ഗതികെട്ടെത്തുന്നവരെ കഴുത്തിന് കുത്തിപ്പിടിച്ചു ടാക്സിക്കാർ; വലിയ കാറുകൾ കിട്ടാൻ പ്രയാസമായതോടെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് 12000 രൂപ വാടക! മിതമായി ഈടാക്കുന്നത് 4000; ദുരനുഭവം നേരിടേണ്ടി വന്നത് വിനോദ് മാണിയും കുടുംബവും; പുര കത്തുമ്പോൾ വാഴ വെട്ടുന്നവരെ തടയാൻ നോർക്കയുമില്ല ലോക് കേരള സഭയുമില്ല; പ്രവാസിക്കെന്നും കോരന്റെ ജന്മം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഗതികെട്ടെത്തുന്നവനെ കഴുത്തിന് കുത്തിപ്പിടിക്കാൻ പാരമ്പര്യം മറക്കാതെ തിരുവനന്തപുരത്തെ ടാക്സിക്കാർ രംഗത്ത്. കേരളത്തിലെ ഏറ്റവും മോശം രീതിയിൽ പെരുമാറുന്ന ഡ്രൈവർമാർ എന്ന് കുപ്രസിദ്ധിയുള്ള തിരുവനന്തപുരത്തെ ടാക്സിക്കാരുടെ പേരുദോഷം ഉറപ്പിക്കാൻ കേരളം കാണുന്ന രണ്ടാം പ്രളയവും കരണമാകുകയാണ്. കൊച്ചിയിൽ ഇറങ്ങേണ്ട അന്തരാഷ്ട്ര വിമാനങ്ങൾ തിരുവനന്തപുരത്തു എത്തിയതോടെ ചാകരക്കോളിന്റെ സന്തോഷമാണ് ടാക്സിക്കാർക്ക്. നാട്ടിലെ വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന ആധിയുമായി എത്തുന്ന പ്രവാസികളോട് നാട് കൊള്ളയടിക്കാൻ എത്തുന്നവരോട് എന്ന പോലെയാണ് ടാക്സിക്കാരുടെ പെരുമാറ്റം. വിദേശത്തു നിന്ന് പുറപ്പെടുമ്പോൾ പോലും ഏതു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും എന്ന് പോലും ഉറപ്പില്ലാതെ നെഞ്ചിൽ തീയും കനലുമായി എത്തുന്ന പ്രവാസികളെ കണ്ണിൽ ചോരയില്ലാത്ത വിധം പിഴിഞ്ഞെടുക്കുന്നു എന്ന പരാതികളാണ് ഇപ്പോൾ തിരുവനന്തപുരം എയർപോർട്ട് നിന്നും ലഭിക്കുന്നത്.
കൊച്ചിയിൽ എയർപോർട്ട് വെള്ളം കയറി അടച്ചതും കോഴിക്കോട് പ്രതികൂല കാലാവസ്ഥയും മൂലം കേരളത്തിലേക്കുള്ള വിദേശ വിമാന സർവീസുകൾ പൂർണമായും ഇപ്പോൾ എത്തുന്നത് തിരുവനന്തപുരത്തേക്കാണ്. ബക്രീദ് പെരുന്നാൾ പ്രമാണിച്ചു പതിവില്ലാത്ത വിധം ഗൾഫിൽ നിന്നുള്ള യാത്രക്കാർ കൂടുതലായും ഇക്കുറി എത്തുന്നുണ്ട്. സാധാരണ ഈ യാത്രക്കാർ പ്രധാനമായും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് എത്തേണ്ടത്. എന്നാൽ ഇവരൊക്കെ തിരുവനന്തപുരത്തു എത്തിയതോടെ ബമ്പർ ലോട്ടറി അടിച്ച സന്തോഷമാണ് എയർപോർട്ട് ടാസ്ക്സികർക്ക്. കാരണം സാധാരണ ദിവസങ്ങളിൽ ഓട്ടം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒതുങ്ങിയിരുന്നത് ഇപ്പോൾ പലജില്ലകൾ കടന്നു ഉത്തര മലബാർ വരെ എത്തിയിരിക്കുകയാണ്. ഒറ്റ ദിവസത്തെ ഓട്ടം കൊണ്ട് ആയിരങ്ങൾ കൈയിൽ എത്തുന്ന സൗഭാഗ്യമായി വെള്ളപ്പൊക്ക ദിനങ്ങൾ മാറുന്നതിന്റെ സന്തോഷമാണ് ഇപ്പോൾ ടാക്സിക്കാരുടെ മുഖങ്ങളിൽ.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിരക്കിൽ സാധാരണ പ്രവാസിയെ കൊള്ളയടിക്കുന്ന ഇത്തരം പരാതികൾ ഒന്നും തിരുവനന്തപുരം എയർപോർട്ടിന്റെ മൂക്കിൻ തുമ്പിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസോ പ്രവാസികാര്യ വകുപ്പോ നോർക്കയോ സകലതിനും പരിഹാരം എന്ന് പറഞ്ഞുണ്ടാക്കിയ ലോക് കേരള സഭയോ ഒന്നും അറിഞ്ഞു കൊള്ളണം എന്നില്ല. കാരണം ഇതൊന്നും അവർക്കൊരു പ്രശ്നമേയല്ല. പല രാജ്യങ്ങളിൽ നിന്നും കയ്യിൽ ഇന്ത്യൻ പണം പോലും ഇല്ലാതെ എത്തുന്നവർ വിമാനം ഇറങ്ങി വീണ്ടും റോഡ് മാർഗം പത്തും പന്ത്രണ്ടും മണിക്കൂർ സഞ്ചരിക്കേണ്ടി വരുമ്പോൾ അവർക്കായി എയർപോർട്ടിൽ ഒരു ഹെൽപ് ഡെസ്ക് എങ്കിലും തുടങ്ങാൻ ഉള്ള മര്യാദയും സർക്കാർ കാണിച്ചിട്ടില്ല എന്നാണ് പ്രവാസികൾ പരാതിപ്പെടുന്നത്. ഇതുകൊണ്ടു കൂടിയാണ് ടാക്സിക്കാർ എന്ന മട്ടിൽ വേഷമിട്ടെത്തി ആളെ വിളിച്ചു കേറ്റുന്ന വണ്ടിക്കാർ കൊള്ളലാഭം എടുത്തു തുടങ്ങിയത്.
ഇന്നലെ കൊച്ചിയിൽ ഇറങ്ങേണ്ട യുകെ മലയാളികളായ ബ്രിട്ടനിലെ ഗ്ലോസ്റ്റർ നിവാസി വിനോദ് മാണിയും കുടുംബവും തിരുവനന്തപുരത്തും നിന്നും കോട്ടയത്തേക്ക് ഒരു എസ്യുവിയിൽ യാത്ര ചെയ്തപ്പോൾ 12000 രൂപയാണ് ടാക്സിക്കാരന് എന്ന ഓമനപ്പേരിൽ എത്തിയ കള്ളവണ്ടി ഓട്ടക്കാരൻ പിഴിഞ്ഞെടുത്തത്. സാധാരണ ഗതിയിൽ 8000 രൂപ പോലും ഈ ഓട്ടത്തിന് കൂടുതലാണ്. കിലോമീറ്ററിന് 14 രൂപ എന്ന നിരക്കിൽ ചാർജ് ചെയ്യേണ്ടിടത്താണ് ഈ അമിതനിരക്കു ഈടാക്കൽ. കൂട്ടത്തിൽ ന്യായീകരണം എന്നോണം റിസ്ക് എടുത്താണ് വന്നതെന്ന വിശദീകരണം. വാസ്തവത്തിൽ ഇന്നലെ തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള റോഡിൽ ഒരിടത്തും കാര്യമായ വെള്ളക്കെട്ട് ഇല്ലായിരുന്നു എന്നതാണ് വാസ്തവം.
