ദരിദ്രന്റെയും സമ്പന്നന്റെയും ഇഷ്ടവിഭവം കപ്പയ്ക്കു റെക്കോർഡു വില; ഉണക്കുകപ്പ പൂഴ്ത്തി മൊത്തവ്യാപാരികൾ; വിഐപി മേശകളിലേക്കു കപ്പ ഒതുങ്ങുന്നു; ഓരോ വർഷവും കൃഷിമാറുന്ന മലയാളിക്ക് ചിന്തിക്കാൻ ഒരു പാഠം
തൊടുപുഴ: കുടിൽതൊട്ടു കൊട്ടാരം വരെ വി. ഐ. പി പരിഗണന ലഭിക്കുന്ന ഭക്ഷ്യവിഭവമെന്ന ഖ്യാതിയാണ് മരച്ചീനി അഥവാ കപ്പയ്ക്കുള്ളത്. എന്നാൽ കപ്പപ്രിയരെ കുപ്പിയിലാക്കി വില കുതിച്ചുയരുമ്പോൾ സാധാരണക്കാരന്റെ മെനുവിൽനിന്ന് ഇത് അപ്രത്യക്ഷമാകുകയാണ്. റെക്കോർഡ് വിലയാണ് ഇപ്പോൾ പച്ചക്കപ്പയുടേത്. കിലോയ്ക്ക് 32-35 വരെയാണ് വില ഉയർന്നു നിൽക്കുന്നത്. വില 75-ലേയ്ക്ക് ഉയർന്നതോടെ ഉണക്കുകപ്പ (വാട്ടുകപ്പ) പൂഴ്ത്തിവച്ച് മൊത്തവ്യാപാരികൾ സാധാരണക്കാരന്റെ നെഞ്ചത്തടിക്കുന്നതും വരുമാനമേറിയവരുടെ മാത്രം ഭക്ഷണമായി കപ്പ മാറുന്നതിന് കാരണമാകുകയാണ്.
ഏതാനും വർഷങ്ങളായി വിലയിലും ഉൽപാദനത്തിലുമുണ്ടായ കയറ്റിറക്കങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. കപ്പയുടെ സ്റ്റാറ്റസ് ഉയർന്ന് രാജ്യാന്തര പ്രസിദ്ധമായിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. കുടിയേറ്റ കാലത്ത് കർഷകരുടെ മുഖ്യഭക്ഷണം കപ്പയായിരുന്നു. കപ്പ പുഴുങ്ങി(ചെണ്ടക്കപ്പ)യും കാന്താരി മുളക് ഞെരടിയതുമായിരുന്നു രാവിലെയും വൈകിട്ടും കർഷകരുടെ ഊർജം. അര നൂറ്റാണ്ടിനപ്പുറമുള്ള ഈ കോമ്പിനേഷൻ ഇന്നും സ്വീകാര്യതയിൽ മുൻപന്തിയിൽതന്നെ.
അടുത്ത കാലത്ത് കേരളത്തിന്റെ നൊസ്റ്റാൾജിയയിൽ ഉടലെടുത്ത മഴയാത്രകളിൽ ഇതായിരുന്നു പ്രധാന ഭക്ഷണം. വിവാഹ ചടങ്ങകളിൽപോലും ഈ കൂട്ടിന് പകരം വയ്ക്കാൻ മറ്റൊന്നുണ്ടായില്ല. ചിക്കനും ബീഫിനും ഫ്രൈഡ് റൈസിനും മട്ടൻ സ്റ്റ്യൂവിനുമൊന്നുമില്ലാത്ത പ്രിയമാണ് പലയിടത്തും കപ്പ പുഴുങ്ങിയതിനും കാന്താരി ഞെരടിയതിനുമുള്ളത്. കാന്താരിയുടെ എരിവിന്റെ കാഠിന്യം അൽപം കുറയ്ക്കാൻ ഏതാനും തുള്ളി വെളിച്ചെണ്ണ കൂടിയായാൽ ബഹുകേമമാകും. ചിലർ കാന്താരി തൈരിൽ അരച്ചെടുത്താണ് ഉപയോഗിക്കുന്നത്.
