ഇന്ത്യൻ മിറാഷുകൾ ചീറിപ്പാഞ്ഞുവന്ന് 21 മിനിറ്റുകൊണ്ട് സൃഷ്ടിച്ചത് ജയ്ഷെ ഭീകരരുടെ ശവക്കൂമ്പാരം തന്നെ; ഓരോ കെട്ടിടത്തിലും അട്ടിയായി കിടന്ന ചാവേറുകളും ജയ്ഷെ ഭീകരരും ഉറക്കത്തിൽ തന്നെ ചാമ്പലായി; റഡാറിൽ ഇന്ത്യൻ വിമാനങ്ങൾ ഇരമ്പുന്നത് അറിഞ്ഞെങ്കിലും തിരിച്ചടിക്കാൻ ഭയന്ന് പാക് വ്യോമസേന; കരസേനയെ അയച്ച് നാട്ടുകാർ എത്തുംമുമ്പ് മൃതദേഹങ്ങളും കെട്ടിട അവശിഷ്ടങ്ങളും നീക്കി ശത്രുരാജ്യം; സർജിക്കൽ-2 പരാജയമെന്ന് വരുത്താൻ പാക്കിസ്ഥാൻ ശ്രമിക്കുമ്പോൾ പുറത്തുവരുന്ന തെളിവുകൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനുമിടയിൽ സംഘർഷം കത്തിനിൽക്കുന്നതിനിടെ വന്ന ചോദ്യം ഇന്ത്യയുടെ രണ്ടാം സർജിക്കൽ സ്ട്രൈക്കിൽ എത്ര ഭീകരന്മാർ കൊല്ലപ്പെട്ടുവെന്നും ആരെല്ലാമാണ് മരിച്ചതെന്നുമെല്ലാമാണ്. ഇതുവരെ പാക്കിസ്ഥാൻ പ്രചരിപ്പിച്ചത്് മറ്റൊന്നാണ്. വെറും പൈന്മരക്കാടുകൾ ആണ് നശിച്ചതെന്നും ജയ്ഷെ ഭീകരർക്ക് ഒരു പോറലും ഏൽപിക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് ആയില്ലെന്നും ആയിരുന്നു പാക്കിസ്ഥാൻ പ്രചരിപ്പിച്ചതും ലോകമാധ്യമങ്ങൾ ഉൾപ്പെടെ അത് ഏറ്റെടുത്തതും.
എന്നാൽ ഇതുവരെ ഇന്ത്യ ഒന്നും മിണ്ടിയിട്ടില്ല. ഒരു തെളിവും ഇന്ത്യ പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഏതാണ്ട് 200-300 ഭീകരർ കൊല്ലപ്പെട്ടുവെന്നുമാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി രണ്ടാം സർജിക്കൽ സ്ട്രൈക്ക് എന്ന് വിളിക്കുന്ന ചൊവ്വാഴ്ചത്തെ ഇന്ത്യൻ മിറാഷ് വിമാനങ്ങളുടെ ആക്രമണത്തെ വിശേഷിപ്പിച്ചത്
അപ്പോൾ മുതൽ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന കാര്യമാണ് ഇന്ത്യ തെളിവു പുറത്തുവിടാൻ. എന്നാൽ തിരികെ പിറ്റേന്ന് ബുധനാഴ്ച തന്നെ പാക്കിസ്ഥാൻ ഇന്ത്യൻ മണ്ണിൽ ആക്രമണവുമായി എത്തി. ഇന്ത്യ തിരിച്ചടിക്കുന്നതിനിടെ ഇന്ത്യൻ പൈലറ്റ് പാക് പിടിയിലുമായി. ഇന്ത്യൻ ധീരയോദ്ധാവ് ഇന്നെലയാണ് മോചിപ്പിക്കപ്പെട്ടത്. അതിന് കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ മാധ്യമങ്ങൾ എന്നുവേണം കരുതാൻ. ഇന്ന് ഇന്ത്യ നടത്തിയ ആ സർജിക്കൽ സ്ട്രൈക്കിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. പാക്കിസ്ഥാൻ മണ്ണിൽ ഐഎസ്ഐയും പാക് സൈന്യവും ഇന്ത്യക്കെതിരെ വളർത്തിക്കൊണ്ടുവന്ന ഭീകരന്മാരിൽ മുന്നൂറിലേറെപ്പേർ മരിച്ചുവെന്നതിന് സ്ഥിരീകരണം എന്നോണം പുതിയ വാർത്ത പുറത്തുവരുന്നു.
