ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് വാൾ സ്ട്രീറ്റ് ജേർണൽ വാഴ്ത്തിയ രാഷ്ട്രീയക്കാരി; ഇന്ത്യൻ സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി; അദ്വാനി പക്ഷത്ത് ഉറച്ച് നിൽക്കുമ്പോഴും പ്രവർത്തന മികവിലൂടെ മോദിയുടെ അരുമയായി; മോദി തരംഗവും അസുഖവും ഇല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രിയായി പരിഗണിക്കേണ്ടിയിരുന്ന വ്യക്തിത്വം; സുഷമ സ്വരാജ് വിടവാങ്ങുമ്പോൾ ഓർത്തുപോവുന്നത് കാര്യക്ഷമതയും ഉൾക്കാഴ്ചയും ഒത്തിണങ്ങിയ ഭരണനേതൃത്വത്തെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണൽ വാഴ്ത്തിയ രാഷ്ട്രീയക്കാരിയായിരുന്നു അന്തരിച്ച സുഷമാ സ്വരാജ്. ജനപ്രീതിയിലും കാര്യക്ഷമതയിലും മുന്നിൽ എത്തിയതോടെ ഒരുവേള അവർ ഇന്ത്യൻ പ്രധാനമന്ത്രിയായി കാണമെന്ന് ആഗ്രഹിച്ചവരും ഏറെയായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായിരുന്നു ഈ ചിന്ത. പക്ഷേ അവരുടെ അനാരോഗ്യവും മോദി തരംഗവും ആ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചു. മോദിക്ക് പകരം സുഷമ സ്വരാജ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യ എവിടെ എത്തുമായിരുന്നെന്ന് പ്രശസ്ത എഴുത്തുകാരൻ രാമചന്ദ്രഗുഹ ഒരിക്കൽ എഴുതിയത് ഓർത്തുപോവുന്നു.
15ാം ലോക്സഭയിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തിളങ്ങിയതോടെയാണ് സുഷമ സ്വരാജ് ഒരു തരംഗമായി നിറയാൻ തുടങ്ങിയത്. ബിജെപിയുടെ ആദ്യ വനിതാ വക്താവും സുഷമ സ്വരാജായിരുന്നു. 2014ൽ മോദി സർക്കാറിൽ വിദേശകാര്യ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവാസികളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ട സുഷമ സ്വരാജ് ജനപ്രീതിയാർജിച്ചു. ആദ്യകാലത്ത് അദ്വാനി പക്ഷത്തായിരുന്ന അവർ മോദിയുടെ ഗുഡ് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർഥ്യം. ലളിത് മോദി വിവാദത്തിൽ പ്രതിസ്ഥാനത്തായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യമന്ത്രി രാജിവച്ചാലേ ലോക്സഭ നടക്കൂവെന്ന് പോലും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഷമ സ്വരാജിനെ കൈവിട്ടില്ല. മോദി വിരുദ്ധ ക്യാമ്പിന് നേതൃത്വം നൽകുന്ന ബിജെപിയിലെ പഴയ പടക്കുതിരയായ എൽകെ അദ്വാനിയുടെ വിശ്വസ്തയെ മന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള സുവർണ്ണാവസരമായിരുന്നു അത്. എന്നാൽ മന്ത്രിസഭയിലെ ഏറ്റവും പ്രഗൽഭയെ കൈവിടാൻ മോദിക്ക് താൽപ്പര്യമില്ലായിരുന്നു. ലോക്സഭയിലേക്ക് മോദി തരംഗത്തിൽ ബിജെപി അധികാരത്തിലെത്തുമ്പോൽ സുഷമയുടെ റോളിനെ കുറിച്ച് പോലും സംശയം ഉയർന്നു. എന്നാൽ വിദേശകാര്യം ചോദിച്ച് വാങ്ങി മന്ത്രിസഭയുടെ ഭാഗമാവുകയായിരുന്നു സുഷമ.
വിദേശകാര്യവും പ്രവാസികാര്യവുമായിരുന്നു ഇങ്ങനെ ചോദിച്ച് വാങ്ങിയത്. അതുകൊണ്ട് തന്നെ പ്രതിഭ തെളിയിച്ചേ മതിയാകൂ. അതുകൊണ്ട് അവർ ബോധപൂർവം നടത്തിയ ശ്രമങ്ങളും നന്നായി ഫലം കണട്ു. ലോക്സഭയിൽ പലപ്പോഴും കണ്ടത് ഭരണപക്ഷവും പ്രതിപക്ഷവും മത്സരിച്ച് സുഷമയെ അഭിനന്ദിക്കുന്നതാണ്. വിദേശ കാര്യത്തിൽ രാജ്യത്തിന് പുതിയ ദിശാബോധം നൽകിയ മന്ത്രിയായി സുഷമ മാറുന്നു. പ്രധാനമന്ത്രിയുടെ ഓരോ വിദേശ സന്ദർശനവും വിജയമായത് സുഷമയുടെ പിഴയ്ക്കാത്ത നീക്കങ്ങൾ കൊണ്ട് കൂടിയാണ്.രണ്ട് പക്ഷത്ത് നിന്നിട്ടും ഭരണകാര്യത്തിൽ അവർ അത് പ്രകടിപ്പിച്ചില്ല. മോദിക്ക് എല്ലാ പിന്തുണയും നൽകി. അത് ആവോളം തിരിച്ചു നൽകിയതോടെ സുഷമ താരവുമായി. വിദേശ സന്ദർശനങ്ങളിലൂടെ നയതന്ത്രതലത്തിൽ മോദി മികവ് കാട്ടി. സുഷമയാകട്ടെ ഈ മേഖലയിലേക്ക് കടന്നില്ല. മോദിയുമായി ഏറ്റുമുട്ടലിനും പോയില്ല. മറിച്ച് വിദേശകാര്യ വകുപ്പിന്റെ അനന്ത സാധ്യതകൾ രാജ്യത്തെ സാധാരണക്കാർക്കായി വിനിയോഗിച്ചു. ഇതിനുള്ള അംഗീകാരമാണ് അഭിനന്ദനമായി ഇപ്പോഴെത്തുന്നത്.
തന്റെ മുന്നിൽ വരുന്ന ഓരോ വിഷയത്തേയും മാനുഷികമായി പരിഗണിക്കുകയായിരുന്നു സുഷമ. കുറവുകളും കുറ്റങ്ങളും ഏറെയുണ്ടെങ്കിലും റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് നേഴ്സുമാരെ രക്ഷിക്കാനുള്ള നടപടികളെ ഏവരും കൈയടിച്ചു. സംസ്ഥാന സർക്കാരുകൾ മാഫിയകളുമായി കൂട്ടുകൂടുന്നതു കൊണ്ടാണ് ഈ തീരുമാനം അട്ടിമറിക്കപ്പെടുന്നതെന്ന് ഏവർക്കും അറിയാം. ഇങ്ങനെ പ്രവാസി ക്ഷേമത്തിന് സുഷമയെടുത്ത തീരുമാനങ്ങൾ ഒരു വലിയ സമൂഹത്തിന് താങ്ങും തണലുമായി. വിദേശത്ത് ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന മന്ത്രി തന്നെയാണ് സുഷമ. സമ്മർദ്ദത്തിലൂടേയും നയതന്ത്രത്തിലൂടേയും ഐസിസ് തടവിലായ 41 മലയാളികളായ നേഴ്സുമാർക്ക് ജീവൻ തിരിച്ച് നൽകിയത് സുഷമയുടെ കൂടെ മികവാണ്. ഏറ്റവും ഒടുവിൽ യമനിൽ ഭീകരാക്രമണം നടന്ന വയോധികമന്ദിരത്തിൽ അകപ്പെട്ടുപോയ മലയാളി കന്യാസ്ത്രീ സിസ്റ്റർ സാലിയെ രക്ഷപ്പെട്ടതും സുഷമയുടെ ഇടപെടൽ മൂലമാണ്.
