ജോലിക്ക് കയറുമ്പോൾ പറഞ്ഞ ശമ്പളമല്ല നൽകുന്നതെന്ന് ജീവനക്കാർ; നൽകുന്ന വേതനം കൃത്യമായി ലഭിക്കുന്നുമില്ല; ഗതികെട്ട് ഓൺലൈൻ ഫുഡ് ഡെലിവറിയായ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി; ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഡെലിവറി തസ്സപ്പെട്ടതോടെ മൊബൈൽ ആപ്പുവഴി ഫുഡ് ഓർഡർ ചെയ്തവർ ഭക്ഷണത്തിനായി കാത്തിരുന്നത് മണിക്കൂറുകൾ; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനാണ് ജീവനക്കാർ
ആർ പീയൂഷ്
കൊച്ചി: കൃത്യമായ വേതനം നൽകാത്തതിലും വിവിധ ആവശ്യങ്ങൾ നടപ്പിലാക്കത്തതിലും പ്രതിഷേധിച്ച് ഓൺലൈൻ ഫുഡ് ഡെലിവറിയായ സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. പാലാരിവട്ടത്തെ സ്വിഗ്ഗി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തി. തങ്ങളുടെ അപേക്ഷ സ്വീകരിക്കാൻ റീജിയണൽ മാനേജർ തയ്യാറാകാത്തതിനെതുടർന്നാണ് മുന്നറിയിപ്പില്ലാതെ ജോലി നിർത്തി വച്ച് പ്രതിഷേധിച്ചത് എന്നാണ് ജീവനക്കാർ പറയുന്നത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഡെലിവറി തസ്സപ്പെട്ടതോടെ സ്വിഗ്ഗിയിൽ ഫുഡ് ഓർഡർ ചെയ്തവർക്കർക്ക് മണിക്കൂറുകൾ കാത്തിരിന്നിട്ടും ഭക്ഷണം കിട്ടാതെ വലഞ്ഞു.
ഇന്ന് ഉച്ചയ്ത്ത് മൂന്നു മണിയോട് കൂടെയാണ് സ്വിഗ്ഗി ഡെലിവറി എക്സിക്യുട്ടിവുകൾ പ്രതിഷേധ സമരം ആരംഭിച്ചത്. നൂറോളം ജീവനക്കാർ പാലാരിവട്ടത്തെ സ്വിഗ്ഗിയുടെ ഓഫീസിനു മുന്നിൽ തടിച്ചു കൂടുകയും ഓഫീസ് ഉപരോധിക്കുകയുമായിരുന്നു. കൃത്യമായ വേതനം ലഭ്യമാകുന്നില്ല, മിനിമം ഓർഡറിന്റെ നിരക്കിൽ വർധനവ് വരുത്തുക, മാസ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങി പതിനഞ്ചോളം ആവശ്യങ്ങൾ നിരത്തിയാണ് സമരം ആരംഭിച്ചത്. ഇത് സംബന്ധിച്ച് കമ്പനി അധികാരികളോട് മറുനാടൻ വിശദീകരണം ചോദിച്ചപ്പോൾ പറയാൻ സാധ്യമല്ല എന്നുള്ള മറുപടിയാണ് ലഭിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വരും ദിവസങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.