കാലം കടന്നു പോയതോടെ കപ്പയുടെ വിവിധ ഇനങ്ങളും വ്യാപകമായി. വേവിച്ച കപ്പ പണ്ടേ അറിയപ്പെടുന്ന വിഭവമാണ്. നന്നായി തേങ്ങയും മുളകും മഞ്ഞളും അരച്ചുചേർത്തുള്ള കപ്പ വേവിച്ചതിന് കൂട്ടായി ഇറച്ചിയും മീനുമാണ് പ്രചരിക്കുന്നത്. കപ്പയും മീനും ഇപ്പോഴും ഒട്ടേറെ കുടുംബങ്ങളിൽ നിർബന്ധമുള്ള പ്രാതലാണ്. പന്നി, ബീഫ് തുടങ്ങിയവയും ഇഷ്ടമുള്ള കൂട്ടാണെങ്കിലും മീൻതന്നെയാണ് സാധാരണക്കാർക്ക് കൂടുതൽ പ്രാപ്യമായിട്ടുള്ളത്. ഉണക്കുകപ്പയും ഉണക്കമീനും സ്ഥിരമായി ഉപയോഗിക്കുന്നവരും ധാരാളമാണ്. കർഷകരാണ് ഏറിയ പങ്കും ഇതിനെ പിന്തുടരുന്നത്. ഒളിമ്പിക്സ് നഗരത്തിൽ ഏതാനും ദിവസം മുമ്പ് ഇന്ത്യൻ താരങ്ങൾക്കായി കപ്പ വിളമ്പിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. കൃഷിയിടത്തിൽ വിളയിക്കുന്ന കപ്പ പറിച്ച് അരിഞ്ഞു വാട്ടി വെയിലത്ത് ഉണക്കിയെടുക്കുന്നത് പഴയ കാലത്തെ വലിയൊരു ഉത്സവം തന്നെയായിരുന്നു. ഇങ്ങനെ ഉണങ്ങിയ കപ്പ സൂക്ഷിച്ചുവച്ചു അടുത്ത സീസൺ വരെ ഉപയോഗിക്കുന്ന ശീലം കർഷകരിലുണ്ട്. പട്ടിണി മാസമെന്നറിയപ്പെടുന്ന കർക്കിടകത്തിലെ പ്രധാന ഭക്ഷണമാണ് വാട്ടുകപ്പ.
ബ്രോയ്ലർ ചിക്കൻ വന്നതോടെ കപ്പയും ചിക്കനും ഹോട്ടലുകളിലും വീടുകളിലും ഒരുപോലെ പ്രിയങ്കരമായി. എന്നാൽ പോത്തിറച്ചിയിലെ എല്ലും കപ്പയും ചേർത്തുണ്ടാക്കുന്ന കപ്പ ബിരയാണിയാണ് ഇപ്പോൾ ഏറ്റവും മുന്തിയ വിഭവം. വീടുകളിലും ചില നാടൻ തട്ടുകടകളിലുമാണ് ഇറച്ചിയോടുകൂടിയ എല്ലും കപ്പയും ചേർത്ത് കുഴച്ചുള്ള കപ്പ ബിരിയാണി വിളമ്പുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽവരെ കപ്പ ബിരിയാണി ഇപ്പോൾ സുലഭമാണ്. എന്നാൽ രുചി കുറയും. എല്ലിനു പകരം ബിഫ് പ്രത്യേകം വേവിച്ച് കപ്പയുമായി ഇളക്കിയാണ് ഹോട്ടലുകളിലെ വിതരണം. ചിലർ മുട്ടയും മറ്റും ചേർത്ത് രുചി വർധിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും എല്ല് ചേർത്തു വേവിക്കുന്നതിന്റെ സ്വാദുണ്ടാകാറില്ല.
