ആരെയും പറ്റിച്ചും പിടിച്ച് പറിച്ചും അല്ല ബിസിനസ് ചെയ്തത്; എന്റെ പേര് പറഞ്ഞാൽ നാലാൾ അറിയും; 'ഫേക്ക് ന്യൂസ് ഇറക്കി ഫൈൻ വാങ്ങി ഫേമസ് ആയ മറുനാടൻ' മുതലെടുക്കുന്നത് ഇതാണ്; കോടികൾ ഉണ്ടാക്കിയിരുന്നെങ്കിൽ ഞാൻ എവിടെ എത്തിയേനെ; എന്റെ നെഞ്ചത്ത് പൊങ്കാല ഇടുന്ന പരിപാടി നിർത്തി സത്യസന്ധമായ വാർത്തകൾ നൽകൂ; ദുബായിൽ ക്യൂനെറ്റ് പുറത്താക്കിയതിന് പിന്നാലെ ടീം ഓഷ്യൻ തട്ടിപ്പിന് പിന്നിലെ ശ്രുതി തമ്പിയുടെ നെഞ്ച് തകർക്കുന്ന വിലാപം പുറത്ത്; പുതിയ ജോലിയുമായി ഇറങ്ങുകയാണെന്നും എഫ്ബി അറിയിപ്പ്
എം മനോജ് കുമാർ
ദുബായ്: പിടിച്ചു നിൽക്കാനുള്ള അവസരങ്ങൾ ഒന്നൊന്നായി നഷ്ടമായതോടെ മണി ചെയിൻ തട്ടിപ്പ് വീരത്തി ശ്രുതി തമ്പിയുടെ നെഞ്ചു തകർത്തുള്ള വിലാപം പുറത്ത്. സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴിയാണ് ടീം ഓഷ്യൻ തട്ടിപ്പ് വീരത്തിയുള്ള നെഞ്ചു തകർത്തുള്ള വിലാപം പുറത്ത് വന്നത്. നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി, വരുൺ, താഹിർ എന്നിവരടങ്ങുന്ന ടീം ഓഷ്യനെയും ഇവരുൾപ്പെടുന്ന നാനൂറു ഏജന്റുമാരെയും മണി ചെയ്ൻ തട്ടിപ്പിന്റെ പേരിൽ ക്യൂ നെറ്റ് പുറത്താക്കിയിരുന്നു. ദുബായ് പത്രത്തിൽ ക്യൂ നെറ്റ് നൽകിയ ഒന്നാം പേജ് പരസ്യം ആധാരമാക്കി മറുനാടൻ വാർത്ത നൽകിയതോടെയാണ് ശ്രുതിയുടെ വിലാപം പുറത്ത് വന്നത്. ടീം ഓഷ്യന്റെ മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ദുബായ് കേന്ദ്രമാക്കി മറുനാടൻ മലയാളി നൽകിയിരുന്നു.
ഈ വാർത്തകളാണ് ടീം ഓഷ്യൻ എന്ന മണി ചെയ്ൻ തട്ടിപ്പ് കമ്പനിയുടെ അസ്ഥിവാരമിളക്കിയത്. ശ്രുതി തമ്പി അടക്കമുള്ളവർ നയിക്കുന്ന ടീം ഓഷ്യന്റെ തട്ടിപ്പ് കാരണം ഗൾഫിൽ നിന്നും മലയാളികൾക്ക് മർദ്ദനമേൽക്കുകയും പലർക്കും ജീവനും കൊണ്ട് ഓടിപ്പോകേണ്ട അവസ്ഥ വരുകയും ചെയ്തതോടെയാണ് ക്യൂ നെറ്റിന്റെ പേരിലുള്ള ടീം ഓഷ്യന്റെ തട്ടിപ്പിന്റെ കഥകൾ എക്‌സ്‌ക്ലൂസീവായി മറുനാടൻ നല്കിക്കൊണ്ടിരുന്നത്. ഇതിന്റെ അവസാനമാണ് സ്വന്തം ഏജന്റുമാരെ പുറത്താക്കിക്കൊണ്ടുള്ള ക്യൂ നെറ്റിന്റെ തന്നെ തീരുമാനം വന്നത്. ക്യൂ നെറ്റ് പുറത്താക്കിയതോടെ താൻ ക്യൂ നെറ്റിൽ നിന്നും രാജിവെച്ചെന്ന അവകാശവാദവുമായി ശ്രുതി തമ്പി രംഗത്ത് വരുകയായിരുന്നു. ക്യൂ നെറ്റിൽ നിന്നും താൻ രാജിവെച്ചെന്നാണ് ശ്രുതി തമ്പി ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അവകാശപ്പെടുന്നത്. ക്യൂ നെറ്റിൽ ഇതുവരെ ജോലി ചെയ്യുകയായിരുന്നു എന്ന കാര്യവും ഈ ഫെയ്‌സ് ബുക്ക് പോസ്റ്റോടെ ശ്രുതി സമ്മതിക്കുകയും ചെയ്തു. എന്തായാലും ക്യു നെറ്റ് ഞാൻ വിട്ടു. ക്യൂ നെറ്റ് വിട്ടു എന്ന് പറയുമ്പോൾ തന്നെ മണി ചെയിൻ തട്ടിപ്പ് കമ്പനിയായ ക്യൂ നെറ്റിനെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും ശ്രുതി നടത്തുന്നുണ്ട്. 22 വർഷമായി നിലനിൽക്കുന്ന ക്യൂ നെറ്റിൽ ജോയിൻ ചെയ്തിട്ട് ഒരു വർഷമായി. ഞാൻ ഈ ബിസിനസ് നിർത്തി വേറെ ജോലിയിലേക്ക് പ്രവേശിക്കുകയാണ് ... ഇനിയെങ്കിലും സത്യാവസ്ഥ അറിയാതെ എന്റെ നെഞ്ചത്ത് പൊങ്കാല ഇടുന്ന പരിപാടി നിർത്തിയിട്ടു സത്യസന്ധമായ ന്യൂസുകൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുക എന്നാണ് ശ്രുതി തമ്പി ആവശ്യപ്പെടുന്നത്. .