ടാക്സി ടെർമിനലിൽ അന്വേഷിച്ചപ്പോൾ ആകെ ഇന്നലെ ഓട്ടത്തിന് ഉണ്ടായിരുന്ന 50 ഇന്നോവ കാറുകളും ടെർമിനൽ വിട്ടു പോയി എന്നാണ് വിനോദിന് ലഭിച്ച മറുപടി. മാത്രമല്ല കൊച്ചിക്കും തൃശൂർക്കും കണ്ണൂരിനും ഒക്കെ ഓട്ടം പോയവർ മടങ്ങി എത്താൻ ഉള്ള സാധ്യതയും വിരളം ആണെന്നായിരുന്നു ടെർമിനൽ ജീവനക്കാർ നൽകിയ മറുപടി. ഇതോടെ കൊച്ചു കുട്ടികൾ അടക്കം കുടുംബവുമായി യാത്ര ചെയേണ്ടി വന്ന വിനോദ് മറ്റൊന്നും ആലോചിക്കാതെ മുന്നിൽ വന്ന വണ്ടിയിൽ ചാടി കയറുക ആയിരുന്നു. കുടുംബം അടക്കം എത്തുന്നതിനാൽ എല്ലാവരുടെയും ബാഗേജുമായി കെഎസ്ആർടിസി ബസ് പിടിക്കാൻ കാത്തു നിൽക്കുന്നവർ തന്നെ ചീത്ത വിളി തുടങ്ങിയതോടെ ഇനി ആ വഴി നോക്കി സമയം കളഞ്ഞിട്ടു കാര്യം ഇല്ലെന്നുറപ്പിച്ചാണ് ടാക്സിയിൽ വീട്ടിലേക്കു തിരിച്ചത്.
യാത്രയിൽ കുട്ടികൾക്ക് പോലും ഒരിറക്ക് ദാഹജലം വാങ്ങി നൽകാൻ പണവും ഉണ്ടായിരുന്നില്ല. സാധാരണ കൊച്ചിയിൽ എത്തി വീട്ടുകാർ കൂട്ടികൊണ്ടു പോകുന്ന പതിവായതിനാൽ ഇത്തരം പ്രശ്നനങ്ങൾ പ്രതീക്ഷിച്ചതും ഇല്ലെന്നും വിനോദ് പറയുന്നു. വിമാനം എവിടെ ലാൻഡ് ചെയ്യും എന്നുറപ്പില്ലാത്തതിനാൽ വീട്ടുകാരോട് സ്വീകരിക്കാൻ വരേണ്ടെന്നും പറഞ്ഞിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ എത്തുന്നവരും ഇത്തരം പിടിച്ചു പറിക്കു വിധേയരാക്കാൻ സാധ്യത ഉള്ളതിനാൽ ഒന്നുകിൽ വീട്ടിൽ നിന്നും വാഹനം എത്തിക്കുകയോ അല്ലെങ്കിൽ യാത്ര പുറപ്പെടും മുൻപേ ഓൺ ലൈനിൽ ടാക്സി ബുക്ക് ചെയ്യുകയോ വേണമെന്ന് വിനോദ് ഓർമ്മിപ്പിക്കുന്നു. ഇത്തരം പ്രയാസങ്ങൾ നേരിടുന്ന പ്രവാസിക്ക് ഒരു വാക്ക് കൊണ്ട് പോലും സഹായം ഏർപ്പാടാക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകാത്തതിനാൽ ഇപ്പോഴും കോരന്മാരായ പ്രവാസികൾക്ക് കുമ്പിൾ കഞ്ഞി കുടിക്കാനാണ് നിയോഗം എന്നും വിനോദിന്റെ അനുഭവം മുഴുവൻ പ്രവാസികളെയും ഓർമ്മിപ്പിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