അദ്ധ്യാപകൻ കൊല്ലപ്പെട്ടത് ബീക്കൻ ലൈറ്റ് വച്ച 1. 7 കോടിയുടെ സ്വകാര്യ റേഞ്ചർ റോവറിൽ മന്ത്രി ചീറിപാഞ്ഞപ്പോൾ; ഇടിച്ചു കൊന്ന ഉടൻ വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ മാറ്റി പൊലീസിന്റെ കൈസഹായം: ചാനലുകൾ ആദ്യം മുക്കിയെങ്കിലും സോഷ്യൽ മീഡിയ ഇടപെട്ടപ്പോൾ നിലപാട് മാറ്റി
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കായംകുളത്തിന് സമീപം മന്ത്രി എം കെ മുനീർ സഞ്ചരിച്ചിരുന്ന ആഡംബരകാർ ഇടിച്ചു കോളേജ് അദ്ധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൽ പുറത്തുവന്നു. ചട്ടങ്ങൾ ലംഘിച്ച് ആഡംബര കാറിൽ ബീക്കൻ ലൈറ്റ് വച്ച് പറക്കുന്നതിനിടയിലാണ് അപകടം എന്നാണ് പ്രധാന ആരോപണം. 1. 7 കോടി രൂപ മുടക്കി ബ്രിട്ടണിൽ നിന്നും ഇറക്കുമതി ചെയ്ത മലപ്പുറം സ്വദേശിയുടെ റേഞ്ച് റോവറിൽ ആയിരുന്നു മന്ത്രിയുടെ ചീറിപായലും അദ്ധ്യാപകന്റെ കൊലപാതകവും. അപകടം നടന്ന് ഉടൻ ആഡംബര വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ സഹായിക്കാൻ പൊലീസ് നടത്തിയ ശ്രമവും വിവാദമായിരിക്കയാണ്.
മന്ത്രിയുടെ വാഹനം കോളജ് അദ്ധ്യാപകനെ കൊന്ന ഉടൻ ചില പ്രമുഖർ ചാനൽ മുതലാളിമാർക്ക് ഫോൺ ചെയ്തതായാണ് സൂചന. തുടർന്ന് ഇന്നലെ രാവിലെ ഒറ്റ ചാനൽ പോലും ഈ വാർത്ത കാര്യമാക്കിയില്ല. കൈരളി അടക്കമുള്ള ചാനലുകളിൽ ദൃശ്യങ്ങൾ ലഭിച്ചിട്ടും അവ പ്രക്ഷേപണം ചെയ്യാതെ നീട്ടുക ആയിരുന്നു. ഇതിനിടയിൽ മറുനാടൻ മലയാളി അടക്കമുള്ള നവ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയകളും ഇത് വാർത്തയാക്കുന്നത്. തുടർന്ന് മൂന്ന് മണിയോടെ ഏഷ്യനെറ്റ് വിഷയം എടുക്കുകയായിരുന്നു. ഇതോടെയാണ് ചാനലുകൾ ചെറുതായെങ്കിലും വാർത്ത കൊടുത്തു തുടങ്ങിയത്. മന്ത്രിയുടെ ചട്ടലംഘനം സൂചിപ്പിച്ച് ചില പത്രങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തെങ്കിലും പ്രധാന പത്രങ്ങൾ എല്ലാം ലംഘിച്ചു. 1. 7 കോടിയുടെ കാറിൽ ബീക്കൻ ലൈറ്റ് ഉപയോഗിച്ചതിനെ കുറിച്ച് എങ്ങും പരാമർശവുമില്ല.
സ്റ്റേറ്റ് കാർ എന്ന് തോന്നിക്കും വിധം ചുവന്ന ബീക്കൺ ലൈറ്റ് ഘടിപ്പിച്ചായിരുന്നും മന്ത്രി മുനീറും സംഘവും യാത്ര ചെയ്തത്. കെ.എൽ 56ജെ 999 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള ഫ്യൂജി വൈറ്റ് റേഞ്ച് റോവർ കാർ കോഴിക്കോട് ഇരിങ്ങൽ കോട്ടയ്ക്കൽ ചെറിയകല്ലുവളപ്പിൽ ഹൗസിൽ സി.കെ.വി. യൂസഫ് എന്നയാളുടേതാണ്. ഇക്കാര്യം മോട്ടോവാഹന വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരത്തിൽ നിന്നം വ്യക്തമാണ് താനും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്ത കാർ 2014 മാർച്ച് 31ന് കൊയിലാണ്ടി ആർ.ടി ഓഫീസിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാറിന് 17.15 ലക്ഷം രൂപ ടാക്സ് അടച്ചതായും വെബ്സൈറ്റിൽ നിന്നും വ്യക്തമാണ്.