കപ്പ, പൂള, ചീനി, കൊള്ളി തുടങ്ങി വിവിധ പേരുകളിലാണ് മരച്ചീനി സംസ്ഥാനത്ത് അറിയപ്പെടുന്നത്. കപ്പയാണ് കൂടുതൽ പ്രചാരത്തിലുള്ള പേര്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് നെല്ലിനൊപ്പം കപ്പ കൃഷിയും വ്യാപകമാക്കാൻ മുൻ എൽ. ഡി. എഫ് സർക്കാർ നിർദ്ദേശിച്ചിരുന്നു. കർഷകർ വ്യാപകമായി നാണ്യവിളകളിലേക്ക് തിരിഞ്ഞതിനെതുടർന്നായിരുന്നു ഇത്. കുടുംബശ്രീകൾ വഴിയും പാതയോരകൃഷി മുഖാന്തിരവും കപ്പ കൃഷി വിപുലമാക്കാൻ പദ്ധതിയുമിട്ടിരുന്നു. അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചുള്ള അരി ലഭ്യതയ്ക്ക് ബദൽ എന്ന നിലയിൽ മരച്ചീനി കൃഷി ത്വരിതഗതിയിൽ വ്യാപിപ്പിക്കുക എന്നതായിരുന്നു സർക്കാർ അജണ്ട. പക്ഷേ, തുടർനടപടികളും പ്രോത്സാഹനവുമുണ്ടായില്ലെന്നു മാത്രം.
സർക്കാർ ഏജൻസികളുടെ കാര്യമായ പിന്തുണയില്ലാതെയാണ് ഏറെക്കാലമായി കേരളത്തിൽ കപ്പ കൃഷി നിലനിൽക്കുന്നത്. 8-12 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന കപ്പയുടെ ഡിമാൻഡ് വർധിച്ചതും വില കൂടിയതും 2014 -ലാണ്. ലഭ്യതക്കുറവിനെ തുടർന്ന് വില 30-ലേക്കുയർന്നു. ഇതോടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലും കപ്പ കൃഷി വേരുപിടിച്ചു. എന്നാൽ കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ വൻവിളവുണ്ടായതിനാൽ കഴിഞ്ഞ വർഷം ഡിമാൻഡിൽ ഇടിവുണ്ടായി. കപ്പ ഉണക്കി സൂക്ഷിക്കാൻ കാലാവസ്ഥയും ധനസ്ഥിതിയും തടസമായി. സ്വന്തം ഭൂമിയിലും ഭൂമി പാട്ടത്തിനെടുത്തും മറ്റുമായി വൻതോതിൽ കപ്പ വിളയിച്ചത് കർഷകർക്കുതന്നെ വിനയായി. വില 12-15 ലേക്ക് ഇടിഞ്ഞു. ഇതോടെ, തമിഴ്നാട്ടിലെ കർഷകരിലേറെയും കപ്പ കൃഷിയെ ഉപേക്ഷിച്ചു. മലയാളികളും വഴിമാറി ചിന്തിച്ചു. പച്ചക്കറിയിൽ സ്വയം പര്യാപ്തതയെന്ന സങ്കൽപവും ഇതിനായി സർക്കാർ ധനസഹായം നൽകിയതും കപ്പ ഉൽപാദനത്തിന് തിരിച്ചടിയായി. പച്ചക്കറികൾ പലയിടത്തും തഴച്ചു വളർന്നപ്പോൾ കപ്പയുടെ വേരറ്റു. ഉൽപാദനം കുറഞ്ഞതോടെ ഈ വർഷം വീണ്ടും വില കയറി 32 വരെയെത്തി നിൽക്കുമ്പോൾ പക്ഷേ, കർഷകർക്ക് വിൽക്കാൻ ഉൽപന്നമില്ല. കഴിഞ്ഞ വർഷം വിലയിടിഞ്ഞപ്പോൾ 7 രൂപയ്ക്കുവരെ കർഷകർക്ക് പച്ചക്കപ്പ വിൽക്കേണ്ടി വന്നു. അതാണ് മാറിചിന്തിക്കാൻ കർഷകർക്ക് പ്രേരണയായത്.
