സോഷ്യൽ മീഡിയയിലെ അനാവശ്യകഥകൾ ഒഴിവാക്കാൻ പുരുഷ നേതാക്കളെ മാറ്റി നിർത്തിയതിന്റെ ചുവട് പിടിച്ച് സംഘർഷം വ്യാപിപ്പിച്ചത് സി.പി.എം പ്രവർത്തകർ തന്നെ; ആംആദ്മിക്കാരും പെമ്പിളൈ ഒരുമയും തമ്മിലാണ് സംഘർഷമെന്ന് വരുത്തി തീർക്കാൻ സിപിഎമ്മിന്റെ ശ്രമം; മൂന്നാറിലെ സമരപന്തലിൽ സംഘർഷം തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: എങ്ങനേയും മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം പൊളിക്കാനുറച്ച് സി.പി.എം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകൾക്ക് പിന്നിലും ഇത്തരക്കാരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ കണ്ട കാഴ്ചകൾ. പെമ്പിളൈ ഒരുമൈയ്ക്കെതിരെ സമര വിരുദ്ധ പരാമർശങ്ങളാണ് എംഎം മണി നടത്തിയത്. മുമ്പ് സമരം നടക്കുമ്പോൾ കാട്ടിലെന്ത് നടന്നുവെന്ന് മണി പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇത്തരത്തിലുള്ള വിമർശനങ്ങൾ ഇത്തവണയും സമരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പെമ്പിളൈ ഒരുമൈ സമരത്തിന് ആംആദമി നൽകിയ പിന്തുണയായിരുന്നു ഇതിന് കാരണം. ആംആദ്മിയുടെ പുരുഷ പ്രവർത്തകർ സമരത്തിൽ സജീവമാകുന്നതിനെ പലരും വിമർശിച്ചു. ഈ ക്ഥയുടെ മറവിലാണ് മൂന്നാറിൽ സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമം നടന്നത്.
കള്ളകഥകൾ പ്രചരിച്ചതോടെ സമരപന്തലിൽ നിന്ന് ആംആദ്മിക്കാരെ മാറ്റാൻ പെമ്പിളൈ ഒരുമൈ തീരുമാനിച്ചു. ഇത് പ്രഖ്യാപനവുമായി നടത്തി. ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കിടെ സി.പി.എം നേതാക്കൾ സമരപന്തൽ പൊളിക്കാൻ ശ്രമിച്ചു. ആംആദ്മിയും പെമ്പിളൈ ഒരുമൈക്കാരും തമ്മിലെ പ്രശ്നമായി ഇത് വ്യാഖ്യാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഇതോടെ എം.എം. മണിക്കെതിരെ പെമ്പിളൈ ഒരുമ സമരം നടത്തുന്ന മൂന്നാറിലെ സമരപ്പന്തലിൽ സംഘർഷമായി. ഒരു സംഘം ആളുകൾ സമരപ്പന്തലിലേക്ക് തള്ളിക്കയറി പന്തൽ പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേതുടർന്ന് സമരക്കാരും പുറത്തുനിന്ന് വന്നവരും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. പൊലീസ് എത്തി പുറത്തുനിന്ന് എത്തിയവരെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. അര മണിക്കൂറോളം സംഘർഷാവസ്ഥ തുടർന്നു.
രാത്രിയായതിനാൽ സമരസ്ഥലത്ത് പൊലീസുകാരുടെ എണ്ണം കുറവായിരുന്നതിനാൽ സംഘർഷമുണ്ടാക്കിയവരെ ആദ്യഘട്ടത്തിൽ ഫലപ്രദമായി തടയാൻ സാധിച്ചിരുന്നില്ല. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം നിയന്ത്രണ വിധേയമായത്. സംഘർഷമുണ്ടാക്കിയ ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ പ്രശ്നത്തിന് ഇനിയും പരിഹാരം ഉണ്ടായിട്ടില്ല. ആം ആദ്മി പ്രവർത്തകർ സമരം അവസാനിപ്പിച്ച് പോകണമെന്ന് ആവശ്യപ്പെട്ടാണ് ഒരു സംഘമാളുകൾ സമരപ്പന്തലിലേക്ക് തള്ളിക്കയറിയത്. മൂന്നാറിലെ സ്ത്രീകളെ സംരക്ഷിക്കാൻ മൂന്നാറുകാർക്കറിയാമെന്നും പുറത്തുനിന്ന് എത്തിയ ആം ആദ്മി പ്രവർത്തകർ സമരം അവസാനിപ്പിച്ച് പോകണമെന്നുമായിരുന്നു ഇവർ ഉയർത്തിയ ആവശ്യം.