ടീം ഓഷ്യൻ വഴി മണി ചെയ്ൻ തട്ടിപ്പ് നടത്തി ഗൾഫ് മലയാളികളുടെ കോടികൾ തട്ടിയ ശേഷമാണ് എന്റെ നെഞ്ചിൽ പൊങ്കാലയിടുന്ന പരിപാടി നിർത്തണമെന്ന് ശ്രുതി ആവശ്യപ്പെടുന്നത്. കുടുംബത്തെ താങ്ങി നിർത്താൻ കിട്ടിയതൊക്കെ വിറ്റുപെറുക്കി മണലാരണ്യത്തിലെ ജോലി തേടി എത്തിയ പാവം മലയാളികളുടെ പണമാണ് മോഹനവാഗ്ദാനം നടത്തി ശ്രുതി തമ്പിയും നസിബ് ബി.ആർ, ആബിദ് ഷാ, വരുൺ, താഹിറും അടങ്ങുന്ന ടീം ഓഷ്യൻ തട്ടിയെടുത്തത്. ഇവർ തട്ടിപ്പ് നടത്താൻ ആധാരമാക്കിയ ക്യൂ നെറ്റ് എന്ന മൾട്ടിനാഷണൽ കമ്പനി ശ്രുതി അടക്കമുള്ള ടീം ഓഷ്യനെ നയിച്ചവർ അടക്കം നാനൂറു സ്വതന്ത്ര ഏജന്റുമാരെ പുറത്താക്കിയതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ പൂച്ച് പുറത്തായത്. സ്വന്തം ഏജന്റുമാർ തങ്ങളെ ചതിച്ചെന്ന് ക്യൂ നെറ്റ് കുറ്റസമ്മതം നടത്തിയിരുന്നു.
തട്ടിപ്പ് നടത്തിയ നാനൂറു സ്വതന്ത്ര ഏജന്റുമാരെ തങ്ങൾ പുറത്താക്കിയെന്നുമാണ് ക്യൂനെറ്റിന്റെ അറിയിപ്പ് വന്നത്. ദുബായിലെ വാർത്താ പത്രത്തിൽ ഇവർ ഒന്നാം പേജിൽ പരസ്യം നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് ശ്രുതി തമ്പി അടങ്ങുന്ന ടീം ഓഷ്യന് പിടിച്ചു നിൽക്കാനുള്ള അവസരങ്ങൾ ഏതാണ്ട് പൂർണമായി നഷ്ടമായത്. ദുബായ് ബുർജ്മാൾ കേന്ദ്രീകരിച്ച് നടത്തിയ കോടികളുടെ മണി ചെയ്ൻ തട്ടിപ്പിന്റെ വിശദാംശങ്ങൾ മറുനാടൻ വെളിയിൽ വിട്ടതോടെ നസിബ് ബി.ആർ, ആബിദ് ഷാ, ശ്രുതി തമ്പി, വരുൺ, താഹിർ എന്നിവർ നയിക്കുന്ന ടീം ഓഷ്യന്റെ നിലനിൽപ്പ് വെള്ളത്തിലായിരുന്നു. ഇത് സമ്മതിച്ചുകൊണ്ടാണ് ക്യൂ നെറ്റ് വിട്ടു പുതിയ ജോലിയുമായി ഞാൻ ഇറങ്ങുകയാണെന്ന് ശ്രുതി അറിയിപ്പ് നൽകുന്നത്.
തട്ടിപ്പ് നടത്താൻ തട്ടിക്കൂട്ടിയ ടീം ഓഷ്യന്റെ കാര്യം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ശ്രുതി മറച്ചു വെയ്ക്കുകയാണ്. കമ്പനിയുടെ റൂൾസ് ആൻഡ് റെഗുലേഷൻസ് അനുസരിച്ചു തന്നെയാണ് ഞാൻ ജോലി ചെയ്തതും... അല്ലാതെ ആരെയും പറ്റിച്ചും പിടിച്ച് പറിച്ചും അല്ല ബിസിനസ് ചെയ്തത്.. ബിസിനസിന്റെ ഹൈ ലെവലിൽ ഉള്ള ഉള്ള ആർക്കും വരാത്ത പ്രശ്‌നങ്ങൾ ആണ് എനിക്ക് നേരിടേണ്ടി വന്നത് .. കാരണം എന്റെ പേര് പറഞ്ഞാൽ നാലാൾ അറിയും എന്ന കാര്യമാണ് ഫൈക്ക് ന്യൂസ് ഇറക്കി ഫൈൻ വാങ്ങി ഫേമസ് ആയ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം മുതലെടുക്കുന്നത് .... അത് മനസിലാക്കാനുള്ള സാമാന്യം ബുദ്ധി എന്നെ അറിയുന്നവർക്ക് ഉണ്ടെന്നാണ് വിശ്വാസം , എന്തുകൊണ്ട് കോടികൾ ഉണ്ടാക്കുന്നവരെ മറുനാടൻ മലയാളി കാണുന്നില്ല... അല്ലെങ്കിൽ എനിക്കെതിരെ എന്ത് തെളിവാണ് അവർക്ക് കൊണ്ടുവരാൻ കഴിയുക?? ഇവർ പറയുന്നത് പോലെ കോടികൾ ഉണ്ടാക്കിയിരുന്നെങ്കിൽ ഞാൻ ഇന്ന് എവിടെ എത്തിയേനെ? തട്ടിപ്പ് വെളിയിൽ വരുകയും ക്യൂ നെറ്റിൽ നിന്ന് പുറത്താകുകയും ചെയ്തതോടെയുള്ള ശ്രുതിയുടെ വിലാപം അവസാനിക്കുന്നത് ഇങ്ങനെയാണ്.
മറുനാടൻ വ്യാജവാർത്ത നൽകി എന്ന് ആരോപിക്കുന്നത് പിടിച്ചു നിൽക്കാനുള്ള ശ്രുതിയുടെയും കൂട്ടരുടെയും അവസാന അടവുകളിലൊന്നായിരുന്നു. ശ്രുതി അടക്കമുള്ളവർ നേതൃത്വം നൽകിയ മോട്ടിവേഷൻ തട്ടിപ്പ് വഴിയാണ് പാവം മലയാളികളുടെ കാശ് ഇവർ ക്യൂ നെറ്റിന്റെ പേര് പറഞ്ഞു തട്ടിയത്. ലക്ഷങ്ങൾ ശമ്പളം കിട്ടും എന്ന ഇവരുടെ വാഗ്ദാനം വിശ്വസിച്ചുകൊണ്ടാണ് തട്ടിപ്പിൽ കുരുങ്ങിയവർ അടുപ്പമുള്ളവരെ ടീം ഓഷ്യൻ മണി ചെയ്‌നിന്റെ ഭാഗമാക്കിയത്. എല്ലാവരുടെയും കാശ് ഒരുമിച്ച് പോയപ്പോൾ പലർക്കും പരാതി നൽകാനുള്ള വഴി അടയുകയും ചെയ്തു. സ്വന്തം സുഹൃത്തുക്കളെ തന്നെ പ്രതി ചേർക്കേണ്ടി വരും എന്നുള്ളത്‌കൊണ്ടാണ് ശ്രുതി അടക്കമുള്ള ടീം ഓഷ്യൻ തട്ടിപ്പ് കമ്പനിയെക്കുറിച്ച് പലരും പരാതി പറയാതിരുന്നത്. പരാതിയുമായി രംഗത്ത് വന്ന സഫ് വാൻ അടക്കമുള്ളവരെ ടീം ഓഷ്യൻ ദുബായിൽ വെച്ച് തന്നെ മർദ്ദിച്ച് ഒതുക്കയും ചെയ്തിരുന്നു. ഫോൺ വഴിയുള്ള ടീം ഓഷ്യന്റെ ഭീഷണി വന്നപ്പോൾ പലരും ജീവൻ കാക്കാൻ ഗൾഫ് വിടുകയും ചെയ്തു.
ഗൾഫ് മലയാളികളുടെ നെഞ്ചത്ത് പണം തട്ടിപ്പെന്ന പൊങ്കാലയിട്ട് കൊണ്ടാണ് തന്റെ നെഞ്ചിൽ വാർത്തകൾ വഴി പൊങ്കാലയിടരുതെന്നു ശ്രുതി ആവശ്യപ്പെടുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ടീം ഓഷ്യൻ നടത്തിയ കോടികളുടെ മണി ചെയിൻ തടിപ്പ് മറുനാടൻ പുറത്തുകൊണ്ടുവരുന്നത്. ഇവന്റ് മാനെജ്‌മെന്റ് നടത്താനുള്ള ലൈസൻസാണ് ടീം ഓഷ്യന് ഉള്ളത്. ഡയറക്റ്റ് മാർക്കറ്റിങ് നടത്താനുള്ള ലൈസൻസ് ടീം ഓഷ്യനു ലഭിച്ചിരുന്നില്ല. അതിനാൽ ക്യൂ നെറ്റിനെ മറയാക്കിയാണ് ശ്രുതിയും ആബിദ് ഷായും നസീമും അടങ്ങുന്നവർ ടീം ഓഷ്യൻ രൂപീകരിച്ച് തട്ടിപ്പ് നടത്തിയത്. കോടികളുടെ മണി ചെയിൻ തട്ടിപ്പിന്റെ വാർത്ത മറുനാടൻ വിടുകയും ചെയ്തു കൊണ്ടിരുന്നു. ഈ വാർത്തയുടെ അലയൊലികൾ തന്നെയാവുകയാണ് ക്യൂ നെറ്റിന്റെ കുറ്റസമ്മതവും.
പക്ഷെ സ്വയം കൈ കഴുകാൻ ഇങ്ങനെ ഒരു പരസ്യം നൽകുകയാണ് എന്ന ആരോപണവും ക്യൂ നെറ്റിന്റെ പരസ്യവുമായി ബന്ധപ്പെട്ടു ഗൾഫ് നാടുകളിൽ ഉയർന്നിട്ടുണ്ട്. ക്യൂ നെറ്റിന്റെ പേര് പറഞ്ഞു ആബിദ് ഷാ അടക്കമുള്ളവർ ടീം ഓഷ്യൻ രൂപീകരിച്ചത് ഇവർക്ക് അറിയാമായിരുന്നു എന്നാണ് തട്ടിപ്പിന്നിരയായവർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ പത്രപ്പരസ്യം വഴി സ്വയം കൈകഴുകൽ ആണ് ക്യൂ നെറ്റ് നടത്തിയിരിക്കുന്നത് എന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. ഇതോടെ ക്യൂ നെറ്റ് വഴി തട്ടിപ്പിന്നിരയായവർക്ക് പണം തിരികെ ലഭിക്കാനുള്ള അവസരവും നഷ്ടമായി. ക്യൂ നെറ്റിന്റെ പേര് പറഞ്ഞു ടീം ഓഷ്യൻ വഴി ആബിദും നസീബും ശ്രുതി തമ്പിയും അടക്കമുള്ളവർ കൊയ്‌തെടുത്ത തങ്ങളുടെ പണം എങ്ങിനെ ഇനി തിരികെ ലഭിക്കും എന്നാണ് പത്രപ്പരസ്യത്തിനു ശേഷം തട്ടിപ്പിന്നിരയായവർ മറുനാടനോട് ചോദിച്ചത്. ദുബായിലെ സോഷ്യൽ സർവീസ് ഫോറം ഈ തട്ടിപ്പിന്നെതിരെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിട്ടുണ്ട്.
