ജീവൻ പോലും ആപത്തിലാണെന്ന് അറിയിച്ചിട്ടും പൊലീസ് അന്വേഷിക്കുന്നില്ല; സ്വാമിയുടെ തലവെട്ടി റോഡിൽ വെയ്ക്കുമെന്നും അമ്മയായ തന്നെ ബലാൽസംഗം ചെയ്യുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു; ഹൈന്ദവ സംസ്ക്കാരത്തെ തകർക്കാൻ ശ്രമിക്കുന്ന വ്യാജ സന്യാസിയെന്ന് വർഗീയവാദികൾ പ്രചരിപ്പിക്കുന്നു; പരാതിയുമായി ഹിമവൽ മഹേശ്വര ഭദ്രാനന്ദയുടെ മാതാവ്
അരുൺ ജയകുമാർ
തിരുവനന്തപുരം: നിരന്തരം ഭീഷണികളുണ്ടായിട്ടും ജീവൻ പോലും ആപത്തിലാണെന്ന് അറിയിച്ചിട്ടും തോക്ക് സ്വാമിയെന്നറിയപ്പെടുന്ന ഹിമവൽ മഹേശ്വര ഭദ്രാനന്ദയും കുടുംബവും നൽകിയ പരാതി അന്വേഷിക്കാതെ പൊലീസ്. തനിക്കെതിരെ കള്ളക്കഥ മെനയാൻ നിൽക്കുന്ന പൊലീസ് ഇല്ലാക്കഥ പറഞ്ഞ് അകത്തിടാൻ മുൻപന്തിയിലാണെങ്കിലും താനും അമ്മയും നേരിടുന്ന ഭീഷണിയെക്കുറിച്ച് പരാതി നൽകുമ്പോൾ പൊലീസ് വേണ്ടപോലെ ഇടപെടുന്നില്ലെന്നും സ്വാമിയും അമ്മ മധുജയും പറയുന്നു. നല്ല കാര്യങ്ങൾ ചെയ്യാൻ മാത്രമെ മകൻ ശ്രമിക്കുകയുള്ളുവെന്ന് തനിക്ക് ഉറപ്പാണെന്ന് അവർ പറയുന്നു. ഏതെങ്കിലും രാഷ്ട്രീയക്കാരുടേയോ സിനിമാക്കാരുടേയോ ബന്ധുക്കൾക്കോ മക്കൾക്കോ പരാതിയുണ്ടെങ്കിൽ മാത്രമെ അന്വേഷിക്കുകയുള്ളുവെന്ന നിലപാടാണ് പൊലീസിനെന്ന് അവർ കുറ്റപ്പെടുത്തുന്നു.
സ്വാമിയുടെ പ്രവർത്തിയിൽ വിറളി പൂണ്ട പലരും നിരന്തരം വീട്ടിൽ ഫോൺ ചെയ്ത് തന്നെ ബലാൽസംഗം ചെയ്യും എന്നുൾപ്പടെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടെന്നും അവർ മറുനാടനോട് പറഞ്ഞു. സാമൂഹ്യ തിന്മകൾക്കെതിരെ ജനപക്ഷത്ത് നിന്നു കൊണ്ട് ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കുന്ന സ്വാമിക്ക് മതഭീകരരുടേയും, മയക്കുമരുന്ന് മാഫിയയുടേയും ഭാഗത്ത് നിന്ന് ജീവന് ശക്തമായ ഭീഷണികൾ നിലനിൽക്കുകയാണ്. എന്നാൽ, ശത്രുക്കളുടെ സ്വാധീനം ഉപയോഗിച്ച് അർഹതപ്പെട്ട പൊലീസ് സംരക്ഷണം നൽകാതെ സ്വാമിയേയും ഒപ്പമുള്ളവരേയും വകവരുത്താൻ ശത്രുക്കൾക്ക് സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് അധികാരികൾ ചെയ്യുന്നത് എന്ന പരാതിയും ഇവർക്കുണ്ട്.
ഒരുവിഭാഗം അധർമ്മികളുടെ അഴിമതികൾക്കും, അക്രമങ്ങൾക്കും, വർഗ്ഗീയതകൾക്കുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും അത് സംബന്ധിച്ച് മാധ്യമങ്ങളിൽക്കൂടിയും മറ്റും പ്രതികരിക്കുകയും ചെയ്യുന്ന സ്വാമിയെ വകവരുത്താൻ സംസ്ഥാനത്തിനകത്തും, പുറത്തും ശക്തമായ നീക്കം ആരംഭിച്ച വിവരം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറയുന്നു. കോട്ടയത്ത് പൊലീസിൽ പരാതിപ്പെട്ടിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടാവാത്തതിനാൽ കൊല്ലപ്പെട്ട കെവിന്റെ മരണ വാർത്തയാണ് മുഖ്യമന്ത്രിക്ക് ഈ കത്തെഴുതാൻ തന്നെ പ്രേരിപ്പിച്ചത് എന്നും
മുമ്പുണ്ടായിരുന്നതിനേക്കാൾ ശക്തമായ ഭീഷണികളാണ് നിലവിൽ സ്വാമി നേരിടുന്നത്. സ്വാമിയുടെ തലവെട്ടി റോഡിൽ വയ്ക്കുമെന്നും, അമ്മയായ എന്നെ ബലാത്സംഗം ചെയ്യുമെന്നും വരെ പരസ്യ പ്രഖ്യാപനം നടത്തിയ വീഡിയോ പോസ്റ്റുകളും സന്ദേശങ്ങളും ഇന്നും സമൂഹമാധ്യമങ്ങളിൽക്കൂടി പ്രചരിക്കുന്നുണ്ടെന്ന് സ്വാമിയുടെ അമ്മ പറയുന്നു. ഇതിനെതിരെയെല്ലാം സംസ്ഥാന പൊലീസ് ഡി.ജി.പിക്കും, എറണാകുളം റേഞ്ച് ഐ.ജിക്കും, എറണാകുളം സിറ്റി പൊലീസ് മേധാവിക്കും, എറണാകുളം റൂറൽ എസ്പിക്കും അടക്കം പരാതികൾ സമർപ്പിച്ചിരുന്നെങ്കിലും യാതൊരുവിധത്തിലുമുള്ള നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നും നാളിതുവരെ ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു.