ഒരു ഡെലിവറിക്ക് പോകുമ്പോൾ ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് ലഭിക്കുന്നത് 25 രൂപയാണ്. ഇത് 15 രൂപയാക്കാനാണ് ഇപ്പോൾ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ സ്വിഗ്ഗി കൊച്ചിയിൽ ആരംഭിച്ചപ്പോൾ വലിയ വാഗ്ദാനങ്ങളാണ് ഡെലിവറി എക്സിക്യൂട്ടിവുകൾക്ക് നൽകിയിരുന്നത്. ദിവസവും കമ്പനി പറഞ്ഞിരിക്കുന്ന തുകയ്ക്ക് മുകളിൽ ജോലി ചെയ്യുകയാണെങ്കിൽ കൂടുതൽ ഇൻസന്റീവ് ലഭിക്കും എന്നും എല്ലാമാസവും കൂടുതൽ ഡെലിവറി ചെയ്താൽ പ്രത്യേക ആനുകൂല്യങ്ങളും നൽകിയിരുന്നു. എന്നാൽ സ്വിഗ്ഗി ആരംഭിച്ച് ഒരു വർഷം ആകുമ്പോഴേക്കും നിലവിൽ ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് നൽകാതെയായി. എന്നാൽ കസ്റ്റമറുടെ പക്കൽ നിന്നും ഡെലിവറി ചാർജ്ജായി മുപ്പത് മുതൽ നാൽപ്പത്തി അഞ്ച് രൂപവരെ വാങ്ങുന്നുമുണ്ട്. ഇത് കൂടാതെ ഓരോ ഓർഡറിന്റെ പുറത്തും ഹോട്ടലുകളിൽ നിന്നും 20 മുതൽ 40 ശതമാനം വരെ കമ്മീഷനും വാങ്ങുന്നുണ്ട്. ഇങ്ങനെ കൊല്ല ലാഭം ഉണ്ടാക്കുമ്പോഴാണ് ജോലി ചെയ്യുന്നവർക്ക് കൃത്യമായ വേതനം നൽകാതിരിക്കുന്നത്. ജോലിക്ക് കയറുമ്പോൾ പറഞ്ഞ ശമ്പളമല്ല നൽകുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. ആഴ്ചയിലാണ് ഡെലിവറി നടത്തുന്നതിനുള്ള ശമ്പളം ജീവനക്കാർക്ക് ലഭിക്കുക.
ഇതൊന്നും കൂടാതെ ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്യുന്ന ആഹാര സാധനങ്ങൾ എത്തിക്കാൻ പോകുന്ന ദൂരത്തിനനുസരിച്ച് തുക നൽകും എന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നൽകുന്നില്ല എന്നും പരാതിയുണ്ട്. മിക്ക സ്ഥലങ്ങളിലേയും ലൊക്കേഷൻ തെറ്റായാണ് കാണിക്കുന്നത്. അതിനാൽ ആഹാര സാധനങ്ങളുമായി ഏറെ ദൂരം അധികം യാത്ര ചെയ്യേണ്ടി വരും. എന്നാൽ ഈ അധിക ദൂരം പോയതിന്റെ പണം ഡെലിവറി ജീവനക്കാർക്ക് നൽകുന്നില്ല. അതിന് കാരണം പറയുന്നത് ആപ്ലിക്കേഷനിൽ കാണിക്കുന്ന മാപ്പ് വഴിയാണ് ദൂരം നോക്കുന്നത്. അതിനാലാണ് തുക കുറഞ്ഞു പോകുന്നത് എന്നാണ്. ഇത് സംബന്ധിച്ച് പരാതി പറഞ്ഞെങ്കിലും ഇതുവരെയും പരിഹരിച്ചില്ല. എന്തായാലും പരിഹാരം കാണും വരെ സമരം തുടരുമെന്നാണ് ജീവനക്കാരുടെ തീരുമാനം.
ഒരു ഇരുചക്രവാഹനവും സ്മാർട്ട് ഫോണും. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിൽ ഡെലിവറി ബോയുടെ തസ്തികയ്ക്ക് വേണ്ട യോഗ്യത ഇതുമാത്രമാണ്. ഫുൾടൈം ജോലി ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. താത്പര്യം പോലെ സ്വന്തം ഇഷ്ടത്തിന് ചെയ്യാനും സാധിക്കും. ഒപ്പം ആകർഷകമായ ശമ്പളവും. കോളേജിന് ശേഷമോ, ഒരു ഷിഫ്റ്റ് മാത്രം ജോലി ഉള്ളവർക്കോ, ഓഫീസ് ജോലി കഴിഞ്ഞതിനു ശേഷമോ, എപ്പോൾ വേണമെങ്കിലും 'ഡെലിവറി ബോയ്' ആയി ജോലി ചെയ്യാം. രാവിലെയെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് യുവാക്കൾ ഈ മേഖലയിൽ ഭക്ഷണം എത്തിക്കാൻ ജോലിചെയ്യുന്നത്. ഡെലിവറി ജോലിക്കായി എത്തുന്ന കോളേജ് വിദ്യാർത്ഥികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. സ്വിഗ്ഗി ഓഫീസിൽച്ചെന്ന് ബൈക്കിന്റെ രേഖകളും മറ്റു രേഖകളും സമർപ്പിച്ചാണ് യുവാക്കൾ ഇതിന്റെ ഭാഗമാകുന്നത്. ആകർഷകമായ ശമ്പളമാണ് വാഗ്ദാനം ചെയ്ത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