പാക്കിസ്ഥാനിലെ ബലാകോട്ടിലെ ജയ്ഷെ താവളം ഇന്ത്യ തകർത്തെന്നും അവിടെ കെട്ടിടങ്ങൾ തന്നെ നാമാവശേഷമായി എന്നുമാണ് പുതിയ വിവരങ്ങൾ. മാത്രമല്ല, രാത്രിക്കുരാത്രി, നാണക്കേട് മാറ്റാൻ പാക്കിസ്ഥാൻ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കെട്ടിട ഭാഗങ്ങളുമെല്ലാം മാറ്റിയെന്നും വലിയ തോതിൽ സൈന്യത്തെ വിന്യസിച്ച് നേരം പുലരും മുമ്പേ ജനങ്ങളറിയാതെ ആംബുലൻസുകൾ വരുത്തി എല്ലാം ചെയ്തെന്നുമാണ് വിവരം. ലോക്കൽ പൊലീസ് സംഭവം അറിഞ്ഞ് എത്തിയെങ്കിലും മിലിട്ടറി ഏരിയയായി പ്രഖ്യാപിച്ചായിരുന്നു നീക്കം.
ഇത്തരത്തിൽ ഇന്ത്യൻ ആക്രമണം നടന്നില്ലെന്ന് വരുത്താൻ ശ്രമം നടന്നുവെങ്കിലും ഇന്ത്യൻ മിസൈലുകൾ വന്നുവീണു എന്ന് വരുത്തുന്ന തെളിവുകളും അവിടെ ബാക്കിവച്ചു. ഇന്ത്യ ആളില്ലാത്ത സ്ഥലത്ത് ആക്രമണം നടത്തിയെന്നും ഒരു സിവിലിയന് പരിക്കേറ്റുവെന്നും വരുത്താനായിരുന്നു ശ്രമം. ഇതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെയാണ് പാക്കിസ്ഥാൻ സേനയുടെ ഭാഗത്തുനിന്നും ഇന്ത്യ ആക്രമിച്ചു എന്ന പ്രതികരണം വന്നത്.
അതിൽ പറഞ്ഞതാകട്ടെ, ഇന്ത്യ ആക്രമണം നടത്തിയെന്നും എന്നാൽ പാക്കിസ്ഥാൻ വിമാനങ്ങൾ പറന്നുയർന്നതോടെ ബോംബുകൾ ഉപേക്ഷിച്ച് കടന്നുവെന്നുമാണ്. പക്ഷേ, ലോകത്താരും അത് വിശ്വസിച്ചില്ല. പക്ഷേ, ഇന്ത്യ വിശ്വസനീയ തെളിവുകൾ നൽകാത്തതും ചർച്ചയായി. പക്ഷേ, ഇതാ ഇപ്പോൾ തെളിവുകൾ പുറത്തുവരുന്നു.
പാക്കിസ്ഥാനിലെ തന്നെ തദ്ദേശവാസികൾ ഇതിന് സാക്ഷിയാണ്. പാക്കിസ്ഥാൻ ആർമിതന്നെ പ്രദേശം വളയുന്നതിനും ആംബുലൻസുകളിലും മറ്റുമായി മൃതദേഹങ്ങളും മറ്റും നീക്കം ചെയ്യുന്നതിനും. ഇന്ത്യ ഇതുവരെ ഇക്കാര്യം വിശദീകരിച്ചിട്ടില്ല. അതിനാൽ തന്നെ ഭീകരതയ്ക്ക് എതിരായ ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക് വെറും തട്ടിപ്പാണെന്ന മട്ടിൽ പാക്കിസ്ഥാൻ അനുകൂലികൾ പ്രചരണം നടത്തി.
പൊളിയുന്നത് പാക്കിസ്ഥാന്റെ നുണകളോ?