ക്യൂ നെറ്റ് എന്ന മാതൃ കമ്പനി കേന്ദ്രമാക്കി തങ്ങളുടെതായ ടീം ഓഷ്യൻ എന്ന കമ്പനി രൂപീകരിച്ചാണ് സാധാരണക്കാരായ ദുബായി മലയാളികളിൽ നിന്നും ഇവർ കോടികൾ തട്ടിയത്. മറുനാടൻ നൽകിയ ഈ മണി ചെയിൻ തട്ടിപ്പ് വാർത്ത ദുബായ് അടക്കമുള്ള മിഡിൽഈസ്റ്റ് രാജ്യങ്ങളിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ടീം ഓഷ്യനിലൂടെ പണം നഷ്ടമായവർ വാർത്ത വന്നതോടെ ടീം ഓഷ്യനു എതിരെ തിരിഞ്ഞു. പിടിച്ചു നിൽക്കാനുള്ള കള്ളക്കളുടെ ഭാഗമായി ഇവർ രക്ഷപ്പെടാൻ അന്ന് കൂട്ട് പിടിച്ചത് തങ്ങളുടെ പാരന്റിങ് കമ്പനിയായ ക്യൂനെറ്റിനെയായിരുന്നു. മറുനാടന്റെത് വ്യാജവാർത്ത എന്ന രീതിയിൽ ഇവർ സോഷ്യൽ മീഡിയ വഴി വ്യാപകമായ പ്രചാരണവും നടത്തി. പക്ഷെ ദുബായിലെ മലയാളി സമൂഹം വിശ്വസിച്ചത് മറുനാടൻ വാർത്തയായിരുന്നു. ഈ വാർത്ത ശരിവെച്ച്‌കൊണ്ടാണ് ക്യൂനെറ്റ് കമ്പനി ദുബായിലെ വാർത്താ പത്രത്തിൽ ഒന്നാം പേജ് പരസ്യം നൽകിയത്. തട്ടിപ്പ് നടത്തിയതിനു തങ്ങളുടെ 400 സ്വതന്ത്ര പ്രതിനിധികളെ പുറത്താക്കി എന്നാണ് ക്യൂ നെറ്റ് ദുബായ് പത്രത്തിൽ പരസ്യം നൽകിയത്. ഇരുപത്തി രണ്ടു രാജ്യങ്ങളിലായുള്ള പ്രതിനിധികളെയാണ് പുറത്താക്കിയത് എന്നാണ് ക്യൂനെറ്റ് പരസ്യം നൽകിയത്. ക്യൂ നെറ്റിന്റെ പേര് ദുരുപയോഗപ്പെടുത്തിയാണ് ഇവർ ബിസിനസ് നടത്തിയത് എന്ന് ക്യൂ നെറ്റ് തന്നെ സമ്മതിക്കുകയാണ്. നിയമം ലംഘിച്ചതിന്റെ പേരിലാണ് ഇവരെ പുറത്താക്കിയത് എന്നും ക്യൂനെറ്റ് പറയുന്നു.
അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്ത ട്രാൻസ് സിനിമയെപ്പോലെ മോട്ടിവേഷൻ തട്ടിപ്പായിരുന്നു ടീം ഓഷ്യൻ നടത്തിയത്. . ആളുകളെ പ്രലോഭിപ്പിച്ച് വലയിൽ വീഴ്‌ത്തുക. ഒന്നും ചിന്തിക്കാൻ ഇരകൾക്ക് അവസരം നൽകാതിരിക്കുക. സ്റ്റേജ് അതിനുള്ള കരുവാക്കി മാറ്റുക. സ്റ്റേജ് ഷോ വഴിയുള്ള മോട്ടിവേഷനിലൂടെയാണ് ഗൾഫിലെ സാധാരണക്കാരായ ആളുകളെ കബളിപ്പിച്ച് ടീം ഓഷ്യൻ തട്ടിപ്പ് നടത്തിയത്. പ്രലോഭനമാണ് ഇവരുടെ പ്രധാന തുറുപ്പ് ചീട്ട്. ടീം ഓഷ്യന്റെ ഈ മോട്ടിവേഷൻ തട്ടിപ്പിൽ ഒരു പ്രധാന പങ്കു ശ്രുതി തമ്പിക്കുണ്ട്. മോട്ടിവേഷനിൽ ശ്രുതി തമ്പിയായിരുന്നു ഇവരുടെ പ്രധാന താരം. ഗൾഫിൽ ജോലി തേടി എത്തിയ സാധാരണക്കാരാണ് ഇവരുടെ കരുക്കൾ. സാധാരണക്കാരെ തന്നെ ഇവർ തിരഞ്ഞു പിടിച്ചത് പരാതി നൽകാൻ ഇവർക്കുള്ള പരിമിതികൾ മുതലെടുത്തായിരുന്നു. പ്രാരാബ്ദങ്ങളിൽ കുടുങ്ങിയവരെ മണി ചെയിനിൽ ചേർത്താൽ കാശ് തേടി ഇവർ ജോലി ചെയ്യും എന്ന നിർദ്ദേശമാണ് ആബിദ് ഷായും നസീബും അടങ്ങിയ ടീം ഓഷ്യൻ സ്വന്തം ഏജന്റുമാർക്ക് നൽകിയത്. ഇത് വിജയകരമായി ഇവർ നടപ്പിലാക്കിയപ്പോൾ ഗൾഫ് മലയാളികൾ അടങ്ങിയ ഒട്ടുവളരെ ആളുകൾക്ക് പണം നഷ്ടമായി. സ്ത്രീകളെ വരെ ഇവർ കരുവാക്കിയിട്ടുണ്ട്. പണം ഇല്ലാ എന്ന് പറഞ്ഞപ്പോൾ ആഭരണങ്ങൾ ഊരി നൽകാനാണ് ഇവർ ആവശ്യപ്പെട്ടത്. ഈ ഗോൾഡ് വിറ്റ് ഇവർ ടീം ഓഷ്യന്റെ പണം കൈക്കലാക്കുകയും ചെയ്തു.
വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയവരെ തിരഞ്ഞു പിടിച്ച് ടീം ഓഷ്യൻ നൽകിയ വാഗ്ദാനം ജോലി തേടേണ്ട എന്നാണ്. ഒന്നരലക്ഷത്തോളം രൂപയും ശമ്പള വാഗ്ദാനം നടത്തുകയും ചെയ്തു. രണ്ടു പേരെ ഏജന്റുമാരാക്കാനാണ് ഇവർ ആവശ്യപ്പെട്ടത്. ആ രണ്ടു പേർ വഴി വേറെ രണ്ടു പേർ. പണം ഒഴുകി വരുമെന്ന് ഇവർ ധരിപ്പിക്കുകയും ചെയ്തു. ഇങ്ങിനെ ആദ്യം സ്വന്തം കാശും പിന്നീട് സുഹൃത്തുക്കളുടെ കാശും ഇവർ നഷ്ടമാക്കി. പരാതി നൽകണമെങ്കിൽ തെളിവ് നൽകണം. പലരുടെ കയ്യിൽ നിന്നും നസീബും ആബിദ് ഷായും നേരിട്ടാണ് കാശ് വാങ്ങിയത്. ഇതിനു രേഖകളുമില്ല. പിന്നെങ്ങിനെ പണം തിരികെ ചോദിക്കും? തട്ടിപ്പിന്നിരയായവർ ചോദിക്കുന്നു. കാശ് തിരികെ ചോദിച്ച നിരവധി പേരെ ടീം ഓഷ്യൻ ഭീഷണിപ്പെടുത്തിയിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ ഗൾഫ് നാട്ടിലെത്തിയ സഫ്വാൻ ഉൾപ്പെടെയുള്ളവർക്ക് നസിബ് ബി.ആർ, ആബിദ് ഷാ തുടങ്ങിയ ടീം ഓഷ്യൻ ടീമിൽ നിന്ന് മർദ്ദനമേൽക്കുകയും ചെയ്തു. സഫ്വാന്റെ ദയനീയ കഥ തുടർ റിപ്പോർട്ടുകൾ നൽകി മറുനാടൻ വെളിയിൽക്കൊണ്ട് വന്നിരുന്നു.
നിരവധി പേരാണ് ടീം ഓഷ്യന്റെ തട്ടിപ്പിൽ കുരുങ്ങി കാശ് നഷ്ടമായത്. ഗൾഫിൽ നിന്നും ആബിദ് ഷായും നസീബും അടങ്ങിയവർ വളരെ ശ്രദ്ധിച്ചാണ് തട്ടിപ്പ് നടത്തിയത്. അതുകൊണ്ട് തന്നെ ഗൾഫിൽ നിന്നും ടീം ഓഷ്യന് നിയമ നടപടി നേരിടാനുള്ള സാധ്യതകൾ കുറവാണ്. മുഖ്യമായും ഇന്ത്യ കേന്ദ്രീകരിച്ചാണ് ഗൾഫിൽ നിന്നും ഇവർ മണി ചെയിൻ തട്ടിപ്പ് നടത്തിയത്. ഗൾഫിൽ നിന്നും ഏജന്റുമാരെ ചേർത്ത് നാട്ടിൽ നിന്നും പണം വരുത്തും. ഇത് കുഴൽപ്പണ രീതിയിൽ ഗൾഫിൽ എത്തിക്കും. ഒരാളെ എജന്റാക്കി വിഡ്ഢിയാക്കും. ഇയാളെ കേന്ദ്രീകരിച്ച് ഇയാൾ വഴി ആറുപേരെക്കൂടി ഇവർ വിഡ്ഢിയാക്കും. ഈ ആറുപേർക്കും പണം നഷ്ടമാകും. ഇവർക്ക് ആരും പരാതി നൽകാനും കഴിയില്ല. കാരണം എല്ലാം സുഹൃത്തുക്കൾ. ഒരാൾക്ക് പരാതി നൽകണമെങ്കിൽ ആ പരാതി നൽകേണ്ടത് സ്വന്തം സുഹൃത്തിന് എതിരെയാകും. ഈ സുഹൃത്തും ഇതേ രീതിയിൽ വഞ്ചിക്കപ്പെട്ടതാണെന്ന് തട്ടിപ്പിന്നിരയായ ആളുകൾക്ക് അറിയുകയും ചെയ്യാം. പിന്നെ എങ്ങിനെ പരാതി നൽകും എന്നാണ് തട്ടിപ്പിന്നിരയായവർ ചോദിക്കുന്നത്. ഇത് തന്നെയാണ് ടീം ഓഷ്യനിലെ ആബിദ് ഷായും വരുണും നസീബും വരുണും താഹിറും അടങ്ങിയവരെ സുരക്ഷിതരാക്കുന്നതും.
ടീം ഓഷ്യൻ മണി ചെയിനിന്റെ തട്ടിപ്പുകൾ ഈ വിധം
ഇന്ത്യയിൽ നിരോധിച്ച ക്യു നെറ്റ് എന്ന മണി ചെയിൻ കമ്പനിക്ക് വേണ്ടിയാണ് ടീം ഓഷ്യൻ ദുബായിൽ പ്രവർത്തിക്കുന്നത് എന്നാണ് ആബിദും നസീബും എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാൽ ദുബായിൽ നിയമപരമായി ഇവർക്കു പണം വാങ്ങാൻ പറ്റാത്തതുകൊണ്ട് കേരളത്തിലെ ഹവാല വഴി കാഷ് ആയിട്ടാണ് എല്ലാവരുടെ കയ്യിൽ നിന്നും പണം വാങ്ങുന്നത് അതിന് വേണ്ടി ടിക് ടോക് താരം ശ്രുതി തമ്പിയെയും ഇവർ ഏർപ്പെടുത്തിയത്. , ദുബായിൽ ജോലി അനേഷിച്ചു വരുന്ന യുവാക്കളും തുച്ഛമായ ശമ്പളത്തിന് ജോലി ചെയുന്ന യുവാക്കളും ആണ് ഇവരുടെ ഇരകൾ. ഇവരെ എല്ലാം ബർദുബൈയിൽ ഉള്ള ബുർജ്മാൻ മാളിലെ കോഫി ഷോപ്പിൽ അല്ലെങ്കിൽ ടീ സോൺ കഫെ യിൽ വിളിച്ചു വരുത്തി സ്വപ്ന വാഗ്ദാനങ്ങൾ പറഞ്ഞ് മയക്കി 8500 ദിർഹംസ് അല്ലെങ്കിൽ ഒന്നര ലക്ഷം ഇന്ത്യൻ രൂപ വാങ്ങി, 100 ദിർഹംസ് അതായത് രണ്ടായിരം രൂപ പോലും വില വരാത്ത ഡ്യൂപ്ലിക്കേറ്റ് പ്രോഡക്റ്റ് കളും കോപ്പി വാച്ച്കളും ഉപയോഗ ശൂന്യമായ മൊബൈൽ ആപ്ലിക്കേഷൻസും പകരം നൽകിയാണ് ഡയറക്റ്റ് സെയിൽസ് എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്. പിന്നീട് ഇതിൽ ആളുകളെ ചേർത്താൻ ഇവരെ നിർബന്ധിക്കുകയും ആളുകളെ ചേർത്തിയാൽ ലക്ഷക്കണക്കിന് രൂപ കമ്മീഷൻ, റോൾസ് റോയ്‌സ്, ലബോർഗിനി പോലത്തെ ആഡംബര കാറുകൾ ക്യു നെറ്റ് ൽ നിന്നും ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇനി ആളുകളെ ചേർക്കുന്ന ചെറുപ്പക്കാർക്ക് അതിന്റ കമ്മീഷൻ പോലും കൊടുക്കാതെ ആബിദും ആസ്മയും എല്ലാ കാശും മുക്കുന്നു-ഇതാണ് ഇവർക്കെതിരെ യുവാക്കൾ പരാതിപ്പെടുന്നത്.
