധാന പരിപാലനത്തിനായി ചേർന്ന യോഗങ്ങൾ പ്രഹസനങ്ങളായിരുന്നുവെന്നും സൂരജിനെതിരെ പരാമർശങ്ങൾ ഉയർന്നു.
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ചതും മാറാട് കൂട്ടക്കൊലക്ക് മുമ്പ് നിലവിൽ ഉണ്ടായിരുന്ന പൊലീസ് പിക്കറ്റ് പിൻവലിച്ചതും വിമർശന വിധേയമായിരുന്നു. കലാപം തടുന്നതിൽ വീഴ്ച്ച വരുത്തിയ നാല് ഉദ്യോഗസ്ഥരെന്ന നിലയിൽ സൂരജിനെതിരെയും സർക്കാർ നടപടിയെടുത്തിരുന്നു. സൂരജിനെ കൂടാതെ മാറാട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഐജി മഹേഷ് കുമാർ സിങ്ല, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജീവ് പടിജോഷി, കലാപം നടക്കുമ്പോൾ കോഴിക്കോട് സൗത്ത് അസിസ്റന്റ് കമ്മിഷണറായിരുന്ന എം. അബ്ദുൾ റഹിം എന്നിവർക്കെതിരെയാണ് സർക്കാർ നടപടിയെടുത്തത്. എന്നാൽ ഈ ശിപാർശ പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു.
മാറാട് കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചതും വേണ്ട മുൻകരുതൽ എടുക്കുന്നതിൽ ഉദാസീനത കാണിച്ചുവെന്നതുമാണ് സൂരജിനും, സഞ്ജീവ് പട്ജോഷിക്കും എതിരെ ഉയർന്ന ആരോപണം. മാറാട് കലാപ കേസിലെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ അന്ന് മുസ്ലീലീഗിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായ മായിൻ ഹാജിക്കും കലാപത്തെക്കുറിച്ച് നേരത്തേതന്നെ അറിവുണ്ടായിരുന്നു എന്ന് റിപ്പോർട്ട് നൽകുകയുണ്ടായി.
ആദ്യ കലാപത്തിൽ മരിച്ചവരുടെ ബന്ധുക്കളെ ഉപയോഗപ്പെടുത്തി മതതീവ്രവാദം ആളിക്കത്തിക്കാനാണ് മുസ്ലിംലീഗ്, എൻ.ഡി.എഫ്. പ്രാദേശിക നേതാക്കൾ ശ്രമിച്ചതെന്നുമായിരുന്നും റിപ്പോർട്ടിൽ പറഞ്ഞത്. സമയോചിതമായി നടപടികളെടുക്കുന്നതിൽ കോഴിക്കോട് ജില്ലാ ഭരണകൂടം വൻ പരാജയം ആയിരുന്നു. ചില രാഷ്ട്രീയപാർട്ടികൾ സ്വകീരിച്ചിട്ടുള്ള പ്രീണനനയമാണ് മതമൗലികവാദവും തീവ്രവാദവും പുറമേയുള്ള ശക്തികളുടെ സഹായത്തോടെ ഇവിടെ നടത്തുന്നതിന് പലർക്കും പ്രോത്സാഹനമാകുന്നതെന്നത് വസ്തുതയാണെന്ന റിപ്പോർട്ടാണ് ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷൻ നൽകിയിരുന്നത്.