ഗോമതിയാണ് ആം ആദ്മിയത്ക്ക് എതിരെ രംഗത്തെത്തിയതെന്നും ആം ആദ്മിക്കാർ ബലം പ്രയോഗിച്ച് സമരപ്പന്തലിൽ തുടരുകയാണെന്നും സംഘർഷം ഉണ്ടാക്കിയവർ പറഞ്ഞു. ആം ആദ്മി പാർട്ടി നിരാഹാരം നടത്തേണ്ടെന്നും പിന്തുണ മാത്രം മതിയെന്നും വ്യക്തമാക്കി രംഗത്തെത്തിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇവിടെ നിരാഹാരം നടത്തിയിരുന്ന ആം ആദ്മി നേതാവ് സി.ആർ. നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമായിരുന്നു ഗോമതിയുടെ പ്രസ്താവന. ഗോമതി ഉൾപ്പെടെയുള്ള പെമ്പിളൈ ഒരുമ പ്രവർത്തകരും സി.ആർ. നീലകണ്ഠനും ഒരേ പന്തലിൽ നിരാഹാരം നടത്തുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലും മറ്റും മോശമായ പ്രചാരണം നടത്തിയിരുന്നു. ഇതായിരുന്നു ആംആദ്മിക്കെതിരെ പെമ്പിളൈ ഒരുമൈ നിലപാടെടുക്കാൻ കാരണം.
ഈ സാഹചര്യം മുതലെടുത്ത് സി.പി.എം പ്രവർത്തകരാണ് സംഘർഷമുണ്ടാക്കുന്നതെന്ന് ഗോമതി പറഞ്ഞു. ആം ആദ്മി പ്രവർത്തകർ പിന്തുണയുമായി തങ്ങൾക്കൊപ്പമുണ്ടാകുമെന്നും നിരാഹാരം വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും അവർ വ്യക്തമാക്കി. മണി രാജിവെക്കും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഗോമതി പറഞ്ഞു. സംഘർഷത്തിൽ ആംആദ്മി പാർട്ടി സംസ്ഥാന വനിതാ കൺവീനർ റാണി ആന്റോ ഉൾപ്പെടെ രണ്ട് വനിതാ പ്രവർത്തകർക്ക് മർദ്ദനമേറ്റതായി ആംആദ്മി പ്രവർത്തകർ ആരോപിച്ചു. അക്രമം നടത്തിയവർ കസേരകൊണ്ട് മർദ്ദിക്കുകയായിരുന്നെന്നും ആം ആദ്മി പ്രവർത്തകർ പറഞ്ഞു.
പന്തലിന്റെ പിന്നിൽ വച്ചിരുന്ന ഫ്ലെക്സ് ബോർഡ് തകർക്കുകയും പന്തലിന്റെ കാലുകൾ വലിച്ചൂരുകയും ചെയ്തു. ഇരുപതോളം സി.പി.എം പ്രവർത്തകരെ രാത്രി തന്നെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്. സ്ഥലത്ത് വനിതാ പൊലീസ് ഉൾപ്പെടെ കനത്ത പൊലീസ് കാവൽ തുടരുകയാണ്. പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി അഗസ്റ്റിൻ, രാജേശ്വരി, കൗസല്യ എന്നിവർ നിരാഹാര സമരം തുടരുന്നു. ആം ആദ്മി പ്രവർത്തകരും ഒപ്പമുണ്ട്. സമരപ്പന്തലിലേയ്ക്ക് അക്രമം നടത്തിയത് സി.പി.എം പ്രവർത്തകരാണെന്ന് സമരനേതാവ് ഗോമതി വ്യക്തമാക്കി. തങ്ങളെ കൊല്ലാൻ പോലും സി.പി.എം പ്രവർത്തകർ മടിക്കില്ലെന്നും അവർ ആരോപിച്ചു.