തട്ടിപ്പുകൾ നടത്തുന്നത് ബുദ്ധിപൂർവ്വം
ടീം ഓഷ്യൻ മണി ചെയിനിന്റെ ശൃഖലയിൽ കുടുങ്ങിയാൽ പിന്നെ തിരികെ പോരുക വളരെ ബുദ്ധിമുട്ടാണ്. തിരികെ പോകാനോ അതോ ഇവർക്കെതിരെ തിരിയുകയോ ചെയ്താൽ കഞ്ചാവ് മയക്കു മരുന്ന് പെണ്ണ് കേസ് എന്നിങ്ങനെ കള്ള കേസുകളിൽ കുടുക്കും എന്ന് ഇവർ ഭീഷണി മുഴക്കും. നസീബും ആബിദും ആസ്മയും വരുണും താഹിറും ചേർന്നുള്ള ഭീഷണിയാണിത്. അല്ലെങ്കിൽ മറ്റു മണി ചെയിൻ, ബിറ്റ് കോയിൻ കമ്പനിയുടെ ആളായി അവരെ ചിത്രീകരിച്ചു കൊണ്ട് ബുദ്ധി പൂർവ്വം കരുക്കൾ നീക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് വളരെ പെട്ടെന്ന് ആയിരുന്നു ആബിദ് ഷാ യുടെയും അസ്മയുടെയും വളർച്ച. ഇതിന്റെയെല്ലാം പിന്നിൽ ചതിയുടെയും വഞ്ചനയുടെയും കഥകൾ ഒളിഞ്ഞിരിക്കുന്നു. ഇവർക്കെതിരെ ഉന്നത തലത്തിൽ അനേഷണം വേണം എന്നാണ് മണിചെയിനിൽ കുടുങ്ങി വഞ്ചിതരായവർ ആവശ്യപ്പെടുന്നത്.
ഈ തട്ടിപ്പ് സംഘത്തിന് എതിരെ കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും പരാതി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ് തട്ടിപ്പിനിരയായ യുവാക്കൾ, കേന്ദ്ര സർക്കാർ വഴി ഇവരുടെ തട്ടിപ്പിനെക്കുറിച്ച് യുഎഇ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാനും ഇവർ ശ്രമം നടത്തിയിട്ടുണ്ട്. ഇവരുടെ തട്ടിപ്പിന് ഇരയായ ബേസിൽ, മനീഷ്, മിഥിലാജ്, സത്താർ, സഫ്വാൻ എന്നിവരുടെ ജീവൻ തന്നെ അപകടത്തിൽ ആണെന്ന് ഇവർ അറിയിച്ചിരുന്നു. തങ്ങളിൽ ആർകെങ്കിലും എന്തെകിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ആബിദ് ഷാ, നസീബ്, അസ്മ, ശ്രുതി തമ്പി, വരുൺ മുണ്ടയാടാൻ, താഹിർ എന്നിവർ ആയിരിക്കും എന്നാണ് ഈ യുവാക്കൾ പറഞ്ഞിരുന്നത്. കെഎംസിസി ഉൾപ്പടെ ദുബായിലെ പല സാമൂഹിക സംഘടനക്കും ഈ തട്ടിപ്പിനെ കുറിച്ച് ഇവർ വിവരം നൽകിയിട്ടുണ്ട്.
സഫ് വാൻ കുടുങ്ങിയ കഥ മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
എന്റെ പേര് സഫ് വാൻ. ഞാൻ പാണ്ടിക്കാട് സ്വദേശിയാണ്. ഇപ്പോൾ ദുബായിൽ. രണ്ടു വർഷമായി ദുബായിൽ. ഞാൻ മണി ചെയിൻ തട്ടിപ്പിന്റെ ഇരയാണ്. ഓഷൻ ഇവന്റ് മാനെജ്‌മെന്റ് എന്ന മണി ചെയിൻ തട്ടിപ്പ് കമ്പനിയാണ് എന്നെ കുരുക്കിയത്. കടം കയറി മുടിഞ്ഞാണ് ദുബായിൽ വന്നത്. ഇവിടെ എന്റെ സുഹൃത്ത് അജ് മലിനെ ഞാൻ കണ്ടുമുട്ടി. അവർ എന്നോടു എല്ലാ കാര്യങ്ങളും സംസാരിച്ചു. നിന്റെ കടങ്ങൾ എല്ലാം ഞാൻ വീട്ടിത്തരാം എന്നാണു അവൻ പറഞ്ഞത്. പിന്നീട് അവൻ എന്നെ റിലീഫ് മാളിലേക്ക് വിളിച്ചു. സലാഹുദീൻ ആണ് കടം വീട്ടിത്തരാം എന്ന് പറഞ്ഞത്. അവിടെ ഒരു കോഫി ഷോപ്പിൽ ഇരുത്തി. ഒരു മക്കാനയിൽ ജോലി ചെയ്യാൻ വന്നതാണ് ഇവർ രണ്ടുപേരും. നസിബ് ബി.ആർ ആബിദ് ഷാ എന്നിവരുടെ ഫോട്ടോ കാണിച്ചു തന്നു. റോൾസ് റോയിസ്, ലംബോർഗിനി എന്നീ കാറുകൾ ആണ് കാണിച്ചു തന്നത്. ഞാൻ ഇവരുടെ വാക്കുകളിൽ മയങ്ങി. അതിനു ശേഷമാണ് ഞാൻ തട്ടിപ്പിൽ കുരുങ്ങുന്നത്. ഒരു പുരുഷനും സ്ത്രീയും വന്നു. എനിക്ക് പല ക്ലാസുകളും എടുത്തു.