ഈ ജനകീയ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടണമെന്ന് ആഗ്രഹിച്ചവരും ഉണ്ടായി. എന്നാൽ മോദി തരംഗത്തിന്റെ കരുത്ത് മനസ്സിലാക്കി സംഘപരിവാർ സുഷമയെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഈ അവഗണനയൊന്നും മന്ത്രിപദവിയിലെ പ്രവർത്തനത്തിന് സുഷമയെ തടസ്സപ്പെടുത്തുന്നില്ല. അതു തന്നെയാണ് പ്രവാസിക്ഷേമത്തിലൂന്നിയ വിദേശ കാര്യ നയതന്ത്രത്തിലേക്ക് സുഷമയെ നയിച്ചത്. പ്രവാസികാര്യമന്ത്രാലയം ഇല്ലായ്മ ചെയ്ത് അതിനെ വിദേശ കാര്യമന്ത്രാലയത്തിന് കീഴിലാക്കി. കേരളം അടക്കം ചില ആശങ്കകൾ പ്രകടിപ്പിച്ചു. എന്നാൽ രണ്ടും ഒന്നു തന്നെ എന്ന മറുപടിയുമായി സുഷമ ആവശ്യങ്ങളെ തള്ളി. ഇതിനൊപ്പം മന്ത്രിയെന്ന നിലയിലെ ഏകോപനത്തിന് രണ്ടും ഒരുമിക്കുന്നതാണ് നല്ലതെന്ന് സുഷമ തെളിയിക്കുകയും ചെയ്തു. കാര്യക്ഷമതയും ഉൾക്കാഴ്ചയും ഒത്തിണങ്ങിയ ഇവർ പ്രധാനമന്ത്രി പദം അർഹിച്ചിരുന്നില്ലേ. സുഷമ വിടവാങ്ങുമ്പോഴും ഈ ചോദ്യം ബാക്കിയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റേതായ അടയാളം രേഖപ്പെടുത്തിയ ശേഷമാണ് സുഷമ വിടവാങ്ങുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഇന്ത്യൻ സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന വിശേഷണവുമായാണ് സുഷമ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. 1977 ഹരിയാന നിയമസഭയിൽ 25ാം വയസ്സിൽ ക്യാബിനറ്റ് മന്ത്രിയായി. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജ് തന്നെയായിരുന്നു. 1998 ഒക്ടോബർ 13 മുതൽ 1998 ഡിസംബർ മൂന്ന് വരെയുള്ള ഹ്രസ്വമായ കാലയളവിലായിരുന്നെങ്കിലും ഷീലാ ദീക്ഷിതിന് മുമ്പേ ഡൽഹിയുടെ വളയം പിടിച്ച കൈകൾ സുഷമയുടേതായിരുന്നു.
ബിജെപിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് സുഷമ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കടുത്തു. ഭർത്താവായിരുന്ന സ്വരാജ് കൗശൽ സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസിന്റെ കൂടെ പ്രവർത്തിച്ചിരുന്നു. ജോർജ് ഫെർണാണ്ടസിന്റെ നിയമോപദേശ ടീമിൽ അംഗമായാണ് സുഷമയുടെ രാഷ്ട്രീയ ജീവിത തുടക്കം. പിന്നീട് ജയപ്രകാശ് നാരായാണന്റെ അടിയന്താരാവസ്ഥ വിരുദ്ധ സമരങ്ങളിൽ സജീവമായി. ഒടുവിൽ ബിജെപി ദേശീയ നേതാവായി വളർന്നു. ഹരിയാനയായിരുന്നു സുഷമ സ്വരാജിന്റെ ആദ്യ തട്ടകം. 1977ൽ അംബാലയിൽനിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ജനത പാർട്ടി ചിഹ്നത്തിലാണ് അന്ന് മത്സരിച്ചത്. അതേ വർഷം സംസ്ഥാന മന്ത്രിയുമായി. 27ാം വയസ്സിൽ ജനതാ പാർട്ടിയുടെ ഹരിയാന പ്രസിഡന്റായി. പിന്നീട് ബിജെപി-ലോക്ദൾ സഖ്യസർക്കാറിൽ വിദ്യാഭ്യാസ മന്ത്രിയായി. കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചാണ് 1998ൽ ഡൽഹി മുഖ്യമന്ത്രിയാകുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റതോടെ കഷ്ടി രണ്ട് മാസം മാത്രമാണ് മുഖ്യമന്ത്രി കസേരയിലിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