പ്രവാസി മലയാളികൾക്ക് നഷ്ടമായത് സ്വന്തം സഹോദരിയെ; വയലാർ രവിക്കും ഇ അഹമ്മദിനും ശശി തരൂരിനും സാധിക്കാതെ പോയ സഹായങ്ങൾ മലയാളികൾക്ക് നൽകിയ നേതാവ്; നേഴ്സുമാർ ഇറാഖിൽ കുടുങ്ങിയപ്പോൾ പുലർച്ചെ ഒന്നരക്ക് ഉമ്മൻ ചാണ്ടിയുടെ ഫോൺ സന്ദേശത്തെ തുടർന്ന് വിമാനം തിരിച്ചു പറത്തിയ ധീരത: മലയാളിക്ക് മറക്കാനാകാത്ത പേരായി സുഷമാജി മാറുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: സുഷമ സ്വരാജ് - ആ പേരിൽ അവരെ സാധാരണ അധികം ആളുകൾ വിളിക്കാറില്ല . പകരം സുഷമജിയെന്നോ ദീദിയെന്നോ സ്നേഹം തുളുമ്പുന്ന വാക്കുകളിലെ അവരെ അഭിസംബോധന ചെയ്യൂ . ഒരു നേതാവിന് ജനങ്ങളിൽ നിന്നും ലഭിക്കുന്ന അപൂർവ സ്നേഹവിശ്വാസമാണ് ഇത്തരം അടയാളപ്പെടത്തലുകൾ . അങ്ങനെ കൊടുത്തതിനെക്കാൾ അധികം തിരികെ സ്നേഹം അനുഭവിക്കാൻ നിയോഗം ഉണ്ടായ അസാധാരണ രാഷ്ട്രീയ നേതാവിനെയാണ് ഇന്നലെ ഇന്ത്യക്കും അതിലുപരി മലയാളിക്കും നഷ്ടമായത് .
ഹരിയാനക്കാരി ആയിരുന്നിട്ടും മലയാളിക്ക് ഏറ്റവും ആശ്രയം ആകേണ്ട വിദേശകാര്യ വകുപ്പ് കയ്യിൽ ലഭിച്ചപ്പോൾ കേരളം ആഗ്രഹിച്ചതിന്റെ നൂറിരട്ടി സ്നേഹമാണ് തന്റെ വകുപ്പിന്റെ പ്രവർത്തനം വഴി അവർ തിരികെ നൽകിയത് . ആ ധീരവും കനിവും ഒന്നിച്ചു ചേർന്ന പ്രവർത്തന ശൈലിക്ക് പ്രത്യേകിച്ച് വിദേശ മലയാളികൾ ജാതിയും മതവും രാഷ്ട്രീയവും മറന്നാണ് അവരെ സ്നേഹിച്ചത് . പ്രത്യേകിച്ചും സമകാലിക രാഷ്ട്രീയത്തിൽ എന്തും ജാതിയുടെയും മതത്തിന്റെയും കണ്ണിലൂടെ കാണപ്പെടുമ്പോൾ ബിജെപി പക്ഷത്തു നിന്നും ഇത്രയധികം സ്നേഹം ലഭിക്കുക എന്നത് അചിന്തനീയം കൂടിയാണ് .
നല്ലതു ചെയ്താൽ ദീപ്ത സ്മരണകൾ പോലും കലാതിവർത്തിയായി നിലനിൽക്കും എന്നോർമ്മപ്പെടുത്തുകയാണ് ഇന്നലെ ഉണ്ടായ സുഷമ സ്വരാജിന്റെ മരണത്തോട് പ്രവാസി മലയാളി സമൂഹം കാട്ടിയ പ്രതികരണങ്ങൾ വക്തമാക്കുന്നതും .
മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന പേര്
വിദേശത്തു മലയാളികൾ മരിച്ചാൽ കൂടെയുള്ളവർക്കും നാട്ടിൽ ഉള്ളവർക്കും ഒരേപോലെ നെഞ്ചിൽ തീയാണ് . നൂലാമാലകൾ കടന്നു എങ്ങനെയും മൃതദേഹം പ്രിയപ്പെട്ടവരുടെ മുന്നിൽ എത്തിക്കാൻ ഉള്ള പ്രയാസം . ഈ ദുരിതം ഏറെക്കുറെ ഇല്ലാതാക്കാൻ കഴിയും വിധം വിദേശ രാജ്യങ്ങളിലെ എംബസികൾക്കു ജനപക്ഷ സ്വഭാവം നല്കാൻ കഴിഞ്ഞ മന്ത്രി എന്ന നിലയിലാകും മലയാളികൾ സുഷമയെ കൂടുതൽ ദീപ്തമായി സ്നേഹിക്കുക .
ഏറാൻ മൂളികളെ പോലെ തീണ്ടാപ്പാടകലെ മാത്രം നില്ക്കാൻ വിധിക്കപ്പെട്ടിരുന്ന ലണ്ടൻ അടക്കമുള്ള എംബസികളിൽ തല ഉയർത്തി ഓരോ പ്രവാസിക്കും കടന്നു ചെല്ലാൻ കഴിയും വിധം ഗോസായി രീതികൾ മാറ്റിയെടുക്കാൻ സുഷമ നടത്തിയ ശ്രമങ്ങൾ ആ മന്ത്രാലയത്തിന്റെ തന്നെ യശസ്സായി മാറുകയാണ് . മാറാൻ മടിച്ച ഉദ്യോഗസ്ഥരെ ശകാരിക്കാൻ മറക്കാതിരുന്ന സുഷമക്കു ലണ്ടൻ എംബസിയിലെയും മറ്റും ഗുജറാത്തി, പഞ്ചാബി ആധിപത്യം തകർക്കാൻ രഞ്ജൻ മത്തായിയെ പോലെയുള്ള ഹൈ കമ്മീഷണര്‍മാരെ വരെ നിയമിക്കേണ്ട സാഹചര്യം ഉണ്ടായതു മലയാളി ഒരിക്കലും മറക്കില്ല .
ഗൾഫ് നാടുകളിൽ പാസ്പോര്ട് സ്പോണർമാർ പിടിച്ചു വച്ചതിനെ തുടർന്ന് നാട് കാണാതെ കഴിഞ്ഞവർക്കും ജയിലിൽ കിടന്നവർക്കും ഒക്കെ സ്നേഹനിധിയായ അമ്മയെ പോലെയാണ് സുഷമയുടെ സഹായം എത്തിയത് .
ഉമ്മൻ ചാണ്ടിയുടെ ഫോൺ കോൾ പുലർച്ചെ ഒന്നരക്ക് അറ്റൻഡ് ചെയ്ത മലയാളി നേഴ്സുമാരെ രക്ഷിച്ച ധീരത
ഇറാക്ക് സംഘർഷത്തെ തുടർന്ന് വിദേശത്തു കുടുങ്ങിയ മലയാളി നേഴ്സുമാരെ രക്ഷിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മൂന്നു ദിവസമാണ് ഡൽഹിയിൽ തങ്ങിയത് . മൂന്നു ദിവസവും പകൽ മുഴുവൻ സുഷമയും ഉയർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയോടൊപ്പം നേഴ്സുമാരെ തിരികെ എത്തിക്കാൻ സമയം ചെലവിട്ടു . ഒടുവിൽ കാര്യങ്ങൾ എല്ലാം നേരെയാക്കി മുഖ്യമന്ത്രി തിരികെ നാട്ടിലേക്ക് . പക്ഷെ അപ്രതീക്ഷിതമായി വിമാനത്തിലെ സാറ്റലൈറ്റ് ഫോണിലേക്കു ഉമ്മൻ ചാണ്ടിക്ക് സന്ദേശമെത്തി .
നേഴ്സുമാരെ കൊണ്ടുവരുവാൻ പോയ വിമാനം അവിടെ ഇറങ്ങാൻ കഴിയാതെ തിരിച്ചു പറക്കുന്നു . രാത്രി ഒന്നരക്ക് ഉമ്മൻചാണ്ടീ സുഷമയുടെ മൊബൈലിൽ ട്രൈ ചെയ്തപ്പോൾ ഉടൻ അവർ തന്നെ ഫോൺ അറ്റൻഡ് ചെയ്യുക ആയിരുന്നു .വിവരം അറിഞ്ഞ അവർ താൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു 15 മിനിറ്റിൽ ഉമ്മൻചാടിയെ വിളിക്കുന്നു . പതിനച്ചു മിനിറ്റോളം തിരികെ പറന്ന വിമാനത്തിന് ലാൻഡ് ചെയ്യാൻ വിദേശത്തു അനുമതി ലഭിച്ച വിവരമാണ് സുഷമ അദ്ദേഹത്തിന് കൈമാറിയത് .