പിൽക്കാലത്ത് സൂരജിനെതിരെ നടപടികൾ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെട്ട് തടയുകയായിരുന്നു. പിന്നീട് മാറാട് കൂട്ടക്കൊല കേസിൽ തങ്ങൾക്കെതിരെ ജുഡീഷ്യൽ കമ്മീഷൻ പരാമർശം നീക്കണമെന്ന് എം.സി മായിൻഹാജിയും സൂരജും കോടതിയിൽ ഹർജി സമർപ്പിക്കുകയുണ്ടായി. കലാപത്തിന് പിന്നിലുള്ള ഗൂഢാലോചനയെപ്പറ്റി അറിവുണ്ടായിരുന്നു എന്നായിരുന്നു ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. എന്നാൽ തനിക്ക് കലാപത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് കമ്മീഷനോട് നേരിട്ട് പറയുകയും എഴുതി നൽകുകയും ചെയ്തിരുന്നുവെന്നും മായിൻ ഹാജി ഹരജിയിൽ വ്യക്തമാക്കിയിരുന്നു. കലക്ടറെന്ന നിലയിലും അല്ലാതെയും ഒന്നിലേറെ തവണ കമ്മീഷന് മുന്നിലെത്തി സത്യസന്ധമായി എല്ലാ വിവരങ്ങളും നൽകിയിട്ടും തെളിവോ അടിസ്ഥാനമോ ഇല്ലാതെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു സൂരജ് ഹരജിയിൽ ആവശ്യപ്പെട്ടത്. പിന്നീട് ഈ ഹർജികൾ ഇവർ ഒരുമിച്ച് തന്നെ പിൻവലിക്കുകയും ചെയ്തു.
മാറാട് സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ അവസാന കാലത്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നുവെങ്കിലും പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ മാറ്റുകയായിരുന്നു. കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് ആരോപണം നിലനിൽക്കുന്നുമുണ്ട്.
പിൽക്കാലത്ത് ക്രൈംബ്രാഞ്ച് അന്വേഷി റിപ്പോർട്ടിൽ മാറാട് കലാപത്തിന് മുമ്പ് വൻ സാമ്പത്തിക ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തലുണ്ടായിരുന്നു. മാറാട് തീരദേശമേഖലയിൽ ടൂറിസം പദ്ധതിക്കായി 200ൽപരം ഹെക്ടർ ഭൂമി അക്വയർ ചെയ്യാനുള്ള ചിലരുടെ ശ്രമം വിജയിപ്പിക്കാൻ വിദേശത്തുള്ള ചിലരുടെ സഹായത്തോടെ മാറാട്ട് രണ്ടാം കലാപം അഴിച്ചുവിട്ടതെന്നായിരുന്നും റി്പ്പോർട്ട്. കലാപവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള പ്രമുഖരെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങിയ ഉടൻ, അന്വേഷണത്തിന് നേതൃത്വം നൽകിയ അന്നത്തെ ക്രൈംബ്രാഞ്ച് എസ്പി സി.എം. പ്രദീപ്കുമാറിനെ മനുഷ്യാവകാശ കമ്മിഷൻ എസ്പിയായി സ്ഥലംമാറ്റുകയും ചെയ്യുകയായിരുന്നു.
മുസ്ലിംലീഗിലെ കോഴിക്കോട്ടുകാരനായ സംസ്ഥാന നേതാവ് തന്നെയായിരുന്നു പ്രമുഖമായ ഭൂമി ഇടപാടിന് പിന്നിലെന്നായിരുന്നും ആരോപണം. ഇങ്ങനെ കോടികളുടെ ഫണ്ട ഇടപാടുകളുടെ വീതംവെയ്പ്പ് മാറാട് കലാപത്തിന് പിന്നിലുണ്ടെന്ന ആരോപണം ശക്തമായിരുന്നു. അക്കാലത്ത് സൂരജിനും ഫണ്ട് ലഭിക്കുകയുണ്ടായോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയരുകയുണ്ടായി. ഇതിനിടെ അഴിമതി കേസുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകൾ സൂരജിനെതിരെ ഉയർന്നെങ്കിലും 2013 ൽ കേസ് സംസ്ഥാന സർക്കാർ പിൻവലിക്കുകയായിരുന്നു.
ലീഗ് തന്നെയായിരുന്നു അന്നും സൂരജിനെതിരെ രംഗത്തെത്തിയത്. ഇപ്പോൾ ലീഗിലെ ഈ വിശ്വസ്തനെ തന്നെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ സൂരജിന്റെ ഓഫീസിൽ വിജിലൻസ് സംഘം എത്തി തെളിവെടുത്ത സംഭവത്തിനും ചെന്നിത്തലയുടെ പിന്തുണ ഉണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങളുടെ വിശ്വസ്തനെ സംരക്ഷിക്കാൻ ലീഗ് രംഗത്തെത്തുമോ എന്ന് കാത്തിരുന്ന് കാണണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്