സമരപ്പന്തലിൽ അക്രമം നടത്തിയതുമായി ആംആദ്മിക്ക് ബന്ധമില്ല. അക്രമം നടത്തിയത് സിപിഎമ്മുകാരാണ്. സമരത്തെ പൊളിക്കുന്നതിനാണ് സി.പി.എം കാരുടെ ശ്രമം. സമരപ്പന്തൽ അക്രമിച്ചത് തങ്ങൾക്ക് നന്നായി അറിയുന്ന ആൾക്കാരാണ്. മാരിയപ്പൻ, സോജൻ, അബ്ബാസ് തുടങ്ങിയവരാണ് അക്രമം നടത്തിയത്. താൻ സി.പി.എം വിട്ടതിനു ശേഷമാണ് അവർക്ക് പ്രശ്നം. തങ്ങളെ കൊല്ലാൻ പോലും അവർ മടിക്കില്ല. അവർ അത് ചെയ്തിട്ടുണ്ട്. അക്രമം സംബന്ധിച്ച് പൊലീസിൽ പരാതി കൊടുക്കുമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.
ആം ആദ്മി പാർട്ടിയുമായി ഒരു പ്രശ്നവുമില്ല. നിരാഹാരം കിടക്കുന്നത് സംബന്ധിച്ച് മാത്രമായിരുന്നു ആശയക്കുഴപ്പമുണ്ടായിരുന്നത്. അത് സംസാരത്തിലൂടെ പരിഹരിക്കും. നാലു പേരുമാത്രമാണ് സമരം നടത്തുന്നതെന്നാണ് സി.പി.എം പറയുന്നത്. പിന്നെന്തിനാണ് അവർ തങ്ങളുടെ സമരത്തെ ഭയക്കുന്നതെന്നും ഗോമതി ചോദിച്ചു. ഭൂമിയില്ലാത്തവർക്ക് ഒരു ഏക്കർ ഭൂമിക്കുവേണ്ടി ആവശ്യമുന്നയിച്ച് സമരം നടത്താനാൻ തങ്ങൾ നേരത്തെ തീരുമാനിച്ചതായിരുന്നു. ഇതു സംബന്ധിച്ച് പൊതുയോഗം നടത്താൻ തീരുമാനിച്ചിരുന്നതാണ്. അതിനായുള്ള സമരത്തിന് അനുമതി ലഭിച്ചില്ല. തങ്ങളെ ഭയപ്പെടുത്തി പിൻതിരിപ്പിക്കാനുള്ള ശ്രമമുണ്ടായി.
ഭൂമി ആവശ്യപ്പെട്ടുള്ള സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മന്ത്രി എം.എം മണി തങ്ങൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതെന്നും അതിനെത്തുടർന്നാണ് ഇപ്പോൾ പെട്ടെന്ന് മണി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് നിരാഹാര സമരം ആരംഭിച്ചതെന്നും അവർ പറഞ്ഞു.
Stories you may Like
- മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം
- കെജ്രിവാളിനും പ്രതീക്ഷ; ബീനാ കുര്യന്റെ വിജയം ചർച്ചകളിൽ
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- അലങ്കോലമാക്കിയവർ ഇത്തവണ മത്സരത്തിന് പോലും മുതിർന്നില്ല; ഡൽഹിയിൽ ആപ്പ് ഭരണം തുടരും
- മണിയാശനെ വകവയ്ക്കാതെ ബോർഡ് സ്ഥാപിക്കൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