ഇന്ത്യ ഇക്കാര്യം പുറത്തുവിടാതിരുന്നതിന് മറ്റൊരു കാരണവുമുണ്ടെന്നാണ് നിഗമനങ്ങൾ. ഇന്നലെവരെ ഇന്ത്യയുടെ പൈലറ്റ് അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ കൈവശമായിരുന്നു. അഭിനന്ദനെ വിട്ടുകിട്ടുന്ന നയതന്ത്ര നീക്കങ്ങൾ വരുന്നതിനിടെ സർജിക്കൽ സ്ട്രൈക്കിന്റെ വിവരങ്ങൾ പുറത്തുവന്നാൽ അത് പാക്കിസ്ഥാന് ക്ഷീണമാകും. അപ്പോൾ അവർ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകിയേക്കില്ലെന്ന വിലയിരുത്തലുകളും വന്നു. ഇതോടെയാണ് ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് വിവരങ്ങൾ പുറത്തുവിടാതിരുന്നതെന്നാണ് സൂചന.
ഇന്ത്യ സർജിക്കൽ സ്ട്രൈക്കിന്റെ വിവരങ്ങൾ പുറത്തുവിടാതിരുന്നപ്പോൾ പാക്കിസ്ഥാൻ പുറത്തുവിട്ടത് മറ്റു ചില കാര്യങ്ങളാണ്. ഇന്ത്യ ആക്രമിച്ചു എന്ന് പറയുന്ന മേഖലയുടെ ചിത്രങ്ങളും ചില മിസൈലിന്റെ ഭാഗങ്ങളുമെല്ലാം പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. എന്നാൽ ഇന്ത്യ കൊന്നുതള്ളിയെന്ന് ആരോപിച്ച ഭീകരരുടെ ഒരു ദൃശ്യവും വീഡിയോയും മറുപടിയായി പുറത്തുവന്നില്ല. ജയ്ഷെയുടെ തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചൽ നടത്തിയ സംഭവത്തിൽ അസറിന്റെ മോചനത്തിന് ചുക്കാൻ പിടിച്ചയാളുമായ യൂസഫ് അസർ ഉൾപ്പെടെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വന്നത്.
പക്ഷേ, ഇക്കാര്യത്തിൽ യൂസഫ് അസർ എവിടെയെന്നോ ജീവനോടെ ഉണ്ടോ എന്നോ വെളിപ്പെടുത്താൻ പാക്കിസ്ഥാൻ തയ്യാറായില്ല. ഇന്ത്യൻ ആക്രമണം വ്യാജമെങ്കിൽ അത് പൊളിക്കാൻ ഒരു തെളിവ് മാത്രം മതിയായിരുന്നു. യൂസഫ് അസർ ജീവനോടെ ഇരിക്കുന്നു എന്ന ഒരു ചിത്രമോ വീഡിയോയോ ജയ്ഷെയെ കൊണ്ടെങ്കിലും പുറത്തുവിടാൻ പാക്കിസ്ഥാന് കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യൻ ആക്രമണം വ്യാജമെന്ന് തെളിയിക്കാൻ അതുമാത്രം മതിയായിരുന്നു. പക്ഷേ, പാക്കിസ്ഥാന് അതിന് കഴിഞ്ഞില്ല.
പുൽവാമ ആക്രമണം നടന്ന് മിനിറ്റുകൾക്കകം പാക്കിസ്ഥാനിൽ സോഷ്യൽ മീഡിയയും മാധ്യമങ്ങളും ആഘോഷിച്ച വീഡിയോ ആയിരുന്നു അക്കാര്യം ജയ്ഷെ ഏറ്റെടുത്തത്. എന്നാൽ ഇന്ത്യ ജയ്ഷെയുടെ പാക്കിസ്ഥാനിലെ ഏറ്റവും വലിയ ക്യാമ്പ് തകർത്തുവെന്ന വിവരം തെറ്റാണെന്ന് സ്ഥാപിക്കാൻ പറ്റിയ ഒരുതെളിവും ജയ്ഷെ ഇതുവരെ പുറത്തുവിട്ടില്ല. പ്രത്യേകിച്ചും മസൂദ് അസറിന്റെ ഉറ്റബന്ധുവുൾപ്പെടെ കമാൻഡമാരും മറ്റുമെല്ലാം ഇന്ത്യൻ വ്യോമാക്രമണത്തിൽ തീർന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയാണ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. എന്നിട്ടും ഇതിനെ ചെറുക്കാൻ ഒരു വീഡിയോയോ ദൃശ്യമോ പാക്കിസ്ഥാൻ അനുകൂല മാധ്യമങ്ങളോ ജയ്ഷെ മേധാവികളോ പുറത്തുവിട്ടില്ല.
