പെരുമ്പാവൂരിൽ പശുവിനെ കൊന്ന് മുസ്ലീമിന്റെ തലയിൽ വച്ചും കേരളാ ഹൗസിൽ ബീഫ് വിവാദം ഉണ്ടാക്കിയും കലാപത്തിന് ശ്രമിച്ചു; 14ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി ഹിന്ദുക്കളെ കുരുതി കൊടുക്കാൻ പദ്ധതി ഒരുക്കുന്നു; പെട്രോൾ ബോംബ് എറിഞ്ഞും കലാപം ഉണ്ടാക്കും; പ്രതികരിച്ചതിന്റെ പേരിൽ ജയിലിൽ കിടന്ന ഞാൻ പറയുന്നത് മനസ്സിലാക്കുക; അയ്യപ്പന്റെ പേരു പറഞ്ഞ് വിശ്വാസികളെ കൊലയ്ക്ക് കൊടുക്കാൻ പ്രതീഷ് വിശ്വനാഥൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തോക്ക് സ്വാമി എന്ന സ്വാമി ഭദ്രാനന്ദ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. പിണറായി സർക്കാർ അതിനെ പിന്തുണച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിനെതിരെയുള്ള വികാരം ആളിക്കത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുവെന്ന് സ്വാമി ഭദ്രാനന്ദ്. തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ് ഫെയ്സ് ബുക്ക് ലൈവിലൂടെ ഹിന്ദുക്കളെ കുരുതി കൊടുത്തും വളരാനുള്ള ശ്രമങ്ങളാണ് തുറന്ന് കാട്ടുന്നത്. ഒക്ടോബർ 11 ന് പന്തളത്തു നിന്ന് ആരംഭിച്ചു 14ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രയ്ക്ക് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തതിന് പിന്നിൽ വ്യാജലക്ഷ്യമുണ്ടെന്നാണ് സ്വാമിയുടെ വെളിപ്പെടത്തൽ. ഇതോടെ ശബരിമല പ്രതിഷേധങ്ങളെ കുറിച്ചുള്ള ആശങ്കയും ശക്തമാകുകയാണ്.
അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥാണ് സെക്രട്ടറിയേറ്റ് മാർച്ചിന് ആഹ്വാനം ചെയ്തത്. ഇതിലെ കള്ളക്കളികളാണ് സ്വാമി ഭദ്രാനന്ദ് തുറന്ന് കാട്ടുന്നത്. ആളുകളെ കൊലയ്ക്ക് കൊടുത്ത് പേരു നേടാനുള്ള ശ്രമമാണ് പ്രതീഷ് നടത്തുന്നതെന്നും ഇതിൽ ആരും വീഴരുതെന്നുമാണ് സ്വാമിയുടെ അഭ്യർത്ഥന. സ്ത്രീ പ്രവേശനത്തിൽ മാർച്ച് നടത്തേണ്ടത് പമ്പയിലേക്കാണ്. വിശ്വാസികൾ ആകെ പമ്പയിലെത്തണം. സ്ത്കീകൾ അതുകഴിഞ്ഞ് പോകരുത്. ഇത് ആചാരങ്ങളുടെ ലംഘനമാണ്. അവിടെയാകണം സമരം നടക്കേണ്ടത്. സെക്രട്ടറിയേറ്റിലേക്ക് വിശ്വാസികളെ കൊണ്ടു പോകുന്നത് ഗൂഡലക്ഷ്യത്തോടെയാണ്. വിശ്വാസികളെ പൊലീസിന് എറിഞ്ഞു കൊടുക്കാനാണ് ശ്രമം. ഇതിന് ചെന്ന് നിൽക്കരുതെന്നാണ് സ്വാമിയുടെ ആഹ്വാനം.