സുരക്ഷാ പ്രശ്നമുള്ളതിനാൽ സ്വാമിയെ ആശ്രയിക്കുന്നവരെ സഹായിക്കാൻ പോലും നിർവ്വാഹമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ, സ്വാമി ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായതിനാൽ ഹൈന്ദവ സംസ്ക്കാരത്തെ തകർക്കാൻ ശ്രമിക്കുന്ന ഒരു വ്യാജ സന്യാസിയാണ് അദ്ദേഹമെന്ന തരത്തിലുള്ള കുപ്രചരണങ്ങളാണ് നവമാധ്യമങ്ങളിൽക്കൂടി വർഗ്ഗീയവാദികൾ പ്രചരിപ്പിക്കുന്നത്. ഇത്തരം കുപ്രചരണങ്ങളിൽക്കൂടി ശത്രുക്കൾ ലക്ഷ്യമിടുന്നത് ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന നീചതന്ത്രമാണെന്നും സ്വാമിയുടെ അമ്മ പറയുന്നു.
സാമൂഹ്യ പ്രവർത്തകനായ സ്വാമിയെ പലരും നിരവധി സഹായങ്ങൾക്കായി സമീപിക്കാറുണ്ട്. സൗഹൃദം നടിച്ച് എത്തിയവരാണ് മുമ്പ് മൂന്നു തവണയും സ്വാമിയെ വധിക്കാൻ ശ്രമിച്ചത്. അതേത്തുടർന്നാണ് 2008ലെ ഇടതു സർക്കാരിന്റെ കാലത്ത് സ്വാമിയുടെ സ്വയരക്ഷയ്ക്കായി തോക്ക് ലൈസൻസ് അനുവദിച്ചത്. അതേസമയം, ആലുവ പൊലീസ് സ്റ്റേഷനിൽ വച്ച് സിഐയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്നും, സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിന് മുതിർന്നെന്നും ആരോപിച്ചു കൊണ്ട്, അന്ന് സ്വാമിക്കെതിരെ ചുമത്തിയ വ്യാജ കേസിന്റെ പേരിൽ സ്വയരക്ഷയ്ക്കായി ലഭിച്ച തോക്കിന്റെ ലൈസൻസും റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ, പത്തു വർഷത്തിന് ശേഷം ബഹുമാനപ്പെട്ട പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേസിനാസ്പദമായ സംഭവത്തിന്റെ വാസ്തവങ്ങളും സ്വാമിയുടെ നിരപരാധിത്വവും തിരിച്ചറിഞ്ഞ് അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയത് വ്യാജ കേസാണെന്ന വിധി പ്രഖ്യാപിച്ച് വെറുതെ വിടുകയായിരുന്നു.
അതേസമയം, സ്വാമിക്ക് അനുകൂലവിധി പ്രഖ്യാപിക്കുന്ന അന്നു തന്നെ, കൊച്ചിയിലെ മയക്കുമരുന്ന് മാഫിയാ ശക്തികളുടെ പ്രിയങ്കരനായ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രത്യേക സമ്മർദ്ദത്താൽ സ്വാമിക്കെതിരെ മതസ്പർദ്ധ ആരോപിച്ച് കേസ് എടുക്കുകയും, തോക്ക് കേസിന്റെ വിധി കേൾക്കാൻ എത്തിയ സ്വാമിയെ കോടതിയിൽ നിന്നുതന്നെ അറസ്റ്റ് ചെയ്തു 59 ദിവസം ജയിലിലടച്ചു. തുടർന്ന്, സ്വാമി അനുഭവിച്ച പൊലീസിന്റെ ക്രൂരപീഡനങ്ങൾ സംസ്ഥാന പൊലീസ് ഡി.ജി.പിയെ നേരിൽ കണ്ട് അറിയിക്കാൻ അദ്ദേഹത്തിന്റെ കാര്യാലയത്തിന് മുന്നിലെത്തിയപ്പോൾ, ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരത്തിന്റെ സൂത്രധാരനായി ചിത്രീകരിച്ച് വീണ്ടും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആർക്കുവേണ്ടിയാണ് അല്ലെങ്കിൽ എന്തിനുവേണ്ടിയാണ് പൊലീസ് സ്വാമിയേയും ഒപ്പമുള്ളവരേയും ഇത്തരത്തിൽ വേട്ടയാടുന്നതെന്ന് മുഖ്യമന്ത്രി അന്വേഷിക്കണം എന്നാണ് ഇപ്പോൾ ഇവരുടെ ആവശ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