Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാമിക്ക് ആശ്രമത്തിൽ വേണ്ടത് കന്യകകളായ പെൺകുട്ടികളെ; ലൈംഗിക ബന്ധത്തിൽ അതൃപ്തിയില്ലെന്ന് സമ്മതപത്രവും നിർബന്ധം; ലൈംഗികാനന്ദത്തിന്റെ രസം തേടാൻ താന്ത്രിക്ക് സെക്‌സിൽ രഹസ്യ ഗവേഷണം; നടി രഞ്ജിതയുമായുള്ള കിടപ്പറ രംഗം പ്രചരിച്ചതോടെ ആൾദൈവം ഇന്ത്യ മുഴുവൻ ഹിറ്റ്; ധ്യാനപീഠത്തിൽ ആത്മീയ കച്ചവടം തുടങ്ങിയ എ രാജശേഖരൻ സ്വാമി രക്ഷപെട്ടത് നിത്യാനന്ദ പരമഹംസ എന്ന പേരുമാറ്റത്തോടെ;ആത്മീയതയുടെ മറവിൽ പീഡനം നടത്തുന്ന നിത്യാനന്ദയെന്ന ആൾദൈവത്തിന്റെ കഥയിങ്ങനെ

സ്വാമിക്ക് ആശ്രമത്തിൽ വേണ്ടത് കന്യകകളായ പെൺകുട്ടികളെ; ലൈംഗിക ബന്ധത്തിൽ അതൃപ്തിയില്ലെന്ന് സമ്മതപത്രവും നിർബന്ധം; ലൈംഗികാനന്ദത്തിന്റെ രസം തേടാൻ താന്ത്രിക്ക് സെക്‌സിൽ രഹസ്യ ഗവേഷണം; നടി രഞ്ജിതയുമായുള്ള കിടപ്പറ രംഗം  പ്രചരിച്ചതോടെ ആൾദൈവം ഇന്ത്യ മുഴുവൻ ഹിറ്റ്; ധ്യാനപീഠത്തിൽ ആത്മീയ കച്ചവടം തുടങ്ങിയ എ രാജശേഖരൻ സ്വാമി രക്ഷപെട്ടത് നിത്യാനന്ദ പരമഹംസ എന്ന പേരുമാറ്റത്തോടെ;ആത്മീയതയുടെ മറവിൽ പീഡനം നടത്തുന്ന നിത്യാനന്ദയെന്ന ആൾദൈവത്തിന്റെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: താന്ത്രിക്ക് സെക്‌സ് അടക്കമുള്ള വിനോദങ്ങൾ.. നഗ്നപൂജയ്ക്ക് ആശ്രമത്തിൽ കന്യകമാരും. സ്വാമി നിത്യാനന്ദ എന്ന ആൾദൈവം വാർത്തകളിൽ നിറഞ്ഞത് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ടിലൂടെയാണ്. തന്റെ രണ്ട് പെൺമക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതൽ തട്ടിപ്പ് പുറത്തുവന്നത്.

ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ പരമഹംസ ഒരു സുപ്രഭാതത്തിൽ തന്റെ സാമ്പ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. മീഡിയ സപ്പോർട്ട് കൂടി ലഭിച്ചതോടെ ആശ്രമം വളർന്നു. നിത്യാനന്ദയുടെ പ്രസംഗം കേൾക്കാൻ ഭക്തരുടെ ഒഴുക്കായി ആത്മീയതയെ കച്ചവട ഉൽപന്നമാക്കി മാറ്റാൻ നിത്യാനന്ദ എന്ന വ്യാജനെ സഹായിച്ചത് തെന്നിന്ത്യയിലെ മുൻ നിര നായികയാിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വർധിച്ചു. കന്യകമാരായ ശിഷ്യ ഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നത്.

2010 കാലഘട്ടത്തിൽ രഞ്ജിതയുമായിട്ടുള്ള ആശ്രമത്തിലെ സ്വാകാര്യ വീഡിയോ പുറത്തു വന്നതോടെ നിത്യാനന്ദയ്ക്ക് ആദ്യ ചുവ്ട് പിഴച്ചു. വിവാദമായ വീഡിയോ പകർത്തിയത് ആശ്രമത്തിലെ മുൻ ഡ്രൈവർ കൂടിയായിരുന്ന ന്ന ലെനിൻ കറുപ്പൻ ആയിരുന്നു,. ഒളി ക്യാമറയിലൂടെ ആ ദൃശ്യങ്ങൾ പകർത്തിയത് വിവാദമായെങ്കിലും വിഷയം കോടതിയും കേസും വരെയെത്തിയിരുന്നു. എങ്കിലും രഞ്ജിത ആശ്രമം വിട്ട് പോകാൻ തയ്യാറായിരുന്നില്ല.

രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തർ വീണ്ടും ആശ്രമത്തിൽ സജീവമാകുകയായിരുന്നു.2012ലും നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ അന്നും നിത്യാനന്ദ മുങ്ങി. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് കോടതിയിലായിരുന്നു സ്വാമി പൊങ്ങിയത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.

!അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും,അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറച്ചിൽ നടത്തുകയും ചെയ്തു. 2010 ലെ രഞ്ജിതയുടെ വീഡിയോ എടുത്തത് താനാണെന്നായിരുന്നു ആരതി റാവുവിന്റെ വാദം. നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി തുറന്നുപറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു ഭീഷണിയെന്നും ആരതി വെളിപ്പെടുത്തുകയുണ്ടായി.താന്ത്രിക് സെക്‌സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് ഭക്തർക്ക് ആശ്രമത്തിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന പ്രത്യകതയും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്.