8150 ദിർഹം മുടക്കിയാൽ ആഴ്ചയിൽ 49000 ദിർഹം വരെ ലഭിക്കുന്ന പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് എന്ന് പറഞ്ഞു എന്ന ജോയിൻ ചെയ്യിപ്പിച്ചു. എന്റെ കയ്യിൽ 120 ദിർഹംസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ വാങ്ങി. എണ്ണായിരം ദിർഹം എത്രയും വേഗം സംഘടിപ്പിക്കണം എന്ന് പറഞ്ഞു. ഓഷൻ ഇവന്റ് മാനെജ്‌മെന്റ് കമ്പനിയുടെ തലപ്പത്ത് നസിബ് ബി.ആർ ആബിദ് ഷായും ആണ് എന്നാണ് പറഞ്ഞത്. ഇവർ കോടീശ്വരന്മാർ ആണെന്നാണ് ഇവർ പറഞ്ഞത്. ഇവർ എന്നെ ഫോഴ്‌സ് ചെയ്തു. എണ്ണായിരം ദിർഹം എത്രയും വേഗം എത്തിക്കാൻ ഇവർ പറഞ്ഞു. എന്റെ സുഹൃത്തുണ്ട്. ആ സുഹൃത്ത് വഴിയാണ് ഞാൻ ഇവർക്ക് പണം ലഭ്യമാക്കിയത്. അതോടെ ഇവരുടെ തട്ടിപ്പിൽ ഞാൻ കണ്ണിയായ രീതിയിലായി. മൂന്നു സിം ആണ് ഇവർ എടുത്തത്. എല്ലാം എന്റെ പേരിൽ. എല്ലാം പോസ്റ്റ് പെയിഡ് സിം ആയിരുന്നു. ഞാൻ വേണ്ടാ എന്നു പറഞ്ഞതാണ്. പക്ഷെ അവർ സിം എടുത്തു. നീ പണം അടയ്‌ക്കേണ്ട. ഇവർ അടയ്ക്കും എന്നാണ് പറഞ്ഞത്. അതിനു ശേഷം മൊബൈൽ കമ്പനിയുടെ മെസ്സേജ് വന്നു. പണം അടയ്ക്കാൻ. അപ്പോൾ അവരെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഇതോടെയാണ് ഞാൻ കബളിപ്പിക്കപ്പെട്ട കാര്യം മനസിലാക്കുന്നത്.
അജ് മലും നസീബും ആബിദ് ഷാ എന്നിവർ ബുർജ്മാളിൽ ഉണ്ടെന്ന വിവരം എനിക്ക് ലഭിച്ചു. ഞാൻ ബുർജ് മാളിലേക്ക് പോയി. അവിടെ കാദർ ഉണ്ടായിരുന്നു. കാദർ എന്നെ കണ്ടയുടൻ പറഞ്ഞു. നീ ഇവിടെ കാലു ചവിട്ടിയാൽ നിന്റെ കയ്യും കാലും വെട്ടിയെടുക്കും...ഈ ഭീഷണിയാണ് കാദറിൽ നിന്നും ലഭിച്ചത്. പത്ത് മുപ്പത് പേർ എന്നെ താഴെ കാർ പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി എന്നെ തല്ലി. കാദർ, ഹബീബ്, താഹിർ, ബാബു, വരുൺ മുണ്ടയാട്, എന്നിങ്ങനെ അഞ്ചാറു പേരുണ്ട്. ഇവർ എന്നെ ഒരുപാട് തല്ലി. ഇവരെ എനിക്ക് കണ്ടാൽ അറിയാം. പതിനായിരം ദിർഹമിന്റെ ബില്ലാണ് എന്റെ പേരിൽ ഉള്ളത്. എന്റെ വിസ പുതുക്കാൻ ഇത് കാരണം കഴിഞ്ഞില്ല. മൊബൈൽ കമ്പനിയുടെ ലീഗൽ നോട്ടീസുമുണ്ട്.
ഞാൻ ആകെ പെട്ട് നിൽക്കുകയാണ്. എന്റെ വീട്ടിൽ നാല് പെങ്ങമ്മാരും ഉമ്മയും ഉപ്പയും മാത്രമേയുള്ളൂ. ഉപ്പ ഹാർട്ട് പേഷ്യന്റ് ആണ്. ഉമ്മയ്ക്കും സുഖമില്ല, ഞാൻ മാത്രമാണ് ഇവർക്ക് ആകെയുള്ള ആൺ തരി. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കണം, ഇരുപതിനായിരം ദിർഹം കിട്ടിയാൽ മാത്രമേ എനിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയൂ. ഈ വീഡിയോ കാണുന്ന ആരെങ്കിലും എന്നെ സഹായിക്കണം. എന്റെ അഭ്യർത്ഥന ഇതാണ്.- സഫ് വാൻ പറയുന്നത്. ഈ വീഡിയോ വന്ന ശേഷം സഫ് വാന്റെ ബന്ധുക്കൾ സഫ് വാനെ ബുദ്ധിപൂർവ്വം നാട്ടിലെത്തിക്കുകയായിരുന്നു. ടീം ഓഷ്യന്റെ കോടികളുടെ മണി ചെയ്ൻ തട്ടിപ്പിന്റെ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നതോടെ ഭീഷണിയുമായി ഇവർ രംഗത്ത് വന്നിരുന്നു. ടീം ഓഷ്യൻ മണി ചെയിൻ തട്ടിപ്പ് മനസിലാക്കി ഇവരുടെ ടീമിൽ നിന്ന് ഒഴിഞ്ഞുപോയ മിഥിലാജിനെയും സത്താറിനെയും വിളിച്ച് ആബിദ് ഷാ നടത്തുന്ന ഭീഷണി സന്ദേശമാണ് പുറത്തായത്. ഇതും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
മറുനാടൻ വാർത്ത നൽകിയപ്പോൾ അതിനെതിരെ വീഡിയോയുമായി ശ്രുതി തമ്പിയും രംഗത്ത് വന്നിരുന്നു.