സ്നേഹം മാത്രമല്ല കരുത്തും തന്നോടൊപ്പം ഉണ്ടെന്നു കൂടിയാണ് ഈ സംഭവത്തിലൂടെ അവർ തെളിയിച്ചത് . സുഷമയുടെ മരണമറിഞ്ഞു ഉമ്മൻ ചാണ്ടി തന്നെയാണ് ഈ വിവരം മാധ്യമ പ്രവർത്തകരുമായി പങ്കുവച്ചതും .
വയലാർ രവിക്കും ശശി തരൂരിനും അഹമ്മദിനും ഒക്കെ തല താഴ്ത്താൻ സുഷമ കാരണമായി
മന്മോഹൻ മന്ത്രിസഭയിൽ കാബിനറ്റ് റാങ്കിലാണ് വയലാർ രവി പ്രവാസി മന്ത്രി ആകുന്നത് . ഇ അഹമ്മദും ശശി തരൂരും വിദേശകാര്യ വകുപ്പും കൈകാര്യം ചെയ്തവരാണ് . എന്നാൽ കേരളത്തിൽ നിന്നുള്ള ഈ മൂന്നു പേർക്കും സാധിക്കാതെ പോയ കാര്യങ്ങളാണ് സുഷമയിലൂടെ കേരളം കണ്ടറിഞ്ഞത് . മന്ത്രിയായാൽ കോട്ടും സ്യൂട്ടും മാത്രം ഇടുന്നതാണ് മാറ്റം എന്ന് മലയാളികൾ മനസ്സിലാക്കിയതും മലയാളികളായ മന്ത്രിമാരിലൂടെയാണ് .
ഏറെ പ്രതീക്ഷകൾ നൽകി മലയാളികൾ ഡൽഹിയിൽ മന്ത്രിമാരാകുമ്പോൾ ഒടുവിൽ നിരാശയാണ് ഫലമായി ലഭിക്കുന്നത് . ഇക്കൂട്ടത്തിൽ ഏറ്റവും നിരാശപെടുത്തിയത് വയലാർ രവിയും . കേരളത്തിൽ പുലിയായി അറിയപ്പെട്ട അദ്ദേഹം മന്ത്രിയായപ്പോൾ പണക്കാരായ പ്രവാസികൾക്ക് വേണ്ടി പ്രവാസി ഭാരതീയ ഉത്സവ് പോലെയുള്ള ധൂർത്തു തട്ടികൂട്ടിയപ്പോൾ ഒരു വിളിപ്പാടകലെ സഹായവും ആയി താൻ കൂടെയുണ്ടെന്ന് തെളിയിച്ചതാണ് സുഷമയെ ജനങ്ങൾ ഹൃദയത്തിൽ താലോലിക്കാൻ കാരണമായതും . ജനങൾക്ക് വേണ്ടി അവരുടെ മുന്നിൽ കേരളത്തിലെ രാഷ്ട്രീയ നേതാകകൾ കക്ഷി രാഷ്ട്രീയം നോക്കാതെ ഓടിയെത്തിയ സ്മരണകളാണ് സിപിഐ നേതാവ് ആനി രാജ , കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ , മുൻ രാജ്യസഭാ അംഗം സി പി എം നേതാവ് കെ എൻ ബാലഗോപാൽ എന്നിവരൊക്കെ ഇന്നലെ പങ്കുവച്ചത് .
കോൺഗ്രസ് അധികാരത്തിൽ നിന്നിറങ്ങിയപ്പോൾ മലയാളികൾക്ക് ഡൽഹിയിലെ സ്നേഹതുരുത്തായിരുന്നു സുഷമ എന്നതും വിസ്മരിക്കാനാകില്ല . യുകെയിലും മലയാളികൾക്ക് എംബസി സേവനം പ്രയോജനപ്പെടുത്താൻ സുഷമയുടെ സഹായം തേടേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് .
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