ട്വിറ്ററിൽ ഒരു വിളിപ്പാടകലെ; ഏക പരാജയം മല്യയും ലളിതും ബ്രിട്ടനിൽ തങ്ങിയത്; തെരേസ മേയുടെ കെണിയിൽ വീഴാതെ മോദിയെ രക്ഷിച്ചത് സുഷമയുടെ മിടുക്ക്; അനേകായിരം ഇന്ത്യക്കാരെ മടക്കി അയക്കാനുള്ള ബ്രിട്ടന്റെ കുതന്ത്രം പൊളിച്ചടുക്കിയ ധീരത; അപ്രതീക്ഷിതമായി വിടവാങ്ങുന്നത് കുരുക്കുകളും കുതന്ത്രങ്ങളും തിരിച്ചറിഞ്ഞ മോദിയുടെ സ്വന്തം 'മേരാ ബഹൻ'
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് ഇഴുകി ചേർന്ന ഇന്ത്യൻ നേതാവ് . ചെറുപ്പക്കാർ പോലും ഡിജിറ്റൽ യുഗത്തിൽ സമൂഹ മാധ്യമ ഇടപെടലിന് മടിച്ചു നിൽകുമ്പോൾ ഒരു മന്ത്രാലയത്തെ ഒന്നാകെ സോഷ്യൽ മീഡിയയുടെ കൈകളിലേക്ക് എടുത്തിടുക ആയിരുന്നു സുഷമ സ്വരാജ് എന്ന ഭരണാധികാരി. പലപ്പോഴും ലോകത്തിന്റെ മുക്കിലും മൂലയിൽ നിന്നും ട്വിറ്റർ വഴി അവരെ തേടിയെത്തിയിരുന്ന സഹായ അഭ്യർത്ഥനകൾക്കു നേരിട്ടു മറുപടി നൽകിയും ഉടനടി ആശ്വാസം എത്തിച്ചുമാണ് സുഷമ ജനകീയ ആയത്.
ഒരു ഘട്ടത്തിൽ മോദിയെ മറികടന്നു ജനകീയമായ സുഷമയുടെ പേര് ഭാവി പ്രധാനമന്ത്രി എന്നാണ് സോഷ്യൽ മീഡിയ ആലങ്കാരികമായി നൽകിയത് . അതിനവർ തികച്ചും അർഹയാണ് എന്ന് തെളിയിക്കുന്നതുമായിരുന്നു അവർ വിദേശകാര്യ മന്ത്രി ആയിരുന്ന കാലഘട്ടം . ലോകത്തെ ഏതു ഭരണാധികാരിയോടും നേരിട്ട് ബന്ധപ്പെടുന്ന നയതന്ത്രം കൂടി ആയിരുന്നു സുഷമയുടെ മിടുക്ക് . ബാലക്കോട്ട് ആക്രമണം നടന്ന ഉടൻ മുസ്ലിം രാഷ്ട്രങ്ങളുടെ പിന്തുണ പാക്കിസ്ഥാൻ ചോർത്താതിരിക്കാൻ ഗൾഫിൽ പറന്നെത്തിയ സുഷമ അവിടെയിരുന്നാണ് ലോകത്തിന്റെ പിന്തുണ ഇന്ത്യക്കൊപ്പം ചേർത്ത് നിർത്തിയത് .
ജനങ്ങൾക്ക് ലഭിക്കേണ്ട സഹായങ്ങൾ വേഗത്തിൽ എത്തിക്കുന്നതിൽ മാത്രമല്ല തന്റെ മിടുക്ക് എന്ന് തെളിയിച്ചത് ബ്രിട്ടൻ ഒരുക്കിയ കുരുക്ക് തട്ടിത്തെറിപ്പിച്ചതിലൂടെയാണ് . ഇക്കാര്യത്തിൽ മോദിയുടെ വലിയ പരാജയങ്ങളിൽ ഒന്നായി കാലം വിലയിരുത്തുമായിരുന്ന ഒരു നീക്കമാണ് സുഷമയ്ക്ക് തടയാൻ കഴിഞ്ഞത് . അനേകായിരം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരികെ അയക്കാൻ ഉള്ള പദ്ധതിയാണ് ഒരൊറ്റ ഒപ്പിന്റെ അകലം ബാക്കി നിൽക്കെ സുഷമ തട്ടി തെറിപ്പിച്ചത് . തെരേസ മേയുടെ കുരുട്ടു ബുദ്ധിയിൽ വിരിഞ്ഞ ആശയത്തെ അതിനേക്കാൾ സൂത്രശാലികളാണ് ഇന്ത്യക്കാർ എന്ന് തെളിയിചാണ് മോദിക്ക് കടിഞ്ഞാണിട്ട് സുഷമ തെളിയിച്ചത് .