കഴിഞ്ഞ വർഷം ഉണക്കക്കപ്പ വൻതോതിൽ മൊത്തവ്യാപാരികൾ ശേഖരിച്ചിരുന്നു. കിലോയ്ക്ക് പരമാവധി 30 രൂപയ്ക്കാണ് അവർ സംഭരിച്ചത്. ഇപ്പോൾ വില ഉയർന്നതോടെ വിൽപന വിലയും കൂടി. 45-50 ൽനിന്ന് 70-75 ലേക്കാണ് വില വർധിച്ചത്. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ മൊത്തവ്യാപാരികൾ കരുതലിലാണ്. പൂഴ്ത്തിവയ്പും വ്യാപകമാണ്. കപ്പപ്രിയരാകട്ടെ, വർധിച്ച വിലയിൽ വിഷമത്തോടെയാണ് കഴിയുന്നത്. സാധാരണ കുടുംബത്തിന് 3 കിലോ പച്ചക്കപ്പയോ, 1 കിലോ വാട്ടുകപ്പയോ പ്രാതലിന് വേണം. ഇത്രയും കൂടിയ വിലയ്ക്ക് കപ്പ വാങ്ങാൻ സാധാരണക്കാരനും ഇടത്തരക്കാരനും പ്രയാസമാണെന്ന സ്ഥിതിയുണ്ട്. അതിനാൽ കപ്പ ഒരു വി. ഐ. പി ഭക്ഷണമായി മാറുകയാണിപ്പോൾ. ഹോട്ടലുകളിലും മറ്റും കപ്പ വിഭവങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. വില ഉയരുമ്പോൾ മറ്റ് കൃഷികൾ വിട്ട് വിലയേറിയ ഉൽപന്നങ്ങൾ കൃഷിയിറിക്കുകയും, അവയുടെ വില ഇടിയുമ്പോൾ അതെല്ലാം വെട്ടിമാറ്റി വീണ്ടും വില കൂടിയ കൃഷിയിറക്കുകയും ചെയ്യുന്ന മലയാളി കർഷകരുടെ പതിവുശൈലിക്ക് ആഘാതം കൂടിയാണ് ഇപ്പോഴത്തെ കപ്പവില വർധന. കുരുമുളകും ഏലവും കാപ്പിയുമൊക്കെ വെട്ടിമാറ്റി വാനിലയും സഫേദ് മുസ്ലിയുമൊക്കെ നട്ട് വട്ടം കറങ്ങിയ കർഷകരെ ഇവിടെ ഓർമിക്കാം.
Stories you may Like
- കെഎസ്ഇബിയുടെ വാഴ വെട്ടൽ: നടപടിയുണ്ടാകുമെന്ന് കൃഷിമന്ത്രി, കളക്ടർ റിപ്പോർട്ട് തേടി
- മലയാളികൾ 'കൈവിട്ട' മണ്ണിൽ പൊന്ന് വിളയിച്ച് ബംഗാളി പയ്യൻ
- കർഷകനല്ല കുറ്റക്കാരൻ'; വൈദ്യുതി ലൈൻ കിടക്കുന്നത് താഴ്ന്നെന്ന് കൃഷിമന്ത്രി
- വാഴ വെട്ടിയ സംഭവം: കർഷകൻ നഷ്ടപരിഹാരം നൽകും
- പറമ്പുശ്ശേരി - മള്ളുശ്ശേരി പാടത്തുകൊയ്ത്തുത്സവം; കൃഷി ഇറക്കിയത് 25 വർഷത്തിനുശേഷം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്