പലതിനും പ്രതികരിച്ചതിന്റെ പേരിൽ ജയിലിൽ കിടന്ന ആളാണ് സ്വാമി. മുമ്പ് സ്വാമിമാരുടെ താടി എടുപ്പിച്ചപ്പോഴൊന്നും ആരുമില്ലായിരുന്നു. അന്ന് ഞാൻ തോക്കുമെടുത്ത് ഇറങ്ങി. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് വ്യക്തമായ അജണ്ടയുണ്ട്. ആർഎസ്എസ് ബാനർ ഉപയോഗിച്ച് കുഴപ്പമുണ്ടാക്കുന്ന ആളാണ് പ്രതീഷ് എന്നും സ്വാമി ആരോപിക്കുന്നു. സംഘപരിവാറുമായി ഇയാൾക്ക് ബന്ധമില്ല. ഇതോടെ പ്രവീൺ തൊഗാഡിയയ്ക്കൊപ്പം കൂടി. ശബരിമല പ്രശ്നം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിൽ ആരും വീഴരുതെന്നാണ് സ്വാമിയുടെ ആഭ്യർത്ഥന. സെക്രട്ടറിയേറ്റിലേക്ക് അഞ്ച് ലക്ഷം പേരെ എത്തിച്ച് കുഴപ്പമുണ്ടാക്കാനാണ് നീക്കം. ഇത് ദൂരവ്യാപക പ്രശ്നമാകുമെന്നും സ്വാമി വിശദീകരിക്കുന്നു.
അയ്യപ്പന്റെ പേരു പറഞ്ഞ് വിശ്വാസികളെ കൊലയ്ക്ക് കൊടുക്കാനാണ് നീക്കം. പെരുമ്പാവൂരിൽ പശുവിനെ കൊന്ന ശേഷം അത് മുസ്ലീങ്ങളുടെ തലയിൽ വച്ചു കൊടുത്ത ആളാണ് പ്രതീഷ്. ഡൽഹിയിലെ കേരളാ ഹൗസിലെ ബീഫ് വിവാദവും ഉണ്ടാക്കി. എ എച്ച് പി ലോഞ്ച് ചെയ്തതിന്റെ അടുത്ത ദിവസമാണ് ശബരിമല വിധി ഉണ്ടാകുന്നത്. പരിവാറിനൊപ്പമായിരുന്നു ഇയാൾ. എന്നാൽ പരിവാറുകാർ സ്വഭാവം മനസ്സിലാക്കി പുറത്താക്കി. ഇപ്പോൾ തൊഗാഡിയക്കൊപ്പം കൂടിയിരിക്കുകയാണ്. തീവ്ര ഹിന്ദുത്വം പറഞ്ഞ് ഇയാൾ പ്രചരിപ്പിച്ച ഓരോന്നും മനസ്സിലാക്കണമെന്നും ഫെയ്സ് ബുക്ക് ലൈവിലെത്തി സ്വാമി വിശദീകരിക്കുന്നു.
പെരുമ്പാവൂരിൽ പശുവിനെ കൊന്ന് വർഗ്ഗീയ കലാമുണ്ടാക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടു. കേരളാ ഹൗസിലെ ബീഫ് വിവാദവും അതു തന്നെയാണ്. ആർ എസ് എസിന്റെ പേരു പറഞ്ഞ് ഏറെ വൃത്തികേടുണ്ടാക്കിയ ആളാണ് പ്രതീഷ്. അത് തിരിച്ചറിയണം. ശബരിമലയിലെ പ്രശ്നത്തിന് യാത്ര ചെയ്യേണ്ടത് പമ്പയിലേക്കാണ്. ശബരിമലയിലേക്ക് സ്ത്രീകൾ പോകരുത്. പമ്പയിൽ നിന്നും സമരം ചെയ്യണം. പ്രതീഷ് പറഞ്ഞത് അനുസരിച്ച് ആരും സെക്രട്ടറിയേറ്റിലേക്ക് പോകരുത്. ഇതിന് പിന്നിലെ ചതി മനസ്സിലാക്കണം. അഞ്ച് ലക്ഷം പേർ പോകുമ്പോൾ അവർ പൊലീസിന് നേരെ കല്ലെറിയും. പെട്രോൾ ബോംബ് എറിയൂം. സ്വാഭാവികമായി പൊലീസ് ഡ്യൂട്ടി നടപ്പാക്കും. ഇതോടെ സ്ത്രീകളും കുട്ടികളും വൃദ്ധരും പ്രശ്നത്തിലാകും. ആർക്കും രക്ഷപ്പെടാനാകില്ല. നിരവധി പേർ മരിച്ച് വീഴും. അതുകൊണ്ട് കുറുക്കൻ പറയുന്നത് കേട്ട് ആരും പോകരുത്-ഇതാണ് സ്വാമി ഭദ്രാനന്ദ് പറയുന്നത്.
പിണറായി വിജയനെ താഴ ഇറക്കാനാണ് പ്രതീഷ് വിശ്വനാഥന്റെ ശ്രമം. പിണറായി വിജയനെ താഴ ഇറക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ അതിന് ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പമാണ് പ്രതീഷ് നീങ്ങുന്നത്. അതുകൊണ്ട് ആരും പ്രതീഷിനൊപ്പം ചേരരുത്. അത് വലിയ പ്രശ്നങ്ങൾ ഉണ്ടാകും. ദക്ഷിണേന്ത്യയിലെ നേതാക്കളോടെല്ലാം ഇത് സംസാരിച്ചിട്ടുണ്ട്. റിവ്യൂ ഹർജി കൊടുക്കാൻ ഇവരെല്ലാം പിണറായി വിജയനോട് സമ്മർദ്ദം ചെലുത്തും. വ്യക്തിക്ക് വളരാനോ പ്രസ്ഥാനത്തിന് വളരാനോ അല്ല വിശ്വാസം. കഴിവില്ലാത്തവർക്കുള്ള ആയുധമാണ് വർഗ്ഗീയത-സ്വാമി ഭദ്രാനന്ദ് വിശദീകരിക്കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചും പ്രതിഷേധം തടയണം. നിയമപരമായി തന്നെ ഇതിനെ നേരിടണമെന്നും സ്വാമി ആവശ്യപ്പെടുന്നു.
.ഗുരു സ്വാമിമാരും ഭാരതത്തിന്റെ വിവിധ ഭാഗത്തുള്ള ഹിന്ദു നേതാക്കളും ആണ് യാത്ര നയിക്കുന്നത് എന്ന് പറഞ്ഞാണ് വിശ്വാസികളെ കൂട്ടാൻ പ്രതീഷ് ശ്രമിക്കുന്നത്. എങ്ങനെയാണോ പന്തളത്ത് നിന്നും ശബരിമലയിലേക്ക് തിരുവാഭരണ യാത്ര പുറപ്പെടുന്നത് അതേ രീതിയിൽ ഈ യാത്രയെയും കാണുക. റോഡിനു ഇരുവശത്തുമുള്ള അയ്യപ്പ ഭക്തർ സമര ഭടന്മാർക്ക് ഭക്ഷണവും, വെള്ളവും, ശുചി മുറികൾക്കുള്ള സൗകര്യവും ചെയ്തു കൊടുക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് 25 ലക്ഷം അമ്മമാരേ പട്ടിണി ഇടാതെ സംരക്ഷിക്കുന്ന അതേ മനസോട് കൂടി തിരുവനന്തപുരം നിവാസികൾ ഈ സമര ഭടന്മാരെയും സേവിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. നമ്മുടെ സ്വാഭിമാനം നേടിയെടുക്കാനുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനി യുദ്ധനാളുകൾ ആണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്താൽ പിണറായി വിജയൻ സർക്കാർ വിജയിക്കും എന്ന് കരുതേണ്ട. നിങ്ങൾ 14 ആം തീയതി ഹിന്ദു സമൂഹത്തിന്റെ അറസ്റ്റിൽ ആകും എന്നാണ് മനസിലാക്കേണ്ടത്-എന്നും പ്രതീഷ് ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതിൽ ചതിയുണ്ടെന്ന ആരോപണവുമായി സ്വാമി എത്തുന്നത്. ഇതോടെ പ്രതീഷിന്റെ പ്രതിഷേധ ആഹ്വാനം വിവാദത്തിലും എത്തുകയാണ്.
മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽനിന്നു താഴമൺ തന്ത്രികുടുംബം പിന്മാറിയതോടെ ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ സർക്കാരിന്റെ സമവായനീക്കം പാളിയിട്ടുണ്ട്. സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനുമെതിരേ ഇന്നലെയും വിശ്വാസിക്കൂട്ടായ്മകൾ ശരണഘോഷം മുഴക്കി തെരുവിലിറങ്ങിയതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. തുലാമാസപൂജയ്ക്കു ശബരിമല നടതുറക്കാൻ 10 ദിവസം മാത്രം ശേഷിക്കേ, സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാട് സർക്കാരും കടുപ്പിച്ചു. ഇത് മുതലെടുക്കാനാണ് പ്രതീഷ് വിശ്വനാഥും കൂട്ടരും ശ്രമിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള വിധി നടപ്പാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാരുമായി ചർച്ചയ്ക്കു പ്രസക്തിയില്ലെന്നു തന്ത്രി കണ്ഠര് മോഹനര് വ്യക്തമാക്കിയിട്ടുണ്ട്. പന്തളം രാജകുടുംബവും ഇതേ നിലപാടിലാണ്. എൻ എസ് എസ് പിന്തുണയോടെയാണ് പന്തളം രാജകുടുംബം സമരം ഏകോപിപ്പിക്കുന്നത്. ഇതിനിടെയാണ് പ്രതീഷ് സെക്രട്ടറിയേറ്റ് മാർച്ചിന് ആഹ്വാനം ചെയ്യുന്നത്. പ്രതീഷിന്റെ നീക്കങ്ങളെ സംശയത്തോടെയാണ് എൻ എസ് എസും കാണുന്നതെന്നാണ് സൂചന.
പ്രശ്നത്തിൽ എൻ.എസ്.എസും തന്ത്രികുടുംബവും പന്തളം കൊട്ടാരവും സുപ്രീം കോടതിയിൽ പുനഃപരിശോധനാഹർജി നൽകാനൊരുങ്ങുകയാണ്. അന്തിമതീരുമാനമായശേഷം മതി ചർച്ചയെന്ന നിലപാടിലാണു താഴമൺ തന്ത്രികുടുംബം. വിധി നടപ്പാക്കുമെന്നു വ്യക്തമാക്കിയശേഷം ചർച്ച എന്തിനെന്നായിരുന്നു പന്തളം രാജകുടുംബപ്രതിനിധി ശശികുമാരവർമയുടെ ചോദ്യം. എൻ.എസ്.എസുമായി ആലോചിച്ചശേഷമാണു തന്ത്രികുടുംബത്തിന്റെ പിന്മാറ്റമെന്നാണു സൂചന. പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള ബിജെപിയുടെ നീക്കം വീണ്ടും പാളി. പ്രശ്നത്തിൽ ദേശീയനേതാക്കൾക്കിടയിലുള്ള ഭിന്നത അണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും മുതിർന്നനേതാവ് സുബ്രഹ്മണ്യൻ സ്വാമിയും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി വിധിക്കെതിരേ രംഗത്തുവന്നു. വിധി നടപ്പാക്കിയാൽ എല്ലാ മതങ്ങൾക്കും ബാധകമാക്കണമെന്നായിരുന്നു ജെയ്റ്റിയുടെ നിലപാട്.
വിധി പുറത്തുവന്നയുടൻ സ്വാഗതം ചെയ്ത ആർഎസ്എസ്. പിന്നീടു മലക്കംമറിഞ്ഞതു ബിജെപി. ദേശീയനേതൃത്വത്തിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പരിവാർ പ്രസ്ഥാനത്തിലെ ഈ ആശയക്കുഴപ്പം മുതലെടുക്കാനാണ് പ്രതീഷ് ശ്രമിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്