പാർട്ടിയിൽ തന്റെ എതിർ ക്യാമ്പിൽ ആണെന്ന് പരക്കെ അറിയപെട്ടിട്ടും തക്ക സമയത്തു രക്ഷക ആയി എത്തിയ സുഷമയെ മരണം വരെയും മേരാ ബഹൻ എന്നാണ് മോദി അഭിസംബോധന ചെയ്തിരുന്നത് . മരണത്തെ തുടർന്ന് അദ്ദേഹം നടത്തിയ അനുശോചന കുറിപ്പിലും ഇതേ പരാമർശം കണ്ടെത്താനാകും . സുഷമയുടെ കാര്യത്തിൽ ഏക പരാജയമായി വിലയിരുത്താൻ കഴിയുന്നത് ഇന്ത്യ ആവശ്യപ്പെടുന്ന സാമ്പത്തിക കുറ്റവാളികൾ ആയ വിജയ് മല്യയും ലളിത് മോദിയും ബ്രിട്ടനിൽ തുടരുന്നതാണ് . എന്നാൽ ലണ്ടൻ ഹൈക്കോടതിയുടെ കീഴിൽ ഇരിക്കുന്ന കേസ് ആയതിനാൽ ഇരു രാജ്യത്തെയും സർക്കാരുകളുടെ ഇക്കാര്യത്തിൽ ഉള്ള പരിമിതികൾ വക്തമായതിനാൽ പ്രതിപക്ഷം പോലും സുഷമയെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നുമില്ല .
നരേന്ദ്ര മോദി ബ്രിട്ടൻ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടു ബ്രിട്ടീഷ് ഹോം ഓഫിസ് തയ്യാറാക്കിയ ധാരണ പത്രങ്ങളിൽ ഒന്നായിരുന്നു അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കൽ പദ്ധതി . കുടിയേറ്റ കണക്കിൽ പതിനായിരങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഈ കരാറിന് കഴിയുമായിരുന്നു . വിദേശികളെ പൂർണമായും ബ്രിട്ടനിൽ നിന്നും നാട് കടത്തുന്നത് സ്വപ്നം കണ്ടു ഹോം സെക്രട്ടറി ആയ തെരേസ മേ പ്രധാനമന്ത്രി സ്ഥാനം കിട്ടിയപ്പോൾ തന്റെ സ്വപ്നം വേഗത്തിൽ നടപ്പാക്കാൻ യുകെയിൽ കാലങ്ങളായി കഴിയുന്ന ആദ്യകാല ഇന്ത്യൻ കുടിയേറ്റക്കാരിലാണ് കണ്ണ് വച്ചത് . രണ്ടാം ലോകമഹായുദ്ധ കാലത്തു ബ്രിട്ടനിൽ എത്തിയ പതിനായിരക്കണക്കിന് കരീബീയൻ വംശജരെ പുറത്താക്കാൻ നടത്തിയ കുപ്രസിദ്ധ വിൻഡ് റേശ് പദ്ധതി ( ഈ പേരിലുള്ള കപ്പലിലാണ് അന്ന് വിദേശികൾ ബ്രിട്ടനിൽ എത്തിയത് ) ക്കു സമാനമായി മാറാവുന്ന കരാറാണ് തക്കസമയത് സുഷമ ഇടപെട്ടു നിർത്തലാക്കിയത് .
ആദ്യ മോദി മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി ആയിരുന്ന കിരൺ റിജ്ജു കാട്ടിയ ബുദ്ധിമോശമാണ് ബ്രിട്ടൻ പിടിവള്ളി ആക്കിയത് . മോദി യുകെ സന്ദർശിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വർഷം ജനുവരിയിൽ കിരൺ റിജുവിനെ കൊണ്ട് എം ഓ യു ഒപ്പിടുവിച്ച ബ്രിട്ടൻ ഏപ്രിലിൽ മോദിയുടെ യുകെ സന്ദർശനത്തിൽ കരാറിന് പൂർണ രൂപം നൽകാമെന്ന വിശ്വാസത്തിൽ ആയിരുന്നു നീങ്ങിയത് . ഏപ്രിൽ 17 മുതൽ 20 വരെ മോദി നടത്തിയ ലണ്ടൻ യാത്രയുടെ മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ വകുപ്പ് മാധ്യമങ്ങളെ അറിയിച്ച ബ്രീഫിംഗിൽ ഈ കുടിയേറ്റ കരാറും ഉൾപ്പെട്ടിരുന്നു . എന്നാൽ ഏപ്രിൽ 18 നു ലണ്ടനിൽ ഒപ്പിട്ട 25 കരാറുകളിൽ ഇത് മാത്രം അപ്രത്യക്ഷം ആകുക ആയിരുന്നു . ഒപ്പിടൽ നടക്കുന്നതിനു അവസാന നിമിഷങ്ങൾക്ക് മുൻപ് സുഷമ സ്വരാജ് നടത്തിയ അടിയന്തിര ഇടപെടലാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു അപകടം ഒഴിവാക്കി എടുത്തത് .