പുതിയ വെളിപ്പെടുത്തലുകൾ നിത്യാനന്ദയ്‌ക്കെതിരെ എത്തിയത് തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലൂടെയാണ്. തന്റെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തിൽ അനധികൃത തടവിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിരുന്നു. സംഭവത്തിൽ പ്രാണപ്രിയ, പ്രിയതത്വ എന്നു പേരായ സ്വാമിയുടെ അടുത്ത രണ്ടനുയായികൾ റിമാൻഡിലാണ്. ഗുജറാത്തിലെ നിത്യാനന്ദയുടെ ആശ്രമത്തിലെ പ്രധാന നടത്തിപ്പുകാരാണ് അറസ്റ്റിലായ രണ്ട് പേരും. പലപ്പോഴും വിവാദങ്ങളിൽ ഒഴുകി നടന്നിരുന്ന വ്യക്തിയാണ് നിത്യാനന്ദ. തന്റെ ഓരോ പ്രസ്താവനയും ഇത്തരത്തിലുള്ളതായിരുന്നു.ആദ്യമായി നിത്യാനന്ദ വാർത്തകളിൽ ഇടം പിടിച്ചത്, നടി രഞ്ജിതയുമായുള്ള ഒരു വീഡിയോ പുറത്ത് വന്നതോടെയാണ്.

താന്ത്രിക് സെക്‌സ് നിർബന്ധം

ഭാരതത്തിന്റെ പ്രാചീന സംസ്‌കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്‌സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ ഇവിടെ പരിശീലന പരിപാടികളുടെ ഭാഗമാണ്. ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരിൽ നിന്ന് വാങ്ങുന്നത്.ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്‌നത, നഗ്‌നചിത്രങ്ങളുമായുള്ള പരിചയം, നഗ്‌നതയുടെ വീഡിയോ ഡെമോൺസ്ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയും പരിശീലത്തിൽ ഉൾപ്പെടുത്തുമെന്നും മുൻ കൂട്ടി ബോധിപ്പക്കുന്നുവെന്നും സമ്മത പത്രത്തിൽ കുറിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ ഉൾപ്പെട്ടിരുന്നത്.

പുതിയ ആരോപണം ഇപ്പോൾ ഉയർന്നിരിക്കുന്നത് പനിനഞ്ച് കാരിയുടെ പരാതിയാണ്. ആശ്രമത്തിൽ അതികഠിനമായ മാനസിക പീഡനം അനുഭവിച്ചിരുന്നെന്ന് വ്യക്തമാക്കിയാണ് പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തൽ. മാതാപിതാക്കളുടെ പരാതിയിൽ ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടർന്ന് ആശ്രമത്തിൽ നിന്ന് ഒരു മാസം മുമ്പ് മോചിപ്പിക്കപ്പെട്ട പെൺകുട്ടിയാണ് ആശ്രമത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 2013 മേയിലാണ് ഈ പെൺകുട്ടി ആശ്രമത്തിലെ ഗുരുകുലത്തിൽ ചേർന്നത്. എന്നാൽ 2017 മുതൽ ദുർനടപടികളാണ് ആശ്രമത്തിൽ നടന്നുവന്നതെന്നും പെൺകുട്ടി ആരോപിച്ചു.

'നിത്യാനന്ദയ്ക്കായി പ്രചരണപ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നു. അതിലൂടെ ലക്ഷക്കണക്കിന് രൂപ സംഭാവനയിനത്തിൽ ശേഖരിച്ചിരുന്നു. മൂന്ന് ലക്ഷം രൂപ മുതൽ എട്ട് കോടി രൂപ വരെ സംഭാവനയായി ലഭിച്ചിരുന്നു'.അർധരാത്രിയിൽ ഉറക്കത്തിൽ നിന്നെണീറ്റ് നിത്യാനന്ദയ്ക്കായി വീഡിയോകൾ ചെയ്യണമായിരുന്നുവെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു. വലിയ ആഭരണങ്ങളണിഞ്ഞും മേക്കപ്പണിഞ്ഞും വീഡിയോകൾക്കായി ഒരുങ്ങിയിരുന്നുവെന്ന് കുട്ടി പറഞ്ഞു. തന്റെ മൂത്ത സഹോദരിയും വീഡിയോകൾ ചെയ്തിരുന്നുവെന്നും നിത്യാനന്ദ നേരിട്ട് നിർദ്ദേശങ്ങൾ നൽകിയിരുന്നതായും മാതാപിതാക്കൾക്കെതിരെ മോശമായി സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നതായും പെൺകുട്ടി അറിയിച്ചു.

ആത്മീയകാര്യങ്ങൾക്കെന്നറിയിച്ച് രണ്ട് മാസത്തോളം മുറിക്കുള്ളിൽ അടച്ചിട്ടതായും ആശ്രമവാസികൾ സംസാരിക്കുന്നതിനായി അസഭ്യമായ ഭാഷ ഉപയോഗിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ ആശ്രമത്തിൽ നിന്ന് വിട്ടുകുട്ടണമെന്നാവശ്യപ്പെട്ട് പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കുട്ടി ആശ്രമത്തിൽ നിന്ന് പുറത്തെത്തിയത്.

അതേ സമയം ആൾദൈവം രാജ്യം വിട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ എത്തിയിരുന്നത്. അഹമ്മദാബാദിലെ സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസും പിന്നീട് വ്യക്തമാക്കുകയായിരുന്നു. ആശ്രമത്തിൽ അനധികൃതമായി സ്ത്രീകളെ തടവിൽ പാർപ്പിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. ആവശ്യമെങ്കിൽ ഗുജറാത്ത് പൊലീസ് നിത്യാനന്ദയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് അഹമ്മദാബാദ് എസ്‌പി. ആർ.വി അസരി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP