ഒരു കേണലും അഞ്ച് മേജർമാരും നേതൃത്വം നൽകി; 17 ജവാന്മാരുടെ ജീവനെടുത്ത ഉറി ആക്രമണത്തിനുശേഷം തീരുമാനം; പത്തുദിവസത്തെ പ്ലാനിങ്ങിന് ശേഷം പാക്കിസ്ഥാനിൽക്കയറിയടിച്ചു; സർജിക്കൽ സ്ട്രൈക്കിന്റെ ഇതുവരെ വെളിപ്പെടുത്താത്ത വിവരങ്ങൾ പുറത്തായത് സൈനിക പുരസ്കാരങ്ങളുടെ അപേക്ഷഫോം പുറത്തായപ്പോൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സെപ്റ്റംബർ 29-ന് പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. 17 ജവാന്മാർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തിനുശേഷമാണ് ഇത്തരമൊരു പ്രത്യാക്രമണത്തിന് സൈന്യം തയ്യാറായതെന്നും റിപ്പോർട്ട്. ഇന്ത്യൻ സേനയുടെ ആക്രമണവിഭാഗമായ പാരച്യൂട്ട് റെജിമെന്റ് നടത്തിയ ആക്രമണത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകിയ സൈനിക അവാർഡുകളുടെ പ്രശസ്തിപത്രത്തിലാണ് സർജിക്കൽ സ്ട്രൈക്കിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങളുള്ളത്. പാരച്യൂട്ട് റെജിമെന്റിലെ 19 പേർ മാത്രമാണ് സർജിക്കൽ സ്ട്രൈക്കിന്റെ ഭാഗമായിരുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. എന്നാൽ, ഇതിന്റെ ആസൂത്രണത്തിൽ നൂറിലേറെപ്പേർ പങ്കെടുത്തിട്ടുണ്ട്.
ഒരു കേണൽ, അഞ്ച് മേജർമാർ, ഒരു ക്യാപ്റ്റൻ, ഒരു സുബേദാർ, രണ്ട് നായിബ് സുബേദാർമാർ, മൂന്ന് ഹവീൽദാർ, ഒരു ലാൻസ് നായിക്, നാല് പാരട്രൂപ്പേഴ്സ് എന്നിവരാണ് സർജിക്കൽ സ്ട്രൈക്കിൽ ആദ്യാവസാനം ഉണ്ടായിരുന്നത്. പാര റജിമെന്റിന്റെ നാലും ഒമ്പതും ബറ്റാലിയനിൽ ഉൾപ്പെടുന്നവരാണ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഈ 19 പേർ. ഇവരെല്ലാം റിപ്പബ്ലിക് ദിനത്തിൽ ആദരിക്കപ്പെട്ടു.
നാലാം ബറ്റാലിയനിൽനിന്നുള്ള മേജർ രോഹിത് പുരിക്ക് കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു. കേണൽ ഹർപ്രീത് സന്ധുവിന് യുദ്ധ് സേവ മെഡലും. സംഘത്തിലെ മറ്റുള്ളവർ മൂന്ന് ശൗര്യചക്രയും 13 സേവ മെഡലും കരസ്ഥമാക്കി. രണ്ട് ഭീകരകേന്ദ്രങ്ങളിൽ ഒരേസമയം നടന്ന ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് കേണൽ ഹർപ്രീത് സന്ധുവായിരുന്നു. അണുവിട തെറ്റാതെ ആക്രമണത്തിന് അദ്ദേഹം നേതൃത്വം നൽകുകകയും ചെയ്തു.
ഉറി ആക്രമണത്തിനുപിന്നാലെ തിരിച്ചടിക്കാൻ ഇന്ത്യൻ സേന തയ്യാറായെങ്കിലും, അമാവാസി ദിനത്തിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ സെപ്റ്റംബർ 29ന് രാത്രി അതിനായി തിരഞ്ഞെടുത്തു. എട്ടംഗ ആക്രമണ സംഘവുമായി ഭീകരകേന്ദ്രത്തിലെത്തിയ മേജർ രോഹിത്പുരി ഭീകരരെ കൊന്നൊടുക്കി. മേജർ രോഹിത് പുരിയും അദ്ദേഹത്തിന്റെ സഹായിയും രണ്ട് ഭീകരരെ വെടിവച്ചിട്ടത് 50 മീറ്ററോളം അടുത്തുചെന്നാണ്. തന്റെ സ്വയരക്ഷ പോലും വകവെക്കാതെ ഭീകരർക്ക് മുന്നിലേക്കെത്തുകയും അവരെ കീഴ്പ്പെടുത്തുകയുമാണ് മേജർ പുരി ചെയ്തത്.
ഭീകര കേന്ദ്രങ്ങളെ അടുത്തുനിന്ന് നിരീക്ഷിക്കുകയെന്ന ദൗത്യമായിരുന്നു മറ്റൊരു മേജർക്കുണ്ടായിരുന്നത്. ആക്രമണത്തിന് 48 മണിക്കൂർമുന്നെ മേജറും അദ്ദേഹത്തിന്റെ സംഘവും നിയന്ത്രണ രേഖ കടന്ന് ഭീകരകേന്ദ്രങ്ങൾക്ക് അരികിലെത്തി. എവിടെ ആക്രമണം നടത്തണമെന്നതിന്റെ രൂപരേഖ തയ്യാറാക്കിയത് ഇവരാണ്. ശൗര്യ ചക്ര പുരസ്കാരം നേടിയ ഈ മേജർ ഭീകരരുടെ ആയുധകേന്ദ്രം തകർക്കുകയും രണ്ടുപേരെ കൊല്ലുകയും ചെയ്തു. തന്റെ ക്യാമ്പിനടുത്തേയ്ക്കെത്തിയ മറ്റൊരു ഭീകരനെയും ഇദ്ദേഹം വധിച്ചു.
മറ്റൊരു മേജറും സഹായിയും ഭീകരരുടെ കൂടാരങ്ങളിലൊന്നിൽ എത്തുകയും ഉറങ്ങിക്കിടന്ന ഭീകരരെയെല്ലാം വധിക്കുകയും ചെയ്തു. പിന്നീട് ഇവരുടെ നേതൃത്വത്തിൽ മറ്റുള്ളവർക്ക് മുന്നേറാനായി. ഇദ്ദേഹത്തിനും ശൗര്യ ചക്ര പുരസ്കാരം കിട്ടി. ഗ്രനേഡ് ആക്രമണത്തിലൂടെ ഭീകരരുടെ ആയുധകേന്ദ്രം തകർത്ത മറ്റൊരു മേജർക്ക് സേവ മെഡലും സമ്മാനിക്കപ്പെട്ടു. രണ്ട് ഭീകരരെ ക്ലോസ് റേഞ്ചിൽനിന്ന് വെടിവച്ചുകൊല്ലുകയും ചെയ്തു.
കനത്ത പ്രത്യാക്രമണം ഭീകരരിൽനിന്ന് നേരിടേണ്ടിവന്നതായും സൂചനയുണ്ട്. നാലാമത്തെ മേജറെയും സംഘത്തെയും ലക്ഷ്യമിട്ട് മൂന്ന് ഭീകരർ റോക്കറ്റ് ലോഞ്ചറുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട അഞ്ചാം മേജർ, സ്വയരക്ഷ വകവെക്കാതെ ഇവരുമായി നേർക്കുനേർ യുദ്ധം ചെയ്യുകയും അവരെ വധിക്കുകയും ചെയ്തതായും അവാർഡ് രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. മേജർമാർക്ക് പുറമെ, സാധാരണ സൈനികരും അത്യപൂർവമായ ധൈര്യമാണ് പ്രദർശിപ്പിച്ചത്. ശൗര്യ ചക്ര കിട്ടിയ നായിബ് സുബേദാർ ഗ്രനേഡുകളുമായി ഭീകരകേന്ദ്രം ഒറ്റയ്ക്ക് തകർത്തു.
ഇന്ത്യൻ സംഘത്തിലെ ഒരാൾപോലും കൊല്ലപ്പെടാതെ ആക്രമണം പൂർത്തിയാക്കാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം. ഒരു പാര ട്രൂപ്പർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. കുഴിബോംബിൽ ചവിട്ടിയാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. പരിക്കേറ്റിട്ടും ഭീകരരിലൊരാളെ വെടിവച്ചുകൊല്ലാൻ ഇദ്ദേഹം ധൈര്യം കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