ശ്രുതി തമ്പി പറഞ്ഞത് ഇങ്ങനെ:
ഹലോ എവരിവൺ ദിസ് ഈസ് ശ്രുതി തമ്പി
ഞാനിപ്പോൾ പ്രധാന വിഷയം പറയാൻ വേണ്ടിയിട്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത് തന്നെ... കാരണം രണ്ടാഴ്ചയായി എന്റെ പേരിൽ മണി ചെയിൻ തട്ടിപ്പ് വീരത്തി ശ്രുതി തമ്പി അകത്ത് പുറത്ത് എന്നൊക്കെ പറഞ്ഞു കുറച്ചു വീഡിയോസ് ഒക്കെ ഇറങ്ങുന്നത് കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്...
ഞാൻ യുഎയിൽ ഡയറക്റ്റ് സെല്ലിങ് ബിസിനസ് ആണ് ചെയ്യുന്നത്. അത് ഇല്ലീഗലാണോ ലീഗൽ ആണോ എന്ന് നിങ്ങൾക്ക് ഡയറക്റ്റ് സെല്ലിങ് എന്ന് പറഞ്ഞു ഗൂഗിളിൽ സെർച്ച് ചെയ്ത് കഴിഞ്ഞാൽ കസ്റ്റമർ കെയർ നമ്പർ ഉണ്ടാകും. നിങ്ങൾക്ക് ഓരോരുത്തർക്ക് ഈ നമ്പരിൽ വിളിച്ച് ചോദിച്ചിട്ട് അത് നിങ്ങൾക്ക് തന്നെ ക്രോസ് ചെക്ക് ചെയ്യാൻ കഴിയും. ഏതെങ്കിലും ഒരു തുക്കടാ മാധ്യമ പേജിൽ വന്നിട്ട് എന്തെങ്കിലും വാർത്തയിൽ പിടിച്ച് എന്റെ പേര് ആഡ് ചെയ്തു എന്ന് വച്ചിട്ടു അത് എത്രയും പെട്ടെന്ന് എല്ലാവരിലേക്കും പോയി, മാക്സിമം റീച്ച് ആക്കി ഇതിൽ ഒരു സത്യാവസ്ഥ ഉണ്ടോ എന്ന് പോലും പറയാതെ ഇങ്ങിനെ കൊട്ടിഗ്‌ഘോഷിക്കേണ്ട കാര്യമില്ല.
നിങ്ങൾ ഒരു ന്യൂസ് അറിഞ്ഞു കഴിഞ്ഞാൽ ഈ ന്യൂസ് ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് അറിയാനുള്ള ഉത്തരവാദിത്തം, ഒരു പക്വത കൂടി നിങ്ങൾ എല്ലാവരും കാണിക്കണം. ഞാൻ സേഫ് ആണ്. എനിക്ക് ഒരു തരത്തിലും ന്യൂസ് ബാധിച്ചിട്ടില്ല. ദുബായിൽ ഒരു ഫെയ്ക്ക് ന്യൂസ് ഇറക്കിക്കഴിഞ്ഞാൽ ഉള്ള ഫൈനും ഒരു കുറ്റകൃത്യത്തിനുള്ള പണിഷ്മെന്റ് എല്ലാം നിങ്ങൾക്ക് എല്ലാം അറിയാവുന്നതാണ് എന്ന് വിശ്വസിക്കുന്നു.
ശ്രുതി തമ്പിയുടെ വീഡിയോക്കെതിരെ സഫ് വാനും രംഗത്ത് വന്നിരുന്നു:
സഫ് വാൻ പറയുന്നത്:
നമസ്‌ക്കാരം ഞാൻ സഫ് വാൻ
ഞാൻ ശ്രുതി തമ്പിയുടെ ലൈവ് വീഡിയോ കണ്ടായിരുന്നു. ലൈവ് വീഡിയോ. അതിൽ അവൾ പറയുന്നത് മുഴുവൻ തെറ്റാണ്. അവർ ഓഷ്യൻ ഇവന്റ് മാനേജ്മെന്റിനെക്കുറിച്ച് അനുകൂലിച്ച് പറയുന്നതാണ്. എല്ലാം ലീഗൽ ആണെന്ന് അവൾ പറയുന്നു. മേ ബി ലീഗൽ ആയിരിക്കും. അതിൽ പ്രവർത്തിക്കുന്ന എല്ലാവരും ഫ്രോഡുകളാണ്. എല്ലാ രേഖകളും എന്റെ കയ്യിലുണ്ട്. ഞാൻ അവർക്ക് ദുബായിൽ 8150 ദിർഹം കൊടുത്തതിന്റെ എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. എന്നാൽ ട്രിപ്പ് സേവർ എന്ന മൊബൈൽ ആപ്ലിക്കേഷൻ മാത്രമാണ് എനിക്ക് ലഭിച്ചത്. വേറൊന്നും എനിക്ക് ലഭിച്ചിട്ടില്ല.
നല്ല ഡിസ്‌കൗണ്ട് കിട്ടും എന്ന് പറഞ്ഞാണ് എന്നെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിച്ചത്. മെയിൻ ആയിട്ട് ആബിദ് ഷായും നസീബ് ബിആറും വരുണുമൊക്കെ കളിക്കുന്നുണ്ട്. ഇതിൽ നല്ല ഒരു റോൾ ഈ ശ്രുതി തമ്പിക്കുമുണ്ട്.
ദയവു ചെയ്ത് ആരും ഇവരുടെ വലയിൽ പോയി വീഴാതിരിക്കുക. കാരണം ശ്രുതി തമ്പി പലരെയും വീഴ്‌ത്തുന്നുണ്ട്. വാട്ട്സ് ആപ്പ് ആയാലും ഫെയ്സ് ബുക്ക് ആയാലും ടിക് ടോക്കിൽ ആയാലും എല്ലാവരെയും വിളിച്ച് വശീകരിച്ചാണ് ശ്രുതി തമ്പി ഇതിൽ കളിക്കുന്നത്. അതുകൊണ്ട് ദയവു ചെയ്ത് എന്റെ സഹോദരന്മാരും സഹോദരിമാരും ഈ കുടുക്കിൽ കുടുങ്ങാതിരിക്കുക. അനുഭവസ്ഥനാണ് ഈ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