ഇന്ത്യ തെളിവ് പുറത്തുവിട്ടില്ല എന്ന് പറയുന്നവർ ഇക്കാര്യം കൂടെ പരിശോധിക്കണമെന്ന വാദമാണ് ഉയരുന്നത്. ഏതായാലും സിഎൻഎൻ ഇന്ത്യൻ വിഭാഗമായ ന്യൂസ് 18 ഇന്ത്യൻ ആക്രമണം സംബന്ധിച്ച സ്ഥിരീകരണവും നിരവധി പേർ കൊല്ലപ്പെട്ടു എന്ന വിവരവും പുറത്തുവിടുന്നതോടെ വിഷയം വലിയ ചർച്ചയാവുകയാണ് രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ.
തകർന്നത് മൂന്ന് ക്യാമ്പുകൾ; വീണത് മസൂദിന്റെ 'കൈകാലുകൾ'
പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാക് ഭീകരരുടെ മൂന്ന് പരിശീലന ക്യാമ്പുകളാണ് ഇന്ത്യ തകർത്തത്. ഇന്ത്യ തങ്ങളുടെ നീക്കത്തിലൂടെ ലക്ഷ്യം വെച്ചത് 5 ഭീകരരെയാണ്. ഇതിൽ ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരനും ഭാര്യാ സഹോദരനും ഉൾപ്പെടുന്നു.
മസൂദ് അസറിന്റെ സഹോദരൻ തൽഹ സെയിഫ് ഭീകരാക്രമണങ്ങളുടെ ആസൂത്രണ വിഭാഗം ചുമതലയുള്ള ഭീകരനാണ്. മസൂദ് അസറിന്റെ ഭാര്യാ സഹോദരനായ യൂസഫ് അസറാണ് സൈന്യം ലക്ഷ്യം വെച്ച രണ്ടാമത്തെ ഭീകരൻ. ഇന്ത്യയുടെ ഐ.സി-814 എന്ന വിമാനം റാഞ്ചിയ കേസിൽ ഇന്ത്യ തിരയുന്ന ഭീകരനാണ് യൂസഫ് അസർ. ബലാകോട്ടിലെ ഭീകരക്യാമ്ബിന്റെ നേതൃത്വം യൂസഫ് അസറിന്റെ പക്കലായിരുന്നു. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസും യൂസഫ് അസറിനെതിരെയുണ്ട്.
നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ദക്ഷിണ അഫ്ഗാാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് പൊയക്കൊണ്ടിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനമായിരുന്നു യൂസഫ് അസറും കൂട്ടരും ചേർന്ന് ഹൈജാക്ക് ചെയ്തത്. 1999 ഡിസംബർ 24നായിരുന്നു സംഭവം. സിബിഐയുടെ ആവശ്യപ്രകാരമായിരുന്നു യൂസഫ് അസറിനെതിരെയും മറ്റ് 6 പേരുടെയും പേരിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഹൈജാക്ക് ചെയ്തതിനെത്തുടർന്ന് ഇന്ത്യയുടെ പക്കലുണ്ടായിരുന്ന മസൂദ് അസറിനെയും മറ്റ് രണ്ട് ഭീകരരെയും മോചന ദ്രവ്യമായി ഇന്ത്യ വിട്ട് നൽകുകയായിരുന്നു.
അഫ്ഗാനിസ്ഥാന്റെയും കശ്മീരിന്റെയും ചുമതലയുള്ള മൗലാന അമ്മറാണ് ഇന്ത്യ ലക്ഷ്യം വെച്ച മൂന്നാമത്തെ ഭീകരൻ. കൂടാതെ ഭീകരാക്രമണങ്ങളുടെ കശ്മീരിലെ ആസൂത്രണ വിഭാഗം തലവൻ മുഫ്തി അസർ ഖാൻ കശ്മീരിയെയും സൈന്യം ലക്ഷ്യമിട്ടിരുന്നു. ഇതിന് പുറമെ മസൂദ് അസറിന്റെ മുതിർന്ന സഹോദരൻ ഇബ്രാഹിം അസറെയും ഇന്ത്യ ലക്ഷ്യമിട്ടു.
ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ വധിക്കാൻ സാധിച്ചുവോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാലും 300ലധികം ഭീകരരെ വധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നാണ് ഇന്ത്യ നടത്തിയ അവകാശവാദം. ഇതിനെ സാധൂകരിക്കുന്ന പുതിയ വിവരങ്ങളാണ ഇപ്പോൾ പുറത്തുവരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്