മോദിയും തെരേസ മേയും ഒന്നിച്ചു ചേർന്ന് കരാർ ഒപ്പിട്ടാൽ മാത്രമേ അതിനു സാധുത കൈവരുമായിരുന്നുള്ളൂ . ഈ കരാർ ഒപ്പിട്ടിരുന്നെകിൽ ഇപ്പോൾ അനേകായിരങ്ങൾ ബ്രിട്ടനിൽ നിന്നും തിരികെ ഇന്ത്യയിൽ എത്തുമായിരുന്നു . എന്നാൽ കരാറിലെ അപകടം തക്കസമയത് തിരിച്ചറിഞ്ഞു സുഷമായാണ് മോദിയെ വിലക്കിയത് . ഈ മണ്ടത്തരത്തിനു പിന്നീട് കരൺ റിജു വലിയ വിലയും നൽകേണ്ടി വന്നു . ആദ്യ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കിട്ടിയ അരുണാചൽ പ്രദേശത്തുകാരൻ രണ്ടാം മന്ത്രിസഭയിൽ യുവജന കാര്യത്തിലേക്കു ഒതുങ്ങുക ആയിരുന്നു . ഒരു മന്ത്രിയുടെ പിടിപ്പു കേടിനു രാജ്യം നൽകേണ്ടി വരുമായിരുന്ന വിലയാണ് കരൺ റിജ്ജുവിനെ പ്രസ്റ്റീജ് വകുപ്പിൽ നിന്നും താഴെ ഇറക്കാൻ മോദിയെ പ്രേരിപ്പിച്ച പ്രധാന ഘടകം .
മോദിയുടെ ലണ്ടനിൽ നിന്നുള്ള മടക്ക ശേഷവും കരാർ പൂർണ രൂപത്തിൽ എത്തിക്കാൻ യുകെ ശ്രമം നടത്തിയിരുന്നു . കിരൺ റിജു ഒപ്പിട്ട എം ഓ യുമായി മെയ് മാസത്തിൽ തന്നെ ബ്രിട്ടീഷ് മന്ത്രി സൂസൻ വില്യംസ് ഡൽഹിയിൽ എത്തി . എന്നാൽ കരാറിൽ ഒളിഞ്ഞിരിക്കുന്ന ചതി തിരിച്ചറിഞ്ഞ ഇന്ത്യ ആ വിഷയം സംസാരിക്കാൻ പോലും തയാറായില്ല . ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ബ്രിട്ടൻ കിണഞ്ഞു പരിശ്രമിക്കുമ്പോഴും ബ്രിട്ടനെ ഒരു കയ്യകലം നിർത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതും ഇത്തരം നീക്കങ്ങളാണ് . ബ്രിട്ടൻ തയാറാക്കിയ പ്രസ്തുത കരാറിൽ അനധികൃത കുടിയേറ്റക്കാർ എന്ന് കണ്ടെത്തുന്നവരെ അറസ്റ് ചെയ്താൽ 15 ദിവസത്തിനകം അവർ നിയമ സാധുതയുള്ള കുടിയേറ്റക്കാർ ആണെന്ന് ഇന്ത്യ തെളിയിക്കണം . എന്നാൽ ഇത് തികച്ചും അപ്രായോഗികം ആണെന്ന വസ്തുത തിരിച്ചറിഞ്ഞാണ് സുഷമയുടെ ഇടപെടൽ ഉണ്ടാകുന്നത് .
2016 നവംബറിൽ തെരേസ മേ ഇന്ത്യയിൽ എത്തിയപ്പോൾ യുകെയിലേക്കുള്ള വിസ നടപടിക്രമങ്ങൾ അതിവേഗത്തിൽ ആക്കാൻ നടപടി എടുക്കാമെന്ന് പറഞ്ഞ കൂട്ടത്തിൽ യുകെയിൽ ഉള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാൻ ഇന്ത്യ തയാറാകണമെന്നു ആവശ്യപ്പെട്ടിരുന്നു . ഇത് ശ്രദ്ധയിൽ പെട്ട വിദേശകാര്യ വകുപ്പ് കൃത്യ സമയത്തു സുഷമയിലൂടെ നടത്തിയ ഇടപെടൽ എത്ര ധീരമായിരുന്നു എന്ന് രാജ്യം തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ് . ബ്രിട്ടൻ അറസ്റ് ചെയ്യുന്ന ഇന്ത്യക്കാരെ പറഞ്ഞ സമയത്തിനുള്ളിൽ രേഖകൾ നൽകി ഇന്ത്യ പിന്തുണച്ചില്ലെങ്കിൽ സ്വാഭാവികമായും അത്തരം കുടിയേറ്റക്കാരെയും വഹിച്ചു വിമാനങ്ങൾ ലണ്ടനിൽ നിന്നും ഡൽഹിയിൽ എത്തുന്ന കുതന്ത്രമാണ് പ്രസ്തുത കരാറിൽ ഒളിഞ്ഞിരുന്നത് .
എന്നാൽ 15 ദിവസം സമയ പരിധി എന്ന കെണി ഒരിക്കലും പ്രാവർത്തികം അല്ലെന്നു തിരിച്ചറിഞ്ഞാണ് സുഷമ അടിയന്തിരമായി മോദിക്ക് സന്ദേശം നൽകുന്നതും കരാർ സാധുവാക്കപ്പെടുന്നത് തടഞ്ഞതും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്