ദേശീയപാതയിൽ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷന് തെക്ക് കമലാലയം ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ബീക്കൺലൈറ്റ് ഘടിപ്പിച്ച മന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടത്. അപകടത്തിൽ ചങ്ങനാശേരി എൻ.എസ്.എസ് കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകൻ കായംകുളം ഗോവിന്ദമുട്ടം മൂത്തേഴത്ത് പ്രൊഫ.ആർ. ശശികുമാറാണ് (50) മരിച്ചത്. ചങ്ങനാശേരിയിൽ നിന്ന് ട്രെയിനിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കൈനറ്റിക് ഹോണ്ടയിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കിഴക്കുനിന്നുള്ള റോഡിലൂടെ ദേശീയപാതയിൽ പ്രവേശിച്ച് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ശശികുമാറിനെ ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സയിൽ ഇരിക്കെ പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അപകടമുണ്ടായ ഉടൻ മന്ത്രിയുടെ കാറാണെന്ന് വ്യക്തമായതോടെ നാട്ടുകാർ സംഘടിച്ചെത്തിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. എന്നാൽ അപ്പോഴാണ് മന്ത്രിയെ സഹായിക്കാൻ പൊലീസ് ഇടപെടൽ ഉണ്ടായത്. അപകടസ്ഥലത്ത് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് മന്ത്രിയെ ഗസ്റ്റ് ഹൗസിലേക്കു മാറ്റിയ പൊലീസുകാർ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് സ്വകാര്യ വാഹനത്തെ ഔദ്യോഗിക വാഹനമാക്കാൻ പൊലീസിന്റെ അതിവേഗ ഇടപെടലാണ് നടന്നത്.
ബീക്കൺ ലൈറ്റ് മാറ്റുകയും മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നമ്പർ പതിക്കുകയും ചെയ്തു. അപകടത്തിനു ശേഷം സ്റ്റേഷനിലെത്തിച്ച കാറിൽ നിന്നു ബീക്കൺ നീക്കിയ പൊലീസ്, മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറായ 'കേരള സ്റ്റേറ്റ്17' എന്ന ചുവന്ന ബോർഡാണ് സ്ഥാപിച്ചത്. ഇതിനു ശേഷമാണ് വാഹനത്തിന്റെ ചിത്രമെടുക്കാൻ മാദ്ധ്യമപ്രവർത്തകരെ അനുവദിച്ചത്. എന്നാൽ, ഇതിനിടെ അപകട സ്ഥലത്തു നിന്നും മന്ത്രിയുടെ വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ വിഷയം സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയായിരുന്നു.
വാഹനം ഓടിച്ച ഡ്രൈവർ മലപ്പുറം സ്വദേശി എ. സെമീറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഔദ്യോഗിക വാഹനത്തിന്റെ െ്രെഡവറാണെന്നാണ് പൊലീസിന്റെ വിശദീകരണം. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്കുള്ള യാത്രയിൽ മന്ത്രിക്കൊപ്പം ഗൺമാനും െ്രെപവറ്റ് സെക്രട്ടറിയും ഉണ്ടായിരുന്നു. ടൂറിസം വകുപ്പ് വാങ്ങി നൽകുന്ന വാഹനങ്ങളാണ് മന്ത്രിമാർ ഉപയോഗിക്കേണ്ടത്. ഇത് തെറ്റിച്ചായിരുന്നു മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചത്. മന്ത്രിമാരുടെ ഇഷ്ടമനുസരിച്ചുള്ള ടൂറിസം വകുപ്പ് വാഹനങ്ങളാണ് നൽകുന്നത്. ഉടമസ്ഥാവകാശം ടൂറിസം വകുപ്പിനായിരിക്കും. മന്ത്രിമാർ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഈ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കാനോ സ്റ്റേറ്റ് നമ്പർ എഴുതാനോ പാടില്ല. ഇക്കാര്യമെല്ലാം ലംഘിക്കുകയായിരുന്നു മന്ത്രി എം കെ മുനീർ. അതേസമയം അത്യാവശ്യ കാര്യത്തിന് കോഴിക്കോട്ടേക്കു പോകുന്നതിനിടെ കാർ കേടായതിനാലാണ് സുഹൃത്തിന്റെ കാർ കൊണ്ടുപോയതെന്ന വിശദീകരണമാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
അതേസമയം മന്ത്രിയുടെ ചീറിപ്പായലിൽ പൊലിഞ്ഞത് വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകനെയായിരുന്നു. പുതിയ കാർ വാങ്ങിയതിന്റെ സന്തോഷം സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും പങ്കുവച്ച് മടങ്ങുമ്പോഴാണ് റേഞ്ച് റോവർ വാഹനം ഇടിച്ച് ശശികുമാർ മരണപ്പെട്ടത്. അദ്ധ്യാപകന്റെ മരണ വാർത്ത വാർത്ത കോളേജിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ണീരിലാഴ്ത്തി. രണ്ട് ദിവസം മുൻപാണ് പുതിയ സ്വിഫ്റ്റ് കാർ വാങ്ങിയത്. അപകടദിവസം കോളേജിൽ ഇക്കാര്യം പറഞ്ഞ് ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചങ്ങനാശേരിയിലെ കുടുംബവീട്ടിൽ കൊണ്ടുവന്നു. പിന്നീട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. നാളെ രാവിലെ കോളേജിൽ പൊതുദർശനത്തിന് വച്ചശേഷം കായംകുളത്തെ വീട്ടിൽ സംസ്കരിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